Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ണില്‍ ചോരയില്ലാത്ത കാമ്പസ് കാടത്തം

മറ്റുള്ളവരുടെ വേദന കണ്ട് ആസ്വദിക്കുകയും വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ഭീകരമുഖം സ്വയം എടുത്തണിഞ്ഞ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇത്തരം സംഘടനകള്‍.

Janmabhumi Online by Janmabhumi Online
Feb 15, 2025, 10:20 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം ഗവ. നഴ്സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു നേരെ റാഗിങ്ങിന്റെ പേരില്‍ നടന്ന അതിക്രൂര പീഡനം, ഇടതു സംഘടനകളും അവരുടെ വിദ്യാര്‍ഥി വിഭാഗങ്ങളും ഒരു തലമുറയെ എങ്ങനെ വഴിതെറ്റിക്കുന്നു എന്നതിന്റെ പേടിപ്പെടുത്തുന്ന ഉദാഹരണമാണ്. മനസ്സാക്ഷി, മനുഷ്യത്വം, സഹജീവി സ്നേഹം, അനുകമ്പ തുടങ്ങിയ വാക്കുകളുടെ പ്രസക്തിതന്നെ ഇല്ലാതാക്കുന്ന മാനസികാവസ്ഥയിലേയ്‌ക്ക് എത്തിക്കഴിഞ്ഞ ഒരു സംഘത്തെയാണ്, ഭരണ സംവിധാനത്തിന്റെ തണലില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കയറൂരി വിട്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുറത്തും ഇത്തരക്കാര്‍ നടത്തുന്ന അഴിഞ്ഞാട്ടം സമൂഹ ജീവിതത്തെത്തന്നെ തകിടം മറിക്കുന്ന നിലയിലേയ്‌ക്ക് എത്തിക്കഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അതിനു പേര് റാഗിങ്. പുറത്ത് വിദ്യാര്‍ഥി സംഘട്ടനമെന്നും. കോളജുകളില്‍ ഇടിമുറികളും ആയുധപ്പുരകളും ഗുണ്ടാപ്പിരിവും മദ്യ- മയക്കുമരുന്ന് ഉപയോഗവും നാട്ടുനടപ്പായകാലമായി മാറിയിരിക്കുന്നു ഇടതു ഭരണത്തിനു കീഴില്‍.

മറ്റുള്ളവരുടെ വേദന കണ്ട് ആസ്വദിക്കുകയും വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ഭീകരമുഖം സ്വയം എടുത്തണിഞ്ഞ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇത്തരം സംഘടനകള്‍. കോട്ടയത്തെ നഴ്സിങ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു നേരിടേണ്ടിവന്ന പീഡനം വിവരിക്കാന്‍പോന്ന വാക്കുകള്‍ ലോകത്തെ ഒരു ഭാഷയിലും കാണുമെന്നു തോന്നുന്നില്ല. കൈകാലുകള്‍ വരിഞ്ഞു മുറുക്കി നിസ്സഹായനാക്കി കട്ടിലില്‍ കിടത്തിയ സഹപാഠിയുടെ ശരീരത്തില്‍ കോമ്പസുകൊണ്ടു തുടരെ കുത്തി ആസ്വദിക്കുന്ന സഹജീവികളെ വാക്കുകള്‍കൊണ്ടു വിശേഷിപ്പിക്കാനുമാവില്ല. പ്രാണവേദനയിലും പിടയാന്‍പോലുമാകാതെ നിലവിളിക്കുമ്പോള്‍ ചുറ്റും നിന്ന് ആര്‍ത്ത് അട്ടഹസിക്കുന്നവര്‍ ഏതു ജീവിഗണത്തില്‍പ്പെടുമെന്നും പറയാനാവില്ല. കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളിലും ഭീകരരുടെ താവളങ്ങളിലും മറ്റും നടക്കുന്നതായി പറഞ്ഞു കേള്‍ക്കുന്ന പീഡനമുറകള്‍ കണ്ടും ചെയ്തും ആസ്വദിക്കുന്ന ഈ നവതലമുറ, പോകുന്നത് ഏതു ദിശയിലേയ്‌ക്കെന്ന്, അവര്‍ക്കു തണല്‍ ഒരുക്കിക്കൊടുക്കുന്നവര്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. പക്ഷേ, സമൂഹം ഇതേക്കുറിച്ചു ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട കാലം വൈകുന്നു. ക്രൂരതയും പരപീഡനത്തിലെ ആനന്ദവും സൂചിപ്പിക്കുന്ന സാഡിസം എന്ന ഇംഗ്ളീഷ് വാക്കും ഇവരുടെ പ്രവൃത്തിയെ വിശേഷിപ്പിക്കാന്‍ പ്രാപ്തമാണെന്നു തോന്നുന്നില്ല.

ഒന്നിനു പിറകെ ഒന്നായി ഇത്തരം സംഭവങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ വിവിധ ഭാവങ്ങളില്‍ തലപൊക്കുമ്പോഴും അവയെ മൂടിവയ്‌ക്കാനും അനുഭാവപൂര്‍വ്വം കൈകാര്യം ചെയ്യാനുമുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വയനാട്ടിലെ വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ഭീകര പീഡനങ്ങളെത്തുടര്‍ന്നു മരണമടഞ്ഞതും എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ വിളിച്ചു വരുത്തി കൊലയ്‌ക്കു കൊടുത്തതും വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും ഭരണസംവിധാനത്തെ ഉണര്‍ത്താന്‍ അതൊന്നും പര്യാപ്തമായില്ല. അന്നൊക്കെ കണ്ട തണുത്ത പ്രതികരണം അതിന്റെ വഴിക്കു തുടര്‍ന്നു പോരുന്നു. തങ്ങള്‍ക്കു മദ്യവും മയക്കുമരുന്നുകളും ആസ്വദിക്കാന്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ പണം നല്‍കിക്കൊള്ളണമെന്ന തിട്ടൂരം ഇറക്കുകയും അതുചെയ്യാത്തവരെ ശാരീരിക പീഡനത്തിനിരയാക്കി അത് ആസ്വദിച്ചു ലഹരി നുണയുകയും ചെയ്യുന്നതാണ് പുതിയ ശൈലി. സ്വയം പ്രഖ്യാപിത രാജാക്കന്‍മാരായി കലാലയങ്ങളില്‍ വിലസുന്ന ഇത്തരം കുട്ടിസ്സഖാക്കള്‍, ഇടതു സംഘടനകള്‍ക്കു ഭാവിയിലേയ്‌ക്കുള്ള നിക്ഷേപങ്ങളായിരിക്കാം. പക്ഷേ, പൊതു സമൂഹത്തിന് അവര്‍ ഭാവിയില്‍ എന്താകുമെന്നു ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. ആതുര സേവനവും സാഡിസവും ഒത്തു പോകില്ലല്ലോ.

കോട്ടയത്തെ സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ട അഞ്ചുപേരെ സസ്പെന്‍ഡു ചെയ്തുവത്രെ. സംഘടന അവരെ പുറത്താക്കുകയും ചെയ്തു. ഇതു രണ്ടും നാളെ തിരുത്താവുന്നവമാത്രം. പീഡന പര്‍വത്തിനു നേതൃത്വം നല്‍കിയ വ്യക്തി, സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്സസ് അസ്സോസിയേഷന്‍ സെക്രട്ടറിയാണ്. ഈ വ്യക്തിയടക്കം മൂന്നുപേര്‍ അവസാന വര്‍ഷ വിദ്യാര്‍ഥികളുമാണ്. രണ്ടു പേര്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും. ആദ്യ മൂന്നുപേര്‍ ഒരു വര്‍ഷത്തിനപ്പുറം ശുശ്രൂഷാ രംഗത്ത് ഇറങ്ങേണ്ടവരാണ്. പരീക്ഷകള്‍ ജയിച്ചതുകൊണ്ടുമാത്രം ആരും, ശരിയായ അര്‍ഥത്തില്‍ നഴ്സോ ഡോക്ടറോ ഒന്നും ആവില്ല. മനസ്സുകൂടി അര്‍പ്പിക്കേണ്ട മേഖലകളാണ് അതൊക്കെ. ആ മനോഭാവം ഇത്തരക്കാരുടെ കാര്യത്തില്‍ എങ്ങനെയായിരിക്കും എന്നതിലാണ് സമൂഹം ആശങ്കപ്പെടേണ്ടത്.

Tags: StudentsRagingcampusleft organizations
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശ്ശേരി മുഹമ്മദ് ഷഹബാസ് വധം: പ്രതികളായ 6 വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

India

തുർക്കിയെ ബഹിഷ്കരിച്ച്  ഐഐടി ബോംബെ ; സർവകലാശാലകളുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തിവച്ചു

Kerala

സ്കൂളില്‍ സൂംബ നൃത്തം പഠിപ്പിക്കുന്നതിനെതിരെ മുജാഹിദിന്റെ യുവജനസംഘടന; ഇഷ്ടമില്ലാത്തവരെ നൃത്തത്തിന് പ്രേരിപ്പിക്കുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കും

Kerala

താമരശേരിയില്‍ 2 വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

Kerala

എറണാകുളത്ത് 3 ആണ്‍കുട്ടികളെ കാണാതായി

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies