Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൗരത്വ നിയമത്തിലെ 6എ ഭരണഘടനാ വിരുദ്ധമല്ല; 1971ന് ശേഷം വന്നവര്‍ അനധികൃത കുടിയേറ്റക്കാര്‍: സുപ്രീംകോടതി

Janmabhumi Online by Janmabhumi Online
Oct 18, 2024, 10:15 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്കുന്ന പൗരത്വ നിയമത്തിലെ 6എ വകുപ്പ് 1971 മാര്‍ച്ച് 25ന് ശേഷം എത്തിയവര്‍ക്ക് ബാധകമല്ലെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്.

1966 ജനുവരി ഒന്നിനും 1971 മാര്‍ച്ച് 25നും ഇടയില്‍ ബംഗ്ലാദേശില്‍ നിന്ന് ആസാമിലേക്ക് എത്തിയ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്കുന്നതാണ് 6എ. ഇത് സാധുതയുള്ളതാണെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എം.എം. സുന്ദ്രേഷ്, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചപ്പോള്‍ ജസ്റ്റിസ് ജെ.ബി. പര്‍ദിവാല വിയോജിപ്പ് രേഖപ്പെടുത്തി.

1985ല്‍ ആസാം ഉടമ്പടിയുടെ തുടര്‍ച്ചയായാണ് ഒരു ഭേദഗതിയിലൂടെ 6 എ പൗരത്വ നിയമത്തിന്റെ ഭാഗമാക്കിയത്. 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാനുഷിക നടപടിയെന്ന നിലയിലാണ് സെക്ഷന്‍ 6എ നടപ്പാക്കിയതെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 2014 ഡിസംബര്‍ 17നാണ് ആസാമിലെ പൗരത്വവുമായി ബന്ധപ്പെട്ട വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത്. 2017 ഏപ്രില്‍ 19നാണ് കേസ് കേള്‍ക്കാന്‍ സുപ്രീംകോടതി ബെഞ്ച് രൂപീകരിച്ചത്.

അനധികൃത കുടിയേറ്റം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 2017നും 2022നും ഇടയില്‍ 14,346 വിദേശ പൗരന്മാരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായും 1966 ജനുവരി മുതല്‍ 1971 മാര്‍ച്ച് വരെ ആസാമിലെത്തിയ 17,861 കുടിയേറ്റക്കാര്‍ക്ക് ഈ വ്യവസ്ഥ പ്രകാരം പൗരത്വം നല്കിയതായും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

1955ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ 6 എ (2) പ്രകാരം ഭാരതപൗരത്വം നല്കിയ കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ചും അനധികൃത കുടിയേറ്റം തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും വിവരങ്ങള്‍ നല്കാന്‍ ഡിസംബര്‍ ഏഴിന് സുപ്രീം കോടതി നിര്‍ദേശിച്ചത് അനുസരിച്ചാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

1985ല്‍, ഭാരത സര്‍ക്കാരും ഓള്‍ ആസാം സ്റ്റുഡന്റ്സ് യൂണിയനും (എഎഎസ്യു) ഓള്‍ ആസാം ഗണ സംഗ്രാം പരിഷത്തും (എഎജിഎസ്പി) തമ്മിലുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ആസാം ഉടമ്പടി തയാറായത്. 1971 മാര്‍ച്ച് 26ന് പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശ് വേര്‍പിരിഞ്ഞതിന് ശേഷം ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കുത്തൊഴുക്കിനെതിരെ പ്രക്ഷോഭം നടത്തിയ സംഘടനകളാണ് എഎഎസ്‌യു, എഎജിഎസ്പി എന്നിവ.

 

Tags: Supreme Courtillegal immigrantsUnconstitutional6A of the Citizenship Act
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഡിപിഐ നേതാവ് ഷാന്‍ വധം: പ്രതി ചേര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

India

പന്ത്രണ്ട് വർഷമായി ഇന്ത്യയിൽ താമസിച്ചിരുന്ന നാല് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ ദൽഹിയിൽ പിടിയിലായി

Vicharam

നിഷികാന്ത് ദുബെയും സുപ്രീം കോടതി വിവാദവും; ആനന്ദ് രംഗനാഥന്റെ സുപ്രീം കോടതിയോടുള്ള 9 ചോദ്യങ്ങൾ

Kerala

മുല്ലപ്പെരിയാര്‍: കേരളത്തിന് തിരിച്ചടിയായ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ നീക്കം

India

പുറത്താക്കപ്പെട്ട ഐഎഎസ് ട്രെയിനി പൂജ ഖേദ്കര്‍ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies