Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാര്‍ മാത്യു അറയ്‌ക്കല്‍ ഇന്ന് 80ന്റെ നിറവില്‍; സാമൂഹ്യ സേവന സമര്‍പ്പണത്തിന്റെ സുവര്‍ണ്ണചരിത്രം

ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ by ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍
Dec 10, 2024, 09:19 am IST
in Article
മാര്‍ മാത്യു അറയ്ക്കല്‍

മാര്‍ മാത്യു അറയ്ക്കല്‍

FacebookTwitterWhatsAppTelegramLinkedinEmail

ജീവന്റെ സമൃദ്ധിയിലൂടെ ഒരു ജനതയെ കൈപിടിച്ചുയര്‍ത്തി കത്തോലിക്കാസഭയുടെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു അറയ്‌ക്കല്‍ ഇന്ന് 80ന്റെ നിറവില്‍.

ആത്മീയതയും അദ്ധ്വാനവും വിശ്വാസവും വികസനവും സമര്‍പ്പണവും സാക്ഷ്യവും ഒരുമിച്ചുപോകേണ്ടതാണ് എന്നു ജീവിതം കൊണ്ടു തെളിയിച്ച വ്യക്തിയാണ് മാര്‍ മാത്യു അറയ്‌ക്കല്‍. സമഗ്രസ്വത്വത്തിന്റെ പ്രാധാന്യം വാക്കിലും പ്രവൃത്തിയിലും അദ്ദേഹം വെളിവാക്കി. വ്യക്തികളെ അവരുടെ സമഗ്രതയില്‍ ദര്‍ശിക്കുവാനും അവരിലെ അനന്തസാധ്യത കണ്ടെത്താനും അംഗീകരിക്കാനും ഇദ്ദേഹത്തിനുള്ള കഴിവും വിശാലമനസ്സും വാക്കുകളിലോ വരകളിലോ ഒതുങ്ങുന്നതല്ല.

ജീവിത നാള്‍വഴികള്‍

1944 ഡിസംബര്‍ 10ന് എരുമേലിയിലെ അറയ്‌ക്കല്‍ കുടുംബത്തില്‍ മത്തായി-ഏലിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സെന്റ്. തോമസ് സ്‌കൂളില്‍ ബാല്യകാല വിദ്യാഭ്യാസം. തുടര്‍ന്ന് ചങ്ങനാശേരി സെന്റ്. തോമസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെമിനാരിയിലും വൈദികപഠനം. 1971 മാര്‍ച്ച് 13ന് മാര്‍ ആന്റണി പടിയറയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. 1971-1974 കാലഘട്ടങ്ങളില്‍ അമ്പൂരി ഇടവകയില്‍ അസി.വികാരി.

ചങ്ങനാശ്ശേരി അതിരൂപതയിലെ കുടിയേറ്റ മേഖലയായ അമ്പൂരിയില്‍ ആരംഭിച്ച സാമൂഹ്യപ്രവര്‍ത്തനം, രൂപത വിഭജിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ കൂടിയേറ്റ പ്രദേശമായ ഹൈറേഞ്ചിലേക്ക് മാറി. യാത്രാ സൗകര്യങ്ങളോ, മറ്റു വികസനമോ, അടിസ്ഥാന ജീവിത സൗകര്യങ്ങളോ ഇല്ലാതിരുന്ന ഹൈറേഞ്ചില്‍ വികസനമെത്തിച്ചതിന്റെ മുന്‍നിരയില്‍ ഇദ്ദേഹവുമുണ്ട്.

2001 ല്‍ മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. വട്ടക്കുഴി പിതാവിന്റെ പിന്തുടര്‍ച്ചക്കാരനായി കാഞ്ഞിരപ്പള്ളി രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുത്തു. അറയ്‌ക്കല്‍ പിതാവിന്റെ ആത്മീയനേതൃത്വവും സാമൂഹികരംഗത്തെ സുസ്ഥിരവികസന കാഴ്ചപ്പാടുകളും ജനകീയശൈലിയിലൂന്നിയ കര്‍മ്മവഴികളും സഭയ്‌ക്കും സമൂഹത്തിനും എന്നും മുതല്‍ക്കൂട്ടാണ്. അദ്ദേഹം മനസ്സു തുറക്കുന്നു.

മെത്രാന്‍ശുശ്രൂഷ

ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനും എന്നതായിരുന്നല്ലോ മെത്രാഭിഷേകവേളയില്‍ ഞാന്‍ സ്വീകരിച്ച ആപ്തവാക്യം. ജീവന്റെ സമൃദ്ധിക്കായുള്ള എന്റെ എല്ലാ യത്നങ്ങളിലും ദൈവം പച്ചയായ പുല്‍ത്തകിടികള്‍ കാണിച്ചു തന്നു. ഒന്നിനും അവിടുന്നു കുറവുവരുത്തിയില്ല. ഒരുപാടു പ്രതിസന്ധികളും സങ്കടനിമിഷങ്ങളും ഉണ്ടായെങ്കിലും ദൈവം കൈപിടിച്ചു താങ്ങിനടത്തി.

സാമൂഹ്യവികസനരംഗം

ജൈവകൃഷിയിലൂടെ മാത്രമേ സുസ്ഥിരവികസനവും സമഗ്രവളര്‍ച്ചയും സാധ്യമാകൂ. കൊച്ചച്ചനായിരുന്ന കാലത്ത് തിരുവനന്തപുരത്ത് അമ്പൂരിയില്‍ കാണിക്കാരുടെ കൂടെയും പി
ന്നീട് ഇടുക്കിയില്‍ ആദിവാസിസമൂഹങ്ങള്‍ക്കൊപ്പവും സേവനമനുഷ്ഠിച്ചു. ഇവരെയൊന്നും വലിയ രോഗങ്ങള്‍ പിടികൂടാറില്ല. നമുക്കിന്നു രോഗങ്ങളുണ്ടാകുന്നതിന്റെ പ്രധാന കാരണം പ്രകൃതിയില്‍നിന്ന് അകന്നുപോകുന്നതാണ്. അതിനാല്‍ ഒരു പാരിസ്ഥിതിക ആദ്ധ്യാത്മികത കാലഘട്ടമാണ് ആവശ്യം.

ആയുര്‍വേദത്തിന്റെ അനന്തസാധ്യതകളും നാം കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയിട്ടില്ല. നമ്മുടെ സസ്യലതാദികളും പ്രകൃതിസമ്പത്തുമൊക്കെ അനവധി സാധ്യതകള്‍ നിറഞ്ഞവയാണ്. അവയെ ക്രമാതീതമായ ചൂഷണത്തിനു വിധേയമാക്കാതെ നന്മയ്‌ക്കായി ഉപയോഗപ്പെടുത്തണം.

കാര്‍ഷിക കാഴ്ചപ്പാടുകള്‍

കാര്‍ഷികമേഖലയെ വന്‍വ്യവസായമായി മാത്രം കണ്ട് വലിയ ഉത്പാദനവും ലാഭവും കണക്കുകൂട്ടുന്നതിനോടൊപ്പം പ്രകൃതികൃഷിയിലൂടെ ഓരോ വീടിനും ആവശ്യമുള്ള വിഭവങ്ങള്‍ നട്ടുവളര്‍ത്താനും അങ്ങനെ സ്വയംപര്യാപ്തതയിലെത്താനും സാധിക്കണം. അല്ലെങ്കില്‍ വലിയ ഭക്ഷ്യക്ഷാമം ഇനിയുള്ള നാളുകളില്‍ നേരിടേണ്ടിവരും.

പ്രകൃതിക്ക് ഒരു സംരക്ഷണസ്വഭാവമുണ്ട്. മണ്ണിന്റെ ഘടനയെ മാറ്റിമറിക്കാതെ വേണം കൃഷി നടത്താന്‍. കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതപ്രയോഗം മണ്ണിന്റെ സ്വാഭാവിക ഘടനയെ തകര്‍ക്കും. സീറോ ബഡ്ജറ്റിങ് ശ്രദ്ധേയമാണെങ്കിലും കര്‍ഷകര്‍ക്കിടയില്‍ അതിനു പ്രചാരം ലഭിച്ചിട്ടില്ല. കീടനാശിനിപ്രയോഗത്തിലൂടെ മണ്ണിന്റെ സ്വാഭാവികഗുണത്തെ തകര്‍ക്കാതെ പ്രകൃതിയിലേക്കു മടങ്ങുകയാണ് കരണീയം.

സര്‍ക്കാര്‍-രാഷ്‌ട്രീയ ബന്ധങ്ങള്‍

സഭയുടെ ആവശ്യങ്ങള്‍ ശാന്തമായി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ സംവിധാനങ്ങളോടും രാഷ്‌ട്രീയ നേതൃത്വങ്ങളോടുമുള്ള ചര്‍ച്ചകളിലുടനീളം ഞാന്‍ ശ്രമിച്ചിട്ടുള്ളത്. കേരളത്തിലും കേന്ദ്രത്തിലും ആര് ഭരിച്ചാലും എല്ലാവരേയും ബഹുമാനിച്ചും സഹകരിച്ചും നീങ്ങുക എന്നതാണ് പ്രധാനം. എന്നാല്‍ സഭയുടെ മൂല്യങ്ങളിലും അവകാശങ്ങളിലും യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ല. ഈശ്വരാവബോധം തല്ലിക്കെടുത്തുന്ന പ്രവണതകളെ അംഗീകരിക്കാനാവില്ലന്നു മാത്രമല്ല ശക്തമായി എതിര്‍ക്കുകയും ചെയ്യും. എതിര്‍ത്തു തോല്‍പിക്കുകയല്ല, സ്നേഹിച്ചു കീഴടക്കുകയെന്നതാണ് എന്റെ പ്രവര്‍ത്തന ശൈലി.

വിദ്യാഭ്യാസ രംഗം

വിദ്യാഭ്യാസ മേഖലയില്‍ സഭയുടെ സമഗ്രസംഭാവനകള്‍ വാക്കുകളിലൊതുങ്ങന്നതല്ല. നവോത്ഥാനമുന്നേറ്റങ്ങള്‍ക്ക് ബലമേകിയത് വിദ്യാഭ്യാസ വളര്‍ച്ചയാണ്. പഠനത്തിനും ജോലിക്കുമായി പുതുതലമുറ വിദേശത്തേയ്‌ക്കൊഴുകുമ്പോള്‍ ഈ മേഖലയില്‍ നമ്മള്‍ നാട്ടില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് എന്തുകൊണ്ട് ഗൗരവമായിട്ടെടുക്കുന്നില്ല. നാടിന്റെ വികസനത്തിന് ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ പദ്ധതികളാണ് വേണ്ടത്. വിദ്യാഭ്യാസമേഖലയിലെ ദേശീയ, അന്തര്‍ദ്ദേശീയ മാറ്റങ്ങളും കാഴ്ചപ്പാടുകളും മനോഭാവങ്ങളും പഠിച്ച് മാറ്റങ്ങള്‍ക്ക് തയ്യാറാകണം. മാറിയ കാലഘട്ടത്തില്‍ വിദ്യാഭ്യാസരംഗം കേരളമെന്ന കൊച്ചുലോകത്തില്‍ ഒതുക്കരുത്. ആഗോള കാഴ്ചപ്പാടും മത്സരക്ഷമതയും തൊഴില്‍ സാധ്യതകളും ഉണ്ടാകുന്നില്ലെങ്കില്‍ പുതുതലമുറ നാടുവിട്ട് ഒഴുകിപ്പോകും.

കുടിയേറ്റരംഗത്തെ പ്രതിസന്ധികള്‍

ഹൈറേഞ്ചിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ കര്‍ഷകരെ സംഘടിപ്പിച്ച് ശ്രദ്ധേയ മുന്നേറ്റങ്ങള്‍ നടത്തി. ഭൂപ്രശ്നങ്ങളും വന്യജീവി അക്രമങ്ങളും ഇന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലനില്‍ക്കുമ്പോള്‍ ജനകീയ സമരങ്ങളിലൂടെ ഈ പ്രശ്നങ്ങള്‍ സര്‍ക്കാരിനു മുമ്പില്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ നമുക്കു ഇനിയും കഴിയണം. സമരങ്ങളോടും പ്രക്ഷോഭങ്ങളോടുമൊപ്പം കര്‍ഷകസംരംഭങ്ങളും ഈ മേഖലയിലുണ്ടാകണം. രാജ്യാന്തര സ്വതന്ത്ര വ്യാപാരക്കരാറുകളുടെ ഇക്കാലത്ത്, ആഗോളവിപണിയുമായി മത്സരിക്കുവാന്‍ കര്‍ഷകരെ സജ്ജരാക്കാതെയും കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കാതെയും വരും നാളുകളില്‍ കാര്‍ഷികമേഖലയില്‍ പിടിച്ചുനില്‍ക്കാനാവില്ല.

അംഗീകാരങ്ങളേറെ

പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം എന്ന നിലയില്‍ വിവിധ സംസ്ഥാന ദേശീയ അന്തര്‍ദേശീയ സ്ഥാനങ്ങള്‍ വഹിക്കുവാന്‍ അവസരം ലഭിച്ചു. ഇസ്രായേലിന്റെ ഗുഡ്വില്‍ അംബാസിഡര്‍ (2006) മിസ്സോറി പ്രതിനിധി സഭയുടെ അംഗീകാരം സര്‍ട്ടിഫിക്കറ്റ് (2007) കേന്ദ്ര സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതികവകുപ്പിന്റെ കണ്‍സള്‍ട്ടന്റ് (95-98) കേന്ദ്ര ആസൂത്രണ വകുപ്പിന്റെ എന്‍.ജി.ഓ വിഭാഗം ഉപദേശകസമിതി അംഗം (98-03), സംസ്ഥാന ഫാമിങ് കോര്‍പറേഷന്‍ അംഗം (85-90), കേരള സോഷ്യല്‍ സര്‍വീസ് ഫോറം ചെയര്‍മാന്‍ (1995), ജീവന്‍ ടി.വി ചെയര്‍മാന്‍ (2002-2007) രാഷ്‌ട്ര ദീപിക ചെയര്‍മാന്‍ (2003-2007), സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ എന്നിവ ഇതില്‍ ചിലതു മാത്രം.

Tags: 'Catholic ChurchMar Mathew Arakkalsocial service dedicationKanjirapally Diocese
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വനിതാ പൗരോഹിത്യം അടക്കമുള്ള കത്തോലിക്കാ സഭയിലെ പരിഷ്‌കരണ പദ്ധതിക്ക് മാര്‍പ്പാപ്പ അംഗീകാരം നല്‍കി

Kerala

കത്തോലിക്കാ സഭയുടെ നിലപാട്: മുനമ്പം- ഇടതും വലതും പിന്നില്‍ നിന്ന് കുത്തി; ബിജെപിയെ സഹായിക്കേണ്ടി വരും

Kerala

നിലവിലെ നിയമങ്ങള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കെതിര്; വഖഫ് പരിഷ്‌കരണം അനിവാര്യമെന്ന് കത്തോലിക്കാ സഭ

Kerala

സര്‍ക്കാര്‍ പള്ളിക്ക്  5.5 ഹെക്ടര്‍ ഭൂമി പതിച്ചു നല്‍കിയത് 6000ത്തിലേറെ വനവാസികളുടെ അപേക്ഷകള്‍ കെട്ടിക്കിടക്കുമ്പോള്‍

Kerala

‘കത്തോലിക്ക സഭ’യുടെ പരാമര്‍ശം: നിലപാട് വ്യക്തമാക്കി അതിരൂപത, മുഖം പൂഴ്‌ത്തി ചില മാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂരിൽ ചോതി വിളക്ക് തെളിഞ്ഞു, ആചാരപ്പെരുമയിൽ പെരുമാൾക്ക് നെയ്യാട്ടം

വികസന പ്രവർത്തനങ്ങൾ മുതൽ അന്താരാഷ്‌ട്ര തലത്തിലെ ഇടപെടൽ വരെ, ഇന്ന് മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം

സാര്‍ത്ഥക, സ്വാഭിമാന ഭാരതത്തിന്റെ പതിനൊന്നു വര്‍ഷങ്ങള്‍

കാര്‍ഷിക കെടുതി: കേന്ദ്ര പദ്ധതി പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുന്നു

നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയിലെ അനന്തുവിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു. നിലമ്പൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സമീപം

വിങ്ങലായി അനന്തു: വകുപ്പുകളുടെ അനാസ്ഥയുടെ ഇര; തലയൂരാന്‍ കെഎസ്ഇബി പ്രസ്താവനയുമായി രംഗത്ത്‌

സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം: നിയന്ത്രണം ഇന്ന്‌ അർധരാത്രി മുതൽ, ‘ലൈറ്റ് ഫിഷിങ്’ ഉൾപ്പെടെ വിലക്ക്

വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചത് സർക്കാർ സംവിധാനങ്ങളുടെ മനപൂർവ്വമായ അനാസ്ഥ : രാജീവ് ചന്ദ്രശേഖർ

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു; മഴ മുന്നറിയിപ്പുകൾ അറിയാം..

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കണമെങ്കില്‍ മമ്മിയൂര്‍ മഹാദേവനെയും വണങ്ങണം: ആചാര വിശ്വാസങ്ങൾ അറിയാം

മാഗ്നസ് കാള്‍സന്‍ (നടുവില്‍) ഗുകേഷ് (ഏറ്റവും ഇടത്തേയറ്റം) പ്രജ്ഞാനന്ദ (മാഗ്നസ് കാള്‍സന് തൊട്ട് ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്തേയറ്റം)

മാഗ്നസ് കാള്‍സന്‍ യുഗം അസ്തമിക്കുന്നു….ചെസ്സില്‍ ഇനി ഗുകേഷ്, എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം നാളുകള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies