Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സീ പ്ലെയിന്‍; ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ്; അന്ന് സമരം ചെയ്ത് പൂട്ടിച്ചു, ഇന്ന് പ്രകൃതി സൗഹൃദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 08:35 am IST
in Kerala

തിരുവനന്തപുരം: സീ പ്ലെയിന്‍ കൊച്ചിയില്‍ നിന്നും പറന്നുയരുമ്പോള്‍ ചര്‍ച്ചയാകുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പ്. 2013ല്‍ കൊല്ലത്ത് ഉദ്ഘാടനം ചെയ്ത പദ്ധതി പൂട്ടിച്ചത് സിപിഎം. 11 വര്‍ഷത്തിന് ശേഷം അതേ സീ പ്ലെയിന്‍ പദ്ധതി ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടി പിണറായി വിജയന്‍ സര്‍ക്കാര്‍. ഇതോടെ ഖജനാവില്‍ നിന്നും നഷ്ടമായത് 14 കോടിരൂപയും.

2013 ജൂണ്‍ രണ്ടിന് കൊല്ലത്താണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. പവര്‍ഹാന്‍സ് ഹെലികോപ്‌റ്റേഴ്‌സ് ലിമിറ്റഡാണ് കേരളത്തിന്റെ സീ പ്ലെയിന്‍ പദ്ധതി പഠിച്ച് സാധ്യതാ പഠനം നടത്തിയത്. അവര്‍തന്നെ ഡിപിആറും തയാറാക്കി. അഷ്ടമുടി, വേമ്പനാട്, പുന്നമട, ബേക്കല്‍, കൊച്ചി കായലുകള്‍ ഉള്‍പ്പെടുത്തിയുള്ള വിനോദ സഞ്ചാര യാത്രയില്‍ സ്വകാര്യ സംരംഭകരെ കൂടി പങ്കെടുപ്പിച്ചാണ് പദ്ധതി ഒരുക്കിയത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ സീ പ്ലെയിന്‍ ഇറക്കാനും ഇന്ധനം നിറയ്‌ക്കാനുമുള്ള സൗകര്യവും ഒരുക്കി.

എന്നാല്‍ മത്സ്യത്തൊഴിലാളികളെ സിപിഎം തെറ്റിദ്ധരിപ്പിച്ച് പദ്ധതിക്ക് എതിരെ രംഗത്ത് ഇറക്കി. സീ പ്ലെയിന്‍ കായലിലെ മത്സ്യബന്ധനത്തെ തകര്‍ക്കുമെന്നും മത്സ്യ സമ്പത്ത് ഇല്ലാതാക്കുമെന്നും പ്രചരിപ്പിച്ചായിരുന്നു മത്സ്യത്തൊഴിലാളികളെ ഇളക്കിവിട്ടത്. ഉദ്ഘാടന ദിവസം ആലപ്പുഴയിലെ പുന്നമടക്കായലിലായിരുന്നു സീ പ്ലെയിന്‍ ഇറക്കാന്‍ നിശ്ചയിച്ചത്. എന്നാല്‍ പ്ലെയിന്‍ ഇറങ്ങേണ്ട ഭാഗത്ത് മത്സ്യത്തൊഴിലാളികള്‍ കൂട്ടത്തോടെ ബോട്ടുകളിറക്കി ബന്ദാക്കി. ഇതോടെ ഉദ്ഘാടനം പൂര്‍ത്തിയാക്കാനായില്ല. സീ പ്ലെയിന്‍ പദ്ധതിക്കായി ഒരുക്കിയ സംവിധാനങ്ങള്‍ കായല്‍ക്കരകളില്‍ നോക്കുകുത്തിയായി.

2015ല്‍ പദ്ധതിക്ക് വേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ വീണ്ടും എതിര്‍പ്പ് കടുപ്പിച്ചു. ഇതോടെ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞു തുടങ്ങി. പിന്നാലെ വന്ന പിണറായി സര്‍ക്കാര്‍ കരാര്‍ തന്നെ റദ്ദാക്കി. പദ്ധതിക്കായി വാങ്ങിയ ഉപകരങ്ങള്‍ പല സ്ഥാപനങ്ങള്‍ക്ക് വെറുതെ നല്കി. സ്പീഡ് ബോട്ടുകള്‍ കെടിഡിസി, ഡിടിപിസി എന്നിവയ്‌ക്കും ബാഗേജ് സ്‌കാനാര്‍, എക്‌സ് റേ മെഷീന്‍ എന്നിവ വിവിധ സ്ഥാപനങ്ങള്‍ക്കും നല്കി. ഇതോടെ പദ്ധതി എന്നന്നേക്കുമായി വെള്ളത്തിലായി.

അന്ന് മത്സ്യ സമ്പത്ത് നശിക്കുമെന്ന് പറഞ്ഞ സര്‍ക്കാരാണ് ഇപ്പോള്‍ കൊച്ചിയില്‍ നിന്നും ഇടുക്കിയിലേക്ക് സീ പ്ലെയിന്‍ പദ്ധതി തയാറാക്കുന്നത്. ഇടുക്കിയില്‍ മാട്ടുപ്പെട്ടി ഡാമിലാണ് ലാന്‍ഡിങ്. എന്നാല്‍ ഇടുക്കിയില്‍ കടുത്ത പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന വനം വകുപ്പിന്റെ മുന്നറിയിപ്പ്‌പോലും തള്ളിക്കളഞ്ഞാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.
ഇടുക്കിയില്‍ ഏറ്റവും കൂടുതല്‍ ആനകളുടെ കേന്ദ്രമാണ് മാട്ടുപെട്ടി ഡാമും അതിനുചുറ്റുമുള്ള വനമേഖലയും. ആനകളുടെ വിഹാരകേന്ദ്രമാണ് ഇവിടം. പകല്‍സമയത്ത് പോലും ആനകളെ കാണാനാകും. സീ പ്ലെയിന്റെ ശബ്ദം ആനകളെ മാത്രമല്ല, മറ്റ് വന്യ ജീവികള്‍ക്കും ഹാനികരമാകുമെന്നാണ് വനംവകുപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. ഇതെല്ലാം തള്ളിക്കളഞ്ഞാണ് ഇപ്പോള്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.

 

Tags: AITUCPinarayi Governmentnature friendlySea Plane
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)
Kerala

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.