Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ടൂറിസം വികസനത്തിന് കുതിപ്പേകുമത്രെ

ഉത്തരന്‍ by ഉത്തരന്‍
Nov 13, 2024, 08:36 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

പതിനൊന്നുവര്‍ഷം മുമ്പ് തുടക്കമിട്ട പരിപാടിയാണ് സീപ്ലെയിന്‍. 2013 ജൂണില്‍ ഉമ്മന്‍ചാണ്ടിയാണ് തുടക്കമിട്ടത്. വിഴിഞ്ഞം തുറമുഖംപോലെ. കമ്പ്യൂട്ടര്‍ വ്യവസായം പോലെ അതിനെയും എതിര്‍ത്തതാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. പറന്നുയരാന്‍ പ്ലെയിനുമായെങ്കിലും വ്യവസായിക്ക് 14 കോടി നഷ്ടമായതുമാത്രമാണ് നേട്ടം. ഇപ്പോള്‍ കോവളം മുതല്‍ ബേക്കല്‍ വരെ ജലപാതാ വികസനത്തിന്റെ ശ്രദ്ധയിലാണ് സര്‍ക്കാര്‍. ഇതുപൂര്‍ത്തിയാക്കുമ്പോള്‍ ജലപാതായാത്ര സുഗമമാകുമെന്നും ടൂറിസം കത്തിപ്പടരുമെന്നുമാണ് മുഖ്യമന്ത്രിയും മരുമകന്‍ മന്ത്രിയും അവകാശപ്പെടുന്നത്. ഇപ്പോള്‍ ജലഗതാഗതം നടത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കുഴപ്പമില്ല? മത്സ്യബന്ധനത്തിന് തടസ്സമില്ല. പിണറായിയാണല്ലൊ ഭരിക്കുന്നത്!

ബോട്ടുയാത്രയും വിനോദസഞ്ചാരികളും വന്നാല്‍ എന്തൊക്കെ നേട്ടമാണെന്നറിയാമോ? 600 കിലോമീറ്റര്‍ ദൂരമുള്ള ജലപാതയും ബോട്ടുകളിലൂടെയുള്ള സഞ്ചാരവും വിനോദ സഞ്ചാരികള്‍ക്കും വിദേശ സഞ്ചാരികള്‍ക്കും നാടന്‍ സഞ്ചാരികള്‍ക്കും ഹരമാകുമെന്നാണ് പറയുന്നത്. നിശ്ചിത ദൂരത്തില്‍ വിനോദ സഞ്ചാരകേന്ദ്രളുണ്ടാകും. അവിടെയിറങ്ങി കലാപരിപാടികള്‍ കാണാം. ഷോപ്പിങ് നടത്താം. ഈവക സൗകര്യങ്ങളൊന്നും 11 വര്‍ഷം മുന്‍പ് യുഡിഎഫ് സര്‍ക്കാര്‍ ഒരുക്കിയില്ലെന്നാണ് ഇടതു സര്‍ക്കാര്‍ പറയുന്നത്. ഇവിടെ ഒന്നും നടക്കില്ലെന്ന നിലമാറിയെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. 2016 മുതല്‍ വന്ന മാറ്റം അതാണ്. യുഡിഎഫിന് അതൊന്നും സഹിക്കുന്നില്ല, ദഹിക്കുന്നില്ല. പുതിയ സാഹചര്യവുമായി യുഡിഎഫിന് പൊരുത്തപ്പെടാനാവുന്നില്ല എന്നും പറയുന്നു.

കൊച്ചി കായലില്‍ നിന്നാണ് പരീക്ഷണ പറക്കല്‍ നടന്നത്. അതും മാട്ടുപെട്ടിയിലേക്ക്.ല്‍ മാട്ടുപ്പെട്ടി അണക്കെട്ടില്‍ ജലവിമാന സര്‍വീസ് ആരംഭിക്കുന്നതു കാട്ടാനകളുടെ സൈ്വരവിഹാരത്തിനു തടസമാകുമെന്നു പരാതിയുണ്ടെങ്കില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനകള്‍ക്കു ബക്കറ്റില്‍ വെള്ളം കോരി വായിലൊഴിച്ചു കൊടുക്കണമെന്നാണ് എം.എം.മണി എംഎല്‍എ പറയുന്നത്. സീപ്ലെയ്ന്‍ സര്‍വീസ് നടത്തുന്നതു മാട്ടുപ്പെട്ടിയില്‍ കാട്ടാനകള്‍ക്കു ഭീഷണിയാണെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സീപ്ലെയ്ന്‍ പദ്ധതി ജനകീയമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു പറയുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിശദമായ പദ്ധതി തയ്യാറാക്കിവരികയാണ്. നടപ്പായാല്‍ സംസ്ഥാനത്തെ വിദൂരസ്ഥലങ്ങളിലേക്കും കുറഞ്ഞ സമയത്തിലും ചെലവിലും എത്താന്‍ സാധിക്കുമെന്നും മന്ത്രിക്കഭിപ്രായമുണ്ട്. തിങ്കളാഴ്ച പ്ലെയിനില്‍ കയറിയത് രണ്ട് മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്. 25 മിനിട്ടാണ് സമയം.

കൊച്ചിയിലെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രി വി.ശിവന്‍കുട്ടി, മേയര്‍ എം.അനില്‍കുമാര്‍, സംസ്ഥാന വ്യോമയാന സെക്രട്ടറി ബിജു പ്രഭാകര്‍, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം അഡീഷനല്‍ ഡയറക്ടര്‍ (ജനറല്‍) പി. വിഷ്ണുരാജ്, ഡി ഹാവിലന്‍ഡ് എയര്‍ക്രാഫ്റ്റ് ഓഫ് കാനഡ ലിമിറ്റഡിന്റെ ഏഷ്യ പസഫിക് മേഖലാ വൈസ് പ്രസിഡന്റ് യോഗേഷ് ഗാര്‍ഗ്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വീകരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിനുണ്ടായിരുന്നു. ജലവിമാന പദ്ധതി ആറുമാസത്തിനുള്ളില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പറയുന്നു. പ്രകൃതിസ്‌നേഹം പറഞ്ഞ് പദ്ധതിക്ക് ആരു തുരങ്കം വയ്‌ക്കാന്‍ ശ്രമിച്ചാലും സര്‍ക്കാര്‍ എന്തു വിലകൊടുത്തും തടയുമെന്നും മന്ത്രി പറഞ്ഞിരിക്കുന്നു.

ഗ്രാമീണമേഖലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു വിനോദസഞ്ചാരികളെയും സാധാരണക്കാരെയും വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതിയുടെ ഭാഗമായാണു ജലവിമാന സര്‍വീസ്. കാനഡയിലെ ഡി ഹാവിലന്‍ഡ് കമ്പനിയുടെ 17 സീറ്റുള്ള വിമാനമാണു സ്‌പൈസ്‌ജെറ്റിന്റെ സഹകരണത്തോടെ പരീക്ഷണപ്പറക്കല്‍ നടത്തിയത്.

Tags: UmmanchandyMuhammed RiyazUtharanseaplanetourism developmentKerala Tourism Minister
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി, വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി

Kerala

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവയ്‌ക്കണം; മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala

സീപ്ലെയിന്‍: പെരുമ്പറ കൊട്ടുന്നുണ്ട് ടൂറിസം മന്ത്രി, പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ കടമ്പകളുണ്ട് ഏറെ

Kerala

സീപ്ലെയിന്‍ പദ്ധതി; മാട്ടുപ്പെട്ടി ഡാമിനെ ഉള്‍പ്പെടുത്തിയതില്‍ ആശങ്ക അറിയിച്ച് വനം വകുപ്പ്, ആനകളില്‍ പ്രകോപനമുണ്ടാക്കും

Ernakulam

സീപ്ലെയ്ന്‍ ഫ്‌ളാഗ് ഓഫ് : കൊച്ചിയില്‍ ബോട്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം, ഡ്രോണ്‍ പറത്തലും അനുവദിക്കില്ല

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

ഭൂകമ്പത്തിൽ നടുങ്ങി ചിലി : അനുഭവപ്പെട്ടത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമില്ല , വീട് വിട്ടോടി ജനങ്ങൾ

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

‘വായ്പയെടുത്തത് 6000 കോടി മാത്രം, 14,000 കോടി രൂപ കണ്ടുകെട്ടി, പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ പക്ഷേ കള്ളനെന്ന് വിളിക്കരുത്’- വിജയ് മല്യ

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയേയും അമ്മയെയും തൃശൂരിലെ ആശുപത്രിയിലെത്തിച്ചു: പിതാവിന്റെ സംസ്കാരം പിന്നീട്

തലയ്‌ക്ക് 45 ലക്ഷം വിലയിട്ട ഉന്നത മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന: കണ്ടെത്തിയത് എകെ 47 , സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ആയുധ ശേഖരം

തിരുവനന്തപുരം നഗരത്തിലെ സ്‌കൂട്ടർ ഷോറൂമിൽ വന്‍ തീപിടുത്തം

കേരളത്തിൽ വിശ്വാസികൾ ഇന്ന് ബക്രീദ് ആഘോഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies