ചാവക്കാട്: ഭർത്താവുമായുള്ള പ്രശ്നങ്ങൾ തീർത്ത് തരാമെന്ന് പറഞ്ഞ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത ഇസ്ലാം മന്ത്രവാദിയും , സഹായിയും അറസ്റ്റിൽ .
മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46), സഹായി വടക്കേക്കാട് നായരങ്ങാടി കല്ലൂർ മലയംകളത്തിൽ വീട്ടിൽ ഷക്കീർ (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി നിൽക്കുന്ന യുവതിയുടെ വീട്ടിൽ മന്ത്രവാദിയുടെ സഹായിയെന്ന് പറഞ്ഞാണ് ഷക്കീർ എത്തിയത് .
തലവേദനയുടേതെന്ന് പറഞ്ഞ് ഗുളിക നൽകി യുവതിയെ ബോധം കെടുത്തി നഗ്നചിത്രങ്ങൾ പകർത്തി. പിന്നീട് ഇത് ഭർത്താവിന്റെ വീട്ടുകാരെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പണം കൈക്കലാക്കുകയും ചെയ്തു . പിന്നീട് ഇയാളുടെ ഗുരുവാണെന്ന് പറഞ്ഞ് താജുദീനും വീട്ടിലെത്തി മരുന്ന് നൽകി യുവതിയെ അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയും, ഇത് മൊബൈലിൽ പകർത്തുകയും ചെയ്തു.
ഭീഷണിപ്പെടുത്തി പലതവണയായി 60 ലക്ഷം രൂപ കൈക്കലാക്കി. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക