Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എയിംസ് വൈകുന്നത് കേന്ദ്ര മാനദണ്ഡങ്ങള്‍ കേരളം പാലിക്കാത്തതിനാല്‍; ഉചിതമായ സ്ഥലം ഉണ്ടായിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു

ലക്ഷ്യം കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2025, 01:02 pm IST
in Kerala

പത്തനംതിട്ട: കേരളത്തിന് എയിംസ് അനുവദിക്കാന്‍ വൈകുന്നതിന് കാരണം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കാതെ അപേക്ഷ സമര്‍പ്പിച്ചത്. എയിംസിന്റെ പേരില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക എന്ന സിപിഎം നയമാണ് പിന്നില്‍. ഇതിന് കൂട്ടാണ് യുഡിഎഫ്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ, അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ആണ് കേരളത്തിന് എയിംസ് വാഗ്ദാനം ചെയ്തത്. മാനദണ്ഡം പാലിച്ച് നാലു സ്ഥലങ്ങളുടെ പട്ടിക സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. നാല് സുപ്രധാന മാനദണ്ഡങ്ങളാണ് പാലിക്കേണ്ടത്, കുറഞ്ഞത് 200 ഏക്കര്‍ ഭൂമി, ത്രീ വേ കണക്റ്റിവിറ്റി, വൈദ്യുതി-കുടിവെള്ള ലഭ്യത. 2014 ജൂണ്‍ 10 ന് നാല് സ്ഥലങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രത്തിന് കത്തയച്ചു. തിരുവനന്തപുരം കാട്ടാക്കട തുറന്ന ജയില്‍, കോട്ടയം മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന സ്ഥലം, കളമശേരി എച്ച്എംടി വക സ്ഥലം, കിനാലൂര്‍.

ഓപ്പണ്‍ ജയിലിനോട് ചേര്‍ന്നത് കൃഷിയിടവും ഒരു ഭാഗത്ത് വനവുമാണ്. ഗ്രാമപ്രദേശം എയിംസിന് പരിഗണിക്കില്ല. ത്രീവേ കണക്റ്റിവിറ്റിയും കുറവാണ്. കോട്ടയം ആര്‍പ്പൂക്കരയിലും കളമശേരിയിലും മെഡിക്കല്‍ കോളജുകള്‍ ഉള്ളതിനാല്‍ ഈ സ്ഥലങ്ങളും സ്വീകാര്യമല്ല. കിനാലൂരിലുള്ളത് 151 ഏക്കര്‍ മാത്രവും. ഇക്കാരണങ്ങളാലാണ് അന്ന് എയിംസ് ലഭിക്കാഞ്ഞത്.

ഒന്നാം പിണറായി സര്‍ക്കാരും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഒരു മാനദണ്ഡവും പാലിക്കാന്‍ തയ്യാറായില്ല. 2021 ഫെബ്രു. 16-ന് എറണാകുളം അമ്പലമേട്ടില്‍ കൊച്ചിന്‍ റിഫൈനറി വികസന പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിന് എയിംസ് നല്‍കുമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്. നവംബര്‍ 5 ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ എയിംസ് പദ്ധതിക്കായി കേരളം കിനാലൂര്‍ മാത്രമെ പരിഗണിക്കുന്നുള്ളൂ എന്ന് വ്യക്തമായി. ഇതേ തുടര്‍ന്ന് ഗ്രേറ്റര്‍ പിറവം ഡവലപ്മെന്റ് ഫോറം സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി കഴിഞ്ഞ ജനുവരി 28-ന് പരിഗണിച്ചപ്പോള്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ചാവണം എയിംസിനായി അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ അത് കാര്യമാക്കിയില്ല.

എയിംസിന് കോട്ടയം വെള്ളൂരില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി വക 700 ഏക്കര്‍ ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ അത് പരിഗണിക്കുന്നില്ലെന്ന് ഗ്രേറ്റര്‍ പിറവം ഡവലപ്മെന്റ് ഫോറം കുറ്റപ്പെടുത്തി. ന്യൂസ് പ്രിന്റ് ഫാക്ടറിയോട് ചേര്‍ന്ന് 500-ല്‍ അധികം ഏക്കറാണ് വെറുതെ കിടക്കുന്നത്. പിറവം റോഡ് റെയില്‍വേ സ്റ്റേഷന്‍, ഫാക്ടറിയുമായി ബന്ധപ്പെട്ട സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. നാലുവരി പാതക്കുള്ള സ്ഥലമുണ്ട്. ഇവിടെ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് 50 കി.മീറ്ററില്‍ താഴെയാണ്.

കെഎസ്ഇബി സബ് സ്റ്റേഷന്‍ സമീപത്താണ്. മൂവാറ്റുപുഴ ആറിന്റെ സാമിപ്യമുണ്ട്. കൊച്ചിയിലേക്ക് 30 കി.മീറ്റര്‍ മാത്രം. ഇത്രയും സൗകര്യമുണ്ടായിട്ടും കേരളം അവഗണിക്കുന്നത് കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് ഫോറം അംഗം മുറംതോക്കില്‍ എം.ടി. തോമസ് പറഞ്ഞു.

സജിത്ത് പരമേശ്വരന്‍

Tags: Central GovernmentkeralamAIIMS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

India

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

India

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

India

റെയില്‍വേ ഓഹരികളില്‍ വന്‍ കുതിപ്പ്; ഗുഡ്‌സ് വാഗണുകള്‍ക്കായി 40,000 കോടിയുടെ കരാര്‍

Kerala

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

പുതിയ വാര്‍ത്തകള്‍

കാട്ടാന ഭീഷണി: 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് അടിയന്തരമായി രൂപീകരിക്കും

എന്‍ഡിഎയ്‌ക്ക് പിന്തുണ നല്‍കുന്ന തൃണമൂല്‍ എംപിമാരില്‍ ശത്രുഘന്‍ സിന്‍ഹയും; ആരൊക്കെയാണ് ആ 19 വിമത എംപിമാര്‍?

കോഴിക്കോട് വീണ്ടും നിപ, രോഗം ഫറോക്ക് സ്വദേശിക്ക്

ഫയലും വാച്ചും മോഷ്ടിച്ചെന്ന് പൊലീസില്‍ പരാതി നല്‍കി പാലാ നഗരസഭാധ്യക്ഷ, പരാതി കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ, യുഡിഎഫില്‍ തമ്മില്‍പോര് രൂക്ഷം

അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശി ദമ്പതികൾ നടത്തിയത് വൻ ഭൂമിക്കച്ചവടം ; 14 വർഷത്തിനുള്ളിൽ റംസാനും സാദിനയും കെട്ടിപ്പടുത്തത് കോടികളുടെ സാമ്രാജ്യം

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

ഹണിമൂണിന് ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും സഹോദരനും ഒപ്പമെത്തി: യാത്ര കഴിഞ്ഞു വന്ന നവവധു വിവാഹമോചനത്തിന് ഹർജി നൽകി

ലണ്ടന്‍ യാത്രയില്‍ ചുവന്ന തൊപ്പിയില്ലാതെ, ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കാണപ്പെട്ട അഖിലേഷ് യാദവ് (ഇടത്ത്) ചുവന്ന തൊപ്പിയും കുര്‍ത്തയും ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള അഖിലേഷ് യാദവ് (വലത്ത്)

അഖിലേഷ് യാദവിനെതിരെ സമാജ് വാദി പാര്‍ട്ടിയിലും കലാപമെന്ന് റിപ്പോര്‍ട്ട്; എംപിമാരും എംഎല്‍എമാരും മായാവതിയെ രഹസ്യമായി കണ്ടുവോ?

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.