Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തിലേക്ക് നിര്‍മ്മാണത്തൊഴിലാളികളെന്ന ലേബലില്‍ എത്തുന്നവരില്‍ നല്ലൊരു ശതമാനം ബംഗ്ലാദേശ് ഭായിമാര്‍; കേരളം ഭയക്കണം

കേരളത്തിലേക്ക് കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ എന്ന മറവില്‍ നല്ലൊരു ശതമാനം ബംഗ്ലാദേശ് ഭായിമാര്‍ എത്തുന്നതായി റിപ്പോര്‍ട്ട്. വ്യാജമായ ആധാര്‍കാര്‍ഡ് നിര്‍മ്മിച്ച് വരുന്നതിനാല്‍ ഇവരെ പിടികൂടാനും ബുദ്ധിമുട്ടാണ്. ഇന്ത്യക്കാരെന്ന പേരില്‍ കേരളത്തിലേക്ക് ഒഴുകുന്ന ഈ ഭായിമാര്‍ നാളെ കേരളത്തിന് തലവേദനയാകുമെന്നാണ് ആശങ്ക.

Janmabhumi Online by Janmabhumi Online
Feb 7, 2025, 05:25 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കേരളത്തിലേക്ക് കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ എന്ന മറവില്‍ നല്ലൊരു ശതമാനം ബംഗ്ലാദേശ് ഭായിമാര്‍ എത്തുന്നതായി റിപ്പോര്‍ട്ട്. വ്യാജമായ ആധാര്‍കാര്‍ഡ് നിര്‍മ്മിച്ച് വരുന്നതിനാല്‍ ഇവരെ പിടികൂടാനും ബുദ്ധിമുട്ടാണ്. ഇന്ത്യക്കാരെന്ന പേരില്‍ കേരളത്തിലേക്ക് ഒഴുകുന്ന ഈ ഭായിമാര്‍ നാളെ കേരളത്തിന് തലവേദനയാകുമെന്നാണ് ആശങ്ക.

കേരളം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കെട്ടിടനിര്‍മ്മാണരംഗം മുതല്‍ തെരുവില്‍ പച്ചക്കറികളും ഭക്ഷണസാധനങ്ങളും വില്‍ക്കുന്നത് വരെയുള്ള ജോലികളില്‍ ഈ ഭായിമാര്‍ നിറഞ്ഞിരിക്കുന്നു. ഇവര്‍ കുടുംബത്തോടെയാണ് എത്തുന്നതെന്നതിനാല്‍ സ്ത്രീകളും ഉണ്ട്. ഇക്കൂട്ടത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരും ഉണ്ടെന്നതാണ് പൊലീസിനെ കുഴക്കുന്നത്. കേരളത്തിലാകട്ടെ മയക്കമരുന്ന് മുതല്‍ ക്വട്ടേഷന്‍ സംഘത്തിന്റെ വരെ സ്വാധീനം വര്‍ധിച്ചുവരികയാണ്.

സയീദ് മുഹമ്മദിന്റെ മന്നത്തെ കെട്ടിടത്തില്‍ ഒളിച്ചുകഴിഞ്ഞത് 27 ബംഗ്ലാദേശികള്‍

ഇക്കഴിഞ്ഞ ദിവസം ഏറണാകുളം ജില്ലയിലെ പിറവം താലൂക്കിലെ മന്നത്ത് നിന്നും 27 ബംഗ്ലാദേശ് ഭായിമാരെ കണ്ടെത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ആഴമില്ലാത്ത ഒരു നദി മുറിച്ച് കടന്നാണ് ഇവര്‍ ബംഗാളില്‍ എത്തിയത്. അവിടെ നിന്നാണ് കേരളത്തില്‍ എത്തിയത്. ഇത്തരക്കാരെ കേരളത്തില്‍ എത്തിക്കാന്‍ ബംഗാളില്‍ പ്രത്യേക ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ എറണാകുളം റൂറല്‍ പൊലീസ് ഭീകരവിരുദ്ധ സ്ക്വാഡുമായി ചേര്‍ന്ന് ഓപ്പറേഷന്‍ ക്ലീന്‍ എന്ന പേരില്‍ ബംഗ്ലാദേശികളെ കണ്ടെത്തി നാടുകടത്താന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 27 പേരെ കണ്ടെത്തി പൊക്കിയത്. ഭീകരവാദ വിരുദ്ധ സ്ക്വാഡാണ് ഇത് സംബന്ധിച്ച രഹസ്യവിവരം നല്കിയത്. ഇത് പ്രകാരം സയീദ് മുഹമ്മദ് എന്നയാളുടെ കെട്ടിടം 100 പൊലീസുകാരാണ് വളഞ്ഞത്. സ്വദേശിയായ ഹര്‍ഷദ് ഹുസൈന്‍ എന്ന ഒരാളുടെ പേരിലാണ് ഇവര്‍ കെട്ടിടം വാടകയ്‌ക്കെടുത്തത്. ഈ ബംഗ്ലാദേശികള്‍ ഒരു കോണ്‍ട്രാക്ടര്‍ക്ക് വേണ്ടി ജോലി ചെയ്ത് വരികയായിരുന്നു. ഇതുവരെ 35 പേരെ എറണാകുളം റൂറല്‍ പൊലീസ്  പിടികൂടിയിട്ടുണ്ട്. 28 വയസ്സായ തസ്ലിമ ബീഗം എന്ന ബംഗ്ലദേശുകാരിയെ രണ്ടാഴ്ച മുന്‍പ് അറസ്റ്റ് ചെയ്തതായി എറണാകുളം റൂറല്‍ എസ് പി വൈഭവ് സക്സേന പറഞ്ഞു.

അസമില്‍ നിന്നും കേരളത്തിലേക്ക്

അസമില്‍ പൗരത്വ രജിസ്ട്രി ആരംഭിച്ചതിനാല്‍ അനധികൃതമായി അവിടെ തങ്ങുന്ന ബംഗ്ലാദേശികളും കേരളത്തിലേക്ക് ഒഴുകുന്നുവെന്ന് പറയുന്നു. കേരളം അതിഥിത്തൊഴിലാളികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് ഇവര്‍ മറയാക്കുന്നത്. ഇവര്‍ അസമില്‍ നിന്നും ആദ്യം കേരളത്തിലേക്കും അവിടെ നിന്ന് ചിലപ്പോള്‍ കര്‍ണ്ണാടകത്തിലേക്കും തെലുങ്കാനയിലേക്കും കുടിയേറുമെന്നും പറയുന്നു. ര്‍ണ്ണാടകയില്‍ കുടക് പൊലുള്ള എസ്റ്റേറ്റുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ ഇവര്‍ക്ക് ജോലികിട്ടാന്‍ സാധ്യത കൂടുതലാണ്. പക്ഷെ ഇന്ത്യന്‍ പൗരത്വം ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ ജോലി ലഭിക്കൂ. അതിനാല്‍ വ്യാജ ആധാര്‍കാര്‍ഡ് നിര്‍മ്മിക്കുക എന്നതാണ് പ്രധാന പരിപാടി.

ബംഗ്ലാദേശികള്‍ക്ക് ഇന്ത്യക്കാരെന്ന പേരില്‍ വ്യാജ ആധാര്‍ കാര്‍ഡും

ബംഗ്ലാദേശിലെ ഏജന്‍റുമാര്‍ തന്നെയാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചുകൊടുക്കുന്നത്. മുന്‍പൊക്കെ അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തില്‍ എത്തിയാല്‍ രജിസ്ട്രേഷന്‍ ചെയ്യുന്ന പതിവുണ്ടായിരുന്നു. ഇപ്പോള്‍ കൂട്ടത്തോടെ കൂടുതല്‍ പേര്‍ എത്തുന്നതോടെ ഈ രജിസ്ട്രേഷന്‍ പഴയതുപോലെ നടക്കുന്നില്ല. ഇത് ഇവരെ പിടികൂടിയാല്‍ തന്നെ മേല്‍വിലാസം ലഭിക്കുന്നതിന് തടസ്സമാകുന്നു.

അന്യസംസ്ഥാനത്തൊഴിലാളികള്‍കേരളത്തില്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത് കൂടുന്നു

നല്ല കൂലി കിട്ടും എന്നതാണ് കേരളത്തിലേക്ക് ഇവര്‍ കൂട്ടത്തോടെ ഒഴുകുന്നത്. മാത്രമല്ല, മര്യാദയുള്ള സാമൂഹ്യഅന്തരീക്ഷവും ഇവരെ ആകര്‍ഷിക്കുന്നു. അന്യസംസ്ഥാനത്തൊഴിലാളികള്‍ തന്നെ 75 ഓളം പേര്‍ കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചതായി സര്‍ക്കാര്‍ രേഖകളിലുണ്ട്. രേഖകളില്ലാതെയും പലരും കേരളത്തിലെ പെണ്‍കുട്ടികളെ വിവാഹം കഴിച്ച സ്ഥിതിയുണ്ട്.

സംഘമായി അന്യസംസ്ഥാനത്തൊഴിലാളികള്‍ തമ്പടിക്കുന്ന പെരുമ്പാവൂര്‍ പോലുള്ള സ്ഥലങ്ങള്‍ കേരളത്തിന്‍റേതല്ല എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. ഇവിടെ ഭായിമാരുടെ തനതായ നിയമമാണെന്നും കഞ്ചാവ് വില്‍പനയും ലൈംഗികത്തൊഴിലും ഉള്‍പ്പെടെയുള്ള അസന്മാര്‍ഗികപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്ന ഇടമാണെന്നും പരാതിയുണ്ട്.

സിഐടിയുവിന്റെ അതിഥിത്തൊഴിലാളി സ്നേഹം

സിഐടിയുക്കാരും അതിഥിത്തൊഴിലാളികളുടെ കേരളത്തിലേക്കുള്ള വരവിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരളത്തിന് ഇവര്‍ അവിഭാജ്യഘടകം ആയതിനാല്‍ ഇവരെ വെച്ച് ഭാവിയില്‍ ഒരു അതിഥിത്തൊഴിലാളി സംഘടന ശക്തമായി രൂപീകരിക്കാമെന്നതും പിന്നീട് ഇവര്‍ പാര്‍ട്ടിയുടെ വോട്ട് ബാങ്ക് ആയി മാറുമെന്നതുമാണ് സിഐടിയു ഗൂഢലക്ഷ്യം. ഇതിന്റെ മറവിലും ബംഗ്ലാദേശ് ഭായിമാരെ ബംഗാളില്‍ നിന്നും കടത്തിവിടുന്നുണ്ട്.

 

Tags: BangladeshPerumbavoorATSmigrants#Antiterroristsquad#Bangladeshibayi#Operationclean#ErnakulamRural
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാല് ദിവസത്തെ സന്ദര്‍ശനത്തിന് ചൈനയില്‍ എത്തിയ മുഹമ്മദ് യൂനസ് (വലത്ത്)
India

കശ്മീരിന് പിന്നാലെ വടക്ക് കിഴക്കും ഭീഷണി; ചൈനയ്‌ക്ക് വിമാനത്താവളം ഒരുക്കി മുഹമ്മദ് യൂനസ്; നാല് ലക്ഷം കോടി മുടക്കി മോദിയുടെ പ്രതിരോധം

World

1,500 ഓളം പേരെ കൊലപ്പെടുത്തിയ ബംഗ്ലാദേശിലെ ഇസ്ലാമിക നേതാവ് ; എ.ടി.എം. അസ്ഹറുൽ ഇസ്ലാമിന്റെ വധശിക്ഷ ഇളവ് ചെയ്ത് സുപ്രീം കോടതി

India

പന്ത്രണ്ട് വർഷമായി ഇന്ത്യയിൽ താമസിച്ചിരുന്ന നാല് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ ദൽഹിയിൽ പിടിയിലായി

ബംഗ്ലാദേശ് സൈനിക മേധാവി വഖാര്‍ ഉസ് സമന്‍ (നടുവില്‍) ബംഗ്ലാദേശ് ദേശീയ ഉപദേഷ്ടാവായ ഖലീലുര്‍ റഹ്മാന്‍(വലത്ത്)
India

ഇന്ത്യാ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് വീമ്പിളക്കിയ ഖലിലുര്‍ റഹ്മാനെ യൂനസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി

ഷേഖ് ഹസീന(ഇടത്ത്) ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി കലാപം (നടുവില്‍) മുഹമ്മദ് യൂനസ് (വലത്ത്)
India

ജമാ അത്തെ ഇസ്ലാമി ഭീകരരുമായി ചേര്‍ന്ന് യൂനസ് ബംഗ്ലാദേശ് ഭരിയ്‌ക്കുന്നു; യുഎസിന് രാജ്യം വില്‍ക്കാന്‍ ശ്രമിക്കുന്നു: മുഹമ്മദ് യൂനസിനെതിരെ ഷേഖ് ഹസീന

പുതിയ വാര്‍ത്തകള്‍

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓർമ്മ ശക്തി വർധിപ്പിക്കാം: ശീലിക്കാം ഇക്കാര്യങ്ങൾ

ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നന്ദന്‍ നിലകേനി (ഇടത്ത്) നടന്‍ ഗിരീഷ് കര്‍ണാഡ് (വലത്ത്)

ഗിരീഷ് കര്‍ണാടിനെ കോടിപതിയാക്കിയ നന്ദന്‍ നിലകേനി; 1993ല്‍ 9500 രൂപയ്‌ക്ക് വാങ്ങിയ ഇന്‍ഫോസിസ് ഓഹരിയ്‌ക്കിപ്പോള്‍ 16 കോടി രൂപ!

ബസുകാരേ.. പുറപ്പെടുംവരെ വിദ്യാര്‍ത്ഥികളെ കയറ്റാതെ വെയിലത്തും മഴയത്തും നിര്‍ത്തിയാല്‍ പണി കിട്ടും

മഴക്കെടുതിയില്‍ മരണം 6, എട്ട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

മദ്രസയിൽ വച്ച് ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ; ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് 37 വർഷം കഠിന തടവ്

നിപ ഭീതി ഒഴിഞ്ഞുവെന്ന് ആരോഗ്യവകുപ്പ്, സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ നിരീക്ഷണ കാലാവധി കഴിഞ്ഞു

പ്രമേഹം മൂലം മസിൽ അയഞ്ഞു തൂങ്ങുന്നോ? മസില്‍ കരുത്ത് കൂട്ടാനും ഉറപ്പിനും ഈ സൂപ്പ്‌ ശീലിക്കൂ

നരേന്ദ്രമോദിയുടെ കാൽ തൊട്ട് വന്ദിച്ച് വൈഭവ് സൂര്യവംശി ; ചേർത്ത് പിടിച്ച് പ്രധാനമന്ത്രി

കോട്ടയം കൊല്ലാട് മീന്‍പിടിയ്‌ക്കാന്‍ പോയ മൂന്നു പേരില്‍ രണ്ടു പേര്‍ വള്ളംമുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies