Kerala

അരവിന്ദ് കെജ്രിവാളിന്റെ ദല്‍ഹിയിലെ മദ്യഅഴിമതിയുടെ തുടര്‍ച്ച കേരളത്തിലും ഉണ്ടായോ? കെ.കവിത താമസിച്ചത് എവിടെ?

ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി കൈക്കൂലിയായി നല്‍കിയ മദ്യ ലൈസന്‍സ് അഴിമതിയ്ക്ക് പിന്നിലെ പ്രധാനി തെലുങ്കാനയിലെ ചന്ദ്രശേഖര്‍ റാവുവിന്‍റെ മകള്‍ കെ. കവിത ആയിരുന്നു. ഇപ്പോള്‍ കേരളത്തിലെ ഇടത് സര്‍ക്കാരിന്‍റെ പാലക്കാട്ടെ മദ്യഅഴിമതിയിലും കെ.കവിതയുടെ പേര് പൊന്തിവരികയാണ്

Published by

തിരുവനന്തപുരം: ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി കൈക്കൂലിയായി നല്‍കിയ മദ്യ ലൈസന്‍സ് അഴിമതിയ്‌ക്ക് പിന്നിലെ പ്രധാനി തെലുങ്കാനയിലെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ. കവിത ആയിരുന്നു. ഇപ്പോള്‍ കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ പാലക്കാട്ടെ മദ്യഅഴിമതിയിലും കെ.കവിതയുടെ പേര് പൊന്തിവരികയാണ്

മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയായിസ് കമ്പനിയ്‌ക്കാണ് ബ്രൂവറി തുടങ്ങാന്‍ ഇടത് പക്ഷ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ കമ്പനിയുമായി കെ. കവിതയുടെ ബന്ധമാണ് വിവാദമാകുന്നത്. ദല്‍ഹി മദ്യനയക്കേസില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകള്‍ കവിതയും പ്രതിയാണ്. ഇവര്‍ കേരളത്തില്‍ വന്നിട്ടുണ്ട്. അവര്‍ എവിടെയാണ് താമസിച്ചതെന്ന് അന്വേഷിച്ചു നോക്കാനാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിക്കുന്നത്. ഒയാസിസ് കമ്പനിക്ക് വേണ്ടിയാണ് കവിത കേരളത്തില്‍ വന്നതും സര്‍ക്കാരുമായി സംസാരിച്ചതുമെന്നും പറയപ്പെടുന്നു. ബ്രൂവറി അനുമതിയുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹമായ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ആരോപണം ഉയരുകയാണ്.

2023 ല്‍ മദ്യനയം മാറിയെന്നാണ് എക്‌സൈസ് മന്ത്രി രാജേഷ് പറയുന്നത്. മദ്യനയം മാറിയതിന്റെ അടിസ്ഥാനത്തിലാണ് ഒയാസിസ് കമ്പനി വന്നതെന്നും മന്ത്രി പറയുന്നു.മദ്യനയം മാറുന്നതിന് മുമ്പേ തന്നെ ആ കമ്പനി എലപ്പുള്ളിയില്‍ സ്ഥലം വാങ്ങിയിരുന്നു. മദ്യനയം മാറുമെന്ന് അവരെങ്ങനെ നേരത്തേ അറിഞ്ഞു?. ആ കമ്പനിക്ക് വേണ്ടിയാണോ മദ്യനയം മാറ്റയത് എന്ന ചോദ്യമാണ് ഉയരുന്നത്. മാറിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ മദ്യനിര്‍മ്മാണശാല തുടങ്ങുന്നത് കേരളത്തിലെ ഒരു ഡിസ്റ്റിലറിയും അറിഞ്ഞില്ല. എന്നാല്‍ മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയായിസ് കമ്പനി ഇക്കാര്യം അറിഞ്ഞു. ഒരപേക്ഷയും ആരേയും ക്ഷണിച്ചിട്ടില്ല. അതല്ലെങ്കില്‍ ആ കമ്പനിയുടെ അപേക്ഷ മാത്രം സ്വീകരിച്ചു.ആം ആദ്മി സര്‍ക്കാര്‍ നടത്താന്‍ ശ്രമിച്ച ഡല്‍ഹി മദ്യനയ കേസിലും പഞ്ചാബില്‍ ഭൂഗര്‍ഭജലം മലിനമാക്കിയ കേസിലും പ്രതിയായ കമ്പനിയാണ് ഒയാസിസ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക