ജയ്‌പൂർ : സൂര്യനമസ്‌കാരവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ സ്‌കൂളുകളിൽ പ്രതിഷേധം . ഫെബ്രുവരി 3 ന് രാജസ്ഥാനിൽ സംസ്ഥാന സർക്കാർ സൂര്യ നമസ്‌കാര സപ്തമി ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 78000 ത്തോളം സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ ഒരേ സമയം സൂര്യ നമസ്‌കാരം നടത്തും. എന്നാൽ ഇതിനെ എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ് മുസ്ലീം സംഘടനകൾ.
കഴിഞ്ഞ അധ്യയന സമ്മേളനത്തിലും സമാനമായ ഉത്തരവ് സർക്കാർ നടപ്പാക്കിയിരുന്നു. ഇക്കാലയളവിൽ രാജസ്ഥാനിലെ 78974 സ്‌കൂളുകളിൽ നിന്നുള്ള 1.3 വിദ്യാർഥികൾ സൂര്യനമസ്ക്കാരം ചെയ്ത് ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ മുസ്ലീം സംഘടനകൾ എതിർപ്പ് രേഖപ്പെടുത്തി. സർക്കാരിന്റെ ഈ ഉത്തരവ് പിൻവലിക്കണമെന്ന് രാജസ്ഥാൻ മുസ്ലീം ഫോറം ആവശ്യപ്പെട്ടു.
വ്യായാമത്തിന്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക സംസ്‌കാരവും ആചാരങ്ങളും മറ്റു മതസ്ഥരുടെ മേൽ അടിച്ചേൽപ്പിക്കരുതെന്ന് മുസ്‌ലിം ഫോറം പറഞ്ഞു. ഈ നയം ശരിയത്തിനെതിരാണെന്നാണ് ബിജെപി സർക്കാരിന്റെ ശ്രമം നിന്ദ്യമായ നടപടിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പറയുന്നത് .മുസ്ലീം കുട്ടികൾ സൂര്യനമസ്ക്കാരം ചെയ്യില്ലെന്നും രാജസ്ഥാൻ മുസ്ലീം ഫോറനേതാവ് മുഹമ്മദ് നസിമുദ്ദീൻ പറഞ്ഞു.
















