Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

കലാമണ്ഡലം ഹൈദരലി ആ പാട്ടിന്റെ ട്യൂണ്‍ കേട്ട് വിദ്യാധരന്‍ മാസ്റ്ററെ കെട്ടിപ്പിടിച്ചു; ഇത് യേശുദാസ് പാടിയാല്‍ ഹിറ്റാകും എന്ന് പറഞ്ഞു

മികച്ച റൊമാന്‍റിക് ഗാനങ്ങളുടെ പട്ടികയില്‍ മികച്ച സ്ഥാനം നേടാന്‍ സാധ്യതയുള്ള ഗാനമാണ് വിദ്യാധരന്‍മാസ്റ്റര്‍ സംഗിതം ചെയ്ത 'കല്പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്നില്‍...." എന്ന ഗാനം. പക്ഷെ ആ ഗാനം വിദ്യാധരന്‍മാസ്റ്ററുടെ കയ്യില്‍ എത്തിപ്പെടുന്നതിന് പിന്നില്‍ ഏറെ വിധിവൈപരീത്യങ്ങള്‍ നിറഞ്ഞ സംഭവവികാസങ്ങള്‍ ഉണ്ടായി.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Nov 21, 2024, 10:27 pm IST
in Music, Entertainment
സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ (ഇടത്ത്) യേശുദാസ് (നടുവില്‍) ഗാനരചയിതാവ് ശ്രീമൂലനഗരം വിജയന്‍ (വലത്ത്)

സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ (ഇടത്ത്) യേശുദാസ് (നടുവില്‍) ഗാനരചയിതാവ് ശ്രീമൂലനഗരം വിജയന്‍ (വലത്ത്)

തിരുവനന്തപുരം: മികച്ച റൊമാന്‍റിക് ഗാനങ്ങളുടെ പട്ടികയില്‍ മികച്ച സ്ഥാനം നേടാന്‍ സാധ്യതയുള്ള ഗാനമാണ് വിദ്യാധരന്‍മാസ്റ്റര്‍ സംഗിതം ചെയ്ത ‘കല്പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്നില്‍….” എന്ന ഗാനം. പക്ഷെ ആ ഗാനം വിദ്യാധരന്‍മാസ്റ്ററുടെ കയ്യില്‍ എത്തിപ്പെടുന്നതിന് പിന്നില്‍ ഏറെ വിധിവൈപരീത്യങ്ങള്‍ നിറഞ്ഞ സംഭവവികാസങ്ങള്‍ ഉണ്ടായി. ഒടുവില്‍ ശ്രീമൂലനഗരം വിജയന്‍ എന്ന നാടകകൃത്തും സംവിധായകനും പ്രതീക്ഷകളോടെ മാറ്റി സൂക്ഷിച്ച ഗാനം സംഗീത സംവിധായകന്‍ വിദ്യാധരന്‍മാസ്റ്റര്‍ ട്യൂണ്‍ ചെയ്യുന്നു, യേശുദാസ് പാടുന്നു. പക്ഷെ അത്ര എളുപ്പമായിരുന്നില്ല ആ സംഗമം. ആ കഥ ഇങ്ങിനെ.

“കാലടി ഗോപി എഴുതിയ ‘രംഗം’ എന്ന നാടകത്തിന് പശ്ചാത്തല സംഗീതം ചെയ്യാന്‍ പോയതാണ് ഞാന്‍. ഈ നാടകത്തിന്റെ സംവിധായകന്‍ ശ്രീമൂലനഗരം വിജയനാണ്. ആ നാടകത്തിന് രംഗപടം ചെയ്യുന്നത് ‘വീണപൂവി’ന്റെ സംവിധായകന്‍ അമ്പിളിയും. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് പോയത്. നാടകത്തില്‍ പാട്ടില്ല. പശ്ചാത്തലസംഗീതമേ ഉള്ളൂ. ഞങ്ങള്‍ ചെല്ലുമ്പോള്‍ ശ്രീമൂലനഗരം വിജയന്‍ അഭിനേതാക്കളെ ഡയലോഗ് പഠിപ്പിക്കുന്നതാണ് കാണുന്നത്. ഡയലോഗിന്റെ ഏറ്റിറക്കങ്ങള്‍ പഠിപ്പിക്കുകയാണ് അദ്ദേഹം. കാലടി ഗോപിയുടെ നാടകശാലയാണ് പെരുമ്പാവൂര്‍ നാടകശാല. നാല് രംഗങ്ങളുള്ള നടകമാണ് രംഗം. ഒരു ക്ലാരനറ്റ്, ഒരു ഗിറ്റാര്‍, തബല, ഒരു കോംഗോഡ്രം ഇങ്ങിനെ നാലഞ്ച് ആളുകള്‍ ചേര്‍ന്നാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്. ശ്രീമൂലനഗരം വിജയനുമായി പരിചയമായി. അദ്ദേഹത്തിന് എന്നെ ഇഷ്ടമായി”. – വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു.

“പിന്നീട് ഒരു ദിവസം ശ്രീമൂലനഗരം മോഹന്‍ പറഞ്ഞു. എന്റെ ഒരു ട്രൂപ്പുണ്ട്. അതില്‍ നാലഞ്ച് പാട്ടുണ്ട്. അത് ഒരു സംഗീത സംവിധായകന്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒരു പാട്ടുണ്ട്. അതിന്റെ ട്യൂണ്‍ ആ രംഗത്തിന് ചേരാത്തതുകൊണ്ട് ആ പാട്ട് മാറ്റിവെച്ചിരിക്കുകയാണ്. അതൊന്ന് മാറ്റി സംഗീതം ചെയ്യണം.” -ശ്രീമൂലനഗരം വിജയന്‍ ഒരു ദിവസം ആവശ്യം പറഞ്ഞു.

“മറ്റൊരാള്‍ ചെയ്ത പാട്ട് ഞാന്‍ ചെയ്യണോ. അത് എന്റെ രീതിയില്ല”- എന്ന് പറഞ്ഞ് വിദ്യാധരന്‍ മാസ്റ്റര്‍ ഒഴിഞ്ഞുമാറാന്‍ നോക്കി. അപ്പോള്‍ ശ്രീമൂലനഗരം വിജയന്‍ പറഞ്ഞതിങ്ങിനെ::”മാഷ് ആ പാട്ട് കേട്ടിട്ടില്ലല്ലോ. അതുകൊണ്ട് ഈ വരികള്‍ കൊണ്ടുപോയി ഫ്രഷായി സംഗീതം ചെയ്താല്‍ മതി.”. ശ്രീമൂലനഗരം വിജയന്‍ പറഞ്ഞ ആ അഭിപ്രായം വിദ്യാധരന്‍ മാസ്റ്റര്‍ക്കിഷ്ടമായി. അങ്ങിനെയാണ് അദ്ദേഹം കല്‍പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്നില്‍ എന്ന ഗാനം ട്യൂണ്‍ ചെയ്തത്.

വാസ്തവത്തില്‍1976-ൽ ശ്രീമൂലനഗരത്ത് നിന്ന് ആരംഭിച്ച വിജയാതീയറ്റേഴ്സിന്റെ പ്രഥമ നാടകം.
ഈ നാടകത്തിലാണ് “കൽപ്പാന്തകാലത്തോള൦” എന്ന ഗാനം
ആദ്യമായി ഉപയോഗിച്ചത്. അത് മറ്റൊരു സംഗീതസംവിധായകന്‍ സോപാനസ൦ഗീതച്ഛായയില്‍ ഇടയ്‌ക്കയും ഓടക്കുഴലും ഉപയോഗിച്ച് ചെയ്ത ഈണമായിരുന്നു ആ ഗാനത്തിന്. അന്ന് നാടകത്തില്‍ ആ ഗാനം ഉപയോഗിച്ചെങ്കിലും ശ്രീമൂലനഗരം വിജയന് ആ ട്യൂണ്‍ അത്രയ്‌ക്ക് ബോധിച്ചിരുന്നില്ല.

താന്‍ ഒരു സിനിമയ്‌ക്ക് സ്ക്രിപ്റ്റ് എഴുതുന്നുണ്ടെന്നും ആ സിനിമയില്‍ ഈ പാട്ട് നമുക്ക് യേശുദാസിനെക്കൊണ്ട് പാടിക്കാമെന്നും ശ്രീമൂലനഗരം വിജയന്‍ വിദ്യാധരന്‍മാസ്റ്റര്‍ക്ക് ഉറപ്പുനല്‍കി. താന്‍ ഹൃദയം കൊണ്ട് രചിച്ച ഈ ഗാനം മികച്ച ടൂണില്‍ തന്നെ പുറത്ത് വരണമെന്ന നിര്‍ബന്ധമായിരുന്നു ശ്രീമൂലനഗരം വിജയന് ഉണ്ടായിരുന്നത്.

“അന്ന് ഞാന്‍ കലാമണ്ഡലം ക്ഷേമാവതിയുടെ ട്രൂപ്പില്‍ ഹാര്‍മോണിയം വായിച്ച് നടക്കുകയാണ്. കല്പാന്ത കാലത്തോളം എന്ന വരി:”കള്‍ക്ക് പല തരത്തിലും ഈണങ്ങള്‍ ചെയ്ത് നോക്കി, ഈണങ്ങള്‍ ചേരുന്നത് നോക്കി ഏറെക്കാലം നടന്നു. ഒടുവില്‍ ഒരു ട്യൂണ്‍ ഇഷ്ടപ്പെട്ടു. അങ്ങിനെ ഒരു ദിവസം ഞാന്‍ കലാമണ്ഡലം ഹൈദരലിയോട് പറഞ്ഞു ഹൈദരൂ, ഞാന്‍ യേശുദാസിനെക്കൊണ്ട് പാടിക്കാന്‍ ഒരു മെലഡി ഉണ്ടാക്കിയിട്ടുണ്ട്. ഒന്നു കേട്ടിട്ട് അഭിപ്രായം പറയൂ. “- വിദ്യാധരന്‍ മാസ്റ്റര്‍ പറയുന്നു. കലാമണ്ഡലം ഹൈദരലി ആ പാട്ട് ആദ്യമായി കേട്ടു.
കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും..
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവർന്ന രാധികയെ പോലെ..
കവർന്ന രാധികയെ പോലെ…

ഒരു സെമിക്ലാസിക്കല്‍ ടച്ചില്‍ ശ്രീരാഗത്തില്‍ ആണ് വിദ്യാധരന്‍മാസ്റ്റര്‍ ഗാനം ട്യൂണ്‍ ചെയ്തത്. ട്യൂണ്‍ കേട്ടയുടന്‍ ഹൈദരലി വിദ്യാധരന്‍മാഷെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. എന്ന് പറഞ്ഞു:””ഇത് യേശുദാസ് പാടിയാല്‍ സൂപ്പര്‍ ഹിറ്റാകും”.

പക്ഷെ ഈ പാട്ട് കമ്പോസ് ചെയ്ത് ആറ് കൊല്ലം കൂടി കഴിഞ്ഞാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത്.

“കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ…
കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
കസ്തൂരിമാനല്ലോ നീ…
കസ്തൂരിമാനല്ലോ നീ…”

എന്റെ ഗ്രാമം എന്ന സിനിമയില്‍ സോമനും കനകദുര്‍ഗ്ഗയും ആണ് അഭിനയിക്കുന്നത്. 1984ലാണ് ശ്രീമൂലനഗരം വിജയന്‍ എന്റെ ഗ്രാമം എന്ന സിനിമ സംവിധാനം ചെയ്തത്. അങ്ങിനെ ആ ഗാനം എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ റൊമാന്‍റിക് ഗാനങ്ങളില്‍ ഒന്നായി മാറി. .

 

Tags: KalpandakaalatholamEntegramamLatest infoYesudassongwriterMalayalamCinemaVidyadharanmasterSreemoolanagaramvijayanMusicdirectorVidyadaranmaster
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

Kerala

അപമൃത്യു, വിവാഹമോചനം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്ന ജാതകത്തിലെ ദശാസന്ധി ദോഷം; വിവാഹപ്പൊരുത്തത്തില്‍ ഇത് പ്രധാനം

Kerala

ശമ്പളം തരൂ..ഞങ്ങൾ പട്ടിണിയിലാണ്..ആരും അറിയാത്ത മാധ്യമം പത്രത്തിന്റെ തട്ടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.