Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേശീയ ഗെയിംസ്: കേരളത്തിന് ഫുട്‌ബോളിൽ സ്വര്‍ണം ലഭിക്കുന്നത് 28 വര്‍ഷങ്ങള്‍ക്ക് ശേഷം

Janmabhumi Online by Janmabhumi Online
Feb 8, 2025, 12:21 pm IST
in Football, Sports
FacebookTwitterWhatsAppTelegramLinkedinEmail

ഹല്‍ദ്വാനി: ഇരുപത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു. കേരളത്തിന് ദേശീയ ഗെയിംസ് ഫുട്ബോളില്‍ സ്വര്‍ണം. സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഫൈനലില്‍ പരാജയപ്പെട്ട കേരളത്തിന് ഇത് സന്തോഷ ജയം. ഫൈനലില്‍ കേരളം എതിരില്ലാത്ത ഒരു ഗോളിന് ആതിഥേയരായ ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചു. ഗോകുലാണ് കേരളത്തിന് വേണ്ടി വലകുലുക്കിയത്. ദേശീയ ഗെയിംസില്‍ ഫുട്ബോളില്‍ കേരളത്തിന്റെ മൂന്നാം സ്വര്‍ണമാണിത്.

മത്സരത്തിന്റെ ആദ്യ പകുതില്‍ തന്നെ കേരളം അധിപത്യം കാണിച്ചു തുടങ്ങി. ഇവവേളകളില്‍ കേരളത്തിന്റെ ഗോകുലിനെ തേടി നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും കൃത്യമായി വിനിയോഗിക്കാന്‍ കേരളത്തിന് സാധിച്ചില്ല. സ്വന്തം മൈതാനത്തിന്റെ ഗുണം കൈപ്പറ്റിയാണ് ഉത്തരാഖണ്ഡ് ഇറങ്ങിയത്. എല്ലാ കേരളത്തിന്റെ പ്രതിരോധത്തിന് മുന്നില്‍ ഉത്തരാഖണ്ഡ് പകച്ചു നിന്നു.

53 ാം മിനിറ്റിലാണ് കേരളം കാത്തിരുന്ന നിമിഷമെത്തിയത്. ആദ്യ പകുതിയില്‍ നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ക്ക് പ്രായച്ഛിത്തമെന്നോണം പിറന്ന ഗോള്‍. ഇടതു വിങ്ങില്‍ നിന്ന് എസ്. സന്ദീപ് ബോക്സിലേക്ക് നല്‍കിയ ക്രോസ് ആദില്‍ സ്വീകരിച്ചു. ഗോളടിക്കാന്‍ ശ്രമിക്കാതെ വലതു വിങ്ങിലൂടെ ഓടിയെത്തിയ ഗോകുലിന് കൈമാറുകയായിരുന്നു. ഗോകുല്‍ ഉത്തരാഖണ്ഡ് ഗോള്‍കീപ്പറുടെ കാലിനിടയിലൂടെ കൃത്യമായി വലയിലാക്കി.

73 ാം മിനിറ്റില്‍ കേരളത്തിന് വെല്ലുവിളിയായി പ്രതിരോധ താരം സഫ്വാന് ചുവപ്പ് കാര്‍ഡ് കണ്ടു. കേരളത്തിന്റെ പ്രതിരോധത്തെ കീറിമുറിച്ച് ഉത്തരാഖണ്ഡ് താരം ഗോളിനു ശ്രമിക്കവേ ബോക്സിന് മുന്നില്‍ സഫ്വാന്‍ അദ്ദേഹത്തെ ഫൗള്‍ ചെയ്ത് വീഴ്‌ത്തുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ റഫറി മഞ്ഞ കാര്‍ഡ് കാണിച്ചെങ്കിലും പിന്നീട് സഹ റഫറിയോട് വിവരം തിരക്കി ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു. നിശ്ചിത സമയം അവസാനിക്കാനിരിക്കെ ഉത്തരാഖണ്ഡിന്റെ ഷലീന്തര്‍ സിംങ് നഗിക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചു. രണ്ടാം ഫൗളിലൂടെയാണ് ചുവപ്പായത്. നിശ്ചിത സമയത്തിന് ശേഷം ഒമ്പത് മിനുട്ട് അധിക സമയം നല്‍ക്കിയെങ്കിലും ഉത്തരാഖണ്ഡിന് കാര്യമായി ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. കേരള താരങ്ങള്‍ ഉത്തരാഖണ്ഡ് ഗോള്‍ മുഖം ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തി. ഉത്തരാഖണ്ഡ് ഗോള്‍ കീപ്പര്‍ രക്ഷകനായി.

ആദ്യ മത്സരത്തില്‍ മണിപ്പൂരിനെയും രണ്ടാം മത്സരത്തില്‍ ഡല്‍ഹിയോട് പരാജയപ്പെട്ടും നിര്‍ണായക മത്സരത്തില്‍ സര്‍വീസസിനെ മൂന്ന് ഗോളിന് തകര്‍ത്തുമാണ് കേരളം സെമിയിലെത്തിയത്. സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആസാമിനെ തകര്‍ക്കുകയായിരുന്നു. ഇതുവരെ ദേശീയ ഗെയിംസില്‍ കേരളം രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയിട്ടുണ്ട്. 1997ല്‍ ബംഗളുരുവില്‍ നടന്ന ദേശീയ ഗെയിംസിലാണ് കേരളം അവസാനമായി സ്വര്‍ണമണിഞ്ഞത്. 2022ലെ ഗുജറാത്ത് ഗെയിംസില്‍ വെള്ളി നേടിയപ്പോള്‍ ഗോവയില്‍ വെങ്കലമായിരുന്നു.

ടീം അംഗങ്ങള്‍: അജയ് അലക്സ്, അഫ്നാസ് ടിഎന്‍, ഷിനു എസ്, സച്ചിന്‍ സുനില്‍, ജേകബ് സി, മഹേഷ് കെ, ബിബിന്‍ ബോബന്‍, ഗോകുല്‍ എസ്, ജ്യോതിഷ് യു, സഫവാന്‍ എം, സല്‍മാന്‍ ഫാരിസ് സി, ജിദു കെ റോബി, ബബിള്‍ സിവരി, ആദില്‍ പി, ബിജീഷ് ബാലന്‍, അഭിനവ്, യാഷിം മാലിക്ക്, അല്‍ക്കേഷ് രാജ് ടിവി, സെബാസ്റ്റിയന്‍ എസ്, മുഹമ്മദ് ഷാദില്‍ പിപി, മുഹമ്മദ് ഇഖ്ബാല്‍ സി, സന്ദീപ്. ഷഫീഖ് ഹസ്സന്‍ മടത്തില്‍ (മുഖ്യപരിശീലകന്‍), ഷാസിന്‍ ചന്ദ്രന്‍ കെ (സഹപരിശീലകന്‍), എല്‍ഡോ പോള്‍ (ഗോള്‍കീപ്പര്‍ പരിശീലകന്‍), രാജീവ് ബിഎച്ച് (മാനേജര്‍), മുഹമ്മദ് അദീബ് യു (ഫിസിയോ).

Tags: footballGold MedalkeralamNational Games 2025
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനുള്ളതല്ല; നിർണായക ഉത്തരവുമായി ഹൈക്കോടതി

Kerala

മെസിയും അര്‍ജന്റീന ടീമും ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ കേരളത്തില്‍

News

മെസിയും അര്‍ജന്റീന ഫുട്ബാള്‍ ടീമും കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹിമാന്‍

Editorial

റെയില്‍വെ വികസനത്തിന് കേരളം മനസ്സു വയ്‌ക്കണം

Kerala

തലസ്ഥാനത്തിന്റെ അടയാളമാകാന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങുന്നു; മൂന്നര വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കും

പുതിയ വാര്‍ത്തകള്‍

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയും ബഹ്റൈനും, കുവൈത്തും വ്യോമപാത അടച്ചു; ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

ഉസ്ബെകിസ്ഥാനിലെ താഷ്കെന്‍റില്‍ നടക്കുന്ന ഊസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ സിന്‍ഡൊറോവിനെ തോല്‍പിച്ച് തകര്‍പ്പന്‍ പ്രകടനത്തിലൂടെ നാല് റൗണ്ട് പിന്നിട്ട ടൂര്‍ണ്ണമെന്‍റില്‍ മൂന്ന് പോയിന്‍റുകള്‍ നേടി പ്രജ്ഞാനന്ദ മുന്നില്‍. ഇനി ഒരു റൗണ്ട് കൂടിയേ ബാക്കിയുള്ളൂ.

അദാനി താങ്കളുടെ സ്പോണ്‍സര്‍ഷിപ്പ് പ്രജ്ഞാനന്ദയുടെ കയ്യില്‍ ഭദ്രമാണ്…ഊസ് ചെസ്സില്‍ സിന്‍ഡൊറോവിനെ തകര്‍ത്ത് പ്രജ്ഞാനന്ദയുടെ കുതിപ്പ്

കാപ്പ ആക്ട് പ്രകാരം നാടുകടത്തിയ യുവാവ് വിലക്ക് ലംഘിച്ച നാട്ടില്‍ തിരികെയെത്തി: അറസ്റ്റ് ചെയ്ത് പൊലീസ്

ഖത്തര്‍ വ്യോമപാത അടച്ചു: കേരളത്തില്‍ നിന്നുള്ള വിമാനങ്ങളെ തിരിച്ചുവിളിച്ചു

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies