Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

41 ദിവസത്തെ കഠിന വ്രതവുമായി കാനന പാതയിലൂടെ ഒരു യാത്ര, ഭക്തിയുടെ മുന്നില്‍ പ്രതിസന്ധികള്‍ വഴിമാറുന്ന യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 06:18 am IST
in Kerala

മണ്ഡല മാസത്തില്‍ 41 ദിവസത്തെ കഠിന വ്രതവുമായി കാനന പാതയിലൂടെ ഒരു യാത്ര. ഭക്തിയുടെ മുന്നില്‍ പ്രതിസന്ധികള്‍ വഴിമാറുന്ന യാത്ര.
തത്ത്വമസിയുടെ പൊരുള്‍ തേടിയുള്ള യാത്ര…

വണ്ടിപ്പെരിയാറിലെ സത്രത്തില്‍ നിന്ന് ശബരിമലയിലേക്കുള്ള കാനന തീര്‍ഥാടനപാത, പുല്‍മേട്ടിലൂടെ 12 കിലോമീറ്റര്‍ നീളുന്നു. പെരിയാര്‍ കടുവാസങ്കേതത്തിലെ ഈ പ്രദേശത്തേക്ക് വൃശ്ചികത്തിലെ തീര്‍ത്ഥാടനകാലത്തുമാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
പൂങ്കാവനത്തിലേക്ക് പ്രവേശനം

സത്രത്തില്‍ നിന്നാണ് വനത്തിലേക്കുള്ള പ്രവേശനം. വണ്ടിപ്പെരിയാര്‍ ടൗണില്‍ നിന്ന് 13 കിലോമീറ്റര്‍ ബസ്സില്‍ യാത്ര ചെയ്ത് സത്രത്തില്‍ എത്താം. അല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് വള്ളക്കടവിലേക്കുള്ള ബസ് പിടിക്കാം. അവിടെ നിന്ന് തേയിലത്തോട്ടങ്ങള്‍ക്കും പുല്‍മേടുകള്‍ക്കും ഇടയിലൂടെ നാലു കിലോമീറ്റര്‍ നടന്നും സത്രത്തിലെത്താം.

കല്ലും മുള്ളും നിറഞ്ഞ ശരണവീഥി

കുത്തനെയുള്ള കയറ്റത്തിലൂടെ കാനനപാത ആരംഭിക്കുന്നു. ഒരു കിലോമീറ്ററോളം കയറ്റമാണ്. പിടിച്ചുകയറാന്‍ പലയിടത്തും വടം കെട്ടിയിട്ടുണ്ട്. കയറാന്‍ പാടുപെടുന്നവരെയും ശരണംവിളി പകരുന്ന ശക്തിയില്‍ അനായാസം നടന്നുകയറുന്നവരെയും ഇവിടെ കാണാം.

ഇടതൂര്‍ന്ന വനത്തില്‍ നിന്ന് മലകയറി ചെല്ലുന്നത് വിശാലമായ പുല്‍മേട്ടിലേക്കാണ്. മലമുകളിലെ കുളിര്‍ക്കാറ്റ് ഏല്‍ക്കുന്നതോടെ കാലിന്റെ വേദന പമ്പകടക്കും. പിന്നിലേക്ക് നോക്കിയാല്‍ വണ്ടിപ്പെരിയാര്‍ ടൗണ്‍ ഉള്‍പ്പെടുന്ന വിശാലമായ കാഴ്ച കാണാം.

പെരിയാര്‍ നദിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മലനിരകളാണിവ. തുറസ്സായ വഴിയാണ് മുന്നോട്ട്. നോക്കെത്താദൂരത്ത് മൊട്ടക്കുന്നുകള്‍, അവിടിവിടെ ഷോലവനങ്ങള്‍… സീതക്കുളം, സീറോ പോയിന്റ്, ഉപ്പുപാറ, തണ്ണിത്തൊട്ടി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു ഈ മനോഹരമായ പാത.

കാനനപാതയിലൂടെയുള്ള കാല്‍നടയാത്രയ്‌ക്ക് മലയാളികള്‍ കുറവാണ്. അതേസമയം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കാനന പാത കൂടുതലും തെരഞ്ഞെടുക്കുന്നത്. ഇടയ്‌ക്ക് പ്രത്യക്ഷപ്പെടുന്ന ഷോലവനങ്ങളിലൂടെ കുളിരേകുന്ന അരുവിയൊഴുകുന്നു. ശരീരം തണുപ്പിക്കാന്‍ അയ്യപ്പന്‍മാര്‍ക്ക് ഇവിടെ ഒരിടവേള പതിവാണ്.

ആറുകിലോമീറ്റര്‍ കഴിയുമ്പോള്‍ വനസേവാ സംഘത്തിന്റെ ഭോജനശാലയെത്തും. കപ്പയും കഞ്ഞിയുമാണ് പ്രധാനവിഭവം. തീര്‍ഥാടകര്‍ക്ക് വൈദ്യസഹായത്തിനുള്ള സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

വഴിയോരത്ത് പലയിടങ്ങളിലും വനംവകുപ്പിന്റെ നിരീക്ഷണനിലയങ്ങളും കാണാം.

നട്ടുച്ചയ്‌ക്കും ചെറുതണുപ്പോടു കൂടിയ വെയില്‍. ശരാശരി വേഗത്തിലുള്ള നടത്തമാണെങ്കില്‍ ഉച്ച കഴിയുന്നതോടെ പുല്‍മേടുകളോട് വിടപറയും. പിന്നീട് കുത്തനെയുള്ള ഇറക്കം ആരംഭിക്കുകയാണ്. അത്ര അകലെയല്ലാതെ ശബരിമല സമുച്ചയം കാണാം. പാത ഇടതൂര്‍ന്ന കാട്ടിലേക്ക് പ്രവേശിക്കുന്നു. മരത്തണലില്‍ ഒരല്‍പനേരം വിശ്രമിച്ച ശേഷമാണ് മിക്കവരും നടപ്പ് തുടരുക. തുടര്‍ന്നു നാലുകിലോമീറ്ററോളം ഇടുങ്ങിയതും ചെങ്കുത്തുമായ പാതയാണ്.

തളര്‍ന്ന് അവശരായ യുവാക്കളെ പിന്നിലാക്കി എണ്‍പതും തൊണ്ണൂറും വയസ്സുള്ള അയ്യപ്പഭക്തര്‍ സന്നിധാനം ലക്ഷ്യമാക്കി മുന്നേറുന്നത് ശബരിപാതയിലെ അത്ഭുതക്കാഴ്ചയാണ്.

സന്നിധാനത്തേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് ഉരക്കുഴി തീര്‍ഥം. ഒരാള്‍ക്ക് ഇറങ്ങി നില്‍ക്കാന്‍ പാകത്തിനുള്ള വിസ്താരം കുറഞ്ഞ കുഴിയിലേക്ക് വന്നുപതിക്കുന്ന വെള്ളച്ചാട്ടം. ഒരാള്‍ക്കുഴി എന്ന പേര് ലോപിച്ച് ഉരക്കുഴിയായി. മഹിഷീനിഗ്രഹം കഴിഞ്ഞെത്തിയ മണികണ്ഠന്‍ ഉരക്കുഴി തീര്‍ഥത്തില്‍ സ്‌നാനം ചെയ്തതായി വിശ്വസിക്കുന്നു. ഒട്ടുമിക്ക ഭക്തരും ഇവിടെ കുളിച്ചശേഷമാണ് സന്നിധാനത്തേക്ക് പ്രവേശിക്കുന്നത്.

ഒരു പകല്‍മുഴുവന്‍ നടന്നതിന്റെ ക്ഷീണമെല്ലാം മലമുകളില്‍ നിന്നുള്ള ഈ കുളിരേകുന്ന ജലത്തില്‍ അലിഞ്ഞ് ഇല്ലാതാകുന്നു. തുടര്‍ന്ന് ശരണം വിളിയുടെ ശക്തിയില്‍ സന്നിധാനത്തേക്ക്.

അതെ, കാനനപാതയിലൂടെയുള്ള ഈ കാല്‍നടയാത്ര നല്‍കുന്നത് അതുല്യമായൊരു അനുഭവമാണ്; പ്രകൃതിയുടെ ദൈവീകസ്പര്‍ശത്തില്‍, വിശ്വാസത്തിന്റെ പാരമ്യത്തില്‍, കല്ലും മുള്ളും പൂമെത്തയാകുന്ന ദിവ്യാനുഭവം…

Tags: Mandala poojaSabarimala 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ അയ്യപ്പ സ്വാമിക്ക് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന, മണ്ഡല പൂജ ശനിയാഴ്ച

Kerala

മണ്ഡല പൂജ: 26നും 27നും ശബരിമലയില്‍ ഭക്തരുടെ എണ്ണം നിയന്ത്രിക്കും

Kerala

കാലേകൂട്ടി നടത്തിയ തയാറെടുപ്പുകള്‍ മണ്ഡലതീര്‍ഥാടനകാലം സുഗമമാക്കി: മന്ത്രി വി എന്‍ വാസവന്‍

Kerala

ശബരിമല പതിനെട്ടാംപടിയില്‍ നിന്ന് ഫോട്ടോ ഷൂട്ട്

Kerala

ശബരിമല റോപ് വേ യഥാർഥ്യമാവുന്നു; പകരം ഭൂമി അനുവദിച്ച് ഉത്തരവായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.