Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കിവീസ്: 259ന് പുറത്ത്; വാഷിങ്ടണ്‍ സുന്ദറിന് ഏഴ് വിക്കറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2024, 05:24 am IST
in Cricket

പൂനെ: രണ്ടാം ടെസ്റ്റിന്റെ തുടക്കം ഗംഭീരമാക്കിയ ന്യൂസിലന്‍ഡിനെ എറിഞ്ഞൊതുക്കി പൂനെ എംസിഎ സ്റ്റേഡിയത്തില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ മാസ്മരിക സ്പിന്‍ പ്രകടനം. 62 റണ്‍സെടുക്കുന്നതിനിടെ ഏഴ് കിവീസ് വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ടാണ് ഭാരത ഓള്‍റൗണ്ടര്‍ ആദ്യദിനം ഉജ്ജ്വലമാക്കിയത്. ഇതിനെതിരെ ബാറ്റ് ചെയ്ത ഭാരതം തുടക്കത്തിലേ നായകനെ നഷ്ടപ്പെട്ട ക്ഷീണത്തിലാണ്.

സ്‌കോര്‍: ന്യൂസിലാന്‍ഡ്- 259; ഭാരതം- 16/1(11 ഓവറുകള്‍)
മത്സരം രണ്ടാം ദിനത്തിലേക്ക് പിരിയുമ്പോള്‍ ഭാരതത്തിനായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും(ആറ്) ശുഭ്മാന്‍ ഗില്ലും(പത്ത്) ആണ് ക്രീസില്‍. റണ്‍സൊന്നും നേടാതെ നായകന്‍ രോഹിത് ശര്‍മ മൂന്നാം ഓവറില്‍ പുറത്തായി. ടിം സൗത്തിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. ഇന്ന് രാവിലെ മികവോടെ തുടങ്ങാനാകുമെന്ന കണക്കുകൂട്ടലിലാണ് ഭാരത ക്യാമ്പ്.

ഇന്നലെ ആദ്യ ദിനം പൂനെയിലെ തെളിഞ്ഞ കാലാവസ്ഥയില്‍ എംസിഎ സ്റ്റേഡിയത്തിലെ വരണ്ട പിച്ചില്‍ ടോസ് നേടുമ്പോള്‍ കിവീസ് നായകന്‍ ടോം ലാതമിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ബാറ്റിങ് തെരഞ്ഞെടുത്തു. നായകന്‍ ലാതം ഏറെ നേരം പിടിച്ചു നിന്നില്ല. ന്യൂബോള്‍ എറിഞ്ഞ പേസര്‍മാരെ കിവീസ് ഓപ്പണര്‍മാര്‍ അനായാസം നേരിടുകയാണെന്ന് മനസ്സിലാക്കിയ രോഹിത് ഉടനെ ആര്‍. അശ്വിനെ പന്ത് ഏല്‍പ്പിച്ചു. എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ ലെഗ് ബിഫോറായി ലാതം(15) മടങ്ങി. അശ്വിനായിരുന്നു വിക്കറ്റ്. ഇതോടെ പൂനെ പിച്ചിന്റെ നയം സ്പഷ്ടമായി. അതിനെ ശരിവയ്‌ക്കുന്നതായി കിവീസിന്റെ രണ്ടാം വിക്കറ്റ്. അശ്വിന്‍ എറിഞ്ഞ 24-ാം ഓവറിന്റെ അവസാന പന്തില്‍ മൂന്നാമനായി ഇറങ്ങിയ വില്‍ യങ് പുറത്തായി. പരിക്കേറ്റ സൂപ്പര്‍ താരം കെയ്ന്‍ വില്ല്യംസണിന് പകരക്കാരനായാണ് യങ്ങിനെ ഇറക്കിയത്. കിവീസ് സ്‌കോര്‍ബോര്‍ഡിലേക്ക് 18 റണ്‍സാണ് യങ്ങിന് സംഭാവന ചെയ്യാന്‍ കഴിഞ്ഞത്. പിന്നീട് ക്രീസിലെത്തിയ രചിന്‍ രവീന്ദ്ര നിലയുറപ്പിച്ചതോടെ ആദ്യ മത്സരത്തിലെ അപകടം വീണ്ടും മണത്തു. ഓപ്പണര്‍ ഡെവോന്‍ കോണ്‍വെയും മികച്ച ഫോമിലായിരുന്നു. ഇരുവരും ചേര്‍ന്ന് 62 റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും അശ്വിന്റെ പേരില്‍ അടുത്ത വിക്കറ്റും ചേര്‍ക്കപ്പെട്ടു. ഡോണ്‍വെയെ(76) പന്തിന്റെ കൈകളിലെത്തിച്ച് അശ്വിന്‍ അപകടത്തിന് ചെറിയ അയവ് വരുത്തി. മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും കിവീസ് സ്‌കോര്‍ 150 കടക്കുമ്പോള്‍ ഇന്നിങ്‌സ് ഭദ്രമായിരുന്നു.

ഉച്ച കഴിഞ്ഞ് എംസിഎയിലെ പിച്ച് കൂടുതല്‍ വരണ്ടതാകുമെന്നായിരുന്നു വിലയിരുത്തല്‍. കിവീസിനായി അര്‍ദ്ധശതകം പിന്നിട്ട രചിന്‍ രവീന്ദ്ര ഡാരില്‍ മിച്ചലിനെയും കൂട്ടുപിടിച്ച് ടോട്ടല്‍ സ്‌കോര്‍ 200നോടടുപ്പിച്ചു. മത്സരം 59 ഓവറുകള്‍ പിന്നിട്ടു. കിവീസ് ടോട്ടല്‍ മൂന്നിന് 197. അതുവരെ 13 ഓവറുകള്‍ എറിഞ്ഞ വാഷിങ്ടണ്‍ സുന്ദര്‍ ഇന്നിങ്‌സിലെ തന്റെ രണ്ടാം സ്‌പെല്ലിനെത്തി. ആദ്യ പന്തില്‍ അപകടകാരിയായ രചിന്‍ രവീന്ദ്രയുടെ(65) കുറ്റി തകര്‍ത്തു. ഓഫ് സൈഡില്‍ കുത്തിയ പന്ത് ടേണ്‍ ചെയ്ത് വിക്കറ്റില്‍ കയറുമ്പോള്‍ പ്രതിരോധിക്കാന്‍ ഫ്രണ്ട്ഫൂട്ട് ചെയ്ത രചിന്റെ കണക്കുകൂട്ടല്‍ തകര്‍ക്കുന്നതായിരുന്നു പിച്ച് ചെയ്ത ശേഷമുള്ള പന്തിന്റെ വേഗത. പന്ത് ഷാര്‍പ്പായി വിക്കറ്റിന് നേര്‍ക്ക്. ഇതൊരു തുടക്കമായിരുന്നു. ഏഴ് ബാറ്റര്‍മാരുടെ നേര്‍ക്ക് മഴവില്ലിന്റെ അഴകോടെ പന്ത് തിരിഞ്ഞ് കയറുന്ന സുന്ദറിന്റെ തുടക്കം. ഇന്നിങ്‌സില്‍ മറ്റൊരു പ്രധാന നേട്ടം കൂടി കൈവരിച്ചാണ് സുന്ദര്‍ കിവീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. അഞ്ച് വിക്കറ്റുകള്‍ ബൗള്‍ഡിലൂടെയാണ് താരം നേടിയത്. രചിന്‍ രവീന്ദ്രയ്‌ക്ക് പിന്നാലെ ടോം ബ്ലണ്ടല്‍(മൂന്ന്), മിച്ചല്‍ സാന്റ്‌നര്‍(33), ടിം സൗത്തി(അഞ്ച്), അജാസ് പട്ടേല്‍(നാല്) എന്നിവരെയാണ് സുന്ദര്‍ കുറ്റി തകര്‍ത്ത് കൂടാരം കയറ്റിയത്. രചിന്‍ രവീന്ദ്രയ്‌ക്കൊപ്പം നിന്ന ഡാരില്‍ മിച്ചലിനെ(18) ലെഗ് ബിഫോറാക്കിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സിനെ(ഒമ്പത്) അശ്വിന്റെ കൈകളിലെത്തിച്ചു. ഏറ്റവും ഒടുവില്‍ വീഴ്‌ത്തിയത് സാന്റ്‌നറിനെയാണ്. 60-ാം ഓവറില്‍ രണ്ടാം സ്‌പെല്ലിനെത്തിയ സുന്ദര്‍ പിന്നീടുള്ള 20 ഓവറുകളില്‍ ഇടതടവില്ലാതെ പങ്കാളിയായി. ഒടുവില്‍ 79.1-ാം ഓവറില്‍ കിവീസിനെ തീര്‍ത്തു. 23.1 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് ഏഴ് വിക്കറ്റുകള്‍ നേടിയത്. നാല് ഓവറുകള്‍ മെയ്ഡനാക്കി. ഇന്നിങ്‌സിലെ പത്ത് വിക്കറ്റുകളും സ്പിന്നര്‍മാരാണ് വീഴ്‌ത്തിയത്. പേസര്‍മാരായ ജസ്പ്രീത് ബുംറയും ആകാശ് ദീപും ചേര്‍ന്ന് 14 ഓവര്‍ മാത്രമേ എറിഞ്ഞുള്ളൂ.

Tags: India-New ZealandCricket TestWashington Sundar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരത- ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്‌ക്ക് ഇന്നു തുടക്കം; സഞ്ജു ഓപ്പണറാകും

Cricket

ന്യൂസിലാന്‍ഡ് പരമ്പര: പന്തിന് പിന്നാലെ വാഷിങ്ടണ്‍ സുന്ദറും ഒഴിവാക്കപ്പെട്ടു

Cricket

ഭാരതം 288 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി

Cricket

ബംഗ്ലാദേശ് ലീഡ് 350 കടന്നു

ഭാരത സ്പിന്നര്‍ രവീന്ദ്ര ജഡേജ സഹതാരങ്ങള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ വിക്കിറ്റ് വീഴ്ത്തിയത് ആഘോഷിക്കുന്നു
Cricket

ബൗളിങ് ഗാര്‍ഡന്‍സ്: രണ്ടാം ദിനം വീണത് 16 വിക്കറ്റുകള്‍; ഭാരതത്തിന് നേരിയ ഒന്നാം ഇന്നിങ്‌സ് ലീഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.