Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

“എന്നിലും ഒരു വന്യതയുണ്ട്..”-ദേശീയമാധ്യമങ്ങളിലും നിറഞ്ഞാടി ഉണ്ണിമുകുന്ദന്‍.. ഒറ്റയടിക്ക് പാന്‍ഇന്ത്യ സൂപ്പര്‍സ്റ്റാര്‍ പദവിയും പിടിച്ചെടുത്തോ?

ഇന്ത്യാടൂഡേ, റിപ്പബ്ലിക്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങി ദേശീയമുഖ്യധാരാമാധ്യമങ്ങളില്‍ ഒഴുക്കുള്ള ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി മുന്നേറുകയാണ് ഉണ്ണി മുകുന്ദന്‍. ഇതോടെ ഉണ്ണി മുകുന്ദന്‍ ബാഹുബലിയിലെ പ്രഭാസ് പോലെ പതിയെ പാന്‍ഇന്ത്യ സൂപ്പര്‍താരപദവിയിലേക്ക് ചുവടുവെച്ചുകഴിഞ്ഞോ എന്ന ചോദ്യവും ഉയരുന്നു.

Janmabhumi Online by Janmabhumi Online
Jan 8, 2025, 01:40 am IST
in Mollywood, Entertainment
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: മാര്‍ക്കോ എന്ന സിനിമ 100 കോടി ക്ലബ്ബില്‍ എത്തിയതോടെ ഉണ്ണി മുകുന്ദന്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറായി എന്ന ചര്‍ച്ചകള്‍ കൊടുമ്പരിക്കൊള്ളുന്നതിനിടയില്‍, ദേശീയമാധ്യമങ്ങളിലും ഉണ്ണി മുകുന്ദന്‍ ചര്‍ച്ചയാവുന്നു. ഇന്ത്യാടൂഡേ, റിപ്പബ്ലിക്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങി ദേശീയമുഖ്യധാരാമാധ്യമങ്ങളില്‍ ഒഴുക്കുള്ള ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി മുന്നേറുകയാണ് ഉണ്ണി മുകുന്ദന്‍. ഇതോടെ ഉണ്ണി മുകുന്ദന്‍ ബാഹുബലിയിലെ പ്രഭാസ് പോലെ പതിയെ പാന്‍ഇന്ത്യ സൂപ്പര്‍താരപദവിയിലേക്ക് ചുവടുവെച്ചുകഴിഞ്ഞോ എന്ന ചോദ്യവും ഉയരുന്നു.

ഉണ്ണിമുകുന്ദന്റെ മാര്‍ക്കോ വടക്കേയിന്ത്യയിലെ തീയറ്ററുകളില്‍ നിന്നും അറ്റ്ലി സംവിധാനം ചെയ്ത ഹിന്ദി സിനിമയായ ബേബി ജോണിനെ കടപുഴക്കി എന്നത് ഒരു വലിയ വിജയമായിരുന്നു. വെറും മലയാളത്തിനപ്പുറം രാജ്യം വെട്ടിപ്പിടിച്ച ഉണ്ണി മുകുന്ദന്റെ നിസ്സാരമല്ലാത്ത ജയം. സിനിമ സിനിമ എന്ന സ്വപ്നവുമായി ഏറെ കഷ്ടപ്പെട്ടതിന് ശേഷം ഉണ്ണി മുകുന്ദന് ദൈവം നല്‍കിയ ഇടമാണിത്.

ഇന്ത്യാ ടുഡേ നടത്തിയ ഇന്‍റര്‍വ്യൂവില്‍ മാര്‍ക്കോയിലെ വയലന്‍സിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അപ്രതീക്ഷിതമായ, എന്നാല്‍ പക്വതയുള്ള ഉത്തരങ്ങള്‍ പറഞ്ഞ് ഉണ്ണിമുകുന്ദന്‍ അഭിമുഖം നടത്തുന്ന ജേണലിസ്റ്റിനെ ഞെട്ടിക്കുന്നത് കാണാം. എന്റെ ഉള്ളില്‍ തന്നെ മെരുങ്ങാത്ത ഒരു വന്യമൃഗമുണ്ടെന്നും അതാകാം ഇത്തരമൊരു സിനിമയുമായി മുന്നോട്ട് പോകാന്‍ പ്രചോദനമായതെന്നും ഉണ്ണി പറയുമ്പോള്‍ പഴയ സാധുവായ ഉണ്ണി മുകുന്ദനെ ഒരു നിമിഷം നമ്മള്‍ മറക്കുന്നു. മാത്രമല്ല, ഈ സിനിമ ചെയ്യും മുന്‍പ് മാതൃക എന്ന നിലയില്‍ നിരവധി കൊറിയന്‍ സിനിമകള്‍ കണ്ടിരുന്നെന്ന് ഉണ്ണി പറയുമ്പോള്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും മുന്‍പ് എത്ര ആഴമുള്ള തയ്യാറെടുപ്പുകള്‍ ഉണ്ണി സ്വീകരിക്കുന്നു എന്നും നമ്മള്‍ തിരിച്ചറിയുന്നു. മലയാളത്തിലെ ഈ യുവനടന്‍ മോശക്കാരനല്ല എന്ന ധാരണയാണ് ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ ഉണ്ണി പതിപ്പിച്ചു കഴിഞ്ഞു എന്ന് പറയാതെ വയ്യ.

അസാധാരണ വിജയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഈ വിജയം ഒരു കൂട്ടായ്മയാണെന്ന് വിനയത്തോടെ ഉണ്ണി മറുപടി നല്‍കുന്നു. മാര്‍ക്കോയുടെ വിജയത്തിന് പിന്നില്‍ താന്‍ ചെയ്ത ആക്ഷന്‍ മാത്രമല്ലെന്നും തിരക്കഥയും അതിന്റെ സംവിധാനവും സംഗീതവും അഭിമന്യു, കബീര്‍ യുക്തി തുടങ്ങിയ പുതിയ നടീനടന്‍മാര്‍…എല്ലാം നന്നായി പെര്‍ഫോം ചെയ്തെന്നും ആ കൂട്ടായ്മയാണ് സിനിമയെ വന്‍വിജയമാക്കിതീര്‍ത്തതെന്നും ഉണ്ണി പറഞ്ഞുവെയ്‌ക്കുമ്പോള്‍ പക്വതയുള്ള ഒരു ആക്ടറെയാണ് നമ്മള്‍ കാണുന്നത്.

താങ്കളുടെ വയലന്‍സ് അപാരമാണെന്നും കുട്ടികള്‍, മൃഗങ്ങള്‍, സ്ത്രീകള്‍….എല്ലാറ്റിനോടും താങ്കള്‍ കാണിക്കുന്ന വയന്‍സ് കാണുമ്പോള്‍ പൊറുക്കാന്‍ കഴിയാത്തതാണെന്ന് തോന്നിപ്പോയെന്നും ഒരു വനിതാ ജേണലിസ്റ്റ് പറയുമ്പോള്‍ ആക്ടര്‍ എന്ന നിലയില്‍ അത് ഉണ്ണിയുടെ തൊപ്പിയില്‍ തൂവലായി മാറുന്നു.

അനിമലിലും കെജിഎഫിലും കില്ലിലും കാണാത്ത ക്രൂരതകളും കൊലപാതകങ്ങളുമാണ് മാര്‍ക്കോയില്‍ കണ്ടതെന്നും ഞെട്ടിപ്പോയെന്നും ഒരു ജേണലിസ്റ്റ്. ഇത്ര അക്രമം കാണിച്ചപ്പോള്‍ പ്രേക്ഷകരുടെ പ്രതികരണത്തെ ഭയപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് ഗ്യാങ്ങ്സ്റ്റര്‍ എങ്ങിനെയാണ് പെരുമാറുന്നതെന്ന് അറിയില്ലെന്നും വെറും ഭാവനയുടെയും ചില സിനിമാമാതൃകകളുടെയും അടിസ്ഥാനത്തിലാണ് താനത് ചെയ്തതെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. രക്ഷകനും രാക്ഷസനും തമ്മില്‍ വ്യത്യാസമില്ലേയെന്നും എങ്ങിനെയാണ് ആ അതിര്‍വരമ്പുകള്‍ വരച്ചതെന്നും ചോദിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവം നല്‍കണമെന്നും വയലന്‍സിന്റെ ക്രൂരതകള്‍ അനുഭവിപ്പിക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ചിരുന്നെന്നും ഉണ്ണി.

മാര്‍ക്കോ രണ്ടും മൂന്നും വരുമെന്നുള്ള ഉണ്ണി പറഞ്ഞപ്പോള്‍ എന്താണ് അതില്‍ പ്രതീക്ഷിക്കാവുന്നതെന്ന ചോദ്യത്തിന് കൂടുതല്‍ വയലന്‍സ് എന്നായിരുന്നു ഉണ്ണിയുടെ മറുപടി.
മാര്‍ക്കോയിലെയും കെജിഎഫിലെയും നായകന്മാരെക്കുറിച്ച് വലിയ താരതമ്യങ്ങള്‍ നടക്കുന്നുണ്ടെന്നും വില്ലന്റെ മാനറിസവും വയലന്‍സും ലുക്കും എല്ലാം ഒരു പോലെയാണെന്നും ഉള്ള കമന്‍റിന് ഇത് വലിയ ക്രെഡിറ്റായി കാണുന്നുവെന്നും താന്‍ യാഷിന്റെ ആരാധകനാണെന്നും തുറന്നുപറയാനും ഉണ്ണി മടി കാട്ടുന്നില്ല. സിനിമാവ്യവസായം തണുത്തുകിടന്നപ്പോള്‍ അതിനെയാകെ കൈപിടിച്ചുയര്‍ത്തിയ ആളാണ് യാഷെന്നും ഉണ്ണി മുകുന്ദന്‍.

താങ്കള്‍ മാര്‍ക്കോയെപ്പോലെ ക്രൂരനാണോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും തന്റെ ഉള്ളിലും വന്യതയുണ്ടെന്നും ആ കഥാപാത്രവുമായി അലിഞ്ഞുചേരാതെ ആ സിനിമ ഒരു നടന് ചെയ്യാന്‍ കഴിയില്ലെന്നും പക്ഷെ ആ വന്യത കൂടുതല്‍ ആഴത്തില്‍ അന്വേഷിച്ചു പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ഉണ്ണി.

Tags: UnnimukundanMarco#Marco100crclub#100croreclubviolence
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി മനോഹരമായ കുടുംബചിത്രമെന്ന് ഉണ്ണി മുകുന്ദന്‍

World

പാകിസ്ഥാന്റെ ഉറക്കംകെടുത്തി സിന്ധൂനദീജലം; പഞ്ചാബിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ജലമെത്തിക്കാന്‍ നീക്കം; സിന്ധില്‍ മന്ത്രിയുടെ വീട് കത്തിച്ചു

Kerala

ഭര്‍ത്താവും ഭാര്യയും തമ്മിലുളള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ പൊലീസുകാരന് വെട്ടേറ്റു

India

സിന്ധ് നദിയിൽ നിന്ന് വെള്ളം തിരിച്ചുവിടാൻ നീക്കം : പാകിസ്ഥാനിൽ മന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസുകാരന് കുത്തേറ്റു, കുത്തിയത് ഇതര സംസ്ഥാന തൊഴിലാളി

പുതിയ വാര്‍ത്തകള്‍

കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

കപ്പല്‍ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍, ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies