Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരു ഡോളറിന് വാങ്ങിയ ഇന്ത്യന്‍ കമ്പനിയുടെ ഓഹരികള്‍ വിറ്റ് 698 കോടി രൂപ അടിച്ചുമാറ്റാന്‍ ശ്രമം; ദുബായിലെ ജഹാംഗീറിനെ പൂട്ടി സെബി അധ്യക്ഷ

എല്‍എസ് ഇന്‍സ്ട്രീസ് എന്ന ഹിമാചല്‍ പ്രദേശിലെ ഒരു പൊളിഞ്ഞ കമ്പനിയുടെ കടലാസ് വിലയുള്ള ഓഹരികള്‍ വെറും ഒരു ഡോളറിന് കൈക്കലാക്കിയ ശേഷം അത് വിറ്റ് 698 കോടി രൂപ വാരിക്കൂട്ടാനുള്ള ദുബായ് നിക്ഷേപകനായ ജഹാംഗീറിനെ പൂട്ടി സെബി. ഇന്ത്യന്‍ ഓഹരി വിപണിയുടെ ചുമതലയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് സെബി അഥവാ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. അതിന്റെ അധ്യക്ഷസ്ഥാനത്തിരിക്കുന്ന മാധബി പുരി ബൂച്ചിന്റെ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഈ തട്ടിപ്പ് വെളിവാകാന്‍ കാരണമായത്.

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
Feb 11, 2025, 11:27 pm IST
in India, Business
ഓഹരിവിപണിയില്‍ കടലാസ് കമ്പനിയുടെ ഓഹരികള്‍ കൈക്കലാക്കി കോടികള്‍ തട്ടിച്ച ജഹാംഗീര്‍ പണിക്കവീട്ടിലിന്‍റെ പ്രതീകാത്മകചിത്രം (ഇടത്ത്) സെബി അധ്യക്ഷ മാധബി പുരി ബുച്ച് (വലത്ത്)

ഓഹരിവിപണിയില്‍ കടലാസ് കമ്പനിയുടെ ഓഹരികള്‍ കൈക്കലാക്കി കോടികള്‍ തട്ടിച്ച ജഹാംഗീര്‍ പണിക്കവീട്ടിലിന്‍റെ പ്രതീകാത്മകചിത്രം (ഇടത്ത്) സെബി അധ്യക്ഷ മാധബി പുരി ബുച്ച് (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: എല്‍എസ് ഇന്‍സ്ട്രീസ് എന്ന ഹിമാചല്‍ പ്രദേശിലെ ഒരു പൊളിഞ്ഞ കമ്പനിയുടെ കടലാസ് വിലയുള്ള ഓഹരികള്‍ വെറും ഒരു ഡോളറിന് കൈക്കലാക്കിയ ശേഷം അത് വിറ്റ് 698 കോടി രൂപ വാരിക്കൂട്ടാനുള്ള ദുബായ് നിക്ഷേപകനായ ജഹാംഗീറിന്റെ ശ്രമം പൊളിച്ചടുക്കി സെബി. ഇന്ത്യന്‍ ഓഹരി വിപണിയുടെ ചുമതലയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് സെബി അഥവാ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. അതിന്റെ അധ്യക്ഷസ്ഥാനത്തിരിക്കുന്ന മാധബി പുരി ബൂച്ചിന്റെ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഈ തട്ടിപ്പ് വെളിവാകാന്‍ കാരണമായത്.

മലയാളിയായ ദുബായ് നിക്ഷേപകന്‍ ജഹാംഗീര്‍ പണിക്കവീട്ടില്‍ പെരുമ്പറമ്പത്ത് ആണ് ആധുനിക ഓഹരിതട്ടിപ്പിന് പിന്നില്‍. ഇന്ത്യന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത എല്‍എസ് ഇന്‍ഡ്സ്ട്രീസ് എന്ന ഒരു കടലാസ് കമ്പനിയുടെ 10.28 കോടി ഓഹരികള്‍ ഒരു ഡോളര്‍ നല്‍കി ജഹാംഗീര്‍ സ്വന്തമാക്കുന്നു. പിന്നീട് അദ്ദേഹം ആ കമ്പനി മികച്ച കമ്പനിയാണെന്ന രീതിയില്‍ പ്രചാരണം നടത്തുന്നു. ഇതുപോലെ കടലാസ് കമ്പനികളുടെ മൂല്യം പെരുപ്പിച്ച് കാണിക്കാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ പ്രചാരണസൈറ്റുകള്‍ ധാരാളമുണ്ട്. ഗള്‍ഫിലും ഇത്തരം ഗ്രൂപ്പുകള്‍ ഉണ്ട്. ഇതോടെ ഈ ഓഹരിയില്‍ സാധാരണക്കാരായ നിക്ഷേപകര്‍  പണം ഇറക്കി ഈ ഓഹരികള്‍ വാങ്ങുന്നതോടെ എല്‍എസ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില ഉയരുന്നു.

വാസ്തവത്തില്‍ ഈ കമ്പനിയുടെ വിറ്റുവരവെല്ലാം നാമമാത്രമാണ്. ഈ കമ്പനിയെ വിലയിരുത്തിയപ്പോള്‍ ഇക്കാര്യം സെബിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പക്ഷെ എല്‍ എസ് ഇന്‍സ്ട്രീസിന്റെ ഓഹരിവില കൃത്രിമമാര്‍ഗ്ഗത്തിലൂടെ പെരുപ്പിച്ച് കാണിച്ചതോടെ ജഹാംഗീറിന്റെ കൈവശമുള്ള എല്‍എസ് ഇന്‍ഡസ്ട്രീസിന്റെ 10.28 കോടി ഓഹരികളുടെ വിലയും കുതിച്ചുയര്‍ന്നു. ഇതില്‍ ചെറിയൊരു പങ്ക് ഓഹരികള്‍ വിറ്റ് ജഹാംഗീര്‍ 1.14 കോടി രൂപ കൈവശപ്പെടുത്തി. അന്നേരം അയാളുടെ കൈവശമുള്ള ബാക്കി ഓഹരികളുടെ മൂല്യം എത്രയായിരുന്നെന്നോ? 698 കോടി രൂപ. കുറെശ്ശേ കുറെശ്ശേയായി കൈവശമുള്ള ഓഹരികള്‍ വിറ്റഴിച്ച് കോടികള്‍ വാരാനുള്ള ശ്രമത്തിലായിരുന്നു ജഹാംഗീര്‍. പക്ഷെ സെബി അധ്യക്ഷ മാധബി പുരി ബുച്ചിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഇക്കാര്യം മനസ്സിലായി. മാത്രമല്ല, ചെറിയൊരു ഭാഗം ഓഹരി വിറ്റ് നേരത്തെ നേടിയ 1.14 കോടി രൂപ ഇയാള്‍ ദുബായിലേക്ക് തന്നെ വഴി തിരിച്ചുവിട്ടിരുന്നു. ഇതും സെബിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ് മെന്‍റ് ആക്ട് (ഫെമ- FEMA) പ്രകാരമുള്ള നിയമലംഘനമാണെന്നും സെബി കണ്ടെത്തി.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് എല്‍എസ് ഇന്‍ഡസ്ട്രീസിന്റെ മുന്‍ മേധാവി സുവെറ്റ് മെങ് ചായ് വെറും ഒരു ഡോളര്‍ മാത്രം വാങ്ങിയാണ് ഇത്രയ്‌ക്കധികം ഓഹരികള്‍ ജഹാംഗീറിന് കൈമാറിയതെന്ന് ശ്രദ്ധയില്‍പ്പെട്ടത് പിന്നീട് കമ്പനിയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഓഹരിവില കുത്തനെ ഉയര്‍ത്തി. അതേ സമയം എല്‍എസ് ഇന്‍ഡസ്ട്രീസിന്റെ വിറ്റുവരവ് കണക്കാകട്ടെ അങ്ങേയറ്റം നഷ്ടത്തിലാണ് താനും. ജൂലായ്-സെപ്തംബര്‍ ത്രൈമാസത്തിലും നവമ്പര്‍-ഡിസംബര്‍ സമയത്തുമായി രണ്ട് തവണയായാണ് എല്‍എസ് ഇന്‍സ്ട്രീസിന്റെ ഓഹരി വില കുത്തനെ ഉയര്‍ന്നത്.

2024 സെപ്തംബര്‍ 27നാണ് ജഹാംഗീര്‍ പണിക്കവീട്ടില്‍ തന്റെ കയ്യിലുള്ള ഒരു പങ്ക് ഓഹരികള്‍ ഒരു ഓഹരിക്ക് 267 രൂപ 50 പൈസ വീതം വിറ്റഴിച്ചത്. ഇതിലാണ് അയാള്‍ 1.14 കോടി രൂപ സമ്പാദിച്ചത്. ഓഹരിവിപണിയില്‍ നിലനില്‍ക്കുന്ന രഹസ്യമായ  സംയോജിത ഇടപാട് രീതിയെക്കുറിച്ച് സെബിക്ക് കൂടുതല്‍ ബോധ്യപ്പെട്ടിരിക്കുകയാണ്. എല്‍എസ് ഇന്‍സ്ട്രീസും അവരുടെ പ്രൊമോട്ടര്‍ സ്ഥാപനമായ പ്രോഫൗണ്ട് ഫിനാന്‍സും ജഹാംഗീര്‍ പണിക്കവീട്ടിലും ചേര്‍ന്നുള്ള വ്യാജപ്രചാരണത്തിലൂടെ സാധാരണനിക്ഷേപകരുടെ പണമാണ് ഇവര്‍ കബളിപ്പിച്ച് തട്ടിയതെന്നാണ് സെബിയുടെ നിഗമനം. ഇത്തരത്തില്‍ കടലാസ് വില പോലുമില്ലാത്ത കമ്പനികള്‍ സാധാരണക്കാരുടെ പണം തട്ടുന്ന പ്രവണത കൂടിവരുന്നതായി സെബി വിലയിരുത്തുന്നു.

എല്‍എസ് ഇന്‍ഡസ്ട്രീസ് പുതിയൊരു കമ്പനിയെ വിലക്ക് വാങ്ങുകയാണെന്ന കള്ളപ്രചാരണവും ഇതിനിടെ നടന്നു. റോബോ ഷെഫ് എന്ന കമ്പനിയെ വിലയ്‌ക്ക് വാങ്ങാന്‍ പോകുന്നു എന്നതായിരുന്നു പ്രചാരണം. പക്ഷെ സെബി ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ റോബോ ഷെഫ് എന്ന കമ്പനി കള്ളക്കമ്പനിയാണെന്ന് മനസ്സിലായി. എല്‍എസ് ഇന്‍ഡസ്ട്രീസ് വിലക്കെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പരന്നതോടെ റോബോ ഷെഫിന്റെ ഓഹരി വിലയും കുത്തനെ ഉയര്‍ന്നു. ഇതോടെ റോബോ ഷെഫിന്റെ ഡയറക്ടര്‍മാരായ സുരേഷ് ഗോയല്‍, അല്‍ക്കസാഹ്നി, ശശികാന്ത് സാഹ്നി എച്ച് യു എഫ് എന്നിവരും ഉയര്‍ന്ന ഓഹരി വിലയ്‌ക്ക് അവരുടെ കമ്പനിയുടെ ഓഹരികള്‍ വിറ്റ് വന്‍ ലാഭം കൊയ്തതും സെബിയുടെ ശ്രദ്ധയില്‍പ്പെട്ടു. പല മാധ്യമങ്ങളിലും എല്‍എസ് ഇന്‍ഡസ്ട്രീയുടെ ആസ്തി 5500 കോടി രൂപയാണെന്ന പ്രചാരണവും സെബിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ കമ്പനിയുടെ വിറ്റ് വരവ് പൂജ്യം രൂപ മാത്രമായിരിക്കുമ്പോഴാണ് ഇത്രയും വലിയ മൂല്യം കമ്പനിക്കുള്ളതായ പ്രചാരണം വന്നത്.

എന്തായാലും ഈ തട്ടിപ്പ് പുറത്തുവന്നതോടെ സെബി കൂടുതല്‍ ജാഗ്രതയില്‍ മുന്നോട്ട് നീങ്ങുമെന്ന് മാധബി പുരി ബുച്ച് പറഞ്ഞു. വിപണിയില്‍ നിലനില്‍ക്കുന്ന മാന്യമല്ലാത്ത വ്യാപാര ശൈലി നിരോധിക്കുന്നതിലും ഓഹരി വിപണിയില്‍ ഒരു കമ്പനി ലിസ്റ്റ് ചെയ്യുന്നതിനുള്ള വ്യവസ്ഥകളും കൂടുതല്‍ കര്‍ശനമാക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുകയാണ് സെബി ഇപ്പോള്‍.

 

Tags: SEBIfema#MadhabiPuriBuch#JPP#JahangirPanikkaveettil#RobChef#LSIndustries#SharemarketFraud#JahangirPanikkaveettilPerumbarambath
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജെന്‍സോള്‍ എഞ്ചിനീയറിംഗ് ചെയര്‍മാനായിരുന്ന അന്‍മോള്‍ സിങ്ങ് ജഗ്ഗി (വലത്ത്) ജെന്‍സോള്‍ എഞ്ചിനീയറിംഗിന്‍റെ ഓഹരി വിലയിലെ തകര്‍ച്ചയുടെ ചിത്രം (ഇടത്ത്)
India

ജെന്‍സോള്‍ എഞ്ചിനീയറിംഗിന് ഓഹരിവിപണിയില്‍ നിയന്ത്രണം; സാമ്പത്തിക കെടുകാര്യസ്ഥത, ഉയര്‍ന്ന വായ്പാഭാരം….കമ്പനി തകര്‍ച്ചയിലേക്ക്

Kerala

കുരുക്കു മുറുകുന്നു; ഗോകുലം ഗോപാലനെ ഇഡി അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്തു; ചോദ്യങ്ങള്‍ 600 കോടിയുടെ വിദേശ നാണയ വിനിമയച്ചട്ടലംഘനത്തെച്ചുറ്റിപ്പറ്റി

നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കുന്നത് പ്രഖ്യാപിത ലക്ഷ്യമാക്കിയ അമേരിക്കയിലെ ശതകോടീശ്വരനും ഇന്ത്യയില്‍ നിരവധി എന്‍ജിഒ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്ന വ്യക്തിയുമായ ജോര്‍ജ്ജ് സോറോസ് (ഇടത്ത്)
India

യുഎസ് എയ് ഡിന്റെ എട്ട് കോടി സ്വീകരിച്ച ബെംഗളൂരുവിലെ ജോര്‍ജ്ജ് സോറോസ് കമ്പനിയെ കണ്ടെത്തി ഇഡി; സോറോസ് ഇന്ത്യയില്‍ കോടികള്‍ വിതറുന്നത് എന്തിന്?

India

മാധബി പുരി ബുച്ചിനെതിരെ കേസുകൊടുത്തയാള്‍ സ്ഥിരം ശല്ല്യക്കാരന്‍ എന്ന് സെബി; ജോര്‍ജ്ജ് സോറോസ് ഏജന്‍റോ എന്ന് സംശയം

സെബിയിലെ ശക്തമായ ഭരണത്തിന് ശേഷം കഴിഞ്ഞ ദിവസം പടിയിറങ്ങിയ മാധബി പുരി ബുച്ച് (വലത്ത്) ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന്‍റെ ഉടമ നെയ്റ്റ് ആന്‍ഡേഴ്സണ്‍ (ഇടത്ത്)
Business

ഹിന്‍ഡന്‍ബര്‍ഗിനെ ഭസ്മമാക്കിയ ദുര്‍ഗ്ഗ;  നെയ്റ്റ് ആന്‍ഡേഴ്സനെ കെട്ടുകെട്ടിച്ച ഇന്ത്യയുടെ മാധബി പുരി ബുച്ച് 

പുതിയ വാര്‍ത്തകള്‍

മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി, മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ഇടുക്കി, മുല്ലപ്പെരിയാര്‍ ആശങ്കവേണ്ട

യുഎഇയില്‍ നിന്നും ചെസിലെ അത്ഭുതപ്രതിഭയായ റൗദ അല്‍സെര്‍കാല്‍; 15 വയസ്സുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നോര്‍വ്വെ ചെസ്സില്‍ കളിക്കുമ്പോള്‍

ആശുപത്രിയില്‍ കഴിയുന്ന സര്‍വകക്ഷി സംഘാംഗം ഗുലാം നബി ആസാദിന്‌റെ ആരോഗ്യസ്ഥിതി ആരാഞ്ഞ് പ്രധാനമന്ത്രി

‘ഓപ്പറേഷന്‍ അഭ്യാസി’നെ തുടര്‍ന്ന് ‘ഓപ്പറേഷന്‍ ഷീല്‍ഡ്’ : പാകിസ്ഥാനോടു ചേര്‍ന്നുള്ള സംസ്ഥാനങ്ങളില്‍ 29 ന് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍

കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)

കാവേരി എഞ്ചിന് പണം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍; കാവേരി എഞ്ചിന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് രാജ്നാഥ് സിങ്ങ്

പത്തനംതിട്ടയില്‍ കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്‌ക്ക് നിരോധനം

എറണാകുളം -കൊല്ലം മെമു നവംബര്‍ 28 വരെ നീട്ടി

‘ മോദിയോട് ഏറെ നന്ദി, ഇന്ന് ഞങ്ങൾക്കും ചോദിക്കാൻ ആളുണ്ടെന്ന് വ്യക്തമായി ‘ ; നരേന്ദ്രമോദിയെ സ്വീകരിക്കാൻ മെഹന്തി ചടങ്ങ് സംഘടിപ്പിച്ച് മുസ്ലീം സ്ത്രീകൾ

1210 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകള്‍ അനുവദിച്ചു

എറണാകുളം, ഇടുക്കി,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies