Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അച്ഛനോളം വരില്ലയെങ്കിലും തന്നാലാവുന്നത് ചെയ്ത് ക്രിക്കറ്റിലെ അഭിനിവേശം വിടാതെ പിന്തുടര്‍ന്ന് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; രഞ്ജിയില്‍ ബൗളറായി തിളങ്ങി

അച്ഛനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തരംഗമായിരുന്നു. ബാറ്റിംഗില്‍ തകര്‍ക്കാന്‍ പറ്റാത്ത ഒരു പാട് റെക്കോഡുകളുടെ തമ്പുരാന്‍. അച്ഛന്റെ കളി കണ്ട് വളര്‍ന്ന മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് മറ്റ് മോഹങ്ങളില്ലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2024, 08:43 pm IST
in Cricket, Sports
ഇന്ത്യന്‍ ലോകകപ്പ് നേടിയപ്പോള്‍ സച്ചിനൊപ്പം മൈതാനം ചുറ്റുന്ന മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (ഇടത്ത്) വിമര്‍ശനങ്ങളുടെ സമ്മര്‍ദ്ദങ്ങളെ നേരിടേണ്ടി വരുന്ന മുതിര്‍ന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (വലത്ത്)

ഇന്ത്യന്‍ ലോകകപ്പ് നേടിയപ്പോള്‍ സച്ചിനൊപ്പം മൈതാനം ചുറ്റുന്ന മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (ഇടത്ത്) വിമര്‍ശനങ്ങളുടെ സമ്മര്‍ദ്ദങ്ങളെ നേരിടേണ്ടി വരുന്ന മുതിര്‍ന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (വലത്ത്)

മുംബൈ: അച്ഛനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തരംഗമായിരുന്നു. ബാറ്റിംഗില്‍ തകര്‍ക്കാന്‍ പറ്റാത്ത ഒരു പാട് റെക്കോഡുകളുടെ തമ്പുരാന്‍. അച്ഛന്റെ കളി കണ്ട് വളര്‍ന്ന മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് മറ്റ് മോഹങ്ങളില്ലായിരുന്നു.

അച്ഛനെപ്പോലെ ക്രിക്കറ്ററാകണം എന്നായിരുന്നു ആഗ്രഹം. ചെറുപ്പം മുതല്‍ ക്രിക്കറ്റ് മൈതാനങ്ങളിലും പ്രാക്ടീസിങ്ങ് ഗ്രൗണ്ടുകളിലും മണിക്കൂറുകള്‍ ചെലവഴിച്ചു. അച്ഛനെപ്പോലെ നല്ലൊരു ബാറ്റ്സ്മാന്‍ ആകണം എന്ന് ആഗ്രഹിച്ചു. നടന്നില്ല. ഇപ്പോള്‍ പേസ് ബൗളിങ്ങിലാണ് താല്‍പര്യം. ഇടം കൈയന്‍ പേസ് ബൗളറാണ്.

തുടക്കത്തില്‍ സച്ചിന്റെ മകന്‍ എന്ന പരിഗണന ഉണ്ടായിരുന്നു. സച്ചിന്‍ നേരിട്ട് ഇടപെട്ടില്ലെങ്കിലും സെലക്ടര്‍മാര്‍ പ്രാധാന്യം നല്‍കിയിരുന്നു. 2018ല്‍ 19 വയസ്സിന് താഴെയുള്ളവരുടെ ഇന്ത്യന്‍ ടീമില്‍ ശ്രീലങ്കയ്‌ക്കെതിരെ കളിച്ച് കൊണ്ട് തുടക്കം. 2021ല്‍ മുംബൈയ്‌ക്ക് വേണ്ടി ടി20യില്‍ കളിച്ചു. ഐപിഎല്ലില്‍ മുംബൈ ടീമില്‍ ഉണ്ടായിരുന്നു. പക്ഷെ ശോഭിച്ചില്ല. മുംബൈ സീനിയര്‍ ടീമില്‍ ഇടം പിടിച്ചു. ആദ്യമൊക്കെ സെഞ്ച്വറി നേടുന്ന ബാറ്റ്സ്മാന്‍ ആയിരുന്നെങ്കിലും പിന്നീട് ഫോം മങ്ങി. ഇതിനിടെ പരിക്കുകള്‍ മൂലം കളിക്കളത്തില്‍ നിന്നും മാറിയിരിക്കേണ്ടി വന്നു.

സച്ചിന്റെ മകനായതുകൊണ്ട് അര്‍ജുന്റെ പിഴവിനായി കാത്തിരിക്കുകയാണ് മാധ്യമങ്ങള്‍. ഒരിയ്‌ക്കല്‍ ഐപിഎല്ലില്‍ ഒരു ഓവറില്‍ പഞ്ചാബ് കിംഗ്സിന് 31 റണ്‍സ് വഴങ്ങിയതോടെ മാസങ്ങള്‍ നീണ്ട വിമര്‍ശനമാണ് അര്‍ജുന്‍ നേരിടേണ്ടിവന്നത്. സച്ചിന്റെ സ്വാധീനത്താലാണ് മുംബൈ ഐപിഎല്ലില്‍ ഇടം നേടിയത് എന്ന് വരെ ആരോപണമുണ്ടായി.

മുംബൈ ടീമില്‍ പേസ് ബൗളര്‍ എന്ന നിലയില്‍ സ്ഥാനം കിട്ടാന്‍ വിഷമമായതിനാല്‍ ഗോവ ടീമിനൊപ്പം ചേര്‍ന്നിരിക്കുകയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ഗോവയിലാണെങ്കില്‍ പേസ് ബൗളറായി പന്തെറിയാന്‍ അവസരം ലഭിക്കും എന്നതാണ് കാരണം. എന്തായാലും അര്‍ജുന്‍ ബൗളറെന്ന നിലയില്‍ അരുണാചല്‍ പ്രദേശിനെതിരെ തിളങ്ങി. അഞ്ച് വിക്കറ്റാണ് എടുത്തത്.

കഴിഞ്ഞ തവണ മുംബൈ ഐപിഎല്‍ ടീമില്‍ ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ കഴിഞ്ഞില്ല. ഇക്കുറി ഐപിഎല്ലില്‍ അര്‍ജുനെ ലേലത്തിലെടുക്കാന്‍ മുംബൈ തയ്യാറായില്ല. എല്ലാ വേദനകളും കടിച്ചമര്‍ത്തി സച്ചിന്റെ മകന്‍ ക്രിക്കറ്റില്‍ നിന്നു കൊണ്ട് തന്നെ പൊരുതുകയാണ്. അച്ഛന്‍ വല്ലാതെ ശോഭിച്ച ഒരു മേഖലയിലേക്ക് മകന്‍ കടന്നുവന്നാല്‍ അത് അനുഗ്രഹവും ശാപവുമാണ്. തുടക്കത്തില്‍ ചാന്‍സുകള്‍ കിട്ടാന്‍ സാധ്യതകളുണ്ട്. അതാണ് അര്‍ജുനും ലഭിച്ചത്. പക്ഷെ പിന്നീട് വീഴ്ചകള്‍ വരുത്തുമ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ നൂറു നാവുകള്‍ ഉയരും. അതിലൂടെയാണ് പലപ്പോഴും വേദനയോടെ അര്‍ജുന്‍ കടന്നുപോയത്.

അച്ഛന്‍ 16ാംവയസ്സില്‍ ലോകമാകെ അറിയപ്പെടുന്ന ബാറ്റ്സ്മാനായി. മകന്‍ അര്‍ജുന് ഇപ്പോള്‍ 25 വയസ്സായി. ഇന്ത്യന്‍ ടീമില്‍ ഷൈന്‍ ചെയ്യേണ്ട പ്രായം കടന്നിരിക്കുന്നു. ഇത്രകാലം കളിച്ചിട്ടും ഗോവ ടീമില്‍ ഇടം നേടാനെ കഴിഞ്ഞുള്ളൂ. ഐപിഎല്ലില്‍ മുംബൈയ്‌ക്ക് പോലും ലേലത്തിനെടുക്കാന്‍ കഴിയാത്ത കളിക്കാരനുമായി. എന്താണ് അര്‍ജുന്റെ ഭാവി?

പേസ് ബൗളറായി ഭാവിയില്‍ ഏതുയരം വരെ പോകാന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് കഴിയും? എന്തായാലും വിട്ടുകൊടുക്കാന്‍ അര്‍ജുന്‍ തയ്യാറല്ല. ക്രിക്കറ്റിന് തന്നെ ജീവിതം ഉഴിഞ്ഞുവെയ്‌ക്കാന്‍ തന്നെയാണ് അവന്റെ തീരുമാനം. സച്ചിനും മകന്റെ ആഗ്രഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. നിശ്ശബ്ദം. സച്ചിന്‍ ആരാധകരും അര്‍ജുന് വേണ്ടിയുള്ള പ്രാര്‍ഥനയിലാണ്.

 

Tags: cricketLatest infoSachinSachintendulkarArjunTendulkarRanjiTrophycricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം
Cricket

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.