Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ സ്‌കാനിംഗ് സെന്റര്‍ നിര്‍മാണം പ്രഹസനമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2024, 10:19 am IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ സ്‌കാനിംഗ് സെന്ററിന്റെ നിര്‍മാണം പ്രഹസനമായി മാറി. സ്‌കാനിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള കെട്ടിടനിര്‍മാണത്തിന് ആവശ്യം വേണ്ട സ്ഥലം കണ്ടെത്തിയെങ്കിലും തുടര്‍നടപടികള്‍ നിലച്ചിരിക്കുകയാണ്.

2022ലാണ് എസ്എറ്റി ആശുപത്രിയില്‍ സ്‌കാനിംഗിനായി രോഗികള്‍ നേരിടുന്ന പ്രതിസന്ധിയെ തുടര്‍ന്ന് എംആര്‍ഐ, സിടി, യുഎസ് സ്‌കാനിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാനായി തുടക്കം കുറിക്കുന്നത്. സെപ്തംബര്‍ 7ന് നടന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. നവംബറില്‍ സ്‌കാനിംഗ് സെന്ററിനുള്ള കെട്ടിടം നിര്‍മിക്കാനുള്ള അനുമതിക്കായി ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് ഡിഎംഇ കത്ത് നല്‍കി. എംപി, എംഎല്‍എ ഫണ്ടുകള്‍ ഇതിനായി ഉപയോഗിക്കാനുള്ള അനുമതിയുള്ളതായി എച്ച്ഡിഎസ് സെക്രട്ടറി അറിയിച്ചതായി ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. എന്നാല്‍ ആരോഗ്യ വകുപ്പില്‍ നിന്ന് സ്‌കാനിംഗ് സെന്റര്‍ നിര്‍മാണത്തിനുള്ള അനുമതി ലഭിച്ചെങ്കിലും ഇതിനായുള്ള കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലപരിമിതിയില്‍ തടസ്സങ്ങള്‍ ഉന്നയിക്കപ്പെടുകയായിരുന്നു.

തുടക്കത്തില്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ കെട്ടിടം നിര്‍മിക്കാമെന്ന പദ്ധതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കെട്ടിടം നിര്‍മിച്ചാല്‍ കാര്‍ പാര്‍ക്കിംഗിന് വലിയ രീതിയില്‍ ബുദ്ധിമുട്ട് നേരിടാനുള്ള സാധ്യത കാണിച്ച് സൂപ്രണ്ട് പ്രിന്‍സിപ്പാളിന് കത്ത് നല്‍കി. തുടര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ നോഡല്‍ ഓഫീസര്‍ എസ്എറ്റി ആശുപത്രിക്ക് മുന്നില്‍ വാട്ടര്‍ ടാങ്കിന് സമീപത്തെ വാഹന പാര്‍ക്കിംഗ് ഏരിയ, മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കിന് പുറകുവശത്തുള്ള സ്ഥലം, അമ്മയും കുഞ്ഞും ബ്ലോക്കിന് സമീപത്തെ സ്ഥലം എന്നിവ കെട്ടിടനിര്‍മാണത്തിനായി മുന്നോട്ടുവച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ആശുപത്രിയിലെ ചില ഉന്നതാധികൃതരുടെ രഹസ്യ അജണ്ടയാണ് സ്‌കാനിംഗ് സെന്ററിന്റെ നിര്‍മാണം തടസ്സപ്പെടുത്തുന്നതിന് പിന്നിലെന്നാണ് ആരോപണം. എസ്എറ്റി ആശുപത്രിയില്‍ ചികിത്സ തേടുന്ന ഭൂരിഭാഗം രോഗികളും സ്‌കാനിംഗിനായി സ്വകാര്യ സ്‌കാനിംഗ് കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രി സ്‌കാനിംഗ് സെന്ററില്‍ എസ്എറ്റിയിലെ രോഗികള്‍ക്കും സ്‌കാനിംഗ് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും ഇവിടത്തെ കാലതാമസമാണ് മിക്കരോഗികളേയും സ്വകാര്യ സ്ഥാപനങ്ങളിലെത്തിക്കുന്നത്. ഇത് ചില ഉന്നതര്‍ക്ക് ഗുണകരമാണെന്നും ആരോപിക്കുന്നു.

Tags: SAT HospitalTrivandrum Medical Collegescanning center
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുടരുന്ന അവഗണന; കൂട്ടരാജിക്ക് ഡോക്ടര്‍മാര്‍

Kerala

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; നെടുമങ്ങാട് 26 കാരിക്ക് ദാരുണാന്ത്യം

Kerala

വിദ്യാര്‍ഥി കൊണ്ടുവന്ന പെപ്പര്‍ സ്പ്രേ അടിച്ചു; 9 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്‌ക്കും ദേഹാസ്വാസ്ഥ്യം

Kerala

ശസ്ത്രക്രിയക്ക് ഉപകരണങ്ങളില്ല; തുടരാന്‍ താല്‍പര്യമില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് കത്ത് നല്‍കി

Kerala

ഡോ. ഹാരിസിനെ കുടുക്കാനുള്ള ഒത്താശയ്‌ക്ക് മന്ത്രിയുടെ പാരിതോഷികം ഡോ. വിശ്വനാഥനെ സ്ഥിരം ഡയറക്ടറാക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.