Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെഹ്രു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി- ഭരണഘടനയുടെ പേരില്‍ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് മോദി

ഭരണഘടനയെക്കുറിച്ചുള്ള സംവാദത്തില്‍ നെഹ്രു മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള ഗാന്ധി കുടുംബാംഗങ്ങളെ മുഴുവന്‍ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2024, 11:05 pm IST
in India

ന്യൂദൽഹി: ഭരണഘടനയെക്കുറിച്ചുള്ള സംവാദത്തില്‍ നെഹ്രു മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള ഗാന്ധി കുടുംബാംഗങ്ങളെ മുഴുവന്‍ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “കോൺ​ഗ്രസ് രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കുകയാണ്. കോൺഗ്രസിലെ ഒരു കുടുബം ഭരണഘടനയെ ചവിട്ടി താഴ്‌ത്താൻ ശ്രമിച്ചു. ഒരു കുടുംബം ഇന്ത്യയെ 55 വർഷം ഭരിച്ചു. ഭരണഘടനയെ തകർക്കുന്നതെല്ലാം അവർ ചെയ്തു. വ്യക്തി താത്പര്യത്തിന് വേണ്ടി നിയമവിരുദ്ധമായി ഭരണഘടന ഭേദഗതി ചെയ്തു”- മോദി പറഞ്ഞു.

ഭരണഘടന തടസ്സമായി വന്നാൽ ഭേദഗതി ചെയ്യണമെന്ന് നെഹ്റു 1951ല്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി. നെഹ്‌റുവിനെ അന്നത്തെ രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ് എതിർത്തു. സ്പീക്കര്‍ എതിര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളായ ആചാര്യ കൃപലാനിയും ജയപ്രകാശ് നാരായണനും എതിര്‍ത്തു.

60 വർഷത്തിനിടെ കോൺഗ്രസ് ഭരണഘടനയെ 75 പ്രാവശ്യം ഭേദഗതി ചെയ്തു. സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി നെഹ്റു ഭരണഘടനയെ അട്ടിമറിച്ചു. നെഹ്റു ചെയ്ത പാപം ഇന്ദിര തുടർന്നു. അടിയന്തരാവസ്ഥാ കാലത്ത് ആയിരക്കണക്കിന് ജനങ്ങളെ ജയിലിൽ അടച്ചു. ജനങ്ങളുടെ മൗലിക അവകാശങ്ങൾ ഇല്ലാതാക്കി. സ്വന്തം പദവി സംരക്ഷിക്കാനാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ നടപ്പിലാക്കിയത്. അടിയന്തരാവസ്ഥാ കാലത്ത് കോൺഗ്രസ് മാധ്യമങ്ങളുടെ വായ മൂടി കെട്ടി. ഇന്ദിരക്കെതിരെ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഖന്നയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാജീവ്‌ ഗാന്ധിക്കെതിരെയും പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചു. ഷാ ബാനു കേസില്‍ വോട്ട് ബാങ്കിന് വേണ്ടി രാജീവ് ഗാന്ധി സുപ്രീംകോടതി നിർദേശം അട്ടിമറിച്ചുവെന്നായിരുന്നു മോദിയുടെ പരാമർശം. സർക്കാരിനേക്കാൾ പ്രധാനം പാർട്ടിക്കാണെന്ന് പറഞ്ഞ വ്യക്തിയാണ് മൻമോഹൻ സിം​ഗെന്ന് പറയുക വഴി പരോക്ഷമായി സോണിയാഗാന്ധിയെ തന്നെയാണ് മോദി വിര്‍ശിച്ചത്. ചരിത്രത്തിൽ ആദ്യമായി സർക്കാർ പാർട്ടിക്ക് വഴങ്ങി. കോ‍​ൺ​ഗ്രസ് പ്രധാനമന്ത്രിക്കും മുകളിൽ ഒരു അധികാര കേന്ദ്രത്തെ സൃഷ്ടിച്ചുവെന്നും മോദി പറഞ്ഞു.

രാഹുൽ ​ഗാന്ധിക്കെതിരെ പരോക്ഷ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. അഹങ്കാരിയായ ഒരാൾ മന്ത്രിസഭയുടെ തീരുമാനം കീറിയെറിഞ്ഞു എന്നായിരുന്നു മോദിയുടെ പരോക്ഷ വിമർശനം. കുറ്റവാളികളായ കോണ്‍ഗ്രസ് എംപിമാരെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് തന്നെ ചീന്തിയെറിഞ്ഞു. സുപ്രീംകോടതി വിധിയ്‌ക്കെതിരെ കോണ്‍ഗ്രസ് കാബിനറ്റ് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് തന്നെയാണ് രാഹുല്‍ ഗാന്ധി ചീന്തിയെറിഞ്ഞത്. എൻഡിഎ അധികാരത്തിലെത്തിയ ശേഷമാണ് അംബേദ്കറിന് ആദരവ് ലഭിച്ചത്. നെഹ്റു മുതൽ രാജീവ് ​ഗാന്ധി വരെ കോൺ​ഗ്രസിന്റെ സംവരണത്തിന് എതിരായിരുന്നു. ഒബിസി വിഭാഗക്കാർക്ക് പ്രത്യേക സംവരണം നൽകുന്നത് കോൺഗ്രസ് എതിർത്തു. കോൺഗ്രസ് ആവശ്യപ്പെട്ടത് മതത്തിന് അടിസ്ഥാനമുള്ള സംവരണമായിരുന്നു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ ഇതിനെ തുടർന്ന് ദുരിതത്തിലായെന്നും മോദി പറഞ്ഞു.

ഏക സിവിൽ കോഡ‍് വേണമെന്നത് ഭരണഘടനയുടെ ശില്പികൾ പോലും ആ​ഗ്രഹിച്ചതാണ്. എന്നാൽ കോൺഗ്രസ് ഏകീകൃത സിവിൽ കോഡിന് എതിരാണ്. സുപ്രീം കോടതിയും ഏക സിവിൽ കോഡ് കൊണ്ടുവരണമെന്ന് നിർദേശിച്ചു. സ്വന്തം പാർട്ടിയുടെ ഭരണഘടന മാനിക്കാത്ത ഇവർ, എങ്ങനെ രാജ്യത്തിന്റെ ഭരണഘടനയെ ബഹുമാനിക്കുമെന്നും മോദി ചോദിച്ചു.

Tags: modiGandhidynastyIndianconstitutionConstitutionDebateConstitutionAt75 #PMModiसंविधान_रक्षक_मोदीParliamentWinterSession2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.