Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാകുംഭമേളയിലെ തിക്കും തിരക്കും മരണവും: ഗൂഢാലോചന നടത്തിയെന്ന് കരുതുന്ന 120 പേരെ തിരിച്ചറിയാന്‍ യോഗി സര്‍ക്കാര്‍; ഇവര്‍ എത്തിയത് ഒരു ബസില്‍

മഹാകുംഭമേളയില്‍ അമൃതസ്നാനത്തിനിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയ 120 പേരെ തിരിച്ചറിഞ്ഞതായി യോഗി സര്‍ക്കാര്‍. ഒരൊറ്റ ബസില്‍ വന്നിറങ്ങിയവരാണ് ഈ 120 പേരും എന്നറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2025, 07:08 pm IST
in India
മഹാകുംഭമേളയില്‍ നടന്ന തിക്കിന്‍റെയും തിരക്കിന്‍റെയും വീഡിയോ ദൃശ്യത്തില്‍ നിന്ന് (ഇടത്ത്)

മഹാകുംഭമേളയില്‍ നടന്ന തിക്കിന്‍റെയും തിരക്കിന്‍റെയും വീഡിയോ ദൃശ്യത്തില്‍ നിന്ന് (ഇടത്ത്)

പ്രയാഗ് രാജ്: മഹാകുംഭമേളയില്‍ അമൃതസ്നാനത്തിനിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയവരെന്ന് സംശയിക്കുന്ന 120 പേരെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള ശ്രമവുമായി യോഗി സര്‍ക്കാര്‍. ഒരൊറ്റ ബസില്‍ വന്നിറങ്ങിയവരാണ് ഈ 120 പേരും എന്നറിയുന്നു. ഇവരെ തിരിച്ചറിയാന്‍ ഒപ്പറേഷന്‍ 120 എന്ന ദൗത്യം യുപി സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നു. ഇതിന് ചുക്കാന്‍ പിടിക്കുന്നതോ യോഗി ആദിത്യനാഥും.

ഈ വ്യക്തികളാണോ തിക്കും തിരക്കും ഉണ്ടാക്കിയത് എന്ന കാര്യമാണ് അന്വേഷിക്കുന്നത്. എഐയില്‍ പ്രവര്‍ത്തിക്കുന്ന 2500 എഐക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുപിയിലെ ഭീകരവാദവിരുദ്ധ സ്ക്വാഡും യുപിയുടെ പ്രത്യേക ദൗത്യസംഘവും 30 പേരുടെ മരണത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഓപ്പറേഷന്‍ 120 എന്ന പേരില്‍ മുഖ്യമന്ത്രി യോഗിയുടെ നേതൃത്വത്തില്‍ തന്നെ ഇതേക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.

ഒരൊറ്റ ബസില്‍ വന്നിറങ്ങിയ 120 പേരാണ് എഐ ക്യാമറയില്‍ സംശയാസ്പദമായി പതിഞ്ഞിരിക്കുന്നത്. ഇവര്‍ അപവാദം പ്രചരിച്ചാണോ അതോ തിക്കും തിരക്കും സൃഷ്ടിക്കുകയായിരുന്നോ എന്നകാര്യമാണ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്.

രണ്ട് വീഡിയോകള്‍

മഹാകുംഭമേളയില്‍ 30 പേരുടെ മരണത്തിനിടയാക്കിയ തിക്കും തിരക്കും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തെളിയിക്കുന്ന രണ്ട് വീഡിയോകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒന്ന് ഡിവൈഎസ്പി റാങ്കിലുള്ള ഒരു പൊലീസുദ്യോഗസ്ഥന്‍ രാത്രി ഒന്നരമണിക്ക് ഭക്തരെ കുളിക്കാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ ആണ്. സാധാരണ മൗനി അമാവാസ്യ നാളിലെ അമൃതസ്നാനത്തിന് പോകേണ്ടത് ബ്രാഹ്മമുഹൂര്‍ത്തമായ മൂന്നരമണിയോടെയാണെന്ന് ഭക്തര്‍ക്ക് ഒരു ധാരണയുണ്ട്. അതിനിടെയാണ് വേഗം പോയി കുളിക്ക് അല്ലെങ്കില്‍ തിക്കും തിരക്കും ഉണ്ടാകും എന്ന് നിര്‍ബന്ധിക്കുന്ന പൊലീസുകാരന്റെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഇത് ബോധപൂര്‍വ്വം തിക്കും തിരക്കുമുണ്ടാക്കാനുള്ള തന്ത്രമായാണ് കരുതപ്പെടുന്നത്.

രണ്ടാമത്തെ വീഡിയോ 15ഓളം ചെറുപ്പക്കാര്‍ തിരക്കിട്ട് വന്ന് ബാരിക്കേഡിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുന്നതാണ്. ഇവരില്‍ ഒരാള്‍ ബാരിക്കേഡിന്റെ ഒരു ഭാഗം പൊളിക്കാനും ശ്രമിക്കുന്നുണ്ട്. ഇത് തിക്കും തിരക്കും ഉണ്ടായി എന്ന് വരുത്തി ഭക്തര്‍ക്കിടയില്‍ ഭീതിപരത്താനുള്ള ശ്രമമായിരുന്നു എന്ന് കരുതപ്പെടുന്നു. ഈ രണ്ട് വീഡിയോകളും യുപി പൊലീസ് പഠിച്ചുവരികയാണ്.

മൂന്നാമത്തെ ഒരു വീഡിയോ മരിച്ചവരുടെ കിഡ്നിയും കരളും പറിച്ചെടുത്ത് പുഴയില്‍ എറിയാന്‍ പറയുന്ന യുവാക്കളുടെ വീഡിയോ ആണ്. അതുപോലെ ചില സമൂഹമാധ്യമ അക്കൗണ്ടുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അന്വേഷണം നടക്കുന്നു.ഇതുപോലെ വേറെ വീഡിയോകളും ലഭ്യമായിട്ടുണ്ട്. ഇത് യുപി പൊലീസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

അതുപോലെ ഒട്ടേറെ ദൃക്സാക്ഷി മൊഴികളും പൊലീസിന്റെ പക്കലുണ്ട്. അതില്‍ ഒന്ന് ചെങ്കോടി പിടിച്ച് ഏതാനും യുവാക്കള്‍ വന്ന് തിക്കുംതിരക്കും ഭീതിയും സൃഷ്ടിച്ചു എന്ന മൊഴിയാണ്. ആരാണ് ചെങ്കോടി പിടിച്ച യുവാക്കള്‍? നക്സലൈറ്റുകളാണോ? അതോ, കമ്മ്യൂണിസ്റ്റുകാരെന്ന തെറ്റിദ്ധാരണയുണ്ടാക്കാന്‍ മറ്റ് ചിലര്‍ നടത്തിയ ഗൂഢശ്രമത്തിന്റെ ഭാഗമോ?

16000 മൊബൈല്‍ ഫോണുകള്‍ സ്വിച്ചോഫായ സംഭവം
തിക്കും തിരക്കും കഴിഞ്ഞ് 30 പേര്‍ മരിച്ച ശേഷം ഏകദേശം 16000 മൊബൈല്‍ ഫോണുകള്‍ സംശയാസ്പദമായ രീതിയില്‍ പൊടുന്നനെ സ്വിച്ചോഫായി എന്ന് യുപി പൊലീസ് പറയുന്നു. അപകടം നടന്ന മൗനി അമാവാസ്യ ദിവസമായ ജനവരി 29ന് പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലെ നൗജ് പ്രദേശത്താണ് ഈ മൊബൈലുകള്‍ സീജവമായിരുന്നത്. ഇതിലെ ഒരു 100 നമ്പറുകളെ കേന്ദ്രീകരിച്ചാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്. കാരണം ഇവര്‍ ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പൊടുന്നനെ ഇവര്‍ ബഹളമുണ്ടാക്കുകയും ആളുകളെ തള്ളിമാറ്റുകയും ചെയ്ത് കൃത്രിമമായി ഒരു ഭീതി സൃഷ്ടിക്കുകയായിരുന്നു. ഇവരെ തിരിച്ചറിയാന്‍ സിസിടിവി ഫുട്ടേജുകള്‍ പരിശോധിക്കുന്നു.

തിക്കിനും തിരക്കിനും മുന്‍പ് സംശയാസ്പദമായെന്തെങ്കിലും?

മഹാകുംഭമേളയില്‍ ത്രിവേണി സംഗമത്തിനടുത്ത് തിക്കും തിരക്കും ഉണ്ടാകുന്നതിന് മുന്‍പ് സംശയാസ്പദമായെന്തെങ്കിലും സംഭവിച്ചോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. ഇതേക്കുറിച്ച് തെരുവില്‍ മാലയും സാധനങ്ങളും വിറ്റിരുന്ന കച്ചവടക്കാരോടും തിരക്കിവരുന്നു.

 

Tags: conspiracyYogiadityanathMahakumbhMahakumbh2025MahakumbhstampedeOperation120
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കാവിയുടുത്ത്, കൈകെട്ടിയിരുന്നു; കൈക്കുള്ളിലാക്കിയത് സിങ്കപ്പൂരിനെ- ഇത് യോഗിയാണ്…

India

500 കിലോമീറ്റര്‍ അകലെയുള്ള ശത്രുനീക്കം വരെ പകര്‍ത്തുന്ന പ്രതിരോധ ഉപഗ്രഹം ‘അന്വേഷ’യെ ഇല്ലാതാക്കാന്‍ പിഎസ്എല്‍വിയെ അട്ടിമറിച്ചത് കേരളത്തിലോ?

Kerala

നടിയെ ആക്രമിച്ച കേസിന്റെ വിധിപകര്‍പ്പ് പുറത്ത്,ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ല, ദിലീപ് പണം നല്‍കിയതിനും തെളിവില്ല

Kerala

നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചന തെളിയണം : പ്രേംകുമാര്‍

Kerala

നടിയെ ആക്രമിച്ച കേസ്: ഗുഢാലോചന നടന്നുവെന്ന ആരോപണം തോന്നല്‍ മാത്രമാണെന്ന് മുഖ്യമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.