വാഷിംഗ്ടണ്‍:അമേരിക്കയുടെ രഹസ്യാന്വേഷണ മേധാവി തുളസി തുളസി ഗബ്ബാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഇന്ത്യന്‍ വംശജയായ ഗബ്ബാര്‍ഡുമായുള്ള തന്റെ മുന്‍കാല ഇടപെടലുകള്‍ പ്രധാനമന്ത്രി സ്‌നേഹപൂര്‍വ്വം അനുസ്മരിച്ചു. ഉഭയകക്ഷി രഹസ്യാന്വേഷണ സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍, പ്രത്യേകിച്ച് തീവ്രവാദ വിരുദ്ധത, സൈബര്‍ സുരക്ഷ, ഉയര്‍ന്നുവരുന്ന ഭീഷണികള്‍, തന്ത്രപരമായ ഇന്റലിജന്‍സ് പങ്കിടല്‍ എന്നിവയില്‍. സുരക്ഷിതവും സുസ്ഥിരവും നിയമാധിഷ്ഠിതവുമായ അന്താരാഷ്‌ട്ര ക്രമത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിച്ചുകൊണ്ട് പരസ്പര താല്‍പ്പര്യത്തിന്റെ പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൈമാറി.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്‌ക്കായി വാഷിങ്ടന്‍ ഡിസിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
ആന്‍ഡ്രൂസ് എയര്‍ ഫോഴ്‌സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസിലേക്ക് താമസിക്കാനായി എത്തിയ മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ഇവിടെ ഒരുക്കിയത്. ബ്ലെയര്‍ ഹൗസിന് മുന്നില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നിരവധി ഇന്ത്യക്കാരും എത്തിയിരുന്നു.
ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചിനാകും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക. അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്‌ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കും. ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണള്‍ഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: