Saturday, June 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിഷയം എന്ന വിഷം

പ്രസന്നന്‍ ബി. കട്ടച്ചിറ by പ്രസന്നന്‍ ബി. കട്ടച്ചിറ
Dec 25, 2024, 06:52 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മുക്തി ആഗ്രഹിക്കുന്നുവെങ്കില്‍ വിഷയങ്ങളെ വിഷംപോലെ ത്യജിക്കുക.

ഈശാവാസ്യം തുടങ്ങുന്നത് ഇങ്ങനെതന്നെയാണ്.
‘ഈശാവാസ്യമിദം സര്‍വ്വം യത് കിംച ജഗത്യം
ത്യേന ത്യക്തേന ഭുഞ്ജീഥാ: മാ ഗൃധ: കസ്യസ്വിദ്ധനം’
ഇവിടെ ചോദ്യവും ഉത്തരവും ഒരു ശ്ലോകത്തില്‍ തന്നെയാണ്. മുനിയുടെ ചോദ്യമിതാണ് കസ്യസ്വിദ്ധനം. ധനം ആരുടേതാണ്? എല്ലാം എണ്ണി തിട്ടപ്പെടുത്തി സേഫിലാക്കി പൂട്ടിവച്ച് ഇതെല്ലാം എന്റേത് എന്ന് അഭിമാനിച്ചിരിക്കുന്നവരോടാണ് ഈശാവാസ്യത്തിലെ ഈ ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം തേടിത്തുടങ്ങുമ്പോവാണ്, ഇതെന്റെ അതിര്, അതു നിന്റെ അതിര് എന്നിങ്ങനെ നാം കെട്ടിയുയര്‍ത്തിയ വേലിയൊക്കെ അറ്റുപോകുന്നത്. ജാഗ്രത്തില്‍ ഉള്ളത് ഒന്ന്. സ്വപ്‌നത്തില്‍ മറ്റൊന്ന്. സുഷുപ്തിയില്‍ ഇതൊന്നുമില്ല. ഇതെല്ലാമറിഞ്ഞ മുനി നിര്‍ദ്ദേശിച്ചു: ”ഈശാവാസ്യമിദം സര്‍വ്വം യത് കിംച ജഗത്യാം.” എന്റേതെന്നുള്ള തോന്നല്‍ അങ്ങുകളഞ്ഞേക്കുക. എന്റെ എന്ന ബോധത്തില്‍ ഒന്നും ചെയ്യരുത്. എന്റെ എന്ന ചിന്തയില്‍നിന്നുള്ള മോചനമാണ് ഈശാവാസ്യം.

അഷ്ടാവക്ര മുനി തുടര്‍ന്ന് ഒന്നുകൂടി സ്പഷ്ടമായി പറയുന്നു:
”മുക്തിമിച്ഛസി ചേത്താതഃ വിഷയാന്‍ വിഷവത്ത്യജ
ക്ഷമാര്‍ജ്ജവദയാതോഷസത്യം പീയൂഷവദ് ഭജ”
”കുഞ്ഞേ, നീ മുക്തി ആഗ്രഹിക്കുന്നുവെങ്കില്‍ വിഷയങ്ങളെ വിഷംപോലെ ത്യജിക്കണം,” എന്ന്.

എങ്ങനെയാണ് വിഷയവും വിഷവും തമ്മില്‍ ബന്ധമായത്? വിഷയശബ്ദത്തിന് വിഷമെന്ന് അര്‍ത്ഥമുണ്ടോ? എന്താണ് വിഷയം. വിശേഷേണ ബന്ധനേ എന്നാണ് സംസ്‌കൃതത്തില്‍ വിഷയത്തിന്റെ അര്‍ത്ഥം. വിഷയം വിശേഷേണ രീതിയില്‍ അതിനടുത്തുള്ളവരെ ബന്ധിക്കുന്നു. ഇന്ദ്രിയാര്‍ത്ഥങ്ങളാണ് വിഷയങ്ങള്‍. ശബ്ദം ശ്രോത്രേന്ദ്രിയത്തിന്റെ (ചെവിയുടെ) വിഷയമാണ്. സ്പര്‍ശം ത്വക്കിന്റെ വിഷയമാണ്, രൂപം നേത്രേന്ദ്രിയത്തിന്റെ (കണ്ണിന്റെ) വിഷയമാണ്. രസം ജിഹ്വയുടെ വിഷയമാണ്, ഗന്ധം ഘ്രാണേന്ദ്രിയത്തിന്റെ വിഷയമാണ്. ഇങ്ങനെ അഞ്ചു വിഷയങ്ങളേ ഈ പ്രപഞ്ചത്തില്‍ ഉള്ളു. ഈ അഞ്ചു വിഷയങ്ങളില്‍ അതിലൊരെണ്ണംമാത്രം ശീലമാക്കിയ ജീവികള്‍ എങ്ങനെയാണ് ആ വിഷയങ്ങളാല്‍ കൊല്ലപ്പെട്ടതെന്ന് ആചാര്യന്മാര്‍ പറഞ്ഞുവച്ചിട്ടുണ്ട്. അതിങ്ങനെ: ”ശബ്ദാദിഭി പഞ്ചഭിരഞ്ചിതേവ പഞ്ചത്വമാവു സുഗുണേന ബദ്വാ കുരംഗ മാദംഗ പതംഗ മീനാ ഭൃംഗാ.”

കുരംഗം എന്നാല്‍ മാന്‍. മാനിന് ഇഷ്ടമുള്ള വിഷയമാണ് നാദം. അതറിയാവുന്ന വേടന്‍ വലവെച്ചിട്ട് മാറിയിരുന്നു മനോഹര ശബ്ദമുണ്ടാക്കും. ശബ്ദവിഷയിയായ മാന്‍ അതുകേട്ട് ഓടിവന്ന് വേടന്റെ തീറ്റയായി മാറും. ഇതിനു മറ്റൊരുദാഹരണമാണ് വിഭാണ്ഡകന്റെ പുത്രനായ ഋഷ്യശൃംഗന്‍ വൈശാലിയുടെ ശബ്ദത്തില്‍ മയങ്ങി കൂടെപോയത്. മകനെ തപസ്വിആയി വളര്‍ത്തിയെങ്കിലും അമ്മ മാനായിരുന്നതുകൊണ്ട് ആ ജനിതകാംശം തന്റെ കോശങ്ങളില്‍ ഉള്ളതുകൊണ്ടാണ് മുനിയായിരുന്നിട്ടും ഋഷ്യശൃംഗന്‍ വൈശാലിയുടെ സംഗീതത്തില്‍ മയങ്ങി അവളോടൊപ്പം കാശിരാജ്യത്തേക്കു പോയത്. സാധാരണക്കാരായ നമ്മിലൊക്കെ പൂര്‍വ്വജന്മങ്ങളിലുള്ള അഞ്ചുവിഷയങ്ങളും സജീവമാണ്. മാനിന് ഒരു വിഷയമേ പ്രബലമായുള്ളു. അതുശബ്ദമാണ്. ആനക്ക് സ്പര്‍ശമാണ്. ആന അതിന്റെ ഇണയുമായി സ്പര്‍ശിച്ചു ചേര്‍ന്നു വരുമ്പോഴേ വാരിക്കുഴിയില്‍ വീഴൂ. തനിയെ നടക്കുന്ന ഒരാനയും വാരിക്കുഴിയില്‍ വീഴില്ല. അങ്ങനെ രണ്ടു വിഷയമായി. അടുത്തത് രൂപം! രൂപം കണ്ടു ഭ്രമിച്ചാണ് അഗ്‌നിയില്‍ പറവകള്‍ വന്നുവീഴുന്നത്. അടുത്തത് രസം. രസന(നാവ് അഥവാ രുചി)യിലുള്ള ഭ്രമംകൊണ്ടാണ് ചൂണ്ടയില്‍ മീന്‍ വന്നു കൊത്തുന്നത്. ജലത്തില്‍ ധാരാളം തീറ്റിയുണ്ടായിട്ടും മീന്‍ ചൂണ്ടയില്‍ തന്നെ കൊത്തുന്നത് അതിലെതീറ്റയുടെ രസമോര്‍ത്താണ്. അഞ്ചാമത് ഗന്ധം. വണ്ട് അതിന്റെ ഘ്രാണേന്ദ്രിയത്തില്‍ ഭ്രമിച്ച് താമരപ്പൂവില്‍ പോയിരിക്കും. രാത്രിയില്‍ താമര കൂമ്പും അപ്പോള്‍ സസ്യഭുക്കായ ആനവന്ന് താമര പറിച്ചുതിന്നും. ഇവയ്‌ക്കെല്ലാം ഒരിന്ദ്രിയം പ്രബലം ആയതുകൊണ്ട് മൃത്യു ഉണ്ടാകുന്നതെങ്കില്‍ അഞ്ചിന്ദ്രിയങ്ങളും പ്രബലമായിനില്‍ക്കുന്ന മനുഷ്യാ! നിന്റെ ഗതിയെന്താണ്? എന്നാണ് മഹര്‍ഷിയുടെ ചോദ്യം.

ശബ്ദവും, സ്പര്‍ശവും, രൂപവും, ഗന്ധവും രസവും എല്ലാം പ്രബലമാണ് മനുഷ്യരില്‍! അപ്പോള്‍ നാം എത്രമാത്രം ബന്ധിതരാണെന്ന് സ്വയം ചിന്തിക്കുക.

Tags: LiberationPoisonHinduism
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതം ലോകസമാധാനത്തിനും ക്ഷേമത്തിനുമുള്ള പാത ; ലോകം മുഴുവൻ ഭഗവാൻ ശിവനെ പിന്തുടർന്നാൽ എല്ലാം ശരിയാകും ; എറോൾ മസ്‌ക്

Samskriti

പുരാണങ്ങളിലെ ശാസത്രസത്യങ്ങള്‍

Samskriti

ആരാണ് ധീരന്‍

Samskriti

കര്‍മപ്രേരണയും ജീവന്റെ മുക്താവസ്ഥയും

India

രാഹുലിനെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി ശങ്കരാചാര്യ സ്വാമി ; പുരോഹിതന്മാർ രാഹുലിനായി പൂജകൾ നടത്തില്ല : ക്ഷേത്രങ്ങളിൽ നിന്ന് വിലക്കുമെന്നും സൂചന

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ പേരിൽ മറ്റൊരു റെക്കോർഡ് ! ക്രൊയേഷ്യയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

മയക്കുമരുന്നു നല്‍കി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം : ഒന്നാം പ്രതിയുടെ ഭാര്യയെയും പ്രതി ചേര്‍ത്തു

ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി; കുറ്റ്യാടിയിൽ നടത്തിപ്പുകാരൻ അസ്ലമിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

ടെഹ്റാനിൽ വീണ്ടും ആക്രമണം : ഇസ്രായേലിനെതിരെ തിരിച്ചടിച്ച് ഇറാനും

പിഡിപിയും ജമാഅത്തെയും പിന്നെ പിണറായിയും

ട്രോളിങ് നിരോധനം: മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതം; സര്‍ക്കാരിന് അവഗണന

വാക്കുകള്‍ക്കതീതം ഈ ദുരന്തവും ദുഃഖവും

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 1.06 ലക്ഷം രൂപയും ജീപ്പും മോഷ്ടിച്ചു: യുവതിക്കൊപ്പമുള്ള ഫോട്ടോ ഭാര്യക്ക് നൽകുമെന്ന് ഭീഷണി, 2പേർ അറസ്റ്റിൽ

സൗദിയിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് സുപ്രധാന നിർദേശവുമായി രാജ്യത്തെ വിമാനത്താവളങ്ങൾ

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു: തിരുവനന്തപുരത്ത് കുട്ടിയെ ദത്തെടുത്ത വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies