Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗർഭപാത്രം മുതൽ പലവട്ടം വിളിച്ചിട്ടും മൃത്യുവിനൊപ്പം പോകാതെ അജയ്യനായി നിന്ന എം ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2024, 11:16 pm IST
in Kerala

പലതവണ മരണം വന്നുവിളിച്ചിട്ടും കാലം നീട്ടി വെച്ച ആ മടക്കയാത്രയാണ് എം ടിയുടേത് . ഗര്‍ഭാവസ്ഥ തൊട്ട് പിന്തുടര്‍ന്നുകൊണ്ടേയിരുന്ന മൃത്യുവിന് പിടികൊടുക്കാതെ അജയ്യനായി നിന്ന എം ടിയ്‌ക്ക് വിട പറയാൻ കാലം കുറിച്ചു വച്ചത് യേശുദേവന്റെ ജനനനാൾ.

ഗര്‍ഭം മുതല്‍ക്കേ വീട്ടുകാരുടെ പ്രതീക്ഷകള്‍ തെറ്റിച്ച കുട്ടിയായിരുന്നു താനെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്ന വേളയില്‍ എം.ടി പറഞ്ഞിരുന്നു. ‘ മൂന്ന് ആണ്‍കുട്ടികള്‍ക്കുശേഷം എന്റെ അമ്മ വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ഒരു പെണ്‍കുട്ടി പിറക്കാന്‍ ആഗ്രഹിച്ചു. കുടുംബക്കാരുടെ മുഴുവന്‍ പ്രാര്‍ഥനയും അതായിരുന്നു. പക്ഷേ അമ്മയുടെ ആരോഗ്യം മോശമായിരുന്നു. നാട്ടിലെ പ്രധാന വൈദ്യന്മാര്‍ മറ്റൊരു പ്രസവം അമ്മയുടെ ആരോഗ്യത്തിന് അപകടമാണെന്ന് വിധിച്ചു. ഗര്‍ഭമലസിപ്പിക്കാന്‍തന്നെ തീരുമാനമെടുത്തു. നാട്ടുവൈദ്യത്തിലെ അംഗീകൃതമായ അറിവുകള്‍ വെച്ചുകൊണ്ട് തീക്ഷ്ണമായ മരുന്നുകള്‍ വിധിച്ചു. പക്ഷേ ഗര്‍ഭസ്ഥശിശു മരിക്കാന്‍ തയ്യാറായില്ല. പരീക്ഷണങ്ങളിലൂടെ മാസങ്ങള്‍ നീങ്ങിയപ്പോള്‍ ഇനി ശ്രമം തുടരേണ്ട എന്ന് നല്ലവരായ വൈദ്യന്മാര്‍ വിധിച്ചു. തറവാടുഭാഗത്തില്‍ വീടില്ലാത്തതുകൊണ്ട് അമ്മയും ആങ്ങളമാരും അനിയത്തിയും മുത്തശ്ശിയും എല്ലാം ഒരു വലിയമ്മയുടെ വീട്ടുപറമ്പിലെ – കൊത്തലങ്ങാട്ടേതില്‍- കൊട്ടിലില്‍ കഴിയുകയായിരുന്നു. അവിടെവെച്ചാണത്രേ എന്നെ പ്രസവിച്ചത്. ഒരാണ്‍കുട്ടി എന്ന നിരാശയേക്കാളേറെ അമ്മയെ വിഷമിപ്പിച്ചത് എന്റെ ആരോഗ്യസ്ഥിതിയായിരുന്നു. ഗര്‍ഭമലസിപ്പിക്കാന്‍ ചെയ്ത ഔഷധപ്രയോഗങ്ങള്‍ കൊണ്ടാവാം, കുട്ടിക്ക് പലവിധ അസുഖങ്ങളുണ്ടായിരുന്നു, ജീവിക്കുമോ എന്ന ആശങ്ക‘ – എന്നാണ് തന്റെ ജനനത്തെ പറ്റി എം ടി പറഞ്ഞത് .

നാല്‍പത്തിനാലാം വയസ്സില്‍ കോഴിക്കോട് നിര്‍മലാ ഹോസ്പിറ്റലിന്റെ ഐസിയുവിൽ രക്തം ഛര്‍ദ്ദിച്ച അവശനായി, മരണത്തെ മുഖാമുഖം കണ്ട് എം.ടി കിടന്നു. അന്നും എം.ടി മൃത്യുവിന്റെ വശ്യതയെ അതിജീവിച്ചു. ആയുസ് രണ്ടാമതൊരു ഊഴംകൂടി എം.ടിക്ക് കനിഞ്ഞുനല്‍കി. ആ കനിവില്‍ എം.ടി പിടിച്ചുകയറി. സ്വകാര്യജീവിതത്തിലും രണ്ടാമൂഴം. കലാമണ്ഡലം സരസ്വതിയെ ജീവിതസഖിയാക്കി.

നാല്‍പത്തിയാറാം വയസ്സില്‍ മദ്രാസിലെ ഹോട്ടലില്‍ തിരക്കഥയെഴുത്തിനിടെ അഹസ്യമായ വയറുവേദന . പിത്താശയത്തില്‍ ഗുരുതരമായ അണുബാധ. ഉടന്‍ തന്നെ സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍. എം.ടിയുടെ സമ്മതത്തിനു കാത്തുനില്‍ക്കാതെ പ്രേം നസീര്‍ ഡോക്ടര്‍മാര്‍ക്ക് സമ്മതം പറഞ്ഞു. അപ്രതീക്ഷിതമായി വന്നുപെട്ട സര്‍ജറിയില്‍ ഏറെ അസ്വസ്ഥനായിരുന്നു എം.ടി. തിരികെ നാട്ടിലെത്താനായിരുന്നു അദ്ദേഹത്തിന് ധൃതി. പക്ഷേ നാട്ടിലെത്താനുള്ള സമയം നല്‍കാന്‍ മെഡിക്കല്‍ സംഘത്തിന്റെ കൈയിലില്ലായിരുന്നു. രോഗത്തിന്റെ ഗൗരവം എം.ടി മൗനമായി ഉള്‍ക്കൊണ്ടു. സര്‍ജറിക്ക് വിധേയനായി, പതുക്കെ ആരോഗ്യം തിരിച്ചുപിടിച്ചു. അന്നും ആശുപത്രി വരാന്തയില്‍ നിന്നും മൃത്യു വെറുംകൈയോടെ മടങ്ങി.

രണ്ടര പതിറ്റാണ്ടിനുശേഷം മദ്രാസിലെ ടീ നഗറില്‍ വെച്ച് വീണ്ടുമൊരിക്കല്‍ കൂടി മൃത്യുവിന്റെ അവസരം വന്നു. ടീ നഗറില്‍ എഴുതാനായി എം.ടിക്കൊരു ഒരു ഫ്‌ളാറ്റുണ്ടായിരുന്നു. പ്രഭാതസവാരിക്കിടെ ഒരു ലോറി വന്ന് എം.ടിയെ ഇടിച്ചു. തലയ്‌ക്ക് ചെറിയൊരു മുറിവ് മാത്രം. മുറിവ് കാര്യമാക്കാതെ എഴുത്ത് തുടരാനായി എം.ടി മദ്രാസില്‍ത്തന്നെ തുടരാന്‍ തീരുമാനിച്ചെങ്കിലും മണിക്കൂറുകള്‍ കഴിയവേ അക്ഷരങ്ങള്‍ തലകീഴായി കാണാന്‍ തുടങ്ങി. ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ടു.

മകള്‍ അശ്വതി ഭര്‍ത്താവ് ശ്രീകാന്തിനൊപ്പം മദ്രാസില്‍ താമസിക്കുന്ന സമയം. അവര്‍ എത്തിയപ്പോഴേക്കും ആരോഗ്യാവസ്ഥ മോശമായിരുന്നു. ഉടനടി ആശുപത്രിയിലേക്ക്. തലയില്‍ രക്തസ്രാവം. ഉടനടി മേജര്‍ സര്‍ജറിക്ക് നിര്‍ദ്ദേശിച്ചു ഡോക്ടര്‍മാര്‍. അതിജീവനത്തിന്റെ അപാരമായ കരുത്ത് എം.ടി എന്ന മനുഷ്യന് പര്യായമായി നിന്നു. നീണ്ടകാലത്തെ ആശുപത്രിവാസം. അന്നും മൃത്യു തിരിച്ചുപോയി.

 

Tags: MT Vasudevan Nairobituary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുഞ്ചന്‍പറമ്പില്‍ എം.ടി. സ്മാരകം വേണ്ടെന്ന് എഴുത്തച്ഛന്‍ സമാജം; സംസ്ഥാന സമ്മേളനം 28ന് തൃശൂരില്‍

എംടിയുടെ ആദ്യഭാര്യയായ പ്രമീളനായരെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറം ചട്ട (ഇടത്ത് നിന്നും രണ്ടാമത്) ദീദി ദാമോദരനും എംടിയുടെ മകള്‍ അശ്വതിയും (വലത്തേയറ്റം)
Kerala

എംടിയുടെ മരണശേഷം എംടി-പ്രമീളനായര്‍ പോര് വീണ്ടും…പിന്നില്‍ ദീദി ദാമോദരന്‍, എതിര്‍ത്ത് എംടിയുടെ മകള്‍

Entertainment

ഭീമനാകാൻ ഋഷബ് ഷെട്ടി : എംടി യുടെ രണ്ടാമൂഴം നടൻ തന്നെ സംവിധാനം ചെയ്യും .പ്രഖ്യാപനം ഉടൻ

Kerala

മലയാളത്തിന്റെ സര്‍ഗപുണ്യം എം.ടി.യുടെ വേര്‍പാടിന് ഒരാണ്ട്

Kannur

സീമാജാഗരൺ മഞ്ച് അഖില ഭാരതീയ രക്ഷാധികാരി എ.ഗോപാലകൃഷ്ണന്റെ സഹോദരി അന്തരിച്ചു.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.