Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അർജുന്റെ ആത്മാവിന് മേലേക്കാണ് ഈ വിഴുപ്പെല്ലാം നിങ്ങൾ അലക്കിയിട്ടത്;കിഷോർ സത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2024, 07:51 pm IST
in Entertainment

കഴിഞ്ഞ കുറച്ച് നാളുകളിൽ മലയാളികളുടെ മനസിലും പ്രാർത്ഥനകളിലും എപ്പോഴും ഉണ്ടായിരുന്ന ഒരു പേരാണ് കോഴിക്കോട് സ്വദേശിയായ അർ‌ജുന്റേത്. കർണാടക ഷിരൂരുണ്ടായ മണ്ണിടിച്ചിലിലാണ് തടി കൊണ്ടുപോകാനായി കർണാടകയിൽ എത്തിയ അർജുന്റെ ലോറി കാണാതായത്. മണ്ണിടിച്ചിലിനെ തുടർന്ന് അർജുനും ലോറിയും പുഴയിലേക്ക് വീണു. എന്നാൽ രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ പുഴയിലേക്ക് ഇറങ്ങി തിരച്ചിൽ നടത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിരുന്നില്ല.

തുടക്കത്തിൽ റോഡിന് ഇരുവശവും കുന്ന് കൂടി കിടന്നിരുന്ന മൺകൂനയിലാണ് തിരച്ചിൽ നടന്നത്. എന്നാൽ അതിലൊന്നും അർജുനെ കണ്ടെത്താനായില്ല. എഴുപത്തിരണ്ട് ദിവസത്തോളം തിരിഞ്ഞശേഷമാണ് ​ഗം​ഗാവലി പുഴയിൽ നിന്നും ഡ്രഡ്ജർ സംവിധാനം ഉപയോ​ഗിച്ച് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറിക്കുള്ളിൽ ജീവനറ്റ് അർജുനേയും കണ്ടെത്താനായി.

ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് ലോറിക്കുള്ളിലുണ്ടായിരുന്നത് അർജുന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. അർജുനെ കാണാതായെന്ന വാർത്ത പുറത്ത് വന്നപ്പോൾ‌ ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാർത്ഥന അർജുനും കുടുംബത്തിനും വേണ്ടിയായിരുന്നു. മൃതദേഹം അഞ്ച് ദിവസം മുമ്പാണ് കണ്ണാടിക്കലെ വീട്ടുവളപ്പിൽ എത്തിച്ചത് മതാചാരപ്രകാരം സംസ്കരിച്ചത്. അർജുൻ ഇപ്പോഴും മലയാളികൾക്ക് ഒരു നീറുന്ന ഓർമയാണ്.

തുടക്കം മുതൽ അർ‌ജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചതും എഴുപത്തിരണ്ട് ദിവസത്തോളം ഷിരൂരിൽ നിന്ന് കാര്യങ്ങൾ നോക്കി നടത്തിയതുമെല്ലാം ലോറി ഉടമ മനാഫായിരുന്നു. എന്നാൽ മനാഫ് കാരണം തങ്ങൾ വലിയൊരു വിഷമഘട്ടത്തിലേക്ക് വീണിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം അർജുന്റെ കുടുംബാം​ഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

ലോറി ഉടമയെന്ന് പറഞ്ഞ് മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് അർജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി ​ഗുരുതരമായ ആരോപണങ്ങളാണ് മനാഫിനെതിരെ കുടുംബം ഉന്നയിച്ചത്. ഈശ്വര്‍ മാല്‍പെയ്‌ക്കെതിരെയും കുടുംബം രംഗത്തെത്തിയിരുന്നു. മൂന്നാം ഘട്ട തിരച്ചിലില്‍ മാല്‍പെയുടെ ആവശ്യമുണ്ടായിരുന്നില്ല. മാല്‍പെയും മനാഫും നാടകം കളിച്ച് രണ്ട് ദിവസം നഷ്ടമാക്കി.

മാല്‍പെ ഔദ്യോഗിക സംവിധാനത്തെ നോക്കുകുത്തിയാക്കി യുട്യൂബ് ചാനലിലൂടെ കാര്യങ്ങള്‍ പറഞ്ഞു എന്നെല്ലാമാണ് അർജുന്റെ കുടുംബം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കുടുംബത്തിന്റെ വാർത്താസമ്മേളനം വൈറലായതോടെ മനാഫും മറുപടിയുമായി രം​ഗത്ത് എത്തിയിരുന്നു. മരിച്ച അർജുന്റെ പേരിൽ ഫണ്ടുപിരിവ് നടത്തിയിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നുമാണ് മനാഫ് പറഞ്ഞത്.

തെറ്റ് ചെയ്തെന്ന് കണ്ടെത്തുകയാണെങ്കിൽ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നും മനാഫ് പറഞ്ഞിരുന്നു. സാമൂഹമാധ്യമങ്ങളിൽ അടക്കം ഇരുകൂട്ടരുടെയും വാർത്താസമ്മേളനം വലിയ ചർച്ചയായി മാറി. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് നടൻ കിഷോർ സത്യ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഇരുകൂട്ടരും ചേർന്ന് വിഴുപ്പെല്ലാം അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണെന്നാണ് കിഷോർ സത്യ കുറിച്ചത്. ഇരു കൂട്ടരോടുമായി പറയട്ടെ.ഈ വിഴുപ്പെല്ലാം നിങ്ങൾ അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണ്. ഒഴിവാക്കാമായിരുന്നു. ഇന്നലെ വരെ നടന്നതും കണ്ടതും പറഞ്ഞതുമൊന്നും ഞങ്ങളാരും മറന്നിട്ടില്ല.

അർജുൻ ഇപ്പോഴും മലയാളികളുടെ നെഞ്ചിൽ ഒരു വിങ്ങലാണ്. ഒഴിവാക്കാമായിരുന്നു.അല്ല ഒഴിവാക്കണമായിരുന്നു. എന്നായിരുന്നു കിഷോർ സത്യയുടെ കുറിപ്പിന്റെ പൂർണഭാ​ഗം. കിഷോർ സത്യയുടെ അതേ അഭിപ്രായമാണ് മലയാളികളിൽ ഭൂരിഭാ​ഗം പേർക്കുമെന്നത് കമന്റ് ബോക്സിൽ നിന്നും വ്യക്തമാണ്.

അതേസമയം വാർത്താസമ്മേളനം കൂടി കഴിഞ്ഞതോടെ അർജുന്റെ കുടുംബാം​ഗങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണം ഇരട്ടിയായി. മനാഫിന് ജനപിന്തുണയും വർധിച്ചു. ഒരു മാസം മുമ്പ് ആരംഭിച്ച മനാഫിന്റെ യുട്യൂബ് ചാനലിന് ഇപ്പോൾ രണ്ട് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുണ്ട്. അർജുന്റെ കുടുംബം വാർത്തസമ്മേളനം വിളിക്കുന്നതിന് മുമ്പ് വരെ ഇരുപതിനായിരത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സ് മാത്രമുള്ള ഒരു യുട്യൂബ് ചാനലായിരുന്നു മനാഫിന്റേത്.

Tags: ArjunLatest newskishore sathyaShiror tRAJEDY
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു
India

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

Kerala

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

Kerala

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

പുതിയ വാര്‍ത്തകള്‍

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു, അപകടം ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.