Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ബപ്പി സംഗീത ലാഹിരി

മൂന്ന് പതിറ്റാണ്ടോളം ബോളിവുഡ് സംഗീതത്തില്‍ നിറഞ്ഞുനിന്ന പ്രതിഭാശാലി. പാട്ടിനൊപ്പം പല തലമുറകളെക്കൊണ്ട് നൃത്തച്ചുവടുകള്‍ വയ്‌പ്പിച്ച മാന്ത്രികന്‍. സംഗീതസംവിധായകന്‍, ഗായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്ന ഓള്‍ റൗണ്ടര്‍. ബിജെപിയിലൂടെ രാഷ്‌ട്രീയത്തിലും ഒരു കൈനോക്കി. മിഥുന്‍ ചക്രവര്‍ത്തി നായകനായ ഡിസ്‌കോ ഡാന്‍സര്‍ എന്ന സിനിമയില്‍ ഉഷാ ഉതുപ്പ് പാടിയ 'കോയി യഹ ആഹ നാചെ നാചെ' എന്ന ഒറ്റപ്പാട്ടിലൂടെ തന്നെ ആസ്വാദകര്‍ തിരിച്ചറിയുന്ന ബപ്പി ലാഹിരി വിട പറഞ്ഞിട്ട് ഇന്നലെ മൂന്നു വര്‍ഷം തികയുന്നു. അപ്രതീക്ഷിതമായി മുംബൈയില്‍ കണ്ടുമുട്ടിയ ബപ്പി സാഹബിനെക്കുറിച്ച് ഒരു ഫിലിം ജേര്‍ണലിസ്റ്റിന്റെ ഓര്‍മക്കുറിപ്പ്‌

ചേറൂക്കാരന്‍ ജോയിbyചേറൂക്കാരന്‍ ജോയി
Feb 16, 2025, 11:37 am IST
inVaradyam

മുംബൈയിലെ കോച്ചിവിറയ്‌ക്കുന്ന മഞ്ഞുകാലം മാറിയ ഒരു ഫെബ്രുവരിയിലാണ് ബപ്പി ലാഹിരിയെ ആദ്യമായി കണ്ടുമുട്ടിയത്. സ്ഥലം ബാന്ദ്ര ബാന്റ് സ്റ്റാന്റിലെ മെഹബൂബ് സ്റ്റുഡിയോ. ഇതിനുള്ള അവസരം ഒരുക്കിത്തന്നതാകട്ടെ കൊച്ചിക്കാരനായ വി. മേനോനും. ബോളിവുഡില്‍ പതിനഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളയാളാണ് മേനോന്‍. അതില്‍ പകുതിയും സിനിമകളുടെ പാട്ടുകള്‍ കമ്പോസു ചെയ്തത് ബപ്പി ലാഹിരിയാണ്. സനം തേരേ ഹേ ഹം എന്ന ചിത്രത്തിലെ പൈസാ ദേ പൈസ… എന്ന ഗാനം സൂപ്പര്‍ഹിറ്റും പോപ്പുലറുമായി. പ്രേം ചോപ്രയും മൈക്കിള്‍ ജാക്സനുമായിരുന്നു സീനിലഭിനയിച്ച താരങ്ങള്‍.

വി. മേനോന്‍ ഐ.വി.ശശിയുടെ അസിസ്റ്റന്റായി അരഡസനിലേറെ മലയാള ചിത്രങ്ങളില്‍ വത്സന്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മേനോന്‍ നിര്‍മ്മാണ ചുമതലകൂടി വഹിച്ച കന്നി ചിത്രമാണ് താജ് ഔര്‍ തല്‍വാര്‍. അതിനുള്ള അലങ്കാരമായി സ്റ്റുഡിയോവില്‍ അങ്ങിങ്ങ് ചിത്ര പരസ്യവും തൂക്കിയിട്ടുണ്ട്. ആ സിനിമയുടെ ആദ്യഘട്ടമായ റെക്കോഡിങ്ങിനാണ് വിശിഷ്ട അതിഥികള്‍ എത്തിയിരുന്നത്. സ്വാഭാവികമായും ഒട്ടുമുക്കാലും പേര്‍ ഫിലിം സെലിബ്രിറ്റികള്‍. മേനോന്‍ എന്നെ കൂട്ടികൊണ്ട് ചെന്നത് ബപ്പി ലാഹിരിയുടെ അരികിലേക്ക്. പാട്ടിലെ സരിഗമ ഹൈപഞ്ച് ആവേശത്തിലാണ് ലാഹിരി. ദേഹത്താകെ ആഭരണങ്ങള്‍ അണിഞ്ഞിട്ടുണ്ട്. ധരിച്ചിരുന്ന പുതുപുത്തന്‍ വെള്ള സഫാരി സൂട്ടിനത് നന്നായി ഇണങ്ങുന്ന കോമ്പിനേഷന്‍. ഒറ്റനോട്ടത്തില്‍ വെട്ടിത്തിളക്കം തന്നെ.

”ഇതെന്റെ സോള്‍ഗഡി. ഫിലിം ജേണലിസ്റ്റാണ്” മേനോന്‍ പരിചയപ്പെടുത്തി. സംഗീതജ്ഞന്‍ ഈ ലോകത്തൊന്നുമല്ലാത്ത ഭാവം. റിതം തെറ്റാതെ ഹരംപിടിച്ചു മൂളിപ്പാടിക്കൊണ്ട് ഹസ്തദാനം. ”ഹലോ, വെല്‍ക്കം.” സ്വാഗതവും നേര്‍ന്നു. മനസ്സില്‍ മഞ്ഞുത്തുള്ളികള്‍ വീണ് കുളിരേറ്റ അനുഭവം. മേനോന്‍ വീണ്ടും ബപ്പി സാഹബ്ബിനെ സ്വകാര്യം മൊഴിഞ്ഞ് ശല്യപ്പെടുത്തി.

”പുള്ളിയുടെ ഹാപ്പി ബര്‍ത്ത് ഡേ ആണിന്ന്. ഒന്നു വിഷ് ചെയ്താല്‍ ഇംപ്രസാകും.” കേട്ടപാതി കേള്‍ക്കാത്ത പാതി ബപ്പി സാഹബ്ബിന്റെ മൂഡുമാറി. തൊട്ടടുത്തെത്തി. ”അരേ അരേ അരേ… ബര്‍ത്ത്ഡേ ബോയ്.” ആഹ്ലാദത്തിലൊരു ഗാഢമായ ആലിംഗനം തന്നു. ആശംസാ വാത്സല്യം ഓര്‍ക്കാപ്പുറത്തായിരുന്നു. നല്ല കസ്തൂരി മണക്കുന്ന പെര്‍ഫ്യൂം സുഗന്ധം എന്നെയും പൊതിഞ്ഞു. സ്വര്‍ഗ്ഗീയ അനുഭൂതിയില്‍ ലയിച്ചുനിന്നു.

അതില്‍നിന്ന് വേര്‍പെട്ടതും ഇരുതോളും തട്ടി ചുടുചൂടോടെ സുദിനത്തിന്റെ അഭിനന്ദന വര്‍ഷവും ചൊരിഞ്ഞു. ”ഒരു പാട്ടു കൂടിയായാല്‍ സെലിബ്രേഷന്‍ ഗ്രാന്റായി” അടുത്ത അഭ്യര്‍ത്ഥനകൂടി. സംവിധായകന്‍ ശങ്കിച്ച് അപേക്ഷ വച്ചു.

”വൈ നോട്ട്.” ബപ്പി സാഹബ്ബ് ഉപേക്ഷ കാട്ടാതെ സന്നദ്ധനായി. ”എന്റെ ഫേവറിറ്റ് സോങ് തന്നെ പിടിച്ചോ.” ഭാരിച്ച തൊണ്ട തടവി വിടര്‍ത്തി. വായ് ശുദ്ധി വരുത്തി. ചടുന്നനേ സീന്‍ മാറ്റി ആലാപനത്തിനു തയ്യാറെടുത്തു. സമീപത്തുണ്ടായിരുന്നവര്‍ കേള്‍ക്കാന്‍ ഉത്സുകരായി വട്ടംകൂടി.

വണ്‍ ടൂ ത്രീ പറഞ്ഞതും കരഘോഷം മുഴങ്ങി. മുഴുത്ത തൊണ്ട വീര്‍പ്പിച്ച് ഉച്ചത്തില്‍ പാടുകയായി. ”ഗോ രോം കീ നാകാ ലോംകീ ദുനിയാ ഹേ ദില്‍ വാലോം കീ.. നാസോനാ നാ ചാന്ദി ഹംകോ പ്യാര്‍…” മിഥുന്‍ ചക്രവര്‍ത്തി നായകനായ ഡിസ്‌ക്കോ ഡാന്‍സറിലെ ഗാനം. അതേ ശ്രുതിയിലും രാഗത്തിലും തപ്പലും തടയലുമില്ലാതെ പാടി പൂര്‍ത്തിയാക്കി. ആരാധകരുടെ കരഘോഷ മേളം തിരുതകൃതി. ”നന്ദി, മതി മതി” കയ്യുയര്‍ത്തി ബപ്പി സാഹബ്ബ് അറിയിച്ചു.

പരിസരം ശാന്തമായതോടെ പ്രഖ്യാപനമിറക്കി. ”തീര്‍ന്നിട്ടില്ല സെലിബ്രേഷന്‍. ഓരോരുത്തരും തിരുമധുരം പങ്കുപറ്റിയ ശേഷമേ റെക്കോഡിങ്ങിലേക്കുപ്രവേശിക്കൂ.”

കേട്ടമാത്രയില്‍ അബദ്ധം പിണഞ്ഞപോലെ സംവിധായകന്റെ ഉള്ള എന്‍ര്‍ജിയുടെയും ഫീസുപോയി. മുഹൂര്‍ത്തം കുറിച്ച റെക്കോഡിങ്ങിനു ഭംഗം നേരിടുമെന്ന ആശങ്ക അസ്ഥാനത്തല്ല. കേക്കു വാങ്ങികൊണ്ടുവരണം. മുറിച്ച് ആഘോഷം ആര്‍ഭാടമായി കൊണ്ടാടിയാല്‍ സമയം ചില്ലറയല്ല പാഴാകുക. അരദിവസം പോകും. അനാവശ്യമായ സ്റ്റുഡിയോ ചെലവ് പെഡലിക്കു വീഴും. ബപ്പി സാഹബ്ബിന്റെ ഓഡറു തെറ്റിച്ചാല്‍ പിശുക്കെന്നു ധരിച്ച് പിണങ്ങി ഇറങ്ങിപ്പോകാനും മതി. അതോടെ എല്ലാ സ്വപ്‌നങ്ങളും മുടങ്ങിയെന്നും വരാം.

മേനോന്‍ വീര്‍പ്പുമുട്ടി. നിര്‍മ്മിതാവു കൂടിയായ സംവിധായകന്‍ സ്വാഭാവികമായും ഉഷ്ണിച്ചു വിയര്‍ക്കും. സ്വയം സ്മാര്‍ട്ടാകാന്‍ കുരുത്തക്കേട് കാട്ടി ചതിവിലായപോലെ മേനോന്റെ ഇരുട്ടടി കിട്ടിയ മുഖം ഞെളുങ്ങി. രക്ഷിക്കാന്‍ ഇഷ്ട ദൈവങ്ങളെ വിളിച്ചു കാണും. ദൈവം പ്രാര്‍ത്ഥന തത്സമയം കേള്‍ക്കുക തന്നെ ചെയ്തു.

ശരിക്കും ഒരു മാന്ത്രികന്റെ കൗശലത്തില്‍ ബപ്പി സാഹബ്ബ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പോക്കറ്റില്‍നിന്നും ഏടുത്ത കാഡ്ബറി മില്‍ക്കി ബാര്‍ ഉയര്‍ത്തികാട്ടി. ഒപ്പം സില്‍ക്കു കവര്‍ ലേശം പൊട്ടിച്ചുനീക്കി. വിരലറ്റംകൊണ്ട് അടയാളം വച്ചു. ബര്‍ത്തഡേ ബോയ്‌ക്കുള്ള കഷണം. ഈയുള്ളവന്‍ ധര്‍മ്മസങ്കടത്തിലായി. നിര്‍ദ്ദേശിച്ച ചെറിയ ഒരു കടി. മധുരം സുലഭം. ചുണ്ടു നുഴഞ്ഞതും പടക്കം പൊട്ടുന്ന ഒച്ചയില്‍ ”ഹാപ്പി ബര്‍ത്ത്ഡേ ടു യു ഡിയര്‍…” എല്ലാവരും ക്ലാപ്പടിച്ചു. ഒരുമിച്ചേറ്റുപാടി. ശേഷം ബപ്പിയുടെ അടുത്ത വിളംബരം വന്നു. ”എല്ലാവര്‍ക്കും സേവിക്കാന്‍ പാകത്തിനു ഇതില്‍ മധുരം ബാക്കിയുണ്ട്.” ആളെണ്ണി സമവീതം നുള്ളി വീതിച്ചു. ശിഷ്ടഭാഗം വായിലിട്ടു. സ്വയം സംതൃപ്തനായി.

നിറയെ മോതിരവും ബ്രേസ്ലെറ്റുമണിഞ്ഞ കൈ തട്ടിക്കുടഞ്ഞു. ഉള്ളതുകൊണ്ടോണം പോലെ സല്‍ക്കരിച്ചെന്നു സാരം. ”ചലോ റെക്കോഡിങ്.” ബപ്പി സാഹബ്ബ് അകത്തേക്ക് ക്ഷണിച്ചു.

അതിനുശേഷം മൂന്നു പ്രാവശ്യം പലയിടങ്ങളില്‍ ബപ്പി ലാഹിരിയെ കാണാന്‍ അവസരം ലഭിച്ചു. അപ്പോഴെല്ലാം അപാര ഓര്‍മ്മശക്തിയോടെ ബര്‍ത്ത്ഡേ ബോയ് എന്ന കുസൃതി പേരു വിളിച്ചാണ് അഭിസംബോധന ചെയ്തത്. ഒറ്റയടിക്ക് അടുപ്പം അനുഗ്രഹമാക്കുന്ന കലാവിരുത്!

ബപ്പി ലാഹിരിയുടെ ഇത്തരം അവസരോചിതമായ ഇടപെടലുകളാകണം കലാവാസനയിലും സമയാസമയം തിളങ്ങിയത്. ഡിസ്‌ക്കോ ഡാന്‍സറിലേയും നമക് ഹലാലിലേയും വിദ്യുത്ചടുലമായ പാട്ടുകള്‍ ഹിന്ദിക്കാരെ മാത്രമല്ല ആകര്‍ഷിച്ചത്. ഭാരതീയരുടേയും പാ
ശ്ചാത്യരുടെയും സംഗീത സാമ്രാട്ടായി ചിരകാലം കോട്ടം തട്ടാതെ വാണു. ഡിസ്‌ക്കോ ഡാന്‍സര്‍ എന്ന ചിത്രത്തില്‍ ബപ്പി സാഹബ്ബ് സംഗീതം നല്‍കിയ പാട്ടുകള്‍ നിശാ ക്ലബ്ബുകളില്‍ ശബ്ദായമാനമായ സംഗീത തരംഗമുളവാക്കി. മഹാനഗരങ്ങളുടെ സന്ധ്യയില്‍ ഉല്ലാസ ശൈലിയായി റോക്ക് ഡാന്‍സ് ഫ്‌ളോറുകള്‍!

നാനാഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളിലായി അയ്യായിരം ഗാനങ്ങള്‍ക്ക് സംഗീതമേകി ഗിന്നസ് റെക്കോഡിലെത്തി. 1997 ല്‍ ഇറങ്ങിയ മലയാള സിനിമ ദി ഗുഡ്ബോയ്സിലെ ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കും ഈണമിട്ടു. മറ്റൊരു മലയാള ചിത്രം 2014 ല്‍ റിലീസ് ചെയ്ത പാണ്ഡവപുരാണം. ടൈഗര്‍ ഷെറാഫ് നായകനായ 2022-ലെ ഭാഗി 3 ആയിരുന്നു ബപ്പി ലാഹിരി സംഗീതമേകിയ അവസാന ചലച്ചിത്രം. അതേവര്‍ഷം ഫെബ്രുവരി 15-ന് ലോകത്തോട് വിടപറഞ്ഞു!

”ചല്‍ത്തേ ചല്‍ത്തേ മേരാ യേ ഗീത് ദേക്‌നാ… കബി അല്‍വിദനാ കഹനാ…” കിഷോര്‍ കുമാറിനുവേണ്ടി നല്‍കിയ ബ്രേക്ക്! സംഗീതപ്രേമികള്‍ ഇന്നും ബപ്പി ലഹരിക്കുള്ള ആദരവായി ഈ വരികള്‍ പാടുന്നു. സംഗീത മാന്ത്രികന്‍ കണ്ണീര്‍ വാര്‍ക്കാതെ കൈവീശി വിടവാങ്ങുകയും ചെയ്യുന്നു.

ജീവിതരേഖ

പശ്ചിമബംഗാളില്‍ പാട്ടുകാരായ മാതാപിതാക്കളുടെ മകനായി 1952 ല്‍ ജനനം.   മൂന്നാമത്തെ വയസ്സ് മുതല്‍ തബല വായിക്കാന്‍ പഠിച്ചു.   നന്‍ഹ ശിക്കാരി എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. സവിശേഷമായ നൃത്തച്ചുവടുകളിലൂടെ ലോകമെമ്പാടും അറിയപ്പെട്ടു. ബോളിവുഡിലെ ഒരിക്കലും മറക്കാത്ത നിരവധി പ്രണയഗാനങ്ങളുടെ ശില്പി. ജനപ്രിയ ബംഗാളി- തെലുങ്ക് ഗാനങ്ങള്‍ക്കും സംഗീതം നല്‍കി. ഒരു വര്‍ഷം 180 ലേറെ ചിത്രങ്ങള്‍ക്ക്
സംഗീതം ഒരുക്കി ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടി . വിഖ്യാത ഗായകന്‍ കിഷോര്‍കുമാര്‍ അമ്മ വഴി അമ്മാവനാണ്. ചെറുമകന്‍ സ്വസ്തിക് ലാഹിരിയും പാട്ടുകാരന്‍ .
കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാല്‍ 2022 ല്‍ അന്തരിച്ചു.

10 ഹിറ്റ് ഗാനങ്ങള്‍

ചല്‍ത്തേ ചല്‍ത്തേ യേ മേരാ
ഗീത്- ചല്‍ത്തേ ചല്‍ത്തേ
രാത് ബാക്കി ബാത്ത് ബാക്കി-ഷരാബ്
ഇന്‍തെഹ ഹോ ഗയി-ഇന്‍തെഹ
തോഡി സി ജോ പി ലി ഹെ-ഷരാബി
കിസി നസര്‍ കോ തേരാ- അയ്ത്ബാര്‍
കോയി യഹ ആഹ നാചെ
നാചെ-ഡിസ്‌കോ ഡാന്‍സര്‍
ഹം കോ ആജ് ആജ് കല്‍
ഹെ-സൈലാബ്
ഇന്‍താ ഹെ ജിയാ മേരാ-സക്മീ
ബംബയ് സെ ആയാ
മേരി ദോസ്ത്-ആപ് കി കഹാതിര്‍
തുമ്മ തുമ്മ ലോഗെ-താനെദാര്‍

Tags: bollywoodMusicsingerBappi lahiri
ചേറൂക്കാരന്‍ ജോയി
ചേറൂക്കാരന്‍ ജോയി
[email protected] [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Entertainment

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

Entertainment

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.