Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നഗരത്തില്‍ തീവ്രവാദികളുടെ സാന്നിധ്യം, ലക്ഷ്യം കലാപം തന്നെ; വിവരങ്ങള്‍ ശേഖരിച്ച് എന്‍ഐഎ

Janmabhumi Online by Janmabhumi Online
Dec 29, 2024, 07:33 am IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടുള്ള പോസ്റ്ററുകള്‍ നഗരത്തില്‍ പതിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് നിഗമനം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നഗരത്തില്‍ നടന്ന പല സംഭവങ്ങള്‍ക്ക് പിന്നിലും ആസൂത്രിത സ്വഭാവം ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

നഗരത്തിലെ ചില പോക്കറ്റുകളില്‍ മതതീവ്രവാദികള്‍ക്ക് സുരക്ഷിതമായ താവളമൊരുക്കുന്നവരും ഉണ്ട്. ചില ഹോട്ടലുകള്‍ മൊബൈല്‍ ഷോപ്പുകള്‍, ചെറിയ റെഡിമെയ്ഡ് ഷോപ്പുകള്‍, ഇറച്ചിക്കടകള്‍ തുടങ്ങി ഇതര സംസ്ഥാനത്തൊഴിലാളികള്‍ ജോലിചെയ്യുന്ന നിരവധി സ്ഥാപനങ്ങള്‍ നഗരത്തിലുണ്ട്. ചില സ്ഥലങ്ങളില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ ഇതര സംസ്ഥാനത്തൊഴിലാളികളെ താമസിപ്പിക്കുന്ന ലേബര്‍ ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

പത്തും പതിനഞ്ചും പേര്‍ വീതമുള്ള ചെറിയ ചെറിയ ഗ്രൂപ്പുകളായാണ് ഇവര്‍ താമസിക്കുന്നത്. ഓരോ മാസവും ആളുകള്‍ മാറിക്കൊണ്ടിരിക്കും. ആരൊക്കെയാണ് വരുന്നതെന്നോ താമസിക്കുന്നതന്നോ സമീപവാസികള്‍ക്കോ പോലീസിനോ പോലും അറിയില്ല. ഇവരില്‍ കൊടുംകുറ്റവാളികള്‍ മുതല്‍ തീവ്രവാദസംഘടകളിലെ അംഗങ്ങള്‍ വരെയുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുമായാണ് ഇവര്‍ ലേബര്‍ ക്യാമ്പുകളില്‍ താമസമാക്കുന്നത്. ഇത്തരക്കാര്‍ കാരണം ജോലിചെയ്ത് ജീവിക്കാന്‍ വരുന്ന അന്യസംസ്ഥാനത്തൊഴിലാളികളെ വരെ ജനങ്ങള്‍ സംശയത്തോടെയാണ് നോക്കുന്നത്. ഇത്തരത്തില്‍ മതതീവ്രവാദികള്‍ താവളമാക്കുന്ന സ്ഥലങ്ങളില്‍ മണക്കാട് കമലേശ്വരം അമ്പലത്തറ മുട്ടത്തറ തുടങ്ങിയ പ്രദേശങ്ങളുമുണ്ട്. അനധികൃത മത പാഠശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഒരു മാസം മുമ്പാണ് അമ്പലത്തറ പരുത്തിക്കുഴി അമ്മച്ചിമുക്കില്‍ സ്ഥാപിച്ചിരുന്ന ഭാരതാംബയുടെ ചിത്രം ഇരുട്ടിന്റെ മറവിലെത്തിയ സുന്നി മതപഠന വിദ്യാര്‍ത്ഥികള്‍ കുത്തിക്കീറി വികൃതമാക്കിയത്. അന്യമത വിദ്വേക്ഷവും രാജ്യവിരുദ്ധതയും പഠിപ്പിക്കുന്ന ഇത്തരം അനധികൃത മതപാഠശാലകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരോ പോലീസോ തയ്യാറാകുന്നുമില്ല. ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ദേവീദേവന്മാരുടെയും ഹൈന്ദവ സംഘടനകളുടെയും പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിച്ച് സാമുദായിക ധ്രുവീകരണവും വര്‍ഗീയ സംഘര്‍ഷവും സൃഷ്ടിച്ച് നാട്ടില്‍ അശാന്തി പടര്‍ത്തുക എന്നതാണ് ഇത്തരം മതതീവ്രവാദ സംഘടനകളുടെ ലക്ഷ്യം.

അതിനിടെ നഗരത്തില്‍ പാലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ പതിച്ച സംഭവത്തിനു പിന്നിലെ ലക്ഷ്യം വര്‍ഗീയ കലാപം തന്നെ. കൊച്ചിയില്‍ നിന്ന് എന്‍ഐഎ സംഘം തിരുവനന്തപുരത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം മണക്കാട് മതസ്പര്‍ദ്ധയുണ്ടാക്കുന്ന പോസ്റ്ററുകള്‍ പതിപ്പിച്ചതിന് ഉത്തരേന്ത്യന്‍ സ്വദേശിയായ മുഹമ്മദ് ഇഖ്ബാലിനെ ഫോര്‍ട്ട് പോലീസ് പിടികൂടിയിരുന്നു. ഇയാള്‍ക്ക് ഭീകര ബന്ധമുണ്ടെന്ന സംശയത്തെതുടര്‍ന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

മണക്കാട് യുഎഇ കോണ്‍സുലേറ്റിനു സമീപത്തെ അല്‍
ഹസന്‍ ഹോട്ടലിലെ ജീവനക്കാരനായ മുഹമ്മദ് ഇഖ്ബാലിന്റെ മണക്കാട് പടന്നാവ് ലെയ്‌നിലെ താമസസ്ഥലത്ത് പോലീസ് റെയ്ഡ് നടത്തുകയും ഭീകര സ്വഭാവമുള്ള ലഘുലേഖകളുള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ബംഗാള്‍ വിലാസത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇയാളില്‍ നിന്നും ലഭിച്ചിട്ടുണ്ടെങ്കിലും ഇത് വ്യാജമാണെന്നും ഇയാള്‍ ബംഗ്ലാദേശ് പൗരനാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. സാമൂഹ്യ സ്പര്‍ദ്ദയ്‌ക്കും കലാപ ലക്ഷ്യത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുന്ന കാര്യവും പരിശോധിക്കുന്നതായി ഫോര്‍ട്ട് പോലീസ് അറിയിച്ചു. താന്‍ ഒറ്റയ്‌ക്കാണ് പോസ്റ്ററൊട്ടിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കൂട്ടാളികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശീലനം ലഭിച്ചയാളെപ്പോലെയാണ് ഇയാളുടെ പെരുമാറ്റം. ഇംഗ്ലീഷ് ഭാഷ നല്ല വശമുള്ളയാളാണ്.

ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട് വാടകയ്‌ക്ക് നല്‍കിയ കല്ലാട്ട്മുക്ക് സ്വദേശിയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇയാള്‍ ഹാജരായിട്ടില്ല. ഹോട്ടലുടമകളെയും സഹതൊഴിലാളികളെയും വിശദമായി ചോദ്യം ചെയ്തു വരുന്നു.

Tags: ThiruvananthapuramRacial riot postersNIA collects informationterrorists
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 88.39% വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

Kerala

ജില്ലകള്‍ കേന്ദ്രീകരിച്ച് ഹെലികോപ്ടര്‍ സര്‍വീസ് തുടങ്ങണം, ഓരോ അര മണിക്കൂറിലും മെമു ട്രെയിനുകൾ ഓടിക്കണം: വി.മുരളീധരന്‍

India

നിരപരാധികളായ സാധാരണക്കാരെ കൊന്ന മതഭീകരരെ ഒന്നിനെയും വെറുതെ വിടരുത് ; ഇന്ത്യയ്‌ക്ക് കരുത്തായി ഒപ്പം നിൽക്കുമെന്ന് ഇസ്രായേൽ

Kerala

തിരുവനന്തപുരം അമ്പൂരിയില്‍ അച്ഛൻ മകനെ കുത്തികൊന്നു

Kerala

ജന്മഭൂമിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായി അനന്തപുരി ഒരുങ്ങി

പുതിയ വാര്‍ത്തകള്‍

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് (വലത്ത്)

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

സഹ ടെലിവിഷന്‍ താരങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഫലാക് നാസ്

പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

ബുള്ളറ്റിനെ തകര്‍ക്കാന്‍ കവാസാക്കി എലിമിനേറ്റര്‍

വേടന്റെ ജാതിവെറി പ്രചാരണം നവ കേരളത്തിനായി ചങ്ങല തീര്‍ക്കുന്ന ഇടത് അടിമക്കൂട്ടത്തിന്റെ സംഭാവനയോ : എന്‍. ഹരി

വടക്കേക്കര കൂട്ടകൊലപാതകം : പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies