Kerala

ഡ്രൈവിംഗ് ടെസ്റ്റ് രീതി മാറ്റുന്നത് പരിഗണനയിലെന്ന് ഗതാഗത കമ്മീഷണര്‍, സ്വകാര്യ വാഹനങ്ങള്‍ ഓടിക്കാന്‍ കൈമാറിയാല്‍ വാടകയ്‌ക്ക് നല്‍കിയതായി കണക്കാക്കും

എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാണമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു

Published by

ആലപ്പുഴ: ഡ്രൈവിംഗ് ടെസ്റ്റിന്റെ രീതി മാറ്റുന്നത് പരിഗണനയിലെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു . ലേണേഴ്‌സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കും. ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നല്‍കും. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഡ്രൈവിംഗ് ടെസ്റ്റുകളുടെ രീതിയില്‍ മാറ്റം കൊണ്ടു വരുന്നത് പരിഗണനയിലാണെന്ന് സിഎച്ച് നാഗരാജു പറഞ്ഞു.

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷാ രീതിയും മാറ്റും. തിയറിറ്റിക്കല്‍ അറിവ് കൂടുതല്‍ ഉണ്ടാകണം. ഇതിനായി ചോദ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയിലാണ്. ലേണേഴ്‌സ് പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കും ഉള്‍പ്പെടുത്തുന്നതും പരിഗണിക്കും. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാണമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.

കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണര്‍. സ്വകാര്യ വാഹനങ്ങള്‍ പണത്തിനോ അല്ലാതെയോ ഓടിക്കാന്‍ കൈമാറാന്‍ പാടില്ലന്ന് സിഎച്ച് നാഗരാജു പറഞ്ഞു.അങ്ങനെ കൊടുത്താല്‍ വാഹനം വാടകക്ക് നല്‍കിയതായി കണക്കാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും പൊലീസിന്റെയും എംവിഡിയുടെയും സംയുക്ത പരിശോധനയും നടത്തുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക