Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം: പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു; എന്‍എസ്എസ്, എസ്എന്‍ഡിപി വേദികളില്‍ മുഖ്യാതിഥിയായി രമേശ് ചെന്നിത്തല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2024, 09:45 am IST
in Kerala

കോട്ടയം: നേതൃമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതിനു പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത ശക്തമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ എതിര്‍ക്കുന്നവര്‍ മുന്‍ മന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തലയ്‌ക്കു പിന്നില്‍ അണിനിരക്കുന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി യോഗം പിന്തുണ ചെന്നിത്തലയ്‌ക്കുണ്ടെന്നാണ് ഈ പക്ഷം ചൂണ്ടിക്കാട്ടുന്നത്.

പതിനൊന്നു വര്‍ഷമായി എന്‍എസ്എസുമായി ഇടഞ്ഞു നിന്ന ചെന്നിത്തലയെ ഇത്തവണ മന്നം ജയന്തിക്ക് മുഖ്യ പ്രഭാഷകനായി ക്ഷണിച്ചിട്ടുണ്ട്. വൈക്കം എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ ഈ മാസം 28ന് പുറപ്പെടുന്ന ശിവഗിരി തീര്‍ത്ഥാടന പദയാത്ര ആശ്രമം ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുന്നത് ചെന്നിത്തലയാണ്.

സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ കരുത്താര്‍ജിക്കാനായി ചെന്നിത്തലയുടെ നീക്കങ്ങള്‍ക്ക് പ്രമുഖ സമുദായ സംഘടനകളുടെ വേദികള്‍ തുണയാകുമോയെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ഉയരുന്നത്. എന്‍എസ്എസിനും എസ്എന്‍ഡിപിക്കും ഒരേസമയം തന്നെ ചെന്നിത്തല സ്വീകാര്യനായി മാറുന്നത് കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിനുള്ളില്‍ പുതിയ സമവാക്യങ്ങള്‍ക്ക് വഴിതുറന്നു കഴിഞ്ഞു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആണെങ്കിലും വി.ഡി. സതീശന്റെ നിയന്ത്രണത്തിലാണ് നിലവില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. സുധാകരനും സതീശനും തമ്മിലുള്ള മാനസിക ഐക്യമില്ലായ്‌മ പൊതുവേദിയില്‍ പോലും പ്രകടമാണ്. അനാരോഗ്യത്തിന്റെ പേരില്‍ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും സുധാകരനെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ശക്തമായതോടെയാണ് സതീശന് എതിരെ ഗ്രൂപ്പുകള്‍ക്ക് അതീതമായ നീക്കങ്ങള്‍ ശക്തമായത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ തുറന്നുപറച്ചിലും അതിനെ തുടര്‍ന്നുള്ള ചെന്നിത്തലയുടെ അഭിപ്രായങ്ങളും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുധാകരന്‍ മാറേണ്ട സാഹര്യമില്ലെന്നുമുള്ള പ്രസ്താവനകളും കൂട്ടിവായിക്കുമ്പോള്‍ ലക്ഷ്യം വ്യക്തം.

വൈക്കത്തെ ചടങ്ങില്‍ എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശനും പങ്കെടുക്കും. ശിവഗിരിയിലേക്കുള്ള ഏറ്റവും വലിയ തീര്‍ത്ഥാടന പദയാത്രയാണിത്.

ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മന്നം ജയന്തി സമ്മേളന വേദിയിലേക്ക് രമേശ് ചെന്നിത്തലയ്‌ക്ക് ക്ഷണം ലഭിക്കുന്നത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരിക്കെ 2016 ജനുവരി രണ്ടിനാണ് മന്നം ജയന്തി സമ്മേളനവേദിയില്‍ ഇടം ലഭിച്ചത്. പിന്നീട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായുള്ള ബന്ധം ഉലഞ്ഞു. ഇപ്പോള്‍ ലഭിച്ച ക്ഷണം ഒരു മഞ്ഞുരുകലിന്റെ കൂടി ഭാഗമായിട്ടാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്.

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന രമേശ് ചെന്നിത്തല അവിടുത്തെ കനത്ത തോല്‍വിയുടെ പാപഭാരം ചുമന്ന് കേരളത്തിലെത്തി കളം ഉറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു. ഇതിനിടയിലാണ് വീണുകിട്ടിയതു പോലെ എസ്എന്‍ഡിപിയില്‍ നിന്നും, എന്‍എസ്എസില്‍ നിന്നും ക്ഷണം കിട്ടിയത്.

 

Tags: Ramesh ChennithalaKeralapradesh CongressNSS and SNDP platforms
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുടര്‍ ഭരണ മോഹത്തിനായി പിണറായി സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

Kerala

എ.പത്മകുമാറിന്‌റെ പങ്ക് വിധിയില്‍ വ്യക്തമായി, ഇനിയെങ്കിലും പുറത്താക്കണം: എംഎ ബേബിക്ക് തുറന്ന കത്തുമായി ചെന്നിത്തല

Kerala

കെസിബിസി സിനഡില്‍ കോണ്‍ഗ്രസുകാര്‍ക്ക് പങ്കെടുക്കാമെന്ന് രമേശ് ചെന്നിത്തല, ‘താനും ഉമ്മന്‍ചാണ്ടിയും പങ്കെടുത്തിട്ടുണ്ട്’

Kerala

പത്മകുമാറും വാസുവും ഉന്നതരുടെ പേര് പുറത്തുപറയുമോയെന്ന് മുഖ്യമന്ത്രിക്ക് പേടിയെന്ന് രമേശ് ചെന്നിത്തല

Kerala

ശബരിമല സ്വര്‍ണക്കൊള്ള : പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി രമേശ് ചെന്നിത്തല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.