Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭിന്നശേഷിക്കാരനെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2024, 07:23 am IST
in Kerala

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനെ മര്‍ദിച്ച എസ്എഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം.

അമല്‍ചന്ദ്, വിധു ഉദയ, മിഥുന്‍, അലന്‍ ജമാല്‍ എന്നീ എസ്എഫ്‌ഐ നേതാക്കളെ പ്രതികളാക്കി ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തെങ്കിലും ആരെയും പിടികൂടിയിട്ടില്ല. പ്രതികള്‍ ഒളിവില്‍ പോയെന്നു പോലീസ് പറയുന്നു. പക്ഷേ ഇന്നലെയും ഇവര്‍ കോളജിലെത്തിയിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പൂവച്ചല്‍ സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് എസ്എഫ്‌ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. പറയുന്നതു കേട്ടില്ലെങ്കില്‍ വൈകല്യമുള്ള കാല്‍ വെട്ടിയെടുക്കുമെന്നും സ്വാധീനമില്ലാത്ത കാല്‍ ചവിട്ടി ഞെരിക്കുമെന്നുമാണ് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ചന്ദ് ഭീഷണിപ്പെടുത്തിയത്. രണ്ട് കാലിലും വിരലുകളില്ലാത്ത, ഒരു കാലിന് സ്വാധീനക്കുറവുള്ളയാളാണ് അനസ്. കൊടിയ പീഡനമാണ് നേരിടേണ്ടി വന്നതെന്ന് അനസ് പ്രതികരിച്ചു.

വൈകല്യമുള്ള കാലില്‍ ചവിട്ടി പിടിച്ച് കമ്പി കൊണ്ട് അടിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച് പരിഹസിച്ചു. കോളജില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും അനസ് പറഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിറ്റി അംഗങ്ങളാണ് തന്നെ യൂണിയന്‍ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും അനസ് പറഞ്ഞു. മര്‍ദന വിവരം പുറത്തു പറഞ്ഞാല്‍ വീട്ടില്‍ കയറി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. കോളജിലേക്ക് ചെല്ലാനുള്ള ഭയം മൂലം പ്രിന്‍സിപ്പലിനു പരാതി ഇ മെയിലായി നല്‍കിയെങ്കിലും ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല, അനസ് പറയുന്നു.

ഒരു വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് അനസ് മര്‍ദനത്തിന് ഇരയാകുന്നത്. കോളജില്‍ ചേര്‍ന്ന സമയത്ത് റാഗിങ്ങില്‍ നിന്നു രക്ഷപ്പെടാന്‍ നാട്ടിലെ പാര്‍ട്ടിക്കാരെക്കൊണ്ടു വിളിപ്പിച്ചപ്പോള്‍ തുടങ്ങിയ വൈരാഗ്യമാണ്. ഓരോ തവണ മര്‍ദിക്കുമ്പോഴും നാട്ടിലെ പാര്‍ട്ടിക്കാര്‍ ഇടപെട്ടിരുന്നു. അതോടെ വൈരാഗ്യം കൂടി. തിങ്കളാഴ്ച വൈകിട്ട് പരീക്ഷ കഴിഞ്ഞപ്പോള്‍ യൂണിറ്റ് കമ്മിറ്റിയുടെ മുറിയില്‍ പൂട്ടിയിട്ടാണു മര്‍ദിച്ചത്. യൂണിറ്റ് സെക്രട്ടറി വിധു ഉദയ നെഞ്ചില്‍ ആഞ്ഞിടിച്ചു, പ്രസിഡന്റ് അമല്‍ചന്ദ് ഷൂസിട്ട കാലുകൊണ്ട് വയ്യാത്ത കാല്‍ ചവിട്ടി ഞെരിച്ചു. ‘നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന നിനക്ക് ഇവിടെ ഞങ്ങള്‍ പറയുന്നതു ചെയ്യാന്‍ വയ്യല്ലേയെന്ന് ആക്രോശിച്ചു. തടയാന്‍ ശ്രമിച്ച അഫ്‌സലിനും തല്ലു കിട്ടി. ഒരു മണിക്കൂറിനുശേഷമാണ് മോചിപ്പിച്ചത്. അനസ് പറയുന്നു. തനിക്ക് മര്‍ദനം നേരിടേണ്ടി വന്ന കാര്യം ജില്ലാ സെക്രട്ടറിയെ അറിയിച്ചുവെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ പറഞ്ഞുവെന്നും അനസ് കൂട്ടിച്ചേര്‍ത്തു. എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ അനസിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

Tags: Massive protestSFI beatingdifferently-abled manKerala University college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍വ്വകലാശാലയുടെ ഭൂമി സിപിഎം കൈവശപ്പെടുത്തി; എകെജി പഠന ഗവേഷണ കേന്ദ്രം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

World

സോഷ്യൽ മീഡിയ നിരോധനം; കാഠ്മണ്ഡുവിൽ ജനറേഷൻ ഇസഡിന്റെ വൻ പ്രതിഷേധം, തലസ്ഥാനത്തിന്റെ പ്രധാന ഭാഗങ്ങളിൽ കർഫ്യൂ

Editorial

ഹൈക്കോടതി നിരീക്ഷണം കാലഘട്ടത്തിന്റെ ആവശ്യം

ഷംഷാബാദ് ക്ഷേത്ര ആക്രമണത്തില്‍ പ്രതിഷേധിച്ച് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഡിസിപി ഓഫീസിലേക്ക് ഹിന്ദു സംഘടനകള്‍ നടത്തിയ മാര്‍ച്ച്‌
India

ഷംഷാബാദ് ഹനുമാന്‍ ക്ഷേത്ര ആക്രമണത്തില്‍ വന്‍ പ്രതിഷേധം; തെലങ്കാനയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ തുടരെ ആക്രമണങ്ങള്‍

Kerala

മുല്ലപ്പെരിയാറില്‍ പുതിയ ഡാം: ആവശ്യവുമായി വീണ്ടും സമരത്തിലേക്ക്; 15ന് യോഗം ചേര്‍ന്ന് തീയതി പ്രഖ്യാപിക്കുമെന്ന് ഫാദര്‍ ജോയി നിരപ്പേല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.