Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒബാമയെ പേടിക്കണം; ഈ മുന്‍ യുഎസ് പ്രസിഡന്‍റ് ഓള്‍ വി ഇമേജിന്‍ എസ് ലൈറ്റ് ഇഷ്ടപ്പെടുന്നതിന് പിന്നില്‍ രാഷ്‌ട്രീയമുണ്ട്

മുന്‍ യുഎസ് പ്രസിഡന്‍റായ ഒബാമ 'ഓള്‍ വി ഇമേജിന്‍ എസ് ലൈറ്റ്' എന്ന സിനിമയെ 2024ല്‍ താന്‍ ഇഷ്ടപ്പെട്ട സിനിമകളുടെ കൂട്ടത്തില്‍ പെടുത്തുമ്പോള്‍ ശ്രദ്ധിക്കണം. അതിന് പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങള്‍ പതിയിരിക്കുന്നുണ്ടാകണം. കാരണം ഒബാമയും മറ്റു രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഡീപ് സ്റ്റേറ്റിന്റെ ഭാഗമായ പ്രതിനിധിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2024, 09:13 pm IST
in India

ന്യൂദല്‍ഹി: മുന്‍ യുഎസ് പ്രസിഡന്‍റായ ഒബാമ ‘ഓള്‍ വി ഇമേജിന്‍ എസ് ലൈറ്റ്’ എന്ന സിനിമയെ 2024ല്‍ താന്‍ ഇഷ്ടപ്പെട്ട സിനിമകളുടെ കൂട്ടത്തില്‍ പെടുത്തുമ്പോള്‍ ശ്രദ്ധിക്കണം. അതിന് പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങള്‍ പതിയിരിക്കുന്നുണ്ടാകണം. കാരണം ഒബാമയും മറ്റു രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഡീപ് സ്റ്റേറ്റിന്റെ ഭാഗമായ പ്രതിനിധിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പണ്ട് ഡൊണാള്‍ഡ് ട്രംപ് ആണ് ഒബാമയുടെ ഡീപ് സ്റ്റേറ്റ് ബന്ധം കണ്ടെത്തിയത്. ഇതിനെ ‘ഒബാമഗേറ്റ് എന്നാണ് ഡൊണാള്‍ഡ് ട്രംപ് പേരിട്ട് വിളിച്ചത്. അമേരിക്കയില്‍ തനിക്ക് എതിരെ നടന്ന ഏറ്റവും വലിയ രാഷ്‌ട്രീയ കുറ്റകൃത്യത്തിന് പിന്നില്‍ ഒബാമയാണെന്നായിരുന്നു ട്രംപ് കണ്ടെത്തിയത്. അമേരിക്കന്‍ രഹസ്യപ്പൊലീസായ എഫ് ബിഐയിലെയും യുഎസ് ജസ്റ്റിസ് ഡിപാര്‍ട്മെന്‍റിലെ ജഡ്ജിമാരെയും കൂട്ടുപിടിച്ച് ഢൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റായതിന് പിന്നില്‍ റഷ്യയുടെ ഇടപെടല്‍ ആണെന്ന തിയറി ഉണ്ടാക്കിയത് ഒബാമ ആണെന്നാണ് ട്രംപിന്റെ കണ്ടെത്തല്‍. (ഇപ്പോള്‍ യുഎസിലെ ഒരു ജഡ്ജിയെക്കൊണ്ട് അദാനിയ്‌ക്കെതിരെ കൈക്കൂലി കുറ്റം ചാര്‍ത്തിയതിന് പിന്നിലും ഡീപ് സ്റ്റേറ്റിന്റെ കരങ്ങള്‍ ഉള്ളഥായി പറയപ്പെടുന്നു.)

ഇപ്പോള്‍ ഒബാമ ഒരു സുപ്രഭാതത്തില്‍ താന്‍ 2024ല്‍ ഇഷ്ടപ്പെടുന്ന സിനിമയില്‍ ‘ഓള്‍ വി ഇമേജിന്‍ എസ് ലൈറ്റ്’ എന്ന പായല്‍ കപാഡിയയുടെ സിനിമ ഉണ്ട് എന്ന് പറയുമ്പോള്‍ അത് നിഷ്കളങ്കമായ ഇഷ്ടപ്പെടലായി കണ്ടുകൂടാ. അതിന് പിന്നിലും ചില ഗൂഢലക്ഷ്യങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ഓസ്കാറിലേക്ക് ഇന്ത്യ തെരഞ്ഞെടുത്ത ‘ലാപ്ത ലേഡീസ്’ എന്ന സിനിമ തെറ്റായ തീരുമാനമായിരുന്നുവെന്നും പകരം തെരഞ്ഞെടുക്കേണ്ടത് ‘ഓള്‍ വി ഇമേജിന്‍ എസ് ലൈറ്റ്’ ആണെന്നുമുള്ള പ്രചാരണം ഒരിടത്ത് കൊഴുക്കുന്നുണ്ട്.

ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ലാപ്താ ലേഡീസ് എന്ന കിരണ്‍ റാവു സംവിധാനം ചെയ്ത സിനിമ ഓസ്കാറിലേക്ക് തെരഞ്ഞെടുത്തത്. ഹിന്ദുത്വ രാഷ്‌ട്രീയമാണ് ഉദ്ദേശമെങ്കില്‍ തെരഞ്ഞെടുക്കപ്പെടേണ്ടത് ‘സ്വതന്ത്ര വീരസവര്‍ക്കര്‍’ എന്ന സിനിമയാണ്. പക്ഷെ അതുണ്ടായില്ല. ലാപ്താ ലേഡീസ് ഓസ്കാറിലേക്ക് തെരഞ്ഞെടുക്കുന്നതിന് പിന്നില്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജൂറി ചെയര്‍മാന്‍ ജാനു ബറുവയാണ്. ഇപ്പോള്‍ അദ്ദേഹത്തെ മറ്റ് ഇടത് ചായ് വുള്ള സംവിധായകന്‍ ജാനു ബറുവയെ ഈ സെലക്ഷന്റെ പേരില്‍ ആക്രമിക്കുകയാണ്. ഇതുവഴി ഫിലി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനം ശരിയായ വിധം പ്രവര്‍ത്തിക്കുന്നില്ല എന്ന് വരുത്തിതീര്‍ക്കുകയാണ് ലക്ഷ്യം.

ഇവിടെ കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനങ്ങളെല്ലാം കഴിവുകെട്ടതാണെന്ന് വരുത്തിതീര്‍ക്കാനുള്ള ഒരു ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. ഒബാമ ഈ സിനിമയെ തന്റെ 2024ലെ ഇഷ്ടസിനിമകളുടെ കൂട്ടത്തില്‍പ്പെടുത്തുമ്പോള്‍ ആ എരിതീയിലേക്ക് എണ്ണയൊഴിക്കാന്‍ സഹായകരമാകും.

ഇന്ത്യന്‍ റെയില്‍വേ (അടിക്കടി ആക്സിഡന്‍റുകളുണ്ടാക്കി അതിന്റെ മുഖം നഷ്ടപ്പെടുത്തുക), സുപ്രീംകോടതി (ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും എതിരെ വിധി പുറപ്പെടുവിക്കുന്നുവെന്ന് ചില വിധികള്‍ ചൂണ്ടിക്കാട്ടിയുള്ള ദുഷ്പ്രചാരണം), നീറ്റ് പരീക്ഷാചുമതലയുള്ള എന്‍ടിഎ (പരീക്ഷാപേപ്പര്‍ ചിലരെക്കൊണ്ട് ചോര്‍ത്തി പരീക്ഷാനടത്തിപ്പ് ശരിയല്ലെന്ന് വരുത്തിതീര്‍ക്കല്‍) തുടങ്ങി ഇപ്പോള്‍ മോദി സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംവിധാനങ്ങള്‍ ഒന്നും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് വരുത്തിതീര്‍ക്കുകയാണ് ഡീപ് സ്റ്റേറ്റിന്റെ പല അജണ്ടകളില്‍ ഒന്ന്. മോദി സര്‍ക്കാരിലെ വിവിധ സ്ഥാപനങ്ങളും സംവിധാനങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന ധാരണ സാധാരണ ജനങ്ങളിലേക്ക് കടത്തിവിടാന്‍ കിട്ടുന്ന ഏത് അവസരങ്ങളും ഡീപ് സ്റ്റേറ്റ് മുതലാക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഒബാമയുടെ ഈ ഓള്‍ വി ഇമേജിന്‍ എസ് ലൈറ്റിനോടുള്ള ഇഷ്ടവും. നിഷ്കളങ്കമായി ചിരിക്കുന്ന മുഖമുള്ള ഒബാമ അത്ര നിഷ്കളങ്കനൊന്നുമല്ലെന്ന് അറിയുക.

എന്താണ് ഡീപ് സ്റ്റേറ്റ്?
മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിച്ച് പാവ ഭരണം സൃഷ്ടിക്കുന്ന യുഎസിലെ ശക്തരായ ഒരു പറ്റം ആളുകളുടെ ഗ്രൂപ്പിനെയാണ് ഡീപ് സ്റ്റേറ്റ് എന്ന് വിളിക്കുന്നത്. ആരെല്ലാമാണ് ഡീപ് സ്റ്റേറ്റിലെ അംഗങ്ങള്‍? ഇതില്‍ യുഎസ് സര്‍ക്കാരിലെ ചിലര്‍ അതീവ രഹസ്യ അംഗങ്ങളാണ്. ഇതില്‍ അമേരിക്കന്‍ രഹസ്യപ്പൊലീസുള്ളവര്‍ (എഫ് ബിഐ, സിഐഎ പോലുള്ളവയില്‍പ്പെട്ടവര്‍) അംഗങ്ങളായുണ്ട്. അതുപോലെ സാമ്പത്തിക, വ്യാവസായിക സ്ഥാപനങ്ങളും നേതാക്കളും അംഗങ്ങളായുണ്ട്. ഇങ്ങിനെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന, അധികാരം പ്രയോഗിക്കുന്നതില്‍ ലഹരി കണ്ടെത്തുന്ന ശക്തന്മാരുടെ ഒരു ഗ്രൂപ്പിനെയാണ് ഡീപ് സ്റ്റേറ്റ് എന്ന് വിളിക്കുന്നത്. ഇവര്‍ മറ്റ് രാജ്യങ്ങളിലെ അധികാരം അട്ടിമറിക്കും.
അതത് രാജ്യങ്ങളില്‍ യുഎസ് ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ ഈ ഭരണം അട്ടിമറിക്കുന്ന ഡീപ് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന പ്രധാനികളാണ്. ഇന്ത്യയില്‍ ഈ പണി ചെയ്യുന്നവരില്‍ മുന്‍പന്തിയിലാണ് ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസ്. അദ്ദേഹം പണം നല്‍കുന്ന ഒസിസിആര്‍പി, ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്നീ സംഘടനകള്‍. മോദിയെ അട്ടിമറിക്കാന്‍ പെടാപാട് പെടുന്ന സംഘടനകളാണ് ഇവ. എന്തിന് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്തത് തന്നെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആണെന്ന വാര്‍ത്ത പുറത്തുവരുന്നു. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ആഗോള വൈസ് പ്രസിഡന്‍റായ സലില്‍ ഷെട്ടി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം പങ്കെടുക്കുക കൂടി ചെയ്തിരുന്നു.

ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉള്‍പ്പെടെയുള്ല സ്വാധീനമുള്ള പലരും ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധികളാണ്. ഹിലരി ക്ലിന്‍റന്‍, ബില്‍ ക്ലിന്‍റന്‍, ബരാക് ഒബാമ എന്നിവരെല്ലാം ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധികളാണ്. ബംഗ്ലാദേശിനെപ്പോലെയല്ല ഇന്ത്യ. ഇന്ത്യ ഒരു ശക്തമായ രാജ്യമാണ്. വലിയ രാജ്യമാണ്. അതിനാല്‍ അട്ടിമറി നടക്കാന്‍ ഏറെ സമയമെടുക്കുമെന്നും പറയുന്നു.

ഈയടുത്തയിടെ ബംഗ്ലാദേശില്‍ ഷേഖ് ഹസീനയുടെ ഭരണം അട്ടിമറിക്കുന്ന തരത്തില്‍ വളര്‍ന്ന ജമാ അത്തെ ഇസ്ലാമിയുടെ കലാപം ആസൂത്രിതമായിരുന്നു എന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ ചുമതലയുള്ള മുഹമ്മദ് യൂനസ് ഈയിടെ യുഎസില്‍ ബില്‍ ക്ലിന്‍റണ്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ പറഞ്ഞത് മറക്കേണ്ട. ഇങ്ങിനെയെല്ലാമാണ് ഡീപ് സ്റ്റേറ്റ് ഭരണം അട്ടിമറിക്കുക. ഇന്ത്യയിലെ അതിന് പറ്റിയവരെ അവര്‍ തേടിക്കൊണ്ടിരിക്കുന്നുണ്ട്. കലാപമുണ്ടാക്കാന്‍ ശേഷിയുള്ളവരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. അതിന് ഉദാഹരണമാണ് അമേരിക്കയിലെ എംബസി ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍മാര്‍ക്ക് ക്ലാസ് നല്‍കിയ സംഭവം. അതുപോലെ രാഹുല്‍ ഗാന്ധി രഹസ്യമായി ഇന്ത്യയിലെ മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. അതുപോലെ ഇന്ത്യയില്‍ നിന്നും പഞ്ചാബിനെ വേര്‍പ്പെടുത്തി ഖലിസ്ഥാന്‍ എന്ന രാജ്യമാക്കി മാറ്റണം എന്ന അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ വാദികളെ ഡീപ് സ്റ്റേറ്റ് കൂട്ടുപിടിക്കുന്നുണ്ട്. കാരണം അക്രമം അഴിച്ചുവിടാന്‍ ഇവരെക്കൊണ്ട് സാധിക്കും എന്നതാണ് ഇവരുടെ കണക്കുകൂട്ടല്‍. മോദിയെ സിഖ് വിരുദ്ധ പ്രധാനമന്ത്രിയായി അവതരിപ്പിക്കാനും ഇവര്‍ സമൂഹമാധ്യമങ്ങളില്‍ ഓരോ പഴുതുകളും ഉപയോഗിക്കുന്നു. പണ്ട് കര്‍ഷകസമരത്തിന്റെ പേരില്‍ ദല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ കലാപം ഇതിന് ഉദാഹരണമാണ്. അതുപോലെ കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വാദികളുടെ മരണത്തിന് കേന്ദ്രസര്‍ക്കാരിന് പങ്കുണ്ടെന്ന തരത്തില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെക്കൊണ്ട് കുറ്റാരോപണം നടത്തുക- ഇതെല്ലാം ഡീപ് സ്റ്റേറ്റിന്റെ അജണ്ടയുടെ ഭാഗമായിരുന്നു. ഇവര്‍ ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണത്തില്‍ കയറ്റാന്‍ ഡീപ് സ്റ്റേറ്റ് കണ്ടുവെച്ച പാവ ഭരണാധികാരി (പറഞ്ഞാല്‍ അതെല്ലാം അനുസരിക്കുന്ന പാവ) ഇപ്പോള്‍ രാഹുല്‍ ഗാന്ധിയാണ് എന്നതും ഓര്‍മ്മിക്കുക. രാഹുല്‍ ഗാന്ധിയുടെ അമ്മ സോണിയാ ഗാന്ധി കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തണമെന്ന് വാദിക്കുന്ന ഫോറം ഓഫ് ഡമോക്രാറ്റിക് ലീഡേഴ്സ് ഇന്‍ ഏഷ്യാപസഫിക് (എഫ് ഡിഎല്‍ എപി) ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ സഹ അധ്യക്ഷയായി പ്രവര്‍ത്തിക്കുന്നു എന്നതും ഡീപ് സ്റ്റേറ്റിന്റെ അജണ്ടയുടെ ഭാഗമാണെന്ന് ആരോപണം ഉയരുന്നുണ്ട്.

Tags: ObamagateDeepStateAllWeImagineAsLightGeorgesorosDonaldtrumpSoniagandhiSalilShettyObama
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ട്രംപിനൊപ്പം പടം പിടിച്ച് സന്തോഷിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറും (ഇടത്ത്) പാകിസ്ഥാനിലെ അമേരിക്കന്‍ എംബസിയ്ക്ക് തീയിടുന്ന പാകിസ്ഥാന്‍കാര്‍ (വലത്ത്)
World

‘ഇനി എങ്ങിനെ ട്രംപിന്റെ മുഖത്ത് നോക്കും?’ പാകിസ്ഥാനിലെ യുഎസ് എംബസി ജനങ്ങള്‍ തീയിട്ട് നശിപ്പിച്ചതില്‍ ഇളിഭ്യരായി ഷെഹ്ബാസ് ഷെരീഫും അസിം മുനീറും

News

സുപ്രീം കോടതിവിധി വന്നപ്പോൾ ട്രമ്പിന്റെ പുതിയ താരിഫ്; ഇറക്കുമതിക്ക് എല്ലാ രാജ്യങ്ങൾക്കും 10%, പ്രശ്‌നം സാമ്പത്തിക പ്രതിസന്ധി

News

നൊബേൽ: ഒബാമാ എന്തുചെയ്തിട്ടാ, ചോദിക്കുന്നത് ട്രംപാണേ…

India

എണ്ണയും, ധാതുക്കളും ഞങ്ങളുടെ മണ്ണിലാണ് പാകിസ്ഥാനിലല്ല : ട്രമ്പ് ചർച്ച നടത്തുന്നത് കള്ളന്മാരുമായാണ് ; യഥാർത്ഥ ഉടമകളുമായല്ല : ബലൂച് നേതാവ് മിർ യാർ ബലൂച്

India

എല്ലാവരുടെയും ബോസ് ഞാനാണെന്ന് ചിലർ കരുതുന്നു ; ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയെ തടയാൻ കഴിയില്ല രാജ്നാഥ് സിംഗ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.