Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിന്നോട്ട് നടക്കുന്ന കായിക കേരളം

സി.കെ. രാജേഷ്‌കുമാര്‍ by സി.കെ. രാജേഷ്‌കുമാര്‍
Feb 20, 2025, 10:35 am IST
in Vicharam, Main Article
FacebookTwitterWhatsAppTelegramLinkedinEmail

കായിക കേരളത്തിന്റെ നിലവിളി പാരമ്യതയിലെത്തുമ്പോഴും സര്‍ക്കാരും കായികവകുപ്പും സ്‌പോര്‍ട്‌സിനെ രക്ഷിക്കാനായി രൂപീകരിച്ച സംഘടനകളുമൊക്കെ പരസ്പരം ചെളിവാരിയെറിയുന്ന തിരക്കിലാണ്. കേരളത്തിലെ സ്‌പോര്‍ടിനെ നശിപ്പിക്കുന്നത് ഞങ്ങളാണ് എന്ന് ഒരു കക്ഷി പറയുമ്പോള്‍ ഞങ്ങളാണെന്ന് മറ്റൊരു വിഭാഗം ഊറ്റം കൊള്ളുന്നു എന്നതുപോലെയാണ് കാര്യങ്ങള്‍.

ദേശീയ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി കേരളം നാട്ടില്‍വിന്നിറങ്ങിയപ്പോള്‍ പോലും അതിന്റെ യഥാര്‍ഥ കാരണത്തെക്കുറിച്ച് ചിന്തിക്കാനോ
വിലയിരുത്താനോ കേരള സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ടവര്‍ തയാറായില്ല. കേരളത്തിനായി ഇറങ്ങേണ്ടവരില്‍ ഭൂരിഭാഗവും സര്‍വീസസിനൊപ്പമായിരുന്നു എന്ന വാദവുമായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും കായിക മന്ത്രിയും രംഗത്തെത്തുന്നു. കായിക മന്ത്രിയുടെ വാദങ്ങള്‍ വിഡ്ഢിത്തമാണെന്നും കേരളത്തിലെ സ്‌പോര്‍ട്‌സിനെ രക്ഷിക്കാന്‍ മന്ത്രി ഒന്നും ചെയ്യുന്നില്ലെന്നുമാണ് കേരള ഒളിമ്പിക് അസോസിയേഷന്റെ വാദം. കളരിപ്പയറ്റ് ഉള്‍പ്പെടുത്താത്തതിനാല്‍ മെഡല്‍ ലഭിച്ചില്ലെന്ന മറ്റൊരു വാദവുമുയര്‍ന്നു. കാതലായ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആരും തയാറാകുന്നില്ല.

ദേശീയ ഗെയിംസ്
ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ചത് 447 അത്‌ലിറ്റുകളാണ്. 29 കായിക ഇനങ്ങളില്‍ മത്സരിച്ച കേരളത്തിന് നേടാനായത് കേവലം 13 സ്വര്‍ണമാണ്. 17 വെള്ളിയും 24 വെങ്കലവും അടക്കം ആകെ 54 മെഡലുകള്‍ മാത്രം. ഗോവയില്‍ നടന്ന ഗെയിംസില്‍ നേടിയ സ്വര്‍ണത്തിന്റെ കാര്യത്തില്‍ മാത്രം വ്യത്യാസം 23 ആണ്. (ഗോവയിലെ സ്വര്‍ണം 36). കേരളം ഒരു കാലത്ത് ഇന്ത്യയിലെ അത്‌ലിറ്റുകളുടെ നിര്‍മാണ ഫാക്ടറിയായിരുന്നു. എന്നാല്‍, ഇന്ന് ദേശീയ തലത്തില്‍ നാം അമ്പേ പരാജയമാണ്. വിവിധ ദേശീയ മത്സരങ്ങളില്‍ സമീപകാലത്തെ പ്രകടനം നമ്മുടെ വീഴ്ചയുടെ ആഘാതം എത്രയെന്ന് അടിവരയിടുന്നു. അത്‌ലറ്റിക്സിലാണ് വലിയ വീഴ്ച. ദേശീയ, സീനിയര്‍, ജൂനിയര്‍ ലെവലില്‍ നാമായിരുന്നു എല്ലാക്കാലത്തും ഒന്നാമതെത്തിയിരുന്നത്. ഇന്ന് കഥമാറി. ഹരിയാന പോലൊരു സംസ്ഥാനം പോലും കേരളത്തേക്കാള്‍ എത്രയോ മുന്നിലാണ്.

ഹരിയാനയും നോര്‍ത്ത് ഈസ്റ്റും
സ്പോര്‍ട്സ് വികസനത്തിന്റെ കാര്യത്തില്‍ ഹരിയാനയുടെ വളര്‍ച്ച നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. അവിടെ ഗ്രാസ്‌റൂട്ട് ലെവല്‍ ഉയര്‍ച്ചയ്‌ക്കായി ആയിരത്തിലേറെ സ്പോര്‍ട്സ് നഴ്‌സറികളാണ് പ്രവര്‍ത്തിക്കുന്നത്. ഖേലോ ഇന്ത്യയുടെ ഭാഗമായി 15000 അത്‌ലിറ്റുകള്‍ ഓരോ വര്‍ഷവും പങ്കെടുക്കുന്നു. സ്‌പോര്‍ട്‌സ,് പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും സ്‌പോര്‍ടിനായി കോടിക്കണക്കിനു രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. ഓരോ വര്‍ഷവും കായിക വികസനത്തിനായി നീക്കി വയ്‌ക്കുന്ന തുകയിലും വര്‍ധനയുണ്ട്. ബോക്‌സിങ്, ഗുസ്തി, അത്‌ലറ്റിക്‌സ്, ഭാരോദ്വഹനം തുടങ്ങിയ ഇനങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കായിക രംഗത്ത് വളരെയേറെ മുന്നേറിയിട്ടുണ്ട്.

കഴിഞ്ഞ ഒളിംപിക്‌സില്‍ പങ്കെടുത്ത താരങ്ങളില്‍ 25 ശതമാനത്തോളം പേരും, ജനസംഖ്യയുടെ 2.1 മാത്രമുള്ള ഹരിയാനയില്‍നിന്നാണ്. പഞ്ചാബില്‍ ഖേലോ പഞ്ചാബ് പദ്ധതിയിലൂടെ യുവത്വത്തില്‍ സ്‌പോര്‍ട്‌സ് അത്യാവശ്യഘടകകമായി മാറുകയാണ്. മറ്റൊരു പ്രധാന സംസ്ഥാനമാണ് ഒഡീഷ. അവര്‍ ഇന്ത്യന്‍ ഹോക്കി ടീമിനെത്തന്നെയാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം ആസാമില്‍ 26000 ഗ്രാമങ്ങള്‍ തെരഞ്ഞെടുത്ത് ഓരോയിടത്തും 1.2 കോടി രൂപ ചെലവഴിച്ചു. അഞ്ഞൂറിലേറെ ഗ്രൗണ്ടുകള്‍ മെച്ചപ്പെടുത്തുകയോ അപ്‌ഗ്രേഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്, 2016ല്‍. മണിപ്പൂര്‍, ത്രിപുര, നാഗാലാന്‍ഡ്, അരുണാചല്‍, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഖേലോ ഇന്ത്യ സെന്ററുകള്‍ ധാരാളമായി തുറന്നു. അരുണാചലിലെ 26 ജില്ലകളിലായി 52 ഖേലോ ഇന്ത്യ സെന്ററുകള്‍ തുറന്നിട്ടുണ്ട്. ഇന്ത്യയില്‍ സ്പോര്‍ട്സ് സ്റ്റേറ്റ് സബ്ജക്ടായ സ്ഥിതിക്ക് ഇതൊക്കെ നമുക്കും പരിഗണിക്കാവുന്നതാണ്.
2017ലെ കണക്കെടുത്താല്‍ സായിയില്‍ പരിശീലിക്കുന്ന പതിനായിരത്തോളം അത്‌ലിറ്റുകളില്‍ 23 ശതമാനത്തോളം പേരും നോര്‍ത്ത് ഈസ്റ്റില്‍നിന്നുള്ളവരാണ്. 27 സ്‌പോ
ര്‍ട്‌സ് ഇനങ്ങളില്‍ അവര്‍ പരിശീലനം നടത്തുന്നു. കേരളത്തിന്റെ അവസ്ഥ ഓരോ ദിവസവും കുറഞ്ഞുവരികയാണ്. നമ്മുടെ കുട്ടികളൊക്കെ സര്‍വീസസിനു വേണ്ടി മത്സരിക്കുന്നതിനാല്‍ മെഡല്‍ കുറയുന്നു എന്നത് വാദത്തിനു വേണ്ടി അംഗീകരിക്കാമെങ്കിലും ഇപ്പോള്‍ സര്‍വീസസിലുള്ള താരങ്ങള്‍ക്കുശേഷം എത്ര പേരെ കണ്ടെത്താന്‍ കേരളത്തിനായിട്ടുണ്ട് എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.

സ്‌പോര്‍ട്‌സ് കൗണ്‍സിലും ഒളിമ്പിക് അസോസിയേഷനും
കേരളത്തിലെ സ്‌പോര്‍ട്‌സിനെ വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി പ്രവര്‍ത്തിക്കേണ്ട ഈ രണ്ടു സംവിധാനങ്ങളും ഇന്ന് ചെയ്യുന്നത് കായിക മേഖലയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ്. കായികവികസനത്തിന്റെ പേരില്‍ ഓരോ പദ്ധതികള്‍ ആവിഷ്‌കരിക്കും. അതിന്റെ കണക്ക് എടുക്കുമ്പോള്‍ പണപ്പിരിവും അഴിമതിയുമാണ് കാണാനാവുക. 2022ല്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ കൊട്ടിഘോഷിച്ചു നടത്തിയ പരിപാടിയായിരുന്നു കേരള ഗെയിംസ്. കേരള ഒളിമ്പിക്‌സ് എന്ന പേരിലായിരുന്നു ഇത് വിഭാവനം ചെയ്തത്. ഒളിമ്പിക്‌സ് എന്ന പദം രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്കു മാത്രമേ ഉപയോഗിക്കാനാകൂ എന്ന സാമാന്യ ബോധംപോലുമില്ലാതെയാണ് ആ പേര് നല്‍കിയത്. പിന്നീട് അതു പിന്‍വലിക്കേണ്ടി വന്നു. സംസ്ഥാന സ്‌കൂള്‍ കായിക മേളയ്‌ക്കും സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന പേര് നല്‍കി രണ്ടാമതും ഇളിഭ്യരായ പാരമ്പര്യവും കേരളത്തിനുണ്ട്.
കേരള ഗെയിംസ് നടന്ന സമയത്ത് സംസ്ഥാന കായിക മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ എത്രത്തോളം പൊള്ളയും അബദ്ധവുമായിരുന്നെന്ന് ഇന്ന് മനസ്സിലാകും. കായിക വിദ്യാഭ്യാസം പ്രീ പ്രൈമറി തലം മുതലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് അന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞിരുന്നു. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഒരു ചെറുവിരല്‍ അനക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ല. കായിക രംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകളും നിക്ഷേപങ്ങളും സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി ഒരു കോണ്‍ക്ലേവും സംഘടിപ്പിച്ചു. നിക്ഷേപകരാരും വന്നില്ല. ചെലവഴിച്ച തുക സാധാരണക്കാരന്റെ പോക്കറ്റില്‍നിന്നു പോവുകയും ചെയ്തു. അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കാനുള്ള പദ്ധതിക്ക് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചേര്‍ന്നു രൂപം നല്‍കിയെന്നു പറഞ്ഞു. അതിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു പദ്ധതി മനസിലുണ്ടായിരുന്നു എങ്ങുമെത്തിയിട്ടില്ല എന്ന മറുപടിയാണ് ലഭിക്കുക.

തിരിച്ചുവരവ് സാധ്യമോ?
കുഴിയില്‍നിന്ന് പടുകുഴിയിലേക്കു വീണുകൊണ്ടിരിക്കുന്ന നമ്മുടെ കായിക രംഗത്തിന് പഴയകാല പ്രൗഢിയിലേക്കു മടങ്ങിയെത്താനാകുമോ? പ്രതീക്ഷകളാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. നയങ്ങളിലും സമീപനങ്ങളിലും മാറ്റം വരുത്തിയാല്‍ മെച്ചപ്പെടാനാകും. ഇവിടെ മികച്ച അത്‌ലിറ്റുകളുണ്ട്. അവര്‍ക്ക് ശരിയായ പ്രോത്സാഹനം നല്‍കിയാല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും.

ശരിയായ കായിക നയവും അതിനൊരു തുടര്‍ച്ചയുമുണ്ടാകണം. സര്‍ക്കാര്‍ മാറിയാലും. നല്ല സിലബസ് മാത്രം പോര, അത് നടപ്പാക്കുകയും വേണം. കോര്‍പറേറ്റുകളെ അകറ്റി നിര്‍ത്തിക്കൊണ്ട് വലിയ രീതിയിലൊരു കായിക വികസനം ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമാണോ എന്നു പരിശോധിക്കണം. സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റിനു കോര്‍പറേറ്റുകള്‍ വരണം. സ്പോണ്‍സര്‍ഷിപ്പുകള്‍ വേണം. അങ്ങനെ വരുന്നവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുകയും മേല്‍നോട്ടമുണ്ടാവുകയും വേണം. അഴിമതിയും സ്വജനപക്ഷപാതവും രാഷ്‌ട്രീയവും മാറ്റി സ്‌പോര്‍ട്‌സിനായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരും കായിക സംഘടനകളും പൊതു സമൂഹവും തയാറാകണം.

Tags: sportskeralamNational GamesKerala State Sports Council
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനുള്ളതല്ല; നിർണായക ഉത്തരവുമായി ഹൈക്കോടതി

Editorial

റെയില്‍വെ വികസനത്തിന് കേരളം മനസ്സു വയ്‌ക്കണം

Kerala

തലസ്ഥാനത്തിന്റെ അടയാളമാകാന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങുന്നു; മൂന്നര വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കും

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 3,961 ആയി ഉയർന്നു; നാലു പേർ മരിച്ചു, ആശുപത്രികളിൽ മരുന്നും കിടക്കകളും സജ്ജമാക്കാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപിയോഗം കണയന്നൂര്‍ യൂണിയന്‍ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മഹസമ്മേളനത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ യുണിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദന്‍, കണ്‍വീനര്‍ എം.ഡി. അഭിലാഷ് എന്നിവര്‍ ചേര്‍ന്ന് ആദരിക്കുന്നു. പ്രീതി നടേശന്‍ സമീപം

മലപ്പുറം ജില്ലയില്‍ മുസ്ലിങ്ങള്‍ക്കുള്ളത് 11 എയ്ഡഡ് കോളജുകള്‍; സത്യം പറഞ്ഞപ്പോള്‍ വര്‍ഗീയവാദി ആക്കിയെന്ന് വെള്ളാപ്പള്ളി

കൊച്ചിയില്‍ എഎംഎംഎയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയ  നടന്‍ ജഗതി ശ്രീകുമാറിനെ മോഹന്‍ലാല്‍ തലപ്പാവ് അണിയിക്കുന്നു

എഎംഎംഎയെ യോഗത്തില്‍ 13 വര്‍ഷത്തിനുശേഷം ജഗതി ശ്രീകുമാര്‍

സമൂലമായ പരിവര്‍ത്തനമാണ് യോഗയിലൂടെ ഉണ്ടാകുന്നത്: ഗവര്‍ണര്‍

ഇസ്രായേൽ-ഇറാൻ യുദ്ധം : കുടിക്കാൻ വെള്ളം പോലും ഉണ്ടാകില്ല , ആശങ്കയറിയിച്ച് ഗൾഫ് രാജ്യം

Photos - Haree Photografie

മോഹിനിയാട്ട കച്ചേരിയിലെ പ്രസൂന മാലകൾ

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന  എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വര പ്രസാദിനെ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരനും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും സന്ദര്‍ശിച്ചപ്പോള്‍

എബിവിപി സെക്രട്ടറിക്കു നേരെ ആക്രമം നടപടിയെടുക്കാതെ പോലീസ്

കഴിഞ്ഞ ദിവസം എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വര പ്രസാദിനെ സിപിഎം ഡിവൈഎഫ്‌ഐ അക്രമി സംഘം ക്രൂരമായി മര്‍ദിച്ചതില്‍  പ്രതിഷേധിച്ച് സംഘടിപ്പിച്ച തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെ പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച്് റോഡില്‍ വലിച്ചിഴയ്ക്കുന്നു

ഫാസിസ്റ്റ് അടിച്ചമര്‍ത്തലുകള്‍ക്ക് മുന്നില്‍ തലകുനിക്കില്ല:എബിവിപി

ഏപ്രില്‍ പതിനെട്ടിന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ.യു. ഈശ്വര പ്രസാദ്, ദേശീയ നിര്‍വാഹക സമിതി അംഗം ദിവ്യ പ്രസാദ്, സംസ്ഥാന സമിതി അംഗം ജി ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയപ്പോള്‍.

എബിവിപി പ്രതിഷേധം: ശിവന്‍കുട്ടിയുടെ വാദം പൊളിഞ്ഞു; ഏപ്രില്‍ 18ന് നിവേദനം നല്‍കി

ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലിന്റെ ആഘാതം നേരിടാൻ ഇന്ത്യ തയ്യാർ 

ഇസ്രായേൽ – ഇറാൻ സംഘർഷം, കുതിച്ചുയർന്ന് എണ്ണ വില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies