Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഗാന്ധിയുടെ ആദര്‍ശങ്ങളില്‍ ജീവിക്കുന്ന നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 06:57 am IST
in Main Article

സുമിത്ര ഗാന്ധി കുല്‍ക്കര്‍ണി

നരേന്ദ്ര മോദി മൂന്നാം തവണയും ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരിക്കുന്നു. ഞാനും ബാപ്പുജി എന്നു വിളിക്കുന്ന മഹാത്മാഗാന്ധി എന്റെ മുത്തച്ഛനായിരുന്നു. 19 വയസ്സുവരെ ഞാന്‍ അദ്ദേഹത്തോടൊപ്പമാണ് ജീവിച്ചത്. എനിക്ക് 95 വയസ്സ് തികയുന്ന ഈ വര്‍ഷം, പ്രധാനമന്ത്രി മോദിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്യേണ്ടതും എന്റെ ചിന്തകള്‍ കുറിക്കേണ്ടതും അനിവാര്യമാണെന്ന് കരുതുന്നു. പക്വതയാര്‍ജിച്ച വ്യക്തിയെന്ന നിലയില്‍ ഈ രണ്ടു മനുഷ്യരെയും അടുത്തറിയാനുള്ള ഭാഗ്യം ലഭിച്ച, ഗാന്ധിജിയുടെ കുടുംബാംഗത്തിന്റെ കാഴ്ചപ്പാടുകള്‍ അറിയാന്‍ വരുംതലമുറയും ആഗ്രഹിച്ചേക്കാം.

എന്റെ ദീര്‍ഘമായ ജീവിതകാലയളവില്‍ നിരവധി നേതാക്കളെ എനിക്ക് അടുത്തറിയാം. എന്നിരുന്നാലും, നരേന്ദ്ര ഭായിയുമായുള്ള എന്റെ ബന്ധം സവിശേഷമാണ്. 1975 ലെ അടിയന്തരാവസ്ഥയുടെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലാണ് ഇതാരംഭിച്ചത്. കൃത്യമായ സമയം ഓര്‍ക്കുന്നില്ലെങ്കിലും, നരേന്ദ്ര ഭായ് അന്ന് ആര്‍എസ്എസിന്റെ ഊര്‍ജസ്വലനായ യുവപ്രചാരകനായിരുന്നു.

1970 കളില്‍ വിഭാഗീയത ദേശീയ ഘടനയെ കാര്‍ന്നുതിന്നുകയായിരുന്നു. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമെന്ന നിലയില്‍, പാകിസ്ഥാ നില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്താല്‍ അതിര്‍ത്തിജില്ലകളില്‍ സംഭവിക്കുന്ന ജനസംഖ്യാപരമായ മാറ്റത്തെക്കുറിച്ച് എനിക്കു വളരെയധികം ആശങ്കയുണ്ടായിരുന്നു. അസമിലേക്കുള്ള കടന്നുകയറ്റം ഇതിലും രൂഷമായിരുന്നു. എന്റെ പാര്‍ട്ടിയിലെ, കോണ്‍ഗ്രസിലെ, ആരും ഈ വിഷയം ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ ചെറുപ്പകാലത്തുപോലും നരേന്ദ്രഭായി ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നതു ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ദേശീയ വിഷയങ്ങളില്‍ അവബോധമുള്ള വ്യക്തിയായിരുന്നു. അക്കാലത്തെ രാഷ്‌ട്രീയം അദ്ദേഹത്തിന്റെ ശ്രദ്ധ തിരിച്ചില്ല.

അക്കാലത്തുപോലും, ഗ്രാമീണ ഭാരതത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളായ വ്യക്തിശുചിത്വം, ശുദ്ധമായ കുടിവെള്ളം, പ്രാഥമിക ആരോഗ്യ പരിരക്ഷ മുതലായവ അദ്ദേഹം പൂര്‍ണമായി ഉള്‍ക്കൊണ്ടിരുന്നു. പ്രധാനമന്ത്രിയായ ഉടന്‍ അദ്ദേഹം മാതൃകാപരമായ ധൈര്യം പ്രകടിപ്പിക്കുകയും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ദേശീയ ശുചിത്വത്തിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തു. ശുചിത്വവും രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ അന്തസ്സും സുരക്ഷയും മെച്ചപ്പെടുത്തുന്ന ശുചിത്വ ഭാരത യജ്ഞത്തിന് അദ്ദേഹം തുടക്കം കുറിച്ചു. സുസ്ഥിരമായ സാമൂഹ്യമാറ്റത്തിന്റെ അടിസ്ഥാനമായി, ജനകീയ പ്രസ്ഥാനമായ ‘ജന്‍ ആന്ദോളനില്‍’ എന്റെ മുത്തച്ഛന്‍ വിശ്വസിച്ചിരുന്നു. ‘സബ് കാ സാഥ്, സബ് കാ വികാസ്, സബ് കാ വിശ്വാസ്, വികസിത് ഭാരത് (ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, വികസിത ഭാരതം) എന്നിവയിലെന്നപോലെ ‘സബ് കാ’ എന്ന വാക്കിലും നരേന്ദ്ര ഭായിയുടെ അചഞ്ചലമായ ശ്രദ്ധ സമാനമാണ്. ഇത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കേവലം പറച്ചില്‍ അല്ല. അവയാണ് അദ്ദേഹത്തെ മുന്നോട്ടുനയിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് അദ്ദേഹത്തിന്റെ ‘മാനവികത ആദ്യം’ എന്ന സമീപനത്തോടെയുള്ള നേതൃത്വം നമ്മുടെ അതിര്‍ത്തിയില്‍ അവസാനിച്ചില്ല; മറിച്ച്,ലോകത്തെയാകെ ആശ്ലേഷിച്ചു. അനുച്ഛേദം 370ന്റെ കൊളുത്തിപ്പിടിത്തത്തില്‍നിന്നു നമ്മെ മോചിപ്പിക്കാന്‍ അദ്ദേഹം വീണ്ടും ഒഴുക്കിനെതിരെ നീന്തി. സ്വാതന്ത്ര്യം നേടിയ ശേഷം പൂര്‍ത്തിയാക്കേണ്ട കാര്യപരിപാ
ടികള്‍ അദ്ദേഹം ആസൂത്രിതമായി പൂര്‍ത്തിയാക്കുകയാണ്. സിഎഎ ഒരുദാഹരണമാണ്.

സനാതന ധര്‍മത്തിന്റെ മഹത്തായ ഈ ഭൂമിയില്‍, ഷിര്‍ദിയിലെ സായിനാഥ്, രമണ മഹര്‍ഷി തുടങ്ങിയ അനേകം ഗുരുക്കന്മാരുടെ ആത്മീയ ശക്തിയിലൂടെ രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടി. ഗാന്ധിജി ഇതിനു നേതൃത്വം നല്‍കാനുള്ള സങ്കേതമായി. പതിറ്റാണ്ടുകള്‍ക്കുശേഷം, അധിനിവേശ മാനസികാവസ്ഥയില്‍ നിന്ന് നമ്മെ മോചിപ്പിക്കാനുള്ള സങ്കേതമായി നരേന്ദ്ര ഭായ് മാറിയത് യാദൃച്ഛികമല്ല. അതൊരു രണ്ടാം സ്വാതന്ത്ര്യ സമരം തന്നെയാണ്.

‘ലോകത്ത് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റമായി മാറൂ’ എന്ന് എന്റെ മുത്തച്ഛന്‍ എപ്പോഴും പറയുമായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനില്‍നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്കുള്ള നരേന്ദ്ര മോദിയുടെ യാത്ര അടുത്തുനിന്നു കണ്ട എനിക്ക്, നമ്മുടെ പ്രിയപ്പെട്ട ഭാരതത്തില്‍ നാമെല്ലാവരും ആഗ്രഹിച്ച മാറ്റത്തിന്റെ പ്രതീകമാണു നരേന്ദ്ര മോദിയെന്നു നിസ്സംശയം പറയാം.

ഞാന്‍ പുണ്യാത്മാക്കളുടെ ചരിത്രം കുറിക്കുന്നില്ലെങ്കിലും നിഷ്പക്ഷത പുലര്‍ത്തേണ്ടതുണ്ട്. ബാപ്പുജിയും നരേന്ദ്ര ഭായിയും തമ്മിലുള്ള ഏറ്റവും ശ്രദ്ധേയമായ സാമ്യം, അവരുടെ പൊതുജീവിതം സനാതന ധര്‍മത്തിന്റെ ആത്മീയ ഉള്‍ക്കരുത്തില്‍ വേരൂന്നിയതാണ് എന്നതാണ്. പൂച്ചെണ്ടുകളും കല്ലേറുകളും അവരെ ബാധിക്കില്ല. അത്തരത്തിലുള്ള ഒരാള്‍ക്ക് സത്യം ജയിക്കുമെന്ന് അറിയാം. അതിനാല്‍ അത് സംഭവിക്കുന്നതിനായി ക്ഷമയോടെ കാത്തിരിക്കുന്നതിന് എതിര്‍പ്പില്ല. രാഷ്‌ട്രീയ എതിരാളികളുടെ നിരന്തരമായ ആക്രമണങ്ങള്‍ക്കെതിരെ മോദിയുടെ സവിശേഷമായ മൗനം ഇത് വിശദീകരിക്കുന്നുണ്ട്. ഇത് രാജഋഷിയുടെ ലക്ഷണമാണ്.

നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ പറയുന്നത്, ധര്‍മം പുനഃസ്ഥാപിക്കുന്നതിന് മുമ്പ്, എപ്പോഴും മഥനം ഉണ്ടാകാറുണ്ട് എന്നാണ്. നിഷേധാത്മകതയാണ് മഥനത്തിന്റെ ആദ്യ ഫലം. ഈ നിഷേധാത്മക ശക്തികള്‍ സത്യത്തെ എതിര്‍ക്കുന്നു. ഈനിഷേധാത്മകതയുടെ വ്യാപ്തിക്ക് നാം ദിവസവും സാക്ഷ്യം വഹിക്കുന്നു. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ദേശീയ താല്‍പ്പര്യങ്ങള്‍ പോലും വിട്ടുവീഴ്ച ചെയ്യപ്പെടുന്നു. അത്തരം സാഹചര്യങ്ങളില്‍, അധികാരത്തില്‍ തീരെ താല്‍പ്പര്യമില്ലാത്ത, അഴിമതിയില്ലാത്ത വ്യക്തിയെയാണ് ആവശ്യം; ദരിദ്രരുടെയും രാജ്യത്തിന്റെയും താല്‍പ്പര്യങ്ങള്‍ മറ്റെല്ലാറ്റിനുമുപരിയായി കാണുന്ന ഒരാളെ. അതിനാല്‍, നരേന്ദ്ര ഭായിയുടെ പ്രയത്നത്തിന്റെ ഫലം നാം ആസ്വദിക്കുമ്പോഴും, അദ്ദേഹത്തിന് ആനുപാതികമായ തെരഞ്ഞെടുപ്പു ജനവിധി നല്‍കാതിരുന്നിട്ടും, അതൊന്നും ബാധിക്കാത്തവിധം അദ്ദേഹം നിശബ്ദമായി തന്റെ കടമയില്‍ തുടരുന്നു. ഇത് അംഗീകരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ബാപ്പുജി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം നരേന്ദ്രഭായിയെ മികച്ച രീതിയില്‍ പിന്തുണയ്‌ക്കുമായിരുന്നുവെന്നു എനിക്കു പറയാനാകും. തന്റെ പേര് തട്ടിയെടുത്തവരെയും രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി നമ്മെ ഭിന്നിപ്പിക്കാന്‍ അത് ദുരുപയോഗം ചെയ്യുന്നത് ജീവിത ദൗത്യമാക്കിയവരെയും കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കുന്നതും ബാപ്പുജി ആയിരിക്കും.

ആധുനിക ഭാരതത്തിന്റെ വികസന കാര്യപരിപാടിയുമായി സമന്വയിപ്പിച്ച്, ഗാന്ധിജിയുടെ ആദര്‍ശങ്ങളെ മോദി പുനരുജ്ജീവിപ്പിച്ചുവെന്നത് എന്റെ ഇരുവരുടെയും വിമര്‍ശകരെ ആശ്ചര്യപ്പെടുത്തും. രാഷ്‌ട്രനയത്തിലെ നിര്‍ദേശകതത്വങ്ങള്‍ രാഷ്‌ട്രത്തിന്റെ നയമായി മാറിയിരിക്കുന്നു. അതിലൂടെ ഗാന്ധിജിയുടെ പാരമ്പര്യം നമ്മുടെ രാജ്യത്തിന്റെ മനസ്സിലേക്ക് ശക്തമായും ഇടതടവില്ലാതെയും ഒഴുകുമെന്ന് അദ്ദേഹം ഉറപ്പാക്കി.

എന്റെ മുത്തച്ഛനെപ്പോലെ മോദിക്കും പൊതുപരിശോധനയുടെ പരീക്ഷണം നേരിടേണ്ടിവരും. പക്ഷേ, ശ്രീകൃഷ്ണന്‍ അര്‍ജുനനോട് പറഞ്ഞതുപോലെ, നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യുകയും ഫലം സത്യത്തിന് വിടുകയും ചെയ്യുക എന്നതാണു പ്രധാനം. അത് ഒടുവില്‍ വിജയിക്കും. ചരിത്രം അവസാനം ബാപ്പുജിയെയും നരേന്ദ്ര ഭായിയെയും അനുകമ്പയോടെ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്.

(മഹാത്മാഗാന്ധിയുടെ ചെറുമകളാണ് ലേഖിക)

Tags: Narendra Modiliving Gandhi's idealsSumitra Gandhi Kulkarni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.