Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എന്നും വെളുപ്പിന് നാലര മുതല്‍ അഞ്ചര വരെ ഹരേ രാമ മഹാമന്ത്രം ജപിച്ചുകൊണ്ട് ഒരാള്‍.. കരമനയുടെ സ്വന്തം കുഞ്ചപ്പ

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Nov 27, 2024, 11:27 am IST
in Thiruvananthapuram
രാമമന്ത്ര ജപവുമായി പദ്മനാഭ അയ്യര്‍ കരമനയിലെ
അഗ്രഹാരത്തെരുവില്‍

രാമമന്ത്ര ജപവുമായി പദ്മനാഭ അയ്യര്‍ കരമനയിലെ അഗ്രഹാരത്തെരുവില്‍

തിരുവനന്തപുരം: കരമനയിലെ അഗ്രഹാരത്തെരുവുകളില്‍ വെളുപ്പിന് കാണുന്ന ഒരു കാഴ്ചയാണ് ഹരേ രാമ മഹാമന്ത്രം ജപിച്ചുകൊണ്ട് ഒരാള്‍ നടക്കുന്നത്. കരമന സ്വദേശിയായ എസ്.പദ്മനാഭ അയ്യരാണ് വെളുപ്പിന് നാലര മുതല്‍ അഞ്ചര വരെ കരമനയെ രാമമന്ത്ര മുഖരിതമാക്കുന്നത്. രണ്ട് സഹോദരന്മാരാണ് പദ്മനാഭ അയ്യര്‍ക്ക്. അവരുടെ കുട്ടികള്‍ വിളിക്കുന്നത് കേട്ട് നാട്ടുകാരും ചിറ്റപ്പന്‍ എന്നര്‍ത്ഥം വരുന്ന കുഞ്ചപ്പ എന്നാണ് അയ്യരെ വിളിക്കുന്നത്. അവിവാഹിതനായ പദ്മനാഭ അയ്യര്‍ ഒറ്റയ്‌ക്കാണ് താമസം. ഭക്ഷണം സ്വയം പാകം ചെയ്താണ് കഴിക്കുന്നത്.

കഴിഞ്ഞ ഏഴു വര്‍ഷമായി കരമനയിലെ അഗ്രഹാരത്തെരുവുകള്‍ ഉറക്കമുണരുന്നത് പദ്മനാഭയ്യരുടെ മന്ത്രോച്ചാരണങ്ങള്‍ കേട്ടുകൊണ്ടാണ്. കൊടും മഞ്ഞിനും പെരുമഴയ്‌ക്കും പോലും തടസ്സപ്പെടുത്താന്‍ കഴിയാത്ത സപര്യ. അദ്ദേഹത്തിന്റെ വളരെ അടുത്ത ബന്ധു മരണപ്പെട്ട ദിവസം പോലും ജപം മുടക്കിയിട്ടില്ല. കരമനയെ സംസ്‌കൃത ഗ്രാമമാക്കുന്നതിന് വേണ്ടി വളരെയധികം പ്രയത്‌നിച്ച ആളാണ് അദ്ദേഹം. സംസ്‌കൃത പ്രചരണത്തിനു വേണ്ടിയാണ് ഹരേ രാമ മന്ത്ര ജപം ആരംഭിച്ചത്.

കരമനയിലെ വിവിധ ഭാഗങ്ങളിലായി അദ്ദേഹം തന്നെ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ ഓരോ ദിവസവും ഓരോ സംസ്‌കൃത വാചകങ്ങളും അതിന്റെ മലയാള അര്‍ത്ഥവും ബോര്‍ഡില്‍ എഴുതുന്നതും പതിവാണ്. സംസ്‌കൃത പഠന കുതുകികളായ ധാരാളം പേര്‍ ദിവസവും അയ്യര്‍ കുറിച്ചിടുന്ന സംസ്‌കൃത വാചകങ്ങളും അതിന്റെ മലയാള അര്‍ത്ഥവും എഴുതിയെടുക്കുന്നത് കാണുമ്പോള്‍ അദ്ദേഹത്തിന്റെ മനം നിറയും. ആദ്യകാലത്ത് അദ്ദേഹം ഒറ്റയ്‌ക്കായിരുന്നു രാമമന്ത്ര ജപവുമായി അഗ്രഹാരങ്ങള്‍ സന്ദര്‍ശിച്ചിരുന്നത്. പിന്നീട് പലരും അദ്ദേഹത്തിനൊപ്പം കൂടി. കൂടെ ആരും ഇല്ലെങ്കിലും പദ്മനാഭ അയ്യര്‍ ജപം മുടക്കാറില്ല.

എല്ലാ ദിവസവും വെളുപ്പിന് കൃത്യം നാലരയ്‌ക്ക് തുടങ്ങുന്ന ഹരേ രാമ മന്ത്ര ജപയാത്ര അഞ്ചരയ്‌ക്ക് സമാപിക്കും. അത് കഴിഞ്ഞ് കാലടിയിലെ ഇന്‍ഡോര്‍ കോര്‍ട്ടില്‍ ഷട്ടില്‍ കളിക്കാന്‍ പോകും. 68 വയസ്സായ പദ്മനാഭ അയ്യര്‍ ദിവസവും ആറ് ഗെയിം ഷട്ടില്‍ കളിക്കും. അത് കഴിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ സംസ്‌കൃത വാചകങ്ങളും അതിന്റെ മലയാള അര്‍ത്ഥവും എഴുതിയിടും. തുടര്‍ന്ന് വീട്ടിലെത്തി ഭക്ഷണം സ്വയം പാകം ചെയ്ത് കഴിച്ച ശേഷം സൈക്കിളില്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലും പബഌക് ലൈബ്രറിയിലും പോയിരുന്ന് പുസ്തകങ്ങള്‍ വായിക്കും. ഒരു വര്‍ഷം 250 ഓളം പുസ്തകങ്ങള്‍ അദ്ദേഹം വായിക്കും. യൂക്കോ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 42-ാം വയസ്സില്‍ സ്വയം വിരമിക്കുകയായിരുന്നു. തുടര്‍ന്നാണ് സംസ്‌കൃത പ്രചരണവും രാമമന്ത്ര ജപവും ശീലമാക്കിയത്.

Tags: TOP STORYDevotionalThiruvananthpuramKaramana AgraharamPadmanabha Iyer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വീടിന്റെ ഐശ്വത്തിനും ഭാഗ്യത്തിനും നിലവിളക്ക് കത്തിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Samskriti

ഗൂഗിള്‍ പേ ‘കൈനീട്ട’മാകുമ്പോള്‍

Samskriti

ദശപുഷ്പം; അതിവിശിഷ്ടമായ ദേവതാ സാന്നിദ്ധ്യങ്ങളാണ് ദശപുഷ്പങ്ങള്‍

Samskriti

ജ്യോതിഷവും നക്ഷത്രങ്ങളും

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

പുതിയ വാര്‍ത്തകള്‍

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.