Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മകൻ പറഞ്ഞ വാക്ക് ക്രിസ്റ്റോഫിനെ ഈശ്വരനാക്കി; പുനർജന്മമറിഞ്ഞ് ഈശാ സ്വാമിയുടെ മുന്നിലും

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Nov 20, 2024, 09:59 pm IST
in Kerala

iപി. ശ്രീകുമാർ

തിരുവനന്തപുരം: രണ്ടു വയസുകാരൻ മകൻ ലോറന്റ് ഡുമാസ് പറഞ്ഞ ഒരുവാക്ക് ഫ്രാൻസുകാരനായ ക്രിസ്റ്റോഫ് ഡുമാസിന്റെ ജീവിതമാണ് മാറ്റിയത്. ന്യൂക്ലിയർ സയൻസിൽ നിന്ന് ആത്മീയതയിലേക്കുള്ള മാറ്റം. ‘കാസ് തടാകം’ എന്നതായിരുന്നു ആ വാക്ക്. ആദ്യം പറഞ്ഞപ്പോൾ അവഗണിച്ചു. കൊച്ചുകുട്ടി എന്തോ പറയുന്നു എന്നുമാത്രം കരുതി.

ഒരു ദിവസം അടുക്കളയിൽ ചാരിവെച്ചിരുന്ന ബോർഡിൽ രണ്ടു വയസുകാരൻ കുത്തിവരയ്‌ക്കുന്നു. വെള്ളത്തിന്റേയും തീയുടേയും സാമ്യരൂപങ്ങൾ. അപ്പോഴും കൊച്ചുപയ്യൻ സ്ഫുടമായി പറഞ്ഞുകൊണ്ടിരുന്നു. ‘കാസ് തടാകം’, ‘കാസ് തടാകം’  എന്ന്. ക്രിസ്റ്റോഫ് ഗൂഗിളിൽ വാക്ക് തെരഞ്ഞു. അമേരിക്കയിലെ മിനസോട്ടയിലെ വലിയൊരു തടാകത്തിന്റെ പേര്. അവിടെ അപകടമുണ്ടായി നിരവധി പേർ മരിച്ചതിന്റെ വാർത്തയും ലഭിച്ചു. തൊട്ടടുത്ത ദിവസം മേശപ്പുറത്തിരുന്ന ഗ്ളോബ് വട്ടംകറക്കിയ ലോറന്റ് കൃത്യമായി കാസ് തടാകം സ്ഥിതിചെയ്യുന്ന സ്ഥലത്ത് കൊച്ചുവിരൽ ചൂണ്ടി.

ഗർഭ പാത്രത്തിൽ വെച്ച് ശ്വാസംമുട്ടൽ അനുഭവിച്ചതും സംഗീതം കേട്ടപ്പോൾ ആശ്വാസം തോന്നിയതുമായ കാര്യവുമൊക്കെ വാക്കുകൊണ്ടും ആംഗ്യംകൊണ്ടു കൊച്ചുകുട്ടി വിവരിച്ചപ്പോൾ അത്ഭുതം ഏറി. കുട്ടിയുടെ പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയ കാര്യം ഡോക്ടർമാർ പറഞ്ഞതും സുഖപ്രസവത്തിനായി പാട്ടും നൃത്തവും നടത്തിയതും ഓർമയിലെത്തി.

ന്യൂക്ലിയർ സയൻസിൽ ശാസ്ത്രജ്ഞനും ഡോക്ടറേറ്റുമുള്ള ക്രിസ്റ്റോഫിന്റെ മനസിൽ സംശയങ്ങൾ ഉയർന്നു. സഹപ്രവർത്തകനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ പുനർജന്മത്തെക്കുറിച്ചുള്ള ഭാരതീയരുടെ വിശ്വാസത്തെക്കുറിച്ച് സൂചിപ്പിച്ചു. കാസ് തടാകത്തിൽ അപകടത്തിൽ മരിച്ച ആരുടേയോ പുനർജന്മമാണ് തന്റെ മകൻ എന്ന വിശ്വാസം ബലപ്പെടുന്നതായിരുന്നു പിന്നീടുണ്ടായ പല സംഭവങ്ങളും.

സത്യം തേടിയുള്ള യാത്രയായിരുന്നു പിന്നീട്. ഭാരതത്തിലെത്തി. ആശ്രമങ്ങളും മഠങ്ങളും സന്ദർശിച്ചു. സന്യാസിമാരും പണ്ഡിതന്മാരുമായി സംവദിച്ചു. ബുദ്ധദർശനം പഠിച്ചു. പൂർണമായും സസ്യാഹാരിയായി. അവസാനം തന്റെ പല സംശയങ്ങൾക്കും മറുപടി നൽകുന്ന ഗുരുവിനെ തമിഴ്‌നാട്ടിൽ കണ്ടെത്തി. പുനർജന്മം സത്യമാണെന്ന് ബോധ്യപ്പെട്ടു. ക്രിസ്റ്റോഫ്,  ഈശ്വർ എന്ന പേരു സ്വീകരിച്ചു. ഭാര്യ കരോലിന്‍, ഗൗരിയായി. മകൻ ലോറന്റ് തത്പുരുഷ് എന്ന നാമവും സ്വീകരിച്ചു.

ആത്മീയ വഴിയിലൂടെയായിരുന്നു മൂവരുടേയും പിന്നീടുള്ള യാത്ര. തുടർച്ചയായി ഭാരതത്തിലെത്തി കൂടുതൽ കൂടുതൽ പഠിച്ചു. ഗുരു സമാധി ആയതിനെ തുടർന്ന് സംശയ നിവാരണത്തിന് ആളെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഈശാ സ്വാമിയുടെ പാരീസിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ അവസരം കിട്ടിയത്. ആത്മീയതയെ ശാസ്ത്രീയമായി സ്വാമി വിവരിക്കുന്നതു കേട്ടപ്പോൾ അത്ഭുതമായി. പ്രപഞ്ചത്തിന് അടിസ്ഥാനമായ ഊർജത്തെക്കുറിച്ചുള്ള സ്വാമിയുടെ വിശദീകരണം താൻ പഠിച്ച ശാസ്ത്രത്തിനും എത്ര മുകളിലെന്ന് ക്രിസ്റ്റോഫ് തിരിച്ചറിഞ്ഞു.

മനുഷ്യന്റെ ആന്തരിക ലോകവും ബാഹ്യലോകവും ഒന്നാണെന്ന് ഈശാ സ്വാമി സ്ഥാപിച്ചെടുക്കുന്നത് ബോധ്യപ്പെട്ടു. ശാസ്ത്രത്തേയും ആത്മീയതയേയും സമന്വയിപ്പിച്ച് നൂതനമായ പ്രവർത്തനശൈലി സ്വീകരിച്ചുള്ള സ്വാമിയുടെ രീതി ഇഷ്ടമായി. പ്രപഞ്ചത്തിന് നിദാനമായ ഊർജത്തെക്കുറിച്ചും പൂർണബോധത്തിലേക്ക് നയിക്കുന്ന വിദ്യാഭ്യാസത്തെ കുറിച്ചും ഈശാ സ്വാമി ആവിഷ്‌കരിച്ച സിദ്ധാന്തങ്ങൾ അക്കാദമിക്ക് ലോകത്തെക്കൊണ്ട് കൂടുതൽ അംഗീകരിപ്പിക്കാനുള്ള ശ്രമത്തിലാണ് ക്രിസ്റ്റോഫ് എന്ന ഈശ്വർ. ഈശാ സ്വാമിയുടെ പ്രശസ്തമായ ഐ തിയറിയുടെ മുഖ്യ പ്രചാരകനുമാണിപ്പോൾ ഇദ്ദേഹം.

Tags: isa swami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.