Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അദാനിയെ പിന്തുണച്ച് മുകുള്‍ രോഹ്തഗിയും മഹേഷ് ജെത്മലാനിയും; 17 ശതമാനം കുതിച്ച് അദാനി ഓഹരികള്‍; മറുപടിയില്ലാതെ രാഹുല്‍ ഗാന്ധി

ഗൗതം അദാനിയോ മരുമകന്‍ സാഗര്‍ അദാനിയോ വിനീത് ജെയിനോ യുഎസിലെ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസസ് നിയമം (എഫ് സി പി എ- വിദേശ അഴിമതി നടത്തല്‍ ചട്ടം) ലംഘിച്ചിട്ടില്ലെന്നും അതിനാല്‍ യുഎസ് അറ്റോര്‍ണി അദാനിയ്‌ക്കും അദാനി ഗ്രീന്‍ എനര്‍ജിക്കും എതിരെ ആരോപിച്ച കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സീനിയര്‍ സുപ്രീംകോടതി അഭിഭാഷകരായ മുകുള്‍ രോഹ്തഗിയും മഹേഷ് ജെത് മലാനിയും.

Janmabhumi Online by Janmabhumi Online
Nov 28, 2024, 12:23 am IST
in India
മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി (ഇടത്ത്) രാജ്യസഭാ എംപിയും സീനിയര്‍ അഭിഭാഷകനുമായി മഹേഷ് ജെത് മലാനി (നടുവില്‍)

മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി (ഇടത്ത്) രാജ്യസഭാ എംപിയും സീനിയര്‍ അഭിഭാഷകനുമായി മഹേഷ് ജെത് മലാനി (നടുവില്‍)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഗൗതം അദാനിയോ മരുമകന്‍ സാഗര്‍ അദാനിയോ വിനീത് ജെയിനോ യുഎസിലെ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസസ് നിയമം (എഫ് സി പി എ- വിദേശ അഴിമതി നടത്തല്‍ ചട്ടം) ലംഘിച്ചിട്ടില്ലെന്നും അതിനാല്‍ യുഎസ് അറ്റോര്‍ണി അദാനിയ്‌ക്കും അദാനി ഗ്രീന്‍ എനര്‍ജിക്കും എതിരെ ആരോപിച്ച കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സീനിയര്‍ സുപ്രീംകോടതി അഭിഭാഷകരായ മുകുള്‍ രോഹ്തഗിയും മഹേഷ് ജെത് മലാനിയും. ഇരുവരും ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ അദാനി നിരപരാധിയാണെന്ന് വന്നതോടെ അദാനി ഓഹരികളുടെ വില 17 ശതമാനത്തോളം കുതിച്ചുയര്‍ന്നു. അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരി വില പത്ത് ശതമാനവും അദാനി പവര്‍ ഓഹരി വില 17 ശതമാനവും ഉയര്‍ന്നു. രോഹ്തഗി ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറല്‍ ആയിരുന്നു. മഹേഷ് ജെത് മലാനി പ്രമുഖ അഭിഭാഷകനായ രാംജെത് മലാനിയുടെ മകനും രാജ്യസഭാ എംപിയും സീനിയര്‍ സുപ്രീംകോടതി അഭിഭാഷകനുമാണ്.

അദാനിയ്‌ക്കെതിരെ യുഎസ് നീതിന്യായ വകുപ്പിലെ അറ്റോര്‍ണി നടത്തിയ കുറ്റാരോപണം തെറ്റാണെന്ന് ഇന്ത്യയിലെ സീനിയര്‍ അഭിഭാഷകര്‍ പറഞ്ഞതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഫലപ്രദമായ വിശദീകരണം നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചില്ല. മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഹുല്‍ ഗാന്ധിയെ രക്ഷിച്ചെടുക്കുകയായിരുന്നു.

മൂന്ന് പ്രധാന പോയിന്‍റുകളാണ് മുകുള്‍ രോഹ്തഗിയും മഹേഷ് ജെത് മലാനിയും ഉയര്‍ത്തിയത്.
1. എഫ് സിപിഎ പ്രകാരമുള്ള അഴിമതിക്കേസില്‍ അദാനിയോ സാഗര്‍ അദാനിയോ ഉള്‍പ്പെട്ടിട്ടില്ല.
2.യുഎസ് നീതിന്യായവകുപ്പ് നല്‍കിയ കുറ്റപത്രത്തില്‍ കൈക്കൂലി നല്‍കിയതിന്റെ വിശദാംശങ്ങളോ, കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരുടെ പേരുകളോ, കൈക്കൂലി നല്‍കിയതിന്റെ തെളിവുകളോ ഇല്ല.
3.അദാനി ആഗോള ബിസിനസുകാരനാണ്. പല യുഎസ് ബിസിനസ് സ്ഥാപനങ്ങള്‍ക്കു തന്നെ അദാനിയുടെ സാന്നിധ്യം വെല്ലുവിളിയാണ്. അതിനാല്‍ വിവിധ ചെറുരാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ഡീപ് സ്റ്റേറ്റ് അദാനിയെ വീഴ്‌ത്താനായി സൃഷ്ടിച്ചതാണ് ഈ കേസ്. ഡമോക്രാറ്റ് പാര്‍ട്ടിയിലെയും ഡമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന യുഎസ് സര്‍ക്കാരിലെയും ഉന്നതരും ശതകോടീശ്വരന്മാരായ ബിസിനസുകാരും അവര്‍ നിയോഗിക്കുന്ന മാധ്യമപ്രവര്‍ത്തകസംഘങ്ങളും എന്‍ജിഒകളും അഭിഭാഷകരും എല്ലാം ഉള്‍പെടുന്ന ഒരു വന്‍ അധികാരശൃംഖലയെ വിളിക്കുന്ന പേരാണ് ഡീപ് സ്റ്റേറ്റ്. ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കുറെ നാളുകളായി ഡീപ് സ്റ്റേറ്റ് ശ്രമിക്കുന്നു. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിനെ കഴിഞ്ഞ തവണ വീഴ്‌ത്തിയതും ഈ ഡീപ് സ്റ്റേറ്റ് തന്നെ. ഇന്ത്യയില്‍ ദുര്‍ബലനായ രാഹുല്‍ ഗാന്ധിയെ പകരം അധികാരത്തില്‍ കയറ്റുകയാണ് ഡീപ് സ്റ്റേറ്റിന്റെ ലക്ഷ്യം. ഇതിന് മുന്‍പ് ഉയര്‍ന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉയര്‍ത്തിയ ആരോപണവും ഒസിസിആര്‍പി എന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയും അദാനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളും ഡീപ് സ്റ്റേറ്റിന്‍റേതാണ്. ജോര്‍ജ്ജ് സോറോസ് എന്ന യുഎസ് ശതകോടീശ്വരന്‍ ഡീപ് സ്റ്റേറ്റിന്റെ ഭാഗമാണ്.

മുകുള്‍ രോഹ്തഗി പറയുന്നു

“ഞാന്‍ വിശദമായി യുഎസ് നീതിന്യായ വകുപ്പിന്റെ ഈ കുറ്റപത്രത്തിലൂടെ കടന്നുപോയി. ആകെ അഞ്ച് കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. ഇതില്‍ ഒന്നാമത്തേതും അഞ്ചാമത്തേതുമാണ് ഗൗരവമായ കുറ്റപ്പെടുത്തലുകള്‍. പക്ഷെ ഇതില്‍ രണ്ടിലും അദാനിയുടേയോ സാഗര്‍ അദാനിയുടെയോ പേരുകള്‍ ഇല്ല. ഒന്നാമത്തെ ആരോപണത്തില്‍ അദാനിയുടെയോ മരുമകന്റെയോ പേരില്ല. ചില എക്സിക്യൂട്ടീവുകളും മറ്റും യുഎസ് സര്‍ക്കാരിന്റെ എഫ് സിപിഎ നിയമം ലംഘിക്കാന്‍ ശ്രമിച്ചു എന്നാണ് പറയുന്നത്. മറ്റ് രണ്ടുമൂന്ന് ആരോപണങ്ങള്‍ ബോണ്ടുകളെക്കുറിച്ചും സെക്യൂരിറ്റികളെക്കുറിച്ചുമാണ്.”-മുകുള്‍ രോഹ്തഗി പറയുന്നു.

വൈദ്യുതോര്‍ജ്ജം വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും ഉള്ള കരാറുകള്‍ സ്വന്തമാക്കാന്‍ ചില ഇന്ത്യന്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അദാനിയും മരുമകനും മറ്റും കൈക്കൂലി നല്‍കി എന്നാണ് ആരോപണം. പക്ഷെ ആര്‍ക്ക് കൈക്കൂലി നല്‍കി, എന്ത് രീതിയിലായിരുന്നു കൈക്കൂലി നല്‍കിയത്, കൈക്കൂലി നല്‍കിയതിന്റെ തെളിവുകള്‍, എന്തൊക്കെ?, ഏതേത് സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്, അവരുടെ പേരുകളും തുടങ്ങിയ വിശദാംശങ്ങളൊന്നും തന്നെ ഇല്ല ഇതേക്കുറിച്ചെല്ലാം കുറ്റപത്രം മൗനം പാലിക്കുന്നു.ഇത്തരം കുറ്റാരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നുപോലുമില്ല”-മുകുള്‍ രോഹ്തഗി പറയുന്നു.

ഒന്നും അഞ്ചും കുറ്റാരോപണങ്ങള്‍ അദാനി എക്സിക്യൂട്ടിവുകള്‍ക്കെതിരെയല്ല, മറ്റു ചിലര്‍ക്കെതിരെയാണ്. കുറ്റാരോപണം വ്യക്തമല്ലാത്തതിനാല്‍ ഇതിന് മറുപടി നല്‍കാനും ബുദ്ധിമുട്ടാണ്. “- മുകുള്‍ രോഹ്തഗി വിശദീകരിക്കുന്നു. താന്‍ അദാനി ഗ്രൂപ്പിന്റെ വക്താവല്ലെന്നും അദാനി ഗ്രൂപ്പിന് വേണ്ടി നിരവധി കേസുകള്‍ വാദിച്ചതിന്റെ ഫലത്തിലാണ് ഇത് പറയുന്നതെന്നും മുകുള്‍ രോഹ്തഗി പറഞ്ഞു.

മഹേഷ് ജെത് മലാനി യുടെ വിശദീകരണം

ഈ പ്രശ്നം പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്‌ട്രീയവല്‍ക്കരിക്കുകയാണെന്ന് മഹേഷ് ജെത് മലാനി പറഞ്ഞു. “അദാനി പ്രശ്നത്തെ ഒരു രാഷ്‌ട്രീയ ഉപകരണമായി ഉപയോഗിക്കുകയാണ്. മഹാരാഷ്‌ട്രയിലെ തിരിച്ചടിക്ക് മറുപടി പറയാന്‍ കഴിയാത്തതിനാല്‍ അവര്‍ അദാനി പ്രശ്നത്തിലേക്ക് കാര്യങ്ങള്‍ തിരിച്ചുവിട്ട് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അവര്‍ ഉയര്‍ത്തുന്നത്. അതിന് ഉദാഹരണമാണ് അദാനി പ്രശ്നവും മണിപ്പൂര്‍ പ്രശ്നവും. ഇത് രാജ്യതാല്‍പര്യങ്ങള്‍ക്ക് എതിരുമാണ്.”- മഹേഷ് ജെത് മലാനി ചൂണ്ടിക്കാട്ടി.

അദാനിയ്‌ക്കെതിരെ കുറ്റം വിധിച്ച യുഎസിലെ നീതിന്യായ വകുപ്പിന്റെ (ഡിപാര്‍ട്മെന്‍റ് ഓഫ് ജസ്റ്റിസ്) ഉദ്ദേശശുദ്ധിയെയും മഹേഷ് ജെത് മലാനി കുറ്റപ്പെടുത്തി. “അസാധാരണ തിടുക്കത്തിലാണ് യുഎസിലെ നീതിന്യായവകുപ്പ് ഈ വിഷയത്തില്‍ ഇടപെട്ടത്. ഇവരുടെ കുറ്റാരോപണങ്ങളില്‍ കഴമ്പില്ല. ഇത് ഒരു രാഷ്‌ട്രീയ പ്രേരിതമായി ചെയ്ത ഒരു കാര്യമായാണ് തോന്നുന്നത്”. – ജെത് മലാനി പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് ജയിച്ചപ്പോള്‍ അഭിനന്ദനമറിയിച്ച് അദാനി സമൂഹമാധ്യമങ്ങളില്‍ നടത്തിയ പ്രതികരണങ്ങളാണ് ഇത്തരമൊരു പ്രതികാരത്തിന് ബൈഡന്‍ സര്‍ക്കാരിന്റെ ഭാഗമായ യുഎസിലെ നീതിന്യായവകുപ്പിനെ പ്രേരിപ്പിച്ചിരിക്കുകയെന്നും മഹേഷ് ജെത് മലാനി വിശദീകരിച്ചു.

Tags: #USDepartmentofJusticeAdaniGautamadani#Mukulrohtagi#MaheshJethmalani#USDoJ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഈ സമയങ്ങളിലാണ് ലോകം ഇന്ത്യയുടെ യഥാർത്ഥ ശക്തിയും ഐക്യവും കാണുന്നത് ; ഏത് അവസരത്തിലും ഇന്ത്യൻ സൈന്യത്തിനൊപ്പം നിൽക്കുമെന്ന് അദാനി

India

ഓപ്പറേഷന്‍ സിന്ദൂറില്‍ കയ്യടി നേടി അദാനിയുടെ ചാവേര്‍ ഡ്രോണായ സ്കൈസ്ട്രൈക്കര്‍ ; പാകിസ്ഥാന്‍ മറക്കില്ല ഇവ വിതച്ച നാശം

അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായി രാഹുല്‍ ഗാന്ധി (വലത്ത്)
India

യുഎസ് കോടതിയില്‍ കെട്ടിച്ചമച്ച കേസില്‍ നിന്നും അദാനി പുറത്തുവരും; ജോര്‍ജ്ജ് സോറോസിനും ഡീപ് സ്റ്റേറ്റിനും രാഹുല്‍ഗാന്ധിയ്‌ക്കും തിരിച്ചടി

India

അദാനിയ്‌ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ തള്ളാന്‍ ട്രംപിന്റെ ഉദ്യോഗസ്ഥരെ കണ്ട് അദാനിയുടെ പ്രതിനിധികള്‍; അദാനി ഓഹരികള്‍ 14 ശതമാനം കുതിച്ചു

ഉമ്മന്‍ ചാണ്ടിയും അദാനിയും (നടുവില്‍) പിണറായിയും അദാനിയും (വലത്ത്)
Kerala

അദാനിയെ ആദ്യം ഉമ്മന്‍ ചാണ്ടി ക്ഷണിച്ചു, ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വീകരിച്ചു…. വിഴിഞ്ഞത്ത് കണ്ടത് പുതിയ ഇന്ത്യ നിര്‍മ്മല സീതാരാമന്‍

പുതിയ വാര്‍ത്തകള്‍

പാകിസ്താൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയതിന് പിന്നാലെ ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്താൻ

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

പൊലീസ് ചമഞ്ഞ് തട്ടിപ്പ് : എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിലെ രംഗം (ഇടത്ത്) ദിലീപിന്‍റെ ദോഹയിലെ സ്റ്റേജ് ഷോയില്‍ ഡയാന ഹമീദ്, നിഖില വിമല്‍ എന്നിവരോടൊപ്പം ദിലീപ് നൃത്തം ചെയ്യുന്നു (വലത്ത്)

പ്രിന്‍സ് ആന്‍റ് ഫാമിലി….കാത്തിരിപ്പിനൊടുവില്‍ ദിലീപിന് മറ്റൊരു ഹിറ്റ്?

ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണി ആക്കി: പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ അഗ്നിബാധ, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies