Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗർഭപാത്രം മുതൽ പലവട്ടം വിളിച്ചിട്ടും മൃത്യുവിനൊപ്പം പോകാതെ അജയ്യനായി നിന്ന എം ടി

Janmabhumi Online by Janmabhumi Online
Dec 25, 2024, 11:16 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പലതവണ മരണം വന്നുവിളിച്ചിട്ടും കാലം നീട്ടി വെച്ച ആ മടക്കയാത്രയാണ് എം ടിയുടേത് . ഗര്‍ഭാവസ്ഥ തൊട്ട് പിന്തുടര്‍ന്നുകൊണ്ടേയിരുന്ന മൃത്യുവിന് പിടികൊടുക്കാതെ അജയ്യനായി നിന്ന എം ടിയ്‌ക്ക് വിട പറയാൻ കാലം കുറിച്ചു വച്ചത് യേശുദേവന്റെ ജനനനാൾ.

ഗര്‍ഭം മുതല്‍ക്കേ വീട്ടുകാരുടെ പ്രതീക്ഷകള്‍ തെറ്റിച്ച കുട്ടിയായിരുന്നു താനെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്ന വേളയില്‍ എം.ടി പറഞ്ഞിരുന്നു. ‘ മൂന്ന് ആണ്‍കുട്ടികള്‍ക്കുശേഷം എന്റെ അമ്മ വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ഒരു പെണ്‍കുട്ടി പിറക്കാന്‍ ആഗ്രഹിച്ചു. കുടുംബക്കാരുടെ മുഴുവന്‍ പ്രാര്‍ഥനയും അതായിരുന്നു. പക്ഷേ അമ്മയുടെ ആരോഗ്യം മോശമായിരുന്നു. നാട്ടിലെ പ്രധാന വൈദ്യന്മാര്‍ മറ്റൊരു പ്രസവം അമ്മയുടെ ആരോഗ്യത്തിന് അപകടമാണെന്ന് വിധിച്ചു. ഗര്‍ഭമലസിപ്പിക്കാന്‍തന്നെ തീരുമാനമെടുത്തു. നാട്ടുവൈദ്യത്തിലെ അംഗീകൃതമായ അറിവുകള്‍ വെച്ചുകൊണ്ട് തീക്ഷ്ണമായ മരുന്നുകള്‍ വിധിച്ചു. പക്ഷേ ഗര്‍ഭസ്ഥശിശു മരിക്കാന്‍ തയ്യാറായില്ല. പരീക്ഷണങ്ങളിലൂടെ മാസങ്ങള്‍ നീങ്ങിയപ്പോള്‍ ഇനി ശ്രമം തുടരേണ്ട എന്ന് നല്ലവരായ വൈദ്യന്മാര്‍ വിധിച്ചു. തറവാടുഭാഗത്തില്‍ വീടില്ലാത്തതുകൊണ്ട് അമ്മയും ആങ്ങളമാരും അനിയത്തിയും മുത്തശ്ശിയും എല്ലാം ഒരു വലിയമ്മയുടെ വീട്ടുപറമ്പിലെ – കൊത്തലങ്ങാട്ടേതില്‍- കൊട്ടിലില്‍ കഴിയുകയായിരുന്നു. അവിടെവെച്ചാണത്രേ എന്നെ പ്രസവിച്ചത്. ഒരാണ്‍കുട്ടി എന്ന നിരാശയേക്കാളേറെ അമ്മയെ വിഷമിപ്പിച്ചത് എന്റെ ആരോഗ്യസ്ഥിതിയായിരുന്നു. ഗര്‍ഭമലസിപ്പിക്കാന്‍ ചെയ്ത ഔഷധപ്രയോഗങ്ങള്‍ കൊണ്ടാവാം, കുട്ടിക്ക് പലവിധ അസുഖങ്ങളുണ്ടായിരുന്നു, ജീവിക്കുമോ എന്ന ആശങ്ക‘ – എന്നാണ് തന്റെ ജനനത്തെ പറ്റി എം ടി പറഞ്ഞത് .

നാല്‍പത്തിനാലാം വയസ്സില്‍ കോഴിക്കോട് നിര്‍മലാ ഹോസ്പിറ്റലിന്റെ ഐസിയുവിൽ രക്തം ഛര്‍ദ്ദിച്ച അവശനായി, മരണത്തെ മുഖാമുഖം കണ്ട് എം.ടി കിടന്നു. അന്നും എം.ടി മൃത്യുവിന്റെ വശ്യതയെ അതിജീവിച്ചു. ആയുസ് രണ്ടാമതൊരു ഊഴംകൂടി എം.ടിക്ക് കനിഞ്ഞുനല്‍കി. ആ കനിവില്‍ എം.ടി പിടിച്ചുകയറി. സ്വകാര്യജീവിതത്തിലും രണ്ടാമൂഴം. കലാമണ്ഡലം സരസ്വതിയെ ജീവിതസഖിയാക്കി.

നാല്‍പത്തിയാറാം വയസ്സില്‍ മദ്രാസിലെ ഹോട്ടലില്‍ തിരക്കഥയെഴുത്തിനിടെ അഹസ്യമായ വയറുവേദന . പിത്താശയത്തില്‍ ഗുരുതരമായ അണുബാധ. ഉടന്‍ തന്നെ സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍. എം.ടിയുടെ സമ്മതത്തിനു കാത്തുനില്‍ക്കാതെ പ്രേം നസീര്‍ ഡോക്ടര്‍മാര്‍ക്ക് സമ്മതം പറഞ്ഞു. അപ്രതീക്ഷിതമായി വന്നുപെട്ട സര്‍ജറിയില്‍ ഏറെ അസ്വസ്ഥനായിരുന്നു എം.ടി. തിരികെ നാട്ടിലെത്താനായിരുന്നു അദ്ദേഹത്തിന് ധൃതി. പക്ഷേ നാട്ടിലെത്താനുള്ള സമയം നല്‍കാന്‍ മെഡിക്കല്‍ സംഘത്തിന്റെ കൈയിലില്ലായിരുന്നു. രോഗത്തിന്റെ ഗൗരവം എം.ടി മൗനമായി ഉള്‍ക്കൊണ്ടു. സര്‍ജറിക്ക് വിധേയനായി, പതുക്കെ ആരോഗ്യം തിരിച്ചുപിടിച്ചു. അന്നും ആശുപത്രി വരാന്തയില്‍ നിന്നും മൃത്യു വെറുംകൈയോടെ മടങ്ങി.

രണ്ടര പതിറ്റാണ്ടിനുശേഷം മദ്രാസിലെ ടീ നഗറില്‍ വെച്ച് വീണ്ടുമൊരിക്കല്‍ കൂടി മൃത്യുവിന്റെ അവസരം വന്നു. ടീ നഗറില്‍ എഴുതാനായി എം.ടിക്കൊരു ഒരു ഫ്‌ളാറ്റുണ്ടായിരുന്നു. പ്രഭാതസവാരിക്കിടെ ഒരു ലോറി വന്ന് എം.ടിയെ ഇടിച്ചു. തലയ്‌ക്ക് ചെറിയൊരു മുറിവ് മാത്രം. മുറിവ് കാര്യമാക്കാതെ എഴുത്ത് തുടരാനായി എം.ടി മദ്രാസില്‍ത്തന്നെ തുടരാന്‍ തീരുമാനിച്ചെങ്കിലും മണിക്കൂറുകള്‍ കഴിയവേ അക്ഷരങ്ങള്‍ തലകീഴായി കാണാന്‍ തുടങ്ങി. ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ടു.

മകള്‍ അശ്വതി ഭര്‍ത്താവ് ശ്രീകാന്തിനൊപ്പം മദ്രാസില്‍ താമസിക്കുന്ന സമയം. അവര്‍ എത്തിയപ്പോഴേക്കും ആരോഗ്യാവസ്ഥ മോശമായിരുന്നു. ഉടനടി ആശുപത്രിയിലേക്ക്. തലയില്‍ രക്തസ്രാവം. ഉടനടി മേജര്‍ സര്‍ജറിക്ക് നിര്‍ദ്ദേശിച്ചു ഡോക്ടര്‍മാര്‍. അതിജീവനത്തിന്റെ അപാരമായ കരുത്ത് എം.ടി എന്ന മനുഷ്യന് പര്യായമായി നിന്നു. നീണ്ടകാലത്തെ ആശുപത്രിവാസം. അന്നും മൃത്യു തിരിച്ചുപോയി.

 

Tags: MT Vasudevan Nairobituary
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാഷാപിതാവ് എഴുത്തച്ഛന്‍ തന്നെയാണ്, സംശയം വേണ്ട

Kerala

കേരളത്തിന്റെ തനിമ ഉയര്‍ത്തിപ്പിടിച്ച സാഹിത്യകാരനാണ് എം ടിയെന്ന് ജോര്‍ജ് കുര്യന്‍

Varadyam

എംടിയുടെ നോവലുകളിലെ തിണവ്യവസ്ഥ തേടുമ്പോള്‍…

Varadyam

രമണീയം രവിക്കും അക്കാലം

Kerala

എം.ടി.വാസുദേവൻ നായർക്ക് തുഞ്ചൻപറമ്പിൽ സ്മാരകം?:എഴുത്തച്ഛൻ പ്രതിമയേക്കാൾ കേമത്വമുണ്ടാവുമോ എം.ടി.യുടെ പ്രതിമയ്‌ക്ക് ?!.

പുതിയ വാര്‍ത്തകള്‍

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies