Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരിക്കല്‍കൂടി അപ്രസക്തമായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് ബിജെപി- മോദി പ്രഭാവം

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Nov 24, 2024, 12:33 pm IST
in India

ന്യൂദല്‍ഹി: ഹരിയാനയ്‌ക്ക് പിന്നാലെ മഹാരാഷ്‌ട്രയിലും തിരിച്ചടികള്‍ നേരിട്ടതോടെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഒറ്റയടിക്ക് പത്തുവര്‍ഷം പിന്നോട്ട് പോ
യി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള അവസ്ഥയിലേക്കാണ് കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ വീഴ്ച. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ വലിയ മുന്നേറ്റം കാഴ്ച വെച്ചെന്നവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ അവസ്ഥ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നതായി മഹാരാഷ്‌ട്രയിലെ മഹായുതി സഖ്യത്തിന്റെ ഉജ്വല വിജയം മാറി.

അവിശ്വസനീയമായ മുന്നേറ്റമാണ് ബിജെപിയും സഖ്യകക്ഷികളായ ശിവസേനയും എന്‍സിപിയും മഹാരാഷ്‌ട്രയില്‍ കാഴ്ചവെച്ചത്. ആകെയുള്ള 288 സീറ്റുകളില്‍ 231 ഇടത്തും സഖ്യം വിജയിച്ചു. മഹാരാഷ്‌ട്രയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. ഏകനാഥ് ഷിന്‍ഡെയെയും അജിത് പവാറിനെയും ബിജെപി ക്യാമ്പിലെത്തിച്ച് ദേവേന്ദ്ര ഫട്നാവിസും ബിജെപിയും നടത്തിയ രാഷ്‌ട്രീയ നീക്കത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫലം കണ്ടുവെന്ന് വ്യക്തം. ലോക്സഭയില്‍ ഈ സഖ്യം തിരിച്ചടി നേരിട്ടെങ്കിലും പരാജയം സംഭവിച്ച മേഖലകള്‍ കണ്ടുപിടിച്ച് തിരുത്തിയതും താഴേത്തട്ടിലുള്ള പ്രവര്‍ത്തനം കൃത്യമായി നിര്‍വഹിച്ചതുമാണ് മഹായുതി സഖ്യത്തിന്റെ വിജയ കാരണം. മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ രണ്ട് അതികായന്മാരുടെ ദയനീയമായ അവസ്ഥയ്‌ക്കും തെരഞ്ഞെടുപ്പു ഫലം വഴിവെച്ചു. ബാല്‍ താക്കറെയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്‌ക്കും എന്‍സിപി തലവനും മുന്‍ മുഖ്യമന്ത്രിയുമായ ശരദ് പവാറിനും മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തില്‍ ഇതിന് മേല്‍ തിരിച്ചടി ലഭിക്കാനില്ലാത്ത അവസ്ഥ. ഉദ്ധവിന്റെ ശിവസേന ഇരുപത് സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ ശരദ് പവാറിന്റെ എന്‍സിപി കേവലം പത്തുസീറ്റുകളിലേക്ക് മാത്രമാണ് വിജയിച്ചത്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ യഥാര്‍ത്ഥ ശിവസേന ഉയര്‍ന്നുവരുന്ന കാഴ്ചകള്‍ക്കും മഹാരാഷ്‌ട്ര സാക്ഷ്യം വഹിച്ചു. 57 സീറ്റുകള്‍ ഷിന്‍ഡെയ്‌ക്ക് വിജയിക്കാനായി. ലോക്സഭയില്‍ ദയനീയമായി തിരിച്ചടി നേരിട്ട അജിത് പവാറിന് 41 സീറ്റുകളിലെ മിന്നും വിജയമാണ് നിയമസഭാ തെരഞ്ഞെടുപ്പ് സമ്മാനിച്ചത്.

ഝാര്‍ഖണ്ഡിലാവട്ടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത് ഭരണകക്ഷിയായ ജെഎംഎം ആണ്. 81 അംഗ അസംബ്ലിയില്‍ അവര്‍ക്ക് 34 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 21 സീറ്റുകളോടെ ബിജെപി മുഖ്യപ്രതിപക്ഷമായി. ജെഎംഎമ്മിന്റെ പിന്തുണയോടെ 16 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. മഹാരാഷ്‌ട്രയിലും ഝാര്‍ഖണ്ഡിലുമായി 350ലേറെ നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നപ്പോള്‍ വെറും 30 ഇടത്തു മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.
മുഖ്യപ്രതിപക്ഷമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന് പത്തുശതമാനം സ്ഥലത്തു
പോലും വിജയിക്കാനാവാത്ത സ്ഥിതി. എന്നാല്‍ ബിജെപിയാവട്ടെ 154 മണ്ഡലങ്ങളില്‍ വിജയിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന 48 നിയമസഭാ മണ്ഡലങ്ങളില്‍ 22 ഇടത്ത് വിജയിക്കാ
നും ബിജെപിക്കായി.

സഖ്യകക്ഷികളുടെ കൂടി കണക്കിലെടുത്താല്‍ വിജയശതമാനം ഇനിയും ഉയരും. ദേശീയ തലത്തില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും വലിയ ആത്മവിശ്വാസം ലഭിച്ച തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് സമാപനം കുറിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ദല്‍ഹി, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ട ഊര്‍ജ്ജവും ബിജെപിക്കും മോദി സര്‍ക്കാരിനും നല്‍കാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിധികള്‍ക്കായി.

രാഹുലിന്റെ നേതൃത്വം പരാജയമെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായതോടെ വയനാട്ടില്‍ നിന്ന് വിജയിച്ച് ലോക്സഭയിലേക്കെത്തുന്ന പ്രിയങ്കാ ഗാന്ധിയെക്കൂടി മുന്നില്‍ നിര്‍ത്തിയാവും ഇനിയുള്ള രാഷ്‌ട്രീയ നാടകങ്ങള്‍ എന്ന മാറ്റം മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് ഫലം വരുത്താന്‍ പോകുന്നത്.

Tags: bjpelectioncongressNarendra Modimaharashtra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.