Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാകുംഭമേളയില്‍ എത്തുന്ന അഘോരികളും നാഗസാധുക്കളും ഒന്നാണോ?

മഹാകുംഭമേളയ്‌ക്ക് എത്തുന്ന അഘോരികളും നാഗസാധുക്കളും ഒന്നല്ല. വ്യത്യസ്തരാണ്. ഇരുവിഭാഗക്കാരും ശിവഭക്തരാണെങ്കിലും ഇവര്‍ തമ്മില്‍ ഒട്ടേറെ വ്യത്യാസങ്ങള്‍ ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2025, 10:44 pm IST
in India
ശ്മശാനത്തില്‍ ഏകാന്ത തപസ്സില്‍ അഘോരി (ഇടത്ത്) സംഘമായി നീങ്ങുന്ന നാഗസാധുക്കള്‍ (വലത്ത്)

ശ്മശാനത്തില്‍ ഏകാന്ത തപസ്സില്‍ അഘോരി (ഇടത്ത്) സംഘമായി നീങ്ങുന്ന നാഗസാധുക്കള്‍ (വലത്ത്)

പ്രയാഗ് രാജ്: മഹാകുംഭമേളയ്‌ക്ക് എത്തുന്ന അഘോരികളും നാഗസാധുക്കളും ഒന്നല്ല. വ്യത്യസ്തരാണ്. ഇരുവിഭാഗക്കാരും ശിവഭക്തരാണെങ്കിലും ഇവര്‍ തമ്മില്‍ ഒട്ടേറെ വ്യത്യാസങ്ങള്‍ ഉണ്ട്.

വസ്ത്രധാരണം:

നാഗസാധുക്കള്‍ എന്നാല്‍ നാഗത്തെ വഹിക്കുന്ന സാധുക്കള്‍ അല്ല. നാഗ എന്നാല്‍ നഗ്നം എന്നാണ് അര്‍ത്ഥം. നാഗസാധുക്കള്‍ കൂടുതലും നഗ്നരാണ്. ദിക്കുകള്‍ ആണ് അവരുടെ വസ്ത്രങ്ങള്‍. അതിനാല്‍ ദിഗംബരര്‍ എന്നും വിളിക്കും. ചിലര്‍ പേരിന് എന്തെങ്കിലും വസ്ത്രം ധരിച്ചെന്നുവരും.ശരീരം മുഴുവന്‍ ഭസ്മം പൂശിയവരാണ്. എല്ലാം ത്യജിച്ചവരും പരിശുദ്ധ ആത്മീയവാദികളുമാണ്.

ഘോരമല്ലാത്തവര്‍ അതല്ലെങ്കില്‍ ഹിംസയില്ലാത്തവര്‍ എന്നാണ് അഘോരി എന്ന വാക്കിനര്‍ത്ഥം. അഘോരികള്‍ വസ്ത്രങ്ങള്‍ ധരിക്കും. ചിലപ്പോള്‍ തലയോട്ടികളും കയ്യില്‍ കരുതുകയോ ശരീരത്തെ അലങ്കരിക്കുകയോ ചെയ്യും.

വാസസ്ഥലം:
നാഗസാധുക്കള്‍ അഖാഡകള്‍ അല്ലെങ്കില്‍ അഖാരകള്‍ എന്ന് വിളിക്കുന്ന മഠങ്ങളില്‍ കൂട്ടമായി വസിക്കുന്നവരാണ്. ജുന അഖാര മുതല്‍ 13ാമത്തെ അഖാഡയായി ഗുരു ഗോബിന്ദ് സിങ്ങ് രൂപീകരിച്ച നിര്‍മ്മല അഖാര വരെ 13 അഖാരകള്‍ ആണുള്ളത്. അതല്ലെങ്കില്‍ ഹിമാലയ സാനുക്കളില്‍ കൂട്ടത്തോടെ ആണ് താമസിക്കുക. യാത്രചെയ്യുമ്പോഴും സംഘമായേ യാത്ര ചെയ്യൂ.

അഘോരികളാകട്ടെ ശ്മശാനങ്ങളില്‍ താമസിച്ച് തപസ്സുചെയ്യുന്നവരാണ്. ഇവര്‍ ഏകാകികളായിരിക്കും.

ഭക്ഷണക്രമം:

നാഗസാധുക്കളില്‍ ചിലര്‍ സസ്യഭുക്കുകളാണ്. മറ്റ് ചിലര്‍ മാംസഭുക്കുകളും.
അഘോരികള്‍ ഇറച്ചി കഴിക്കും. ചിലപ്പോള്‍ മനുഷ്യമാംസം ഭക്ഷിക്കുമെന്നും വിദേശികളായ ഗവേഷകര്‍ പറയുന്നു. പൂജാവിധികളുമായി ബന്ധപ്പെട്ട് മദ്യവും കഴിയ്‌ക്കും.

ആചാരങ്ങള്‍
നാഗസാധുക്കള്‍ ധ്യാനവും പൂജാവിധികളും കര്‍ശനമായി പാലിക്കും.
അഘോരികള്‍ അസാധാരണമായ താന്ത്രികവിധികള്‍ നടത്തും.

സാമൂഹ്യ സമ്പര്‍ക്കം
നാഗസാധുക്കള്‍ ഹിന്ദു ആചാരങ്ങള്‍ നിലനിര്‍ത്താന്‍ വേണമെങ്കില്‍ പൊരുതുകയും ചെയ്യും. മുഗളന്മാരോട് വരെ നാഗസാധുക്കള്‍ ഏറ്റുമുട്ടിയ കഥകള്‍ ചരിത്രത്തിലുണ്ട്.
അഘോരികള്‍ എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട് വസിക്കുന്നവരാണ്. ഏകാന്തതയാണ് അവര്‍ക്ക് പ്രിയം.

എങ്ങിനെ നാഗസാധുവാകാം?
അഖാഡകളില്‍ ഗുരുക്കന്മാര്‍ പറയുന്ന കര്‍ശനമായ ചിട്ടകള്‍ പാലിച്ചും ബ്രഹ്മചര്യം പാലിച്ചും നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞാലാണ് നാഗസാധുവാകാന്‍ സാധിക്കുക. ഗുരു അഖാഡയുടെ തലവനോ മറ്റേതെങ്കിലും മുതിര്‍ന്ന സന്യാസിയോ ആകാം. ഗുരുവിനെ സേവിച്ച് ഗുരുപ്രസാദം ലഭിച്ചാല്‍ മാത്രമേ നാഗ സാധുവിന് അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ സാധിക്കൂ.

എങ്ങിനെ അഘോരിയാകാം?
ശ്മശാനത്തില്‍ നടത്തുന്ന ഘോരതപസ്സാണ് അഘോരി ബാബയാകാനുള്ള വഴി. അഘോരിയെ സംബന്ധിച്ച് ഗുരുക്കന്മാര്‍ ആവശ്യമില്ല. ശിവന്‍ തന്നെയാണ് അവരുടെ ഗുരു. ശ്മശാനങ്ങളില്‍ നടത്തുന്ന ഘോരതപസ്സിനൊടുവിലാണ് അവര്‍ ആത്മീയ ശക്തിനേടുക.

കുംഭമേളയില്‍ അമൃതസ്നാനം ചെയ്യുമ്പോള്‍ ആദ്യം മുങ്ങിക്കുളിക്കാന്‍ അവകാശം ആര്‍ക്ക്?
നാഗസാധുക്കള്‍ക്കാണ് കുംഭമേളകളില്‍ ത്രിവേണിസംഗമത്തില്‍ അമൃതസ്നാനം (പഴയ പേര് ഷാഹി സ്നാന്‍) നടത്തുമ്പോള്‍ ആദ്യം കുളിക്കാന്‍ അവസരം ലഭിക്കുക. കാരണം ഇവര്‍ കഠിതതപസ്വികളാണ്. കഠിനമായ ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കുന്നവരാണ്. മാത്രമല്ല ശിവനോടുള്ള ഇവരുടെ ഭക്തിയും കഠിനമാണ്.

കുംഭമേളയിലെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യുന്ന ചടങ്ങില്‍ അഘോരികള്‍ മുഖ്യപങ്ക് വഹിക്കാറില്ല.

Tags: Mahakumbh2025ShivabhaktPrayagrajaghoriLordShivaMahakumbhmelaMahakumbhmela2025AmritSnanNagasadhu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

മാഘമക മഹോത്സവത്തിന്റെ ഭാഗമായി തവനൂരില്‍ നടന്ന അഘോരി പൂജ
Kerala

ശ്രദ്ധേയമായി തവനൂരിലെ അഘോരി പൂജ; ഇന്ന് വിശ്വകര്‍മ്മ പൂജയും ദേവി പൂജയും നൃത്താരാധനയും

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.