Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം മീന്‍മുട്ടിയിലെ വനംവകുപ്പിന്റെ ക്യാമ്പ് ഓഫീസിനുനേരെ അക്രമണം; മാവോയിസ്റ്റുകളോ? പരിശോധന തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2024, 11:26 am IST
in Kannur
അക്രമണം നടന്ന മീന്‍മുട്ടിയിലെ വനംവകുപ്പിന്റെ ക്യാമ്പ് ഓഫീസില്‍ വനംവകുപ്പും പോലീസും പരിശേധന നടത്തുന്നു

അക്രമണം നടന്ന മീന്‍മുട്ടിയിലെ വനംവകുപ്പിന്റെ ക്യാമ്പ് ഓഫീസില്‍ വനംവകുപ്പും പോലീസും പരിശേധന നടത്തുന്നു

ഇരിട്ടി: ആറളം വന്യജീവിസങ്കേതത്തില്‍ മീന്‍മുട്ടിയില്‍ വനംവകുപ്പിന്റെ ക്യാമ്പ് ഓഫീസിനുനേരെ അക്രമണം.

ഓഫീസിന്റെ ഗെയിറ്റ് തകര്‍ത്ത് ഉള്ളില്‍ കയറിയ അക്രമികള്‍ ജീവനക്കാരുടെ മുറിയിലെ കിടക്കള്‍ വലിച്ച് പുറത്തേക്ക് എറിയുകയും ഓഫീസിനു മുന്നിലെ പ്രവര്‍ത്തന ക്ഷമമല്ലാത്ത നിരീക്ഷണ ക്യാമറ വലിച്ച് പൊട്ടിക്കുകയും ചെയ്തു. വനംവകുപ്പ് ജീവനക്കാര്‍ ഉപയോഗിക്കുന്ന ഭക്ഷണ പാത്രങ്ങള്‍ കാണാതായതോടെ ഇത് മോഷ്ടിക്കപ്പെട്ടതാണെന്ന് കരുതുന്നു. ചുമരുകളും വികൃതമാക്കിയിട്ടുണ്ട്.

മൂന്ന് നാലു ദിവസമായി ക്യാമ്പ് ഓഫീസിലേക്ക് ജീവനക്കാരെത്തിയിരുന്നില്ല. അതിനാല്‍ തന്നെ അക്രമം നടന്നിട്ട് രണ്ടോ മൂന്നോ ദിവസമായതായും കരുതുന്നു. ജീവനക്കാരുടെ
പരിശോധനയുടെ ഭാഗമായി കഴിഞ്ഞദിവസം ഓഫീസിലെത്തിയപ്പോഴാണ് അക്രമണം ശ്രദ്ധയില്‍പ്പെട്ടത്. ആറളം വന്യജീവി സങ്കേതം ഓഫീസില്‍ നിന്നും 16 ഓളം കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് ക്യാമ്പ് ഓഫീസ്.

ക്യാമ്പ് ഓഫീസിന് സമീപത്തെ മീന്‍മുട്ടി വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികള്‍ക്ക് ഇപ്പോള്‍ പ്രവേശനാനുമതി ഇല്ലാതതിനാല്‍ പുറമെ നിന്നും ആളുകള്‍ ഇവിടേക്ക് എത്താനുള്ള സാധ്യതയില്ല.

ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ അനുമതിയുള്ളതിനാല്‍ ഇവിടെയെത്തിയ ഇവരിലാരെങ്കിലുമാണോ ഇത് ചെയ്‌തെന്ന സംശയമുണ്ടെങ്കിലും ഇവര്‍ ഇങ്ങനെ ചെയ്യാനുള്ള സാധ്യത വളരെ വിരളമാണ്.

മാവോയിസ്റ്റുകളാകാമെന്ന സംശയമുണ്ടെങ്കിലും പോലീസോ വനംവകുപ്പോ ഇതും സ്ഥിരീകരിച്ചിട്ടില്ല. ഫോറന്‍സിക്ക് സംഘവും വിരലടയാള വിദഗ്ധരും പോലീസിലെ മാവോയിസ്റ്റ് വിരുദ്ധസേനയും രണ്ട് ദിവസമായി പ്രദേശത്ത് പരിശോധന തുടരുകയാണ്.

സംഭവ ത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം തുടരുകയുമാണെന്ന് ആറളം എസ്‌ഐ ശുഹൈബ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആറളം വന്യജീവി സങ്കേതം ഓ
ഫീസിനടുത്തുവരെ മാത്രമെ പ്രവേശനം അനുവദിച്ചിരുന്നുള്ളു. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി അക്രമവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിഡിയോ ചിത്രീകരണവും നടത്തിയിരുന്നു.

മാവോയിസ്റ്റുകളും മാവോയിസ്റ്റ് വിരുദ്ധസ്‌ക്വഡായ തണ്ടര്‍ബോര്‍ട്ടുമായി അയ്യന്‍കുന്നിലെ ഞെട്ടിത്തോട് മലയില്‍ മുഖാമുഖം ഏറ്റുമുട്ടല്‍ നടന്നിട്ട് ഒരുവര്‍ഷം പിന്നിട്ട സമയത്താണ് ഇങ്ങനെ ഒരുസംഭവം ഉണ്ടായിരിക്കുന്നത്. അന്നത്തെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കബനീദളം ഗ്രൂപ്പിലെ പരിക്കേറ്റതായി സംശയിക്കുന്ന ഒരു മാവോയിസ്റ്റ് മരണപ്പെടുകയും
ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കനീദളം ഗ്രൂപ്പിന്റെ കമാണ്ടന്റ് എന്ന് വിശേഷിപ്പിക്കുന്ന സി.പി. മൊയ്ദീന്റെ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ രണ്ട് ഗ്രൂപ്പുകളായി തെറ്റിപിരിയുകയും വിക്രം ഗൗഡയുടെ നേതൃത്വത്തില്‍ ഒരുസംഘം കര്‍ണ്ണാടകത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സംഘത്തില്‍ ഉള്‍പ്പെട്ട മൊയ്ദീനും മറ്റ് രണ്ട് പേരും പോലീസിന്റെ പീടിയിലായത്. കേരളാ വനമേഖലയില്‍ ഇതിനുശേഷം മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

എന്നാല്‍ കര്‍ണ്ണാടക വനത്തില്‍ മാവോയിസ്റ്റ് വിരുദ്ധസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വിക്രം ഗൗഡ കൊല്ലപ്പെട്ടതോടെ സംഘത്തിലുണ്ടായിരുന്നവര്‍ കൂടുതല്‍ സുരക്ഷിത
സ്ഥലം തേടി കേരളാ വനമേഖലയിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കേരള, കര്‍ണ്ണാടക വനാതിര്‍ത്തി ഉള്‍പ്പെടുന്ന കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ വനമേഖലയോട് ചേര്‍ന്ന ഭാഗങ്ങളില്‍ പോലീസ് ഹെലികോപ്റ്ററില്‍ നിരീക്ഷണവും നടത്തിയിരുന്നു. ഇപ്പോള്‍ വനംവകുപ്പിന്റെ ഓഫീസിനുനേരെയുണ്ടായ അക്രമണം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. അക്രമത്തിനുശേഷം ഇവിടെ ഉണ്ടായിരുന്ന ഭക്ഷണപാത്രങ്ങള്‍ കാണാതായതും ഇവിടെയെത്തിയത് മാവോയിസ്റ്റുകള്‍ തെന്നെയാകാമെന്ന സംശയം ബലപ്പെടുത്തുകയാണ്.

Tags: kannurmaoistsForest Department camp officeAralam Meenmutti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.