Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഘാഡകളെ അറിയാം

Janmabhumi Online by Janmabhumi Online
Jan 28, 2025, 04:37 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഭാരതത്തിലെ 13 അഘാഡകള്‍ ഒരുമിച്ചാണ് കുംഭമേളകള്‍ നടത്തുന്നത്. അഘാഡകളിലെ സംന്യാസിമാര്‍ക്കും അവരുടെ പിന്തുണയുള്ള ആശ്രമങ്ങളിലെ സംന്യാസിമാര്‍ക്കും സ്‌നാനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ് കുംഭമേളകള്‍. എന്താണ് അഘാഡ? മലയാളികള്‍ക്ക് സ്വാഭാവികമായും ഈ സംശയം വരാം. ആയോധനകലളകളില്‍ നിപുണരായ, ഗുരുശിഷ്യ സമ്പ്രദായത്തില്‍ ആയോധന പരിശീലനം നല്‍കുന്ന സംന്യാസി സമൂഹമാണ് അഘാഡകള്‍ എന്ന് അറിയപ്പെടുന്നത്. കേരളീയര്‍ക്കു പരിചയമുള്ള കളരി സമ്പ്രദായം പോലെ എന്ന് വേണമെങ്കില്‍ ഉദാഹരിക്കാം.

അഘാഡ എന്നും അഘാര എന്നും രണ്ടു രീതിയില്‍ ഉച്ചാരണമുണ്ടെങ്കിലും രണ്ടും ഒന്നാണ്. ധര്‍മ്മ സംരക്ഷണത്തിനു വേണ്ടി ആയുധമേന്താന്‍ തയ്യാറായ സംന്യാസ സമൂഹം എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. വലിയൊരു പുണ്യപ്രവൃത്തിയില്‍ പങ്കെടുക്കാന്‍ പോകുകയാണെങ്കിലും വഴിയില്‍ ഒരാള്‍ മുറിവേറ്റു കിടക്കുന്നതുകണ്ടാല്‍, അയാളെ രക്ഷിക്കലാണ് പ്രാഥമിക ധര്‍മ്മം എന്ന് വിശ്വസിച്ച്, മറ്റെല്ലാം മാറ്റി വെക്കുന്നവരാണിവര്‍. ശങ്കരാചാര്യര്‍ സ്ഥാപിച്ച ദശനാമി പരമ്പരയില്‍പ്പെട്ടവരാണ് ഈ അഘാഡകള്‍.അതായത്, ശങ്കര ശൈവപരമ്പരകളിലെ പത്ത് വിഭാഗത്തിലെ ഏഴ് കൂട്ടരാണ് ശൈവ അഘാഡകള്‍.

ക്ഷേത്രങ്ങള്‍, ഭാരതീയ സംസ്‌കാരം, ഭാരതീയ ആരാധനാ സമ്പ്രദായം, സംന്യാസ മഠങ്ങള്‍, ആശ്രമങ്ങള്‍ എന്നിവയ്‌ക്കെതിരെ വിദേശീയമോ തദ്ദേശീയമോ ആയ ഏതാക്രമണത്തേയും നേരിടാന്‍ വേണ്ടിയാണ് പഴയ കാലത്ത് ഇങ്ങനെ ഒരു സംന്യാസ സൈനിക വിഭാഗം രൂപപ്പെട്ടതെന്നു കരുതണം.

ഉത്തര ഭാരതത്തില്‍ ബാബര്‍ മുതല്‍ ഔറംഗസീബ് വരെയുള്ള വൈദേശിക അക്രമികള്‍ നടത്തിയ ആക്രമണങ്ങള്‍ നേരിടുന്നതില്‍ അഘാഡകള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ദക്ഷിണഭാരതീയര്‍ക്ക് ടിപ്പുവിന്റെ ആക്രമണങ്ങളെ മാത്രമാണ് നേരിടേണ്ടി വന്നത്. അതിനാല്‍ അഘാഡകളുടെ കരുത്തും മഹിമാതിശയവും സ്വാഭാവികമായും കേരളത്തില്‍ എന്നല്ല, തെക്കന്‍ ഭാരതത്തില്‍ മൊത്തത്തില്‍ അത്ര പരിചയമില്ലാതെ പോയത്.

രണ്ട് തരം സംന്യാസി സമൂഹമാണ് ഉത്തര ഭാരതത്തില്‍ ഉള്ളത്. മഠങ്ങളും അഘാഡകളും. മഠങ്ങളിലെ സംന്യാസിമാര്‍ ശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്. പ്രാണിഹിംസ പോലും മഹാപാപമായി കരുതുന്നവരാണ് മഠങ്ങളിലെ സംന്യാസിമാര്‍. ഈ വിഭാഗത്തിലെ സംന്യാസിമാരില്‍ ബഹുഭൂരുപക്ഷവും അഗാധ പാണ്ഡിത്യമുള്ളവര്‍ ആയിരിക്കും.

എന്നാല്‍ അഘാഡകളിലെ സംന്യാസിമാര്‍ക്ക് ശാസ്ത്രപന്ഥാവല്ല പഥ്യം, ശസ്ത്രപന്ഥാവാണ്. ആയുധമെടുക്കേണ്ടപ്പോള്‍ ഇവര്‍ ആയുധമെടുക്കും. അല്ലാത്തപ്പോള്‍ ഉപാസനകളില്‍ മുഴുകും. ആദ്യവിഭാഗത്തില്‍ ഒരു സാധകന് സംന്യാസദീക്ഷ ലഭിക്കാന്‍ ഏറെ ഘട്ടങ്ങള്‍ കടന്നുപോകണം. അയാള്‍ പരിവ്രാജക ജീവിതത്തിന് പ്രാപ്
തനാണോ എന്നറിയണം. അയാള്‍ ആര്‍ജ്ജിക്കുന്ന അറിവുകള്‍ ലോക ക്ഷേമത്തിന് ഉപകരിക്കുമോ എന്നു ബോധ്യമാവണം. വര്‍ഷങ്ങള്‍ നീണ്ട സാധനയിലൂടെ യോഗ്യത ബോധ്യപ്പെടുന്നവര്‍ക്കു മാത്രമേ ഗുരു സംന്യാസദീക്ഷ നല്‍കൂ.

അഘാഡയില്‍ സംന്യാസിയാവാന്‍ വരുന്നവര്‍ക്ക്, ഒരു കുംഭമേള തൊട്ട് അടുത്ത കുംഭമേള വരെ ചിട്ടയായ ചര്യകളും പരിശീലനങ്ങളും ഉണ്ടാവും. അവ തൃപ്തികരമായി പൂര്‍ത്തിയാക്കിയാല്‍ അഘാഡയിലെ സംന്യാസിയാവാം.

മൊത്തം പതിമൂന്ന് അഘാഡകളാണുള്ളത്. ഇതില്‍ ഏഴെണ്ണം ശങ്കരാചാര്യ പരമ്പരയില്‍ പെട്ട ശൈവ അഖാഡകള്‍ ആണ്. ശങ്കരാചാര്യര്‍ ചിട്ടപ്പെടുത്തിയ ദശനാമി സമ്പ്രദായത്തിലെ സരസ്വതി, തീര്‍ത്ഥ, ആരണ്യ, ഭാരതി, ആശ്രമ, ഗിരി, പര്‍വ്വത, സാഗര, വന, പുരി എന്നീ പേരുകളിലായിരിക്കും ഇതിലെ സംന്യാസിനാമങ്ങള്‍ അവസാനിക്കുക.

ജൂന അഘാഡയാണ് ഭാരതത്തിലെ ഏറ്റവും വലുതും പുരാതനവുമായ അഘാഡ. മഹാനിര്‍വ്വാണി, നിരഞ്ജിനി അഘാഡകളും പ്രധാനപ്പെട്ടവയാണ്. ശൈവ ബ്രഹ്മചാരികളുടേതാണ് അഗ്‌നി അഘാഡ. ഉത്തരഭാരത്തില്‍, ‘സംന്യാസി’ എന്ന വാക്ക് പൊതുവേ ശൈവരെ വിശേഷിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. കുംഭമേളയില്‍ പ്രാധാന്യവും ശൈവര്‍ക്കാണ്. ജൂന, മഹാനിര്‍വ്വാണി, നിരഞ്ജിനി, അഗ്‌നി, ആവാഹന്‍, ആനന്ദ്, അടല്‍ എന്നിവയാണ് ശൈവ അഘാഡകള്‍.

പതിമൂന്ന് അഘാഡകളില്‍ മൂന്നെണ്ണം വൈഷ്ണവരുടേതാണ്. ദിഗംബര്‍ അനി, നിര്‍മ്മോഹി അനി, ശ്രീ നിര്‍വ്വാണി അനി എന്നിവയാണ് വൈഷ്ണവ അഘാഡകള്‍. വൈഷ്ണവ സംന്യാസികളെ പൊതുവേ ‘വൈരാഗികള്‍’ എന്നാണ് വിളിക്കാറ്. ഇവരുടെ സംന്യാസ നാമം പൊതുവേ ‘ദാസ് ‘ എന്നായിരിക്കും അവസാനിക്കുന്നത്.
അഘാഡകളില്‍ രണ്ടെണ്ണം ഉദാസീനുകളുടേതാണ്. സിഖ് ഗുരുവായ ഗുരു നാനാക് ദേവിനെക്കൂടി ആചാര്യനായി കരുതി ആദരിക്കുന്നവരാണിവര്‍.

നയാ ഉദാസീന്‍, ബഡാ ഉദാസീന്‍ എന്നിവയാണ് ഉദാസീന്‍ വിഭാഗത്തിലെ അഘാഡകള്‍. ഇനിയൊന്നുള്ളതാണ് നിര്‍മ്മല്‍ അഘാഡ. ഇങ്ങനെ, മൊത്തം പതിമൂന്ന് അഘാഡകള്‍ ആണ് കുംഭമേളയില്‍ പങ്കെടുക്കുന്നതും അതിന്റെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിക്കുന്നതും.

ശൈവ അഘാഡകളിലെ മുഴുവന്‍ സംന്യാസിമാരും നാഗ ബാബമാര്‍ ആണ്. കുംഭമേളയ്‌ക്ക് പ്രത്യക്ഷമാകുകയും അതു കഴിഞ്ഞാല്‍ അപ്രത്യക്ഷരാകുകയും ചെയ്യുന്നവരല്ല നാഗ ബാബമാര്‍. ഹിമാലയത്തില്‍നിന്നും വന്ന് അങ്ങോട്ടുതന്നെ തിരിച്ചുപോകുന്ന കുറച്ചു പേര്‍ അവരില്‍ ഉണ്ടാകുമെന്ന് മാത്രം.

അഘോരികളും അഘാഡകളും തമ്മില്‍ ബന്ധമൊന്നുമല്ല. കേരളത്തില്‍ പലരും ഇതു സമാനമെന്നാണ് കരുതുന്നത്. എന്നാല്‍ നാഗ ബാബമാരും അഘോരികളും തമ്മില്‍ ഒരു ബന്ധവുമില്ല എന്നതാണ് വസ്തുത. ‘അഘോരി ‘ എന്നത് സംന്യാസവുമല്ല. ശ്മശാന സാധനാ സമ്പ്രദായക്കാരാണ് അഘോരികള്‍. ശ്മശാന സാധനയെ ഉത്തമ സാധനയായി സംന്യാസി സമൂഹം കാണുന്നുമില്ല.

Tags: indiamahakumbha melaAghada
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

India

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

India

‘ ജയ് ജവാൻ , ജയ് കിസാൻ ‘ ; നമ്മുടെ ഭക്ഷ്യസംഭരണികൾ നിറഞ്ഞിരിക്കുന്നു , രാജ്യത്തെ ഒരു പൗരനും പരിഭ്രാന്തരാകേണ്ടതില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ

India

നിരത്തി കിടത്തി 22 മൃതദേഹങ്ങൾ ; കുടുംബാംഗങ്ങളുടെ മൃതദേഹത്തിനരികിൽ വിഷമത്തോടെ മൗലാന മസൂദ് അസ്ഹർ

India

ഇന്ത്യ ഈ സമയത്ത് നിർത്തിയാൽ, ഞങ്ങൾ സമാധാനത്തെ കുറിച്ച് പരിഗണിക്കും ; പ്രതികാരം ചെയ്യുമെന്ന് ഒന്നും പേടിക്കേണ്ട ; പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വാഴ്‌ത്തുപാട്ടിന് പിന്നാലെ പിണറായി വിജയന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി: ലക്ഷങ്ങൾ ചിലവ്

ഇസ്‌ലമാബാദിലും ലാഹോറിലും അടക്കം പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ഹോമിയോ ഡോക്ടര്‍മാര്‍ ജൂലൈ 31നകം ഹോളോഗ്രാം സര്‍ട്ടിഫിക്കറ്റ് നേടണം, അല്ലാത്തപക്ഷം പ്രാക്ടീസ് അനുവദിക്കില്ല

‘നല്‍കേണ്ടത് എന്തെങ്കിലും മറുപടിയല്ല, വിവരാവകാശ നിയമത്തെ പരിഹസിക്കുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ല’

നാട്ടിലേക്കു മടങ്ങാനായി 75 വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തിയെന്ന് അധികൃതര്‍, കണ്‍ട്രോള്‍ റൂം ഐഡിയില്‍ മാറ്റം

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies