Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഓര്‍മ്മയായത് സംഘപഥത്തിലെ സംന്യാസി ശ്രേഷ്ഠന്‍

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Oct 9, 2024, 04:57 am IST
in Article

കണ്ണൂരിലും കരുനാഗപ്പള്ളിയിലും കൊട്ടാരക്കരയിലും ആര്‍.എസ്.എസ് പ്രചാരകനായി അനവധി കാലം സേവനമനുഷ്ഠിച്ച പൂര്‍വ്വാശ്രമത്തിലെ പി.കെ.രവീന്ദ്രന്‍ എന്ന സ്വാമി സാന്ദ്രാനന്ദ സരസ്വതി (76) ഇനി ഓര്‍മ്മ. സംഗമേശന്റെ മണ്ണായ ഇരിങ്ങാലക്കുടയില്‍ ജനിച്ച് കര്‍മകാണ്ഡത്തിലെ നിരവധി മേഖലകളില്‍ നിതാന്തജാഗ്രതയോടെ, നിസ്വാര്‍ത്ഥതയോടെ സേവനമനുഷ്ഠിച്ച അദ്ദേഹം ആത്മാര്‍ത്ഥതയുടെ ആള്‍രൂപമായിരുന്നു.

1949 മെയ് 4 ന് ഇരിങ്ങാലക്കുട പനങ്ങാടന്‍ കുട്ടിയുടേയും പൊന്നിയുടേയും മകനായി ജനിച്ച രവീന്ദ്രന്‍ ധനതത്വശാസ്ത്രത്തിലാണ് ബിരുദമെടുത്തത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പഠന നാളുകളില്‍ ഹോക്കിതാരവും ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. പഠനശേഷം കന്യാകുമാരിയിലെത്തി വിവേകാനന്ദകേന്ദ്രം നിര്‍മ്മാണത്തിന് ഏകനാഥ് റാനഡേയോടൊപ്പം മര്‍മ്മപ്രധാന പങ്കുവഹിച്ചു. ഇവിടെവച്ചാണ് സ്വാമി ജ്ഞാനാനന്ദ സരസ്വതി സ്വാമികളില്‍നിന്ന് മന്ത്രദീക്ഷ സ്വീകരിക്കുന്നത്. ഇവിടെനിന്ന് സ്വാമി പരമേശ്വരാനന്ദ സരസ്വതിക്കൊപ്പം കൊടകരക്കടുത്ത് കനകമലയുടെ താഴ്വരയിലെ കാവനാടെത്തി ശ്രീകൃഷ്ണാശ്രമം സ്ഥാപിക്കുന്നതില്‍ നേതൃത്വം വഹിച്ചു.

പരമേശ്വരാനന്ദയും ജ്ഞാനാനന്ദ സരസ്വതി സ്വാമികളുടെ ശിഷ്യനായിരുന്നു. കനകമലയിലെ പരമേശ്വരം ശ്രീകൃഷ്ണാശ്രമം കേന്ദ്രീകരിച്ച് രവീന്ദ്രന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ പഞ്ചഗവ്യചികിത്സാസമ്പ്രദായത്തിന് തുടക്കം കുറിക്കുന്നത്. ഗോസംരക്ഷണരംഗത്തും ഗോചികിത്സയിലും ഇദ്ദേഹത്തിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. നാഗ്പപൂരില്‍പോയി ഗോവിജ്ഞാന്‍കേന്ദത്തില്‍ ഗോസേവാ പ്രവര്‍ത്തനങ്ങള്‍ പരിശീലിച്ചതിനുശേഷമാണ് ഈ രംഗത്തേക്കു പ്രവേശിക്കുന്നത്. പഞ്ചഗവ്യത്തില്‍നിന്നുള്ള നിരവധി ഉത്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും നടത്തി.

പല്‍പ്പൊടിയും ഭസ്മവും മരുന്നുകളും അരിഷ്ടവുമെന്നല്ല കീടനാശിനി വരെ പഞ്ചഗവ്യത്തില്‍നിന്ന് ഇദ്ദേഹം ഉണ്ടാക്കി. പഞ്ചഗവ്യ ചികിത്സ എന്ന പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി അതിന്റെ പ്രചാരണം ഏറ്റെടുത്തു. കേരളത്തിലങ്ങോളമിങ്ങോളം ഗോചികിത്സാക്യാമ്പുകള്‍ നടത്തി. ഗോസേവ മൂലം തന്റെ കുടുംബത്തിന് അഭിവൃദ്ധിയും ഐശ്വര്യവുമുണ്ടായെന്നായിരുന്നു രവീന്ദ്രഭാഷ്യം. ഗോസംരക്ഷണത്തില്‍ മാത്രമല്ല ജൈവകൃഷിയിലും വിശ്വാസമര്‍പ്പിച്ചു.

പരമേശ്വരാനന്ദസരസ്വതി സമാധിയായതോടെ കൊടകരയിലെ ശ്രീകൃഷ്ണാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. രവീന്ദ്രന്‍ ആശ്രമത്തിനടുത്ത് സ്വന്തമായി സ്ഥലംവാങ്ങി വീട് പണിത് ഗോശാലയും പഞ്ചഗവ്യചികിത്സയും വീട്ടില്‍ നടത്തി. ഭാരതീയ ഗോവംശത്തില്‍പെട്ട നൂറോളം നാടന്‍ പശുക്കളുള്ള ഗോശാലയായിരുന്നു വീടിനോടുചേര്‍ന്നുണ്ടായിരുന്നത്. പാലും നെയ്യും തൈരും ഗോമൂത്രവും ചാണകവുമടങ്ങുന്ന പഞ്ചഗവ്യചികിത്സക്കായി കേരളത്തിന്റെ പലഭാഗങ്ങളില്‍നിന്നായി ഇദ്ദേഹത്തെ തേടിയെത്തിയിരുന്നവര്‍ അനവധിയായിരുന്നു. ഗോസേവാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്നതിനിടയിലാണ് പാലക്കാട് ശിവാനന്ദയോഗിയുടെ ആശ്രമത്തിലെത്തി സംന്യാസം സ്വീകരിക്കുന്നത്. പിന്നീട് ഹരിദ്വാറിലെ ആശ്രമത്തിലായിരുന്നു രണ്ടുവര്‍ഷക്കാലം.

ഹരിദ്വാറില്‍ സംന്യാസ ജീവിത്തിനിടയിലും സംഘപ്രവര്‍ത്തകരുടെ ഫോണ്‍നമ്പര്‍ തേടിപ്പിടിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളെ നെഞ്ചോടുചേര്‍ത്തു. 2021 ല്‍ നാട്ടില്‍ തിരിച്ചെത്തി വീണ്ടും ഗോസേവാപ്രവര്‍ത്തനങ്ങളിലും ചികിത്സാരംഗത്തും സജീവമായി. അവസാന നാളുകളിലും വീടിനോടുചേര്‍ന്ന് നാലോളം ഗീര്‍പശുക്കളെ പരിപാലിച്ചിരുന്നു. ആര്‍.എസ്.എസ് പ്രചാരകായി കണ്ണൂരില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ലഭിച്ചെങ്കിലും സംഘപ്രവര്‍ത്തനം ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറായില്ല. ഏതാനും വര്‍ഷം കഴിഞ്ഞ് ഇദ്ദേഹത്തോട് അന്ന് ആ ജോലിയില്‍ പ്രവേശിച്ചെങ്കില്‍ ഉയര്‍ന്ന തസ്തികയില്‍ വിരമിക്കാമായിരുന്നു എന്ന ചോദ്യത്തിന് അങ്ങനെയായിരുന്നെങ്കില്‍ താന്‍ വഴിതെറ്റിയ ജീവിതത്തിന് ഉടമയായേനെ എന്നാണ് രവീന്ദ്രന്‍ മറുപടി പറഞ്ഞത്. പ്രചാരകവൃത്തിക്കുശേഷം തിരിച്ചുവന്ന് സംഘത്തിന്റെ ഇരിങ്ങാലക്കുട സംഘജില്ലയുടെ സേവാപ്രമുഖ്, ധര്‍മ്മജാഗരണ്‍ പ്രമുഖ് എന്നീ ചുമതലകള്‍ വഹിച്ചു.

ഹോക്കിതാരമായും ഗോസേവകനായും സംന്യാസിയായും കര്‍മ്മകാണ്ഡത്തിലെ പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ വിശുദ്ധിയും വിശ്രുതിയും കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെയായിരുന്നു പ്രയാണം. കാവിയണിഞ്ഞ് ജപവും സാധനയും വ്രതശുദ്ധിയും തുടര്‍ന്നപ്പോഴും കറകളഞ്ഞ സ്വയംസേവകന്‍ എന്ന് വിശേഷിപ്പിക്കാനായിരുന്നു സ്വാമി സാന്ദ്രാനന്ദക്കിഷ്ടം. ഏതാനും മാസങ്ങളായി കൊടകര കാവനാട്ടെ വീട്ടിലായിരുന്നെങ്കിലും പഞ്ചഗവ്യചികിത്സയും ഗോസേവയും തുടര്‍ന്നുകൊണ്ടിരുന്നു. അസുഖബാധിതനായിരുന്നില്ല. തിങ്കളാഴ്ച വൈകിട്ടാണ് സ്വാമി സമാധിയായത്.

Tags: AsceticRSSP K Raveendranസാന്ദ്രാനന്ദ സരസ്വതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

India

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

Kerala

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

India

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.