Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഈഴവര്‍ കറിവേപ്പിലയോ..? വിമര്‍ശിച്ച് വെള്ളാപ്പള്ളി; കോണ്‍ഗ്രസില്‍ ഈഴവരെ വെട്ടിനിരത്തുന്നു, ഇടതുപക്ഷത്തിന് അതിരുവിട്ട ന്യൂനപക്ഷ പ്രീണനം

Janmabhumi Online by Janmabhumi Online
Feb 4, 2025, 11:40 am IST
in Kerala
vellapally

vellapally

FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: രാഷ്‌ട്രീയപാര്‍ട്ടികള്‍ ഈഴവ സമുദായത്തെ വെറും കറിവേപ്പിലയായി കാണുകയാണെന്ന രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിയുടെ മുഖപത്രമായ യോഗനാദത്തിന്റെ മുഖപ്രസംഗത്തിലാണ് രാഷ്‌ട്രീയപാര്‍ട്ടികളുടെ മതന്യൂനപക്ഷ പ്രീണനം
അദ്ദേഹം അക്കമിട്ട് നിരത്തിയിരിക്കുന്നത്.

സമകാലിക കേരള രാഷ്‌ട്രീയത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു ജനസമൂഹം ഉണ്ടെങ്കില്‍ അത് ഈഴവരാണ്. ജനസംഖ്യയില്‍ ഗണ്യമായ വിഭാഗമായിട്ടും രാഷ്‌ട്രീയ, സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസപരമായെല്ലാം അവര്‍ പാര്‍ശ്വവത്കരിക്കപ്പെടുകയാണ്. കേരളത്തിലെ ഏതു രാഷ്‌ട്രീയപാര്‍ട്ടിയിലും മുന്നണിയിലും ഇതുതന്നെയാണ് അവസ്ഥയെന്ന് വെള്ളാപ്പള്ളി പറയുന്നു. ‘കോണ്‍ഗ്രസില്‍ ഈഴവരെ വെട്ടിനിരത്തുകയാണ്. വന്നുവന്ന് അവിടെ കെ. ബാബു എന്ന ഒരു ഈഴവ എംഎല്‍എ മാത്രമേയുള്ളൂ. കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നു. കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചില്ലെങ്കിലും അതൊരു യാഥാര്‍ത്ഥ്യമാണ്. ഒരുപക്ഷേ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആ ഈഴവന്‍ പോലും പദവിയില്‍ ഇല്ലാതാകും’.

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജനകീയ പിന്തുണയുടെ അടിത്തറ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളാണ്. വൈസ് ചാന്‍സലര്‍, പിഎസ്സി അംഗത്വം, എംപിമാരുടെ നോമിനേഷന്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സാരഥ്യപദവികള്‍ തുടങ്ങിയ കാര്യങ്ങള്‍ വരുമ്പോള്‍ അവരും പിന്നാക്ക അണികളെ മറക്കും. ഇടതുപക്ഷത്തു നിന്നുള്ള പരിഗണന പിന്നാക്കവിഭാഗങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇടതുപക്ഷവും അതിരുവിട്ട ന്യൂനപക്ഷ ആഭിമുഖ്യം അവലംബിച്ചത് ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടെ വലിയ നിരാശ സൃഷ്ടിച്ചു. അതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ഫലം. സംഘടിത മതങ്ങളും അവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പാര്‍ട്ടികളുമാണ് ഇപ്പോള്‍ കേരള രാഷ്‌ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. ജനസംഖ്യയുടെ 29 ശതമാനത്തോളം വരുന്ന ഈഴവര്‍ക്ക് ഇക്കാര്യത്തില്‍ ഒരു റോളുമില്ല. ഇടതു, വലതു മുന്നണികളുടെ രണ്ടാംനിര നേതാക്കളില്‍ നല്ലൊരു പങ്കും സംഘടിത മതങ്ങളില്‍ നിന്നുള്ളവരാണ്. വോട്ടുബാങ്കുകളുടെ ബലവും വിലപേശല്‍ തന്ത്രങ്ങളുമാണ് ഇവരുടെ ആധിപത്യത്തിനു കാരണം’.

മുഖ്യമന്ത്രി ആര്‍. ശങ്കറിനു ശേഷം വിദ്യാഭ്യാസ മേഖലയില്‍ ഈഴവര്‍ തഴയപ്പെട്ടു. മലബാറില്‍ ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം പോലും സമുദായത്തിന് അനുവദിച്ചില്ല. ഇടതുസര്‍ക്കാര്‍ അധികാരമേറിയപ്പോള്‍, പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ ഈ അവഗണന അവസാനിക്കുമെന്ന പ്രതീക്ഷകള്‍ ഉണ്ടായെങ്കിലും നിരാശയായിരുന്നു ഫലം. ജനാധിപത്യത്തില്‍ സാമൂഹ്യനീതിയാണ് വേണ്ടത്. സംഘടിത സമുദായങ്ങള്‍ക്കേ അധികാരത്തിന്റെ അകത്തളങ്ങളില്‍ പ്രവേശനമുള്ളൂ എന്നു വന്നാല്‍ അത് സാമൂഹ്യവ്യവസ്ഥയെ ശിഥിലമാക്കും… അസംതൃപ്തരായ വലിയൊരു വിഭാഗമായി പിന്നാക്കക്കാര്‍ മാറിയാലുള്ള ഭവിഷ്യത്ത് നേതൃത്വങ്ങള്‍ തിരിച്ചറിയണം. അവഗണനയും ചവിട്ടിത്തേക്കലും തുടരാനാണ് ഭാവമെങ്കില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചുകൊടുക്കുക തന്നെ വേണം. അതിനുള്ള അവസരമാണ് ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയാവുന്ന കറിവേപ്പിലയല്ല നാമെന്ന് തെളിയിക്കാനുള്ള അവസരം. വെള്ളാപ്പള്ളി പറയുന്നു.

Tags: congressLeft and Right FrontsEzhavaVellappally NadesanMarxist
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓർമ്മയായത് കോൺഗ്രസ് രാഷ്‌ട്രീയത്തിലെ സൗമ്യമുഖം

India

ദേശതാൽപ്പര്യത്തിനായി പ്രവർത്തിക്കുന്നത് പാർട്ടി വിരുദ്ധമായി കാണുന്നവർ സ്വയം ചോദ്യം ചെയ്യണം ; അല്ലാതെ നമ്മളെയല്ല : കോൺഗ്രസിനെതിരെ ശശി തരൂർ

India

ഇത് കോണ്‍ഗ്രസല്ല, പാകിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് (രാഹുല്‍) ആണെന്ന് അഡ്വ. ജയശങ്കര്‍

Kerala

മുസ്ലിംലീഗ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിന് രൂക്ഷവിമര്‍ശനം, വി ഡി സതീശന് ഏകാധിപത്യ പ്രവണത , വേറെ വഴി നോക്കേണ്ടി വരുമെന്നും ലീഗ്

India

നമ്മുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയാണിത് ; കോൺഗ്രസ് നേതാക്കൾ നടത്തുന്ന വിമർശനങ്ങളെ ഇപ്പോൾ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് ശശി തരൂർ

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies