Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സോണിയയുടെ രാഷ്‌ട്ര നിന്ദ

ഭാരതത്തിന്റെ സംസ്‌കാരം എന്തെന്ന് ഇനിയും പഠിക്കാത്ത, അതിനു താത്പര്യമല്ലാത്ത ഈ നേതാക്കള്‍ പറയുന്നതെന്തും കൊണ്ടാടാന്‍ വിധിക്കപ്പെട്ട മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഇതൊന്നും തിരുത്താനുള്ള ധൈര്യം കാണിക്കാനിടയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2025, 02:33 pm IST
in Editorial, Vicharam

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ അവഹേളിച്ച കോണ്‍ഗ്രസ് നേതാവ് സോണിയ, ഫലത്തില്‍ താനാരാണെന്നു സ്വയം പ്രഖ്യാപിക്കുകകൂടിയാണു ചെയ്തത്. വിവരക്കേടും വിദ്വേഷവും അധികാരക്കൊതിയും അസഹിഷ്ണുതയും മൂര്‍ത്തരൂപംപൂണ്ടതാണു താനെന്ന് അവര്‍ രാഷ്‌ട്രത്തോടു വിളിച്ചു പറഞ്ഞിരിക്കുന്നു. സാമ്പത്തിക നിലയും വളര്‍ന്നുവന്ന ജീവിത സാഹചര്യങ്ങളും നിറവും സൗന്ദര്യവും മതവും ജാതിയും ഗോത്രവും ഒന്നുമല്ലല്ലോ മനുഷ്യരെ വലിയവരാക്കുന്നത്. അതു വ്യക്തിത്വവും സംസ്‌കാരവുമാണ്. അതു പ്രകടമാകുന്നത് സംസാരം അടക്കമുള്ള പ്രതികരണങ്ങളിലും പെരുമാറ്റത്തിലുമാണ്. ഇവിടെ ഈ ഒരൊറ്റ പരാമര്‍ശംകൊണ്ടുതന്നെ സോണിയ എറുമ്പിനോളം ചെറുതായിരിക്കുന്നു. ഭാരതം ആദരിക്കുന്ന രാഷ്‌ട്രപതി എന്ന നിലയില്‍ ദ്രൗപതി മുര്‍മുവിനു മുന്നില്‍ അവര്‍ ഇനി ആരായിരിക്കുമെന്നു സമൂഹം വിലയിരുത്തട്ടെ. ഭരണഘടനയേയും പാര്‍ലമെന്റിനേയും രാഷ്‌ട്രത്തിന്റെ ഭരണവ്യവസ്ഥിതിയേയും ആദരിക്കാത്തവര്‍ക്ക് രാഷ്‌ട്രപതി സ്ഥാനത്തിന്റെ മഹിമ മനസ്സിലായെന്നു വരില്ല. വ്യക്തിക്കപ്പുറം ആ സ്ഥാനത്തിന് വലിയ മൂല്യമുണ്ട്. അതറിയണമെങ്കിലും വേണം ചിന്താനിലവാരം. വാക്കുകള്‍കൊണ്ടു സോണിയ അവഹേളിച്ചത് രാഷ്‌ട്രപതി സ്ഥാനത്തിരിക്കുന്ന വ്യക്തിയേ മാത്രമല്ല. രാജ്യത്തെ മുഴുവന്‍ സ്ത്രീ സമൂഹത്തേയും പ്രത്യേകിച്ച് വനവാസി വിഭാഗത്തേയുമാണ്. കുറഞ്ഞ പക്ഷം സാമാന്യ മര്യാദയെങ്കിലും ഉണ്ടെങ്കില്‍ സോണിയയെപ്പോലൊരാള്‍ അതു പറയില്ലായിരുന്നു.

സമയവും സ്ഥലവും സന്ദര്‍ഭവും നോക്കാതെ വായില്‍ത്തോന്നിയതു വിളിച്ചു പറയുകയും, അത് കെങ്കേമമായി ആഘോഷിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവിന്റെ അമ്മതന്നെ ഇതു പറഞ്ഞതില്‍ അത്ഭുതപ്പെടാനില്ലായിരിക്കാം. ഓരോരുത്തരുടേയും സംസ്‌കാരത്തിനനുസരിച്ചാണല്ലോ വാക്കുകളും പ്രതികരണവുമൊക്കെയുണ്ടാവുക. ഭാരതത്തിന്റെ സംസ്‌കാരം എന്തെന്ന് ഇനിയും പഠിക്കാത്ത, അതിനു താത്പര്യമില്ലാത്ത ഈ നേതാക്കള്‍ പറയുന്നതെന്തും കൊണ്ടാടാന്‍ വിധിക്കപ്പെട്ട മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഇതൊന്നും തിരുത്താനുള്ള ധൈര്യം കാണിക്കാനിടയില്ല. കോണ്‍ഗ്രസ്സിലെ കുടുംബാധിപത്യ വ്യവസ്ഥിതി അത് അനുവദിക്കാനുമിടയില്ല. തങ്ങള്‍ക്കു ഭരിക്കാനുള്ളതാണ് ഈ രാജ്യം എന്നും, തങ്ങളേ ഭരിക്കാവൂ എന്നും ധരിച്ചുവശായ ഒരു കുടുംബത്തിന്റെ നഷ്ടബോധത്തിന്റെ ശബ്ദമാണ് സോണിയയുടേയും രാഹുലിന്റേയും വാക്കുകളില്‍ കുറച്ചുകാലമായി മുഴങ്ങിക്കേള്‍ക്കുന്നത്. അതിന്റെ വിവിധ രൂപങ്ങളാണ് ഇതൊക്കെ.

ഗോത്രവിഭാഗങ്ങളേയും വനവാസികളേയും ദളിതരേയും എല്ലാം രാഷ്‌ട്ര സമൂഹത്തിന്റെ ഭാഗമായിക്കണ്ടു ചേര്‍ത്തുനിര്‍ത്തിപ്പോന്ന പാരമ്പര്യമാണല്ലോ ഈ നാടിന്റേത്. ഇവിടെ ഏതു വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും എത് ഉന്നത പദവിയിലുമെത്താം. അതൊന്നും ഉള്‍ക്കൊള്ളാന്‍, ഇന്നും ഈ നാടിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളാനോ ഈ നാടിനെ സ്വന്തം രാജ്യമായി അംഗീകരിക്കാനോ കഴിയാത്തവര്‍ക്കു പറ്റില്ലായിരിക്കാം. ഭാരതത്തെ തന്റെ ഭര്‍ത്താവായ രാജീവിന്റെ രാജ്യം എന്ന് ഒരിക്കല്‍ സോണിയ വിശേഷിപ്പിച്ചതില്‍ ഒരു പാട് അര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ്സിന് ആദ്യമായി ഭരണം നഷ്ടമായ 1977ല്‍, ഇറ്റാലിയന്‍ എംബസിയില്‍ അഭയം തേടിയ ചരിത്രവും അവര്‍ക്കുണ്ട്. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തെ നുണയന്‍ എന്നു പാര്‍ലമെന്റില്‍ വിശേഷിപ്പിച്ച സോണിയയുടെ നടപടി ഏറെ വിമര്‍ശിക്കപ്പെട്ടതാണ്. രാഹുലിന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളിലും പ്രവര്‍ത്തനങ്ങളിലും തെളിഞ്ഞുകാണുന്നതും ഈ രാജ്യത്തോടുള്ള കൂറില്ലായ്‌മയാണ്. പാര്‍ലമെന്റിനോടും ഭരണഘടനയോടുമുള്ള അനാദരവിനുപിന്നിലും, സനാതന ധര്‍മത്തോടും ഹൈന്ദവ സംസ്‌കൃതിയോടുമുള്ള എതില്‍പ്പിനു പിന്നിലും അതൊക്കെത്തന്നെയാണ്. തങ്ങള്‍ക്കു ഭരിക്കാനുള്ള കസേരമാത്രമാണ് അവര്‍ക്ക് ഭാരതത്തില്‍ പ്രാധാന്യമുള്ളതായിട്ടുള്ളത്.

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്‍പും രാഷ്‌ട്രപതിയെ അധിക്ഷേപിച്ച അവസരങ്ങളുണ്ട്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് അവര്‍ എത്താത്തതിനെക്കുറിച്ച് വംശീയമായ പരാമര്‍ശത്തിലൂടെ പരിഹാസരൂപത്തിലാണ് രാഹുല്‍ അടക്കമുള്ള കോണ്‍ഗ്രസ്സുകാര്‍ പ്രതികരിച്ചത്. ബംഗാളില്‍ നിന്നുള്ള അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത് അവര്‍ രാഷ്‌ട്രപതിയല്ല, രാഷ്‌ട്ര പത്നിയാണ് എന്നാണ്. കോണ്‍ഗ്രസ്സില്‍ തിരുവായ്‌ക്ക് എതിര്‍വാ ഇല്ലാത്തിടത്തോളം കാലം സോണിയാ കുടുംബം പറയുന്നത് ആ പാര്‍ട്ടിയിലെ മറ്റുള്ളവര്‍ ഏറ്റുപാടിക്കൊണ്ടിരിക്കും. അത് ആ പാര്‍ട്ടിയുടെ വിധിയാണ്. ഒരു പരിധിവരെ ഭാരതത്തിന്റെയും. വെറുതേയല്ല, ഭാരതം കോണ്‍ഗ്രസ് മുക്തമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്.

Tags: congressSoniya GandhiPICKDroupathi murmu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗിനെ പുകഴ്‌ത്തി വി ഡി സതീശന്‍, ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്

Kerala

മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും: രാജീവ് ചന്ദ്രശേഖര്‍

Kerala

കോണ്‍ഗ്രസില്‍ മന്ത്രി സ്ഥാനം ഇതിനകം ഉറപ്പിച്ചത് എട്ട് പേര്‍

India

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)
Kerala

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

പുതിയ വാര്‍ത്തകള്‍

ബിനോയ് വിശ്വത്തിന്റെ പ്രവര്‍ത്തനം പോരെന്ന് ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം, യുവാക്കള്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നു

യുകെയിൽ നിന്ന് ഭോജ്ശാലയിലെ സരസ്വതീ വിഗ്രഹം മടക്കി കൊണ്ടുവരണം ; ധറിൽ സംസ്‌കൃത പഠന കേന്ദ്രം ആരംഭിക്കണം ; കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് വിഎച്ച് പി

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

ആലപ്പുഴയില്‍ ഓടയിലെ മലിന ജലത്തില്‍ വീണ് യുവാവ് മരിച്ചു

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന ഉടന്‍ നിലവില്‍ വരും

മദ്രസയിലെ കുട്ടികൾ വന്നാൽ തടയുമോ , അതിനുള്ള നട്ടെല്ല് നിങ്ങൾക്കുണ്ടോ ? മന്നം ബാലസമാജത്തിലെ കുട്ടികളെ തടഞ്ഞ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ശശികല ടീച്ചർ

മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച ഗവര്‍ണര്‍ക്ക് കൈമാറും, ചര്‍ച്ച തുടരുന്നെന്ന് ദീപ ദാസ് മുന്‍ഷി,ലീഗ് 5 മന്ത്രി സ്ഥാനം ഉറപ്പിച്ചു

അഡ്വ. ഗായത്രി കൃഷ്ണ (ഇടത്ത്)

പത്താംക്സാസില്‍ എ പ്ലസ് കിട്ടാത്തവര്‍ക്ക് മോട്ടിവേഷനുമായി അഡ്വ. ഗായത്രി കൃഷ്ണയുടെ പോസ്റ്റ് വൈറല്‍

വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്, മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും അംഗീകരിച്ചില്ല

പാർട്ടി ഓഫീസുകൾ എങ്ങനെയും തുറക്കണം , ഞാൻ തന്നെ പെയിന്റ് ചെയ്ത് തരാമെന്ന് മമത ; ടിഎംസി പുനസംഘടിപ്പിക്കാൻ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.