തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളജിലെ റാഗിംഗില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായ
ഏഴ് വിദ്യാര്‍ഥികള്‍ക്ക് സസ്പന്‍ഷന്‍. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് സസ്പന്‍ഡ് ചെയ്തത്.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ബിന്‍സിനെ ക്രൂരമായി റാഗ് ചെയ്തതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. ബിന്‍സിന്റെ പരാതിക്ക് പിന്നാലെ നടത്തിയ പരിശോധനയില്‍ റാഗിംഗ് നടന്നതായി ആന്റി റാഗിംഗ് കമ്മിറ്റി സ്ഥിരീകരിച്ചിരുന്നു.
ഫെബ്രുവരി 11ന് കോളേജ് കാമ്പസില്‍ സീനിയര്‍ – ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി ഉണ്ടായിരുന്നു. ഇതിനിടെ ബിന്‍സിനും സുഹൃത്തായ അഭിഷേകിനും സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റു.
പിന്നാലെ ഇരുകൂട്ടരും കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. ഈ സംഭവത്തെ തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദിച്ചു എന്നാണ് ബിന്‍സ് പ്രിന്‍സിപ്പലിന് നല്‍കിയ പരാതി.
ഷര്‍ട്ട് വലിച്ചു കീറി .മുട്ടുകാലില്‍ നിര്‍ത്തി. മുതുകിലും മുഖത്തും അടിച്ചു. തുപ്പിയ വെള്ളം കുടിക്കാന്‍ നല്‍കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: