തിരുവനന്തപുരം: ഉടുപ്പഴിച്ചേ പോകാവൂ എന്ന് നിര്‍ബന്ധമുളള ക്ഷേത്രങ്ങളില്‍ പോകേണ്ടതില്ലെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ.ക്ഷേത്രത്തില്‍ വസ്ത്രം ധരിച്ച് കയറാമെന്ന തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ തന്ത്രിമാരുടെ അനുവാദം കാത്തിരിക്കരുത്. ക്ഷേത്ര പ്രവേശന വിളംബരം നടപ്പാക്കാന്‍ ഒരു തന്ത്രിയുടെയും അഭിപ്രായം ചോദിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കരുതെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്.വെടിക്കെട്ട് വേണ്ടെന്നും ഗുരു പറഞ്ഞിട്ടുണ്ടെന്ന് സ്വാമി സച്ചിതാനന്ദ ചൂണ്ടിക്കാട്ടി.അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷികചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്വാമി സച്ചിതാനന്ദ.
ജാതിമതദേശ ഭേദമന്യേ ശാസ്ത്ര യുഗത്തില്‍ ജീവിക്കുന്ന പരിഷ്‌കൃത സമൂഹമെന്ന നിലയില്‍ ദുരാചാരങ്ങളെ ഇല്ലാതാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ സുധീരം മുന്നോട്ട് പോകണം. കാലോചിതമായ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയണം. ധാര്‍മ്മികമായ പരിഷ്‌കാരം നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കും.
അയിത്ത ജാതികളില്‍ പെട്ടവര്‍ക്ക് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാം എന്ന സര്‍ക്കാരിന്റെ തീരുമാനം നല്ലതായിരുന്നു. അത് ഇവിടെയുള്ള തന്ത്രിമാരുടെ അഭിപ്രായം തേടി എടുത്തതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ നിലപാട് മുന്‍പ് താന്‍ പറഞ്ഞപ്പോള്‍ ഇതൊക്കെ പറയാന്‍ ഇയാള്‍ക്കെന്ത് അധികാരമെന്ന് ചോദിച്ചവരുണ്ട്. അത് അവരുടെ സംസ്‌കാരം എന്നാണ് താന്‍ പ്രതികരിച്ചത്. അവര്‍ സ്വാമികളെന്നല്ല തന്നെ വിളിച്ചത്. ഇയാള്‍ എന്നാണ് പരാമര്‍ശിച്ചത്. എന്നിട്ടും കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഈ പരിവര്‍ത്തനം നടക്കുന്നുണ്ട്. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് കയറാമെന്ന മാറ്റം പലയിടത്തും വന്നുവെന്നും സ്വാമി സച്ചിതാനന്ദ പറഞ്ഞു.
മനുഷ്യത്വമാണ് ഈശ്വരീയത. ഈ നിലപാടിലൂന്നിയാണ് ശ്രീനാരായണ ഗുരുദേവന്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത്. ആനയും വെടിക്കെട്ടും വേണ്ടെന്ന് ഗുരുദേവന്‍ പറഞ്ഞത് നമ്മുടെ കോടതികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നിട്ടും മാമൂല്‍ പയ്യന്‍മാര്‍ വീണ്ടും വീണ്ടും കോടതികളില്‍ കേസ് കൊടുത്ത് ഇത് നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: