Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആ സ്വപ്‌നം ശേഷിക്കുന്നു

സൂര്യ കൃഷ്ണമൂര്‍ത്തി by സൂര്യ കൃഷ്ണമൂര്‍ത്തി
Dec 17, 2024, 10:58 am IST
in Article

മാന്ത്രികവിരലുകളുടെ താള വിസ്മയത്താല്‍ സാക്കിര്‍ ഹുസൈന്‍ രണ്ട് തവണ സൂര്യഫെസ്റ്റിവല്ലിനെ സമ്പന്നമാക്കിയിരുന്നു. രണ്ടും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അദ്ദേഹത്തിന്റെ അച്ഛനും തബലയില്‍ ഉസ്താദുമായ അള്ളാ രഖാ ഖുറേഷിക്കൊപ്പമാണ് ആദ്യം എത്തിയത്. പിന്നെയെത്തുന്നത് ഒഡീസി നര്‍ത്തകി പ്രോത്തിമ ബേദിയുടെ ചുവടുകള്‍ക്ക് താളമൊരുക്കാനും. രണ്ട് തവണയും സാക്കിറിന്റെ താളപ്പെരുക്കത്തില്‍ സൂര്യഫെസ്റ്റിവല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം അദ്ദേഹവുമായി ബന്ധം തുടരാനായില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ അച്ഛന് പിന്നാലെ സഹോദരിയും മരണപ്പെട്ടു. ആ സമയം അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു. ഇരുവരുടെയും മരണം അദ്ദേഹത്തെ ഏറെ തളര്‍ത്തിയിരുന്നതായിതോന്നി. മൂന്നുവര്‍ഷം മുമ്പ് സാക്കിറിനെ ഒരിക്കല്‍കൂടി അനന്തപുരിയില്‍ എത്തിക്കണമെന്ന മോഹം തോന്നി. അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടു. സ്ഥിരം രീതിയായ താളവിതാനത്തിന് പകരം പുതിയ രീതി എന്തെങ്കിലും വേണമെന്ന് ഓഫീസ് മറുപടി നല്‍കി. അങ്ങനെ വേദിയില്‍ സാക്കിറും അദ്ദേഹത്തിന്റെ തബലകളും ശോഭനയുടെ നൃത്തവും സമന്വയിപ്പിച്ചൊരു പ്രോജക്ട് നല്‍കി. സൂര്യക്ക് ഒപ്പം ശോഭനയും ആ പ്രോഗ്രാമിന് വേണ്ടി എറെ ശ്രമിച്ചു. പക്ഷെ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. മരണ വിവരം അറിയുമ്പോഴാണ് പ്രോജക്ട് നല്‍കുന്ന സമയത്തെല്ലാം അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരുന്നു എന്ന് അറിയുന്നത്.

സാക്കിറിനൊപ്പം ശോഭനയുടെ നൃത്തം എന്ന സൂര്യയുടെ സ്വപ്‌നം ശേഷിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്. സംഗീതജ്ഞര്‍ക്ക് മാത്രമല്ല, സാധാരണക്കാരനെപോലും ഏറെ സ്വാധീനിച്ച അനശ്വര കലാകാരന്‍. താജ്മഹല്‍ ടിയുടെ ‘വാഹ് താജ്’ എന്ന പരസ്യത്തിലെ സാക്കിറിന്റെ വിരലുകളുടെ താളവേഗവും അതിനനുസരിച്ചുള്ള മുടിയുടെ ചലനവും സാധാരണക്കാര്‍ക്കിടയില്‍ ഏറെ പ്രശസ്തമായിരുന്നു. ചുമരിലോ മേശയിലോ താളം പിടിക്കുന്നവരോട് സാക്കിര്‍ ഹുസൈനാണോ എന്ന് ചോദിക്കുന്ന തരത്തില്‍ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചിരുന്നു അദ്ദേഹം.

നമ്മുടെ സംഗീതത്തിന് ലോകത്തിനു മുന്നില്‍ പേരും പ്രശസ്തിയും കൈവരിക്കാന്‍ ആധുനിക കാലത്ത് സാക്കീര്‍ ഹുസൈനിലൂടെ കഴിഞ്ഞിട്ടുണ്ട്. വിദേശത്തെ പ്രശസ്തരായ പല സംഗീതജ്ഞര്‍ക്കൊപ്പവും അദ്ദേഹം തബലവായിച്ചു. ഓരോ തവണ അദ്ദേഹത്തിന്റെ തബലവാദനം കേള്‍ക്കുമ്പോഴും കാണുമ്പോഴും വീണ്ടും വീണ്ടും അതു കാണാനും കേള്‍ക്കുവാനുമുള്ള പ്രേരണ സംഗീതാസ്വാദകനുണ്ടാകുന്നു. അത്രയധികം സൗന്ദര്യമായിരുന്നു അദ്ദേഹത്തിന്റെ തബലവായനയ്‌ക്ക്. കൈയുടെ ചലനവും ആ ശരീരഭാഷയും നൃത്തം ചെയ്യുന്ന മുടിയിഴകളുമെല്ലാം…ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ച കലാകാരന്‍. ലോകത്തിന്റെ നഷ്ടമാണ് ആ വേര്‍പാട്. വ്യക്തിപരമായി എന്റെ സ്വപ്‌നങ്ങളുടെ നഷ്ടവും.

Tags: Soorya krishnamoorthiRemembering Ustad Zakir Hussain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംസ്കാര സാഹിതിയുടെ പ്രഥമ പ്രൊഫഷണൽ നാടകോത്സവത്തിന് തിരശീല ഉയർന്നു.

സാക്കിര്‍ ഹുസൈനൊപ്പം പെരുവനം, മുംബൈ കേളി സംഘടനയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ ചേര്‍പ്പ് സിഎന്‍എന്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച 'തൃകാലം ചടങ്ങില്‍ വച്ചു സമ്മാനിച്ച വീരശ്യംഖല ഉയര്‍ത്തിക്കാണിക്കുന്ന തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍. അന്നമനട പരമേശ്വരന്‍ മാരാര്‍, പി.കെ. നാരായണന്‍ നമ്പ്യാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, അന്റോണിയോ സാക്കിര്‍ ഹുസൈന്‍, പെരുവനം കുട്ടന്‍മാരാര്‍ തുടങ്ങിയവര്‍ സമീപം
Main Article

ഉസ്താദ് സാക്കിര്‍ ഹുസൈന്‍: കാതില്‍ അമൃതു പകര്‍ന്ന ലയവിന്യാസം

Editorial

ഉസ്താദ് സാക്കീര്‍ ഹുസൈന്‍: വിസ്മയം സൃഷ്ടിച്ച മാന്ത്രിക വിരലുകള്‍

Entertainment

സാക്കിര്‍ ഹുസൈന്‍ അനുസ്മരണം: ആദ്യം കേട്ടത് സൂക്തങ്ങള്‍ക്ക് പകരം തബലയുടെ താളം

Entertainment

ചിക്കുൻഗുനിയ വന്ന് ശോഭനക്ക് കാല് നിലത്ത് തൊടാൻ പോലും പറ്റില്ലായിരുന്നു: എന്നിട്ടും !

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.