Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെട്ടിട നിര്‍മാണ പെര്‍മിറ്റ് : അധിക തുക തിരികെ ലഭിക്കാതെ ഒട്ടേറെപ്പേര്‍

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Oct 14, 2024, 06:07 am IST
in Kerala

പത്തനംതിട്ട : കൂട്ടിയ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 60 ശതമാനം ഇളവു നല്‍കി സര്‍ക്കാര്‍ 2024 ജൂലൈയില്‍ ഉത്തരവിറക്കിയെങ്കിലും അധിക തുക തിരിച്ചുകിട്ടാതെ വലയുന്നത് ലക്ഷക്കണക്കിന് അപേക്ഷകര്‍.

സാധാരണക്കാര്‍ നിര്‍മ്മിക്കുന്ന 1200 ചതുരശ്രഅടി വീടിന് സര്‍വീസ് ചാര്‍ജും ടാക്‌സും ഉള്‍പ്പെടെ പെര്‍മിറ്റ് ഫീസായി മുന്‍പ് വാങ്ങിയിരുന്നത് 712 രൂപയായിരുന്നു. എന്നാല്‍ 2023 ഏപ്രില്‍ 10ന് പുതിയ ഫീസ് നിരക്ക് നിലവില്‍ വന്നതിനു ശേഷം അടയ്‌ക്കേണ്ടി വന്നത് 13,530രൂപയാണ്. 19 മടങ്ങ് വര്‍ദ്ധനവ്. കെട്ടിട നിര്‍മാണ ഫീസ്, ലേ ഔട്ട് അപ്രൂവല്‍ ഫീസ്, അനുബന്ധ നിര്‍മാണ ജോലികള്‍ക്കുള്ള ഫീസ് എന്നിവയിലാണ് സംസ്ഥാന സര്‍ക്കാര്‍ വന്‍ വര്‍ദ്ധന നടപ്പിലാക്കിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വന്‍ പരാജയം നേരിട്ടതിനു പിന്നാലെയാണ് പെര്‍മിറ്റ് ഫീസ് വര്‍ദ്ധന ഭാഗികമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

എന്നാല്‍ ഇതിനോടകം നാല് ലക്ഷത്തിലധികം പേര്‍ ഉയര്‍ന്ന പെര്‍മിറ്റിനായി കൂടിയ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ചിരുന്നു. ഇവര്‍ക്ക് 2023 ഏപ്രില്‍ 10 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അധിക തുക തിരിച്ച് നല്‍കുമെന്നായിരുന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്.

കെ -സ്മാര്‍ട്ട് ആപ്പ്, ഐഎല്‍ജിഎംഎസ് എന്നിവ വഴി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അധിക തുക തിരിച്ച് കിട്ടാന്‍ അപേക്ഷിച്ചവരില്‍ ബഹുഭൂരിപക്ഷത്തിനും മന്ത്രിയുടെ നിര്‍ദേശം വന്ന് നാലു മാസം പിന്നിട്ടിട്ടും തുക ലഭിച്ചിട്ടില്ല. അധിക തുക ബാങ്ക് മുഖേനെ തിരിച്ചു നല്‍കാനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദ്ദേശമെന്നും 2025 മാര്‍ച്ച് 31 വരെ ഇതിനു സാവകാശം നല്‍കിയിട്ടുണ്ടെന്നുമാണ് ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിരിച്ചെടുത്ത തുക ഈ വര്‍ഷം തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ബജറ്റിനെയും സാമ്പത്തിക സ്ഥിതിയെയും താളം തെറ്റിക്കുമെന്നതിനാലാണ് ഉടന്‍ മടക്കി നല്‍കാത്തതെന്നാണ് ആക്ഷേപം.

ചുരുക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തിനും കെടുകാര്യസ്ഥതക്കും വീണ്ടും സാധരണക്കാര്‍ ബലിയാടാകുകയാണ്. അധികതുക എന്നു ലഭിക്കുമെന്നതില്‍ അപേക്ഷകരും എന്നു നല്‍കാനാവുമെന്നതില്‍ ഉദ്യോഗസ്ഥരും ഒരു പോലെ അനിശ്ചിതത്വത്തിലാണ്.

കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ഫീസുകള്‍ പരിഷ്‌കരിക്കുമ്പോള്‍ ചട്ടം ഭേദഗതി ചെയ്യണമെന്നാണ് നിബന്ധന. എന്നാല്‍ സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് മാത്രം ഇറക്കി ഫീസ് വര്‍ദ്ധനവ് നടപ്പിലാക്കുകയായിരുന്നു. ഇതോടെ പഞ്ചായത്തുകളും നഗരസഭകളും കോര്‍പ്പറേഷനുകളും കൂടിയ ഫീസ് ഈടാക്കിയത് നിയമവിരുദ്ധമായാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

 

Tags: Kerala Governmentbuilding permitMinister MB Rajesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.