Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി നിയമനം ലഭിച്ച പുതിയ ക്ലര്‍ക്കുമാരെ തട്ടിക്കളിച്ച് പൊതുമരാമത്ത് വകുപ്പ് സ്ഥലംമാറ്റ ലിസ്റ്റ്

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Dec 19, 2024, 10:51 am IST
in Kerala

ചെങ്ങന്നൂര്‍: പിഎസ്‌സി നിയമനം ലഭിച്ച പുതിയ ക്ലര്‍ക്കുമാരെ തട്ടിക്കളിച്ച് പൊതുമരാമത്ത് വകുപ്പ്. ഭരണസൗകര്യാര്‍ത്ഥം എന്ന പേര് പറഞ്ഞ് പൊതു ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തിനോടനുബന്ധിച്ച്, മറ്റൊരു തട്ടിക്കൂട്ട് ഉത്തരവ് പുറത്തിറക്കിയാണ് വകുപ്പിലെ ജൂനിയേഴ്‌സിനെ ഓടിക്കുന്നത്.

സ്വന്തക്കാരെ വിവിധ ജില്ലകളിലെ ഇഷ്ട ലാവണത്തില്‍ത്തന്നെ വര്‍ഷങ്ങളായി നിയമിച്ചാണ് ഈ ഒത്തുകളി. വകുപ്പ് കാര്യാലയത്തിലെ എസ്റ്റാബിഷ്‌മെന്റ് വിഭാഗത്തിന്റെ തിരിമറിയും ചില അഴിമതിയുമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.

നിലവിലുള്ള എല്‍ഡി ക്ലര്‍ക്ക് ലിസ്റ്റില്‍ നിന്ന് ഈയിടെ നിയമനം ലഭിച്ചവരെയാണ് ഇത്തരത്തില്‍ വ്യാപകമായി മാറ്റി നിയമിച്ചിരിക്കുന്നത്. ഭരണപക്ഷക്കാരും അവരോട് നല്ല ചായ്‌വ് കാണിക്കുന്നവരുമായ വിഭാഗക്കാരെ സ്വന്തക്കാരാക്കി ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിലനിര്‍ത്താനാണ് പുതിയ പിഎസ്‌സി നിയമനക്കാരെ സ്ഥലംമാറ്റുന്നത്. പൊതുമരാമത്തിന്റെ തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാനായി ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായാണ് പറയുന്നത്.

നിലവിലുള്ള പിഎസ്‌സി ലിസ്റ്റില്‍ നിന്ന് നിയമനം കിട്ടിവന്ന്, രണ്ട് മുതല്‍ നാല് മാസം പോലും ഒരു ഓഫീസില്‍ ജോലി ചെയ്യാനാകാതെ ഇവരെ മാറ്റി നിയമിച്ചത് വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പില്‍ പ്രധാനമായും നാല് വിഭാഗങ്ങളാണ് ഉള്ളത്. റോഡ്‌സ്, ബില്‍ഡിങ്‌സ്, ബ്രിഡ്ജസ്, എന്‍എച്ച് എന്നിവയാണവ. ഇതില്‍ ഏതെങ്കിലും ഒന്നില്‍ നിയമനം ലഭിച്ചാല്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലുമാകാതെ ഒന്നും കാര്യമായി പഠിച്ചെടുക്കാനാകില്ല. ഈയിടെ ആദ്യമായി നിയമനം ലഭിച്ച് നാലുമാസം വരെ ആയവരെ, ഒരുവിഭാഗത്തില്‍ നിയമിച്ച് അതില്‍ ജോലി സംബന്ധമായ കാര്യങ്ങള്‍ പഠിച്ചുവരവെ യാതൊരു ബന്ധവുമില്ലാത്ത എന്‍എച്ചിന്റെ പ്രോജക്ട് വിഭാഗമായ കെഎസ്ടിപിയില്‍വരെ നിയമിച്ചാണ് തിരുവനന്തപുരം കേന്ദ്രമായ ലോബിയുടെ കളി.

പ്രമുഖ ഭരണാനുകൂല സംഘടനയാണ് ഇത്തരത്തില്‍ പുതിയതായി നിലവില്‍ വന്ന ഓണ്‍ലൈന്‍ സ്ഥലം മാറ്റത്തെ പോലും അട്ടിമറിക്കുന്നത്. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നിലവില്‍വന്നിട്ടും ഇപ്പോഴും ട്രാന്‍സ്ഫര്‍ ഓര്‍ഡറില്‍ റിമാര്‍ക്‌സ് കോളത്തിലെഴുതിയും ഭരണസൗകര്യാര്‍ത്ഥത്തിന്റെ പേരിലും ഇത്തരം തിരിമറികള്‍ വ്യാപകമാണ്. ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്ക് സ്ഥലമാറ്റപ്പട്ടിക അഡ്ജസ്റ്റ് ചെയ്യാനാണ് ഈ തട്ടിക്കൂട്ടല്‍ എന്നതാണ് പരാതിക്കിടയാക്കിയത്.

ഇത്തരം പ്രവണത വളരെ കൂടുതല്‍ സംസ്ഥാനത്തെ വിവിധ ഡിപ്പാട്ട്‌മെന്റുകളിലെ ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്ക് സ്ഥലംമാറ്റ പട്ടികകളിലാണ്. മറ്റു തസ്തികളിലും ഉണ്ടെങ്കിലും താഴ്ന്ന തസ്തികക്കാരെയാണ് യൂണിയനും തിരുവനന്തപുരം തെക്കന്‍ലോബിയും നോട്ടമിടുന്നത്. മാത്രമല്ല വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ക്ലര്‍ക്ക് സ്ഥലംമാറ്റം ഏറെ വൈകി ഡിസംബറിലാണ് നടക്കുന്നത്. ജൂണ്‍മാസത്തില്‍ സ്‌കൂള്‍- കോളജ് അധ്യയനവര്‍ഷരാരംഭത്തിലാണ് യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ വകുപ്പുകളില്‍ ഇത്തരം ട്രാന്‍സ്ഫര്‍നടക്കേണ്ടത്. ഇതെല്ലാം അട്ടിമറിച്ചാണ് സുതാര്യമെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ അവകാശപ്പെടുന്ന ഇപ്പോഴത്തെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍.

Tags: Kerala GovernmentPublic Works DepartmentPSC appointed clerks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

Kerala

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.