Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

“സന്യാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ” – ഒരു തലമുറയെ കവര്‍ന്ന വയലാറിന്റെ അനശ്വരപ്രേമസങ്കല്‍പം നിറഞ്ഞ ഗാനത്തിന് അരനൂറ്റാണ്ട്…

ഈ ഗാനത്തെക്കുറിച്ച് ഒഎന്‍വി വിശേഷിപ്പിക്കുന്നതിങ്ങിനെ:"‘പ്രണയം, തീയിൽ ഉരുകിത്തെളിയുന്ന പൊന്നിന്റെ തിളക്കമാർജ്ജിക്കുന്ന ഗാനം".

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Oct 3, 2024, 05:15 pm IST
in Music, Entertainment
രാജഹംസം എന്ന സിനിമയിലെ സന്യാസിനീ എന്ന ഗാനചിത്രീകരണരംഗത്തില്‍ ജയഭാരതി(ഇടത്ത്) വയലാര്‍, ദേവരാജന്‍ മാസ്റ്റര്‍, യേശുദാസ് എന്നിവര്‍ (വലത്ത്)

രാജഹംസം എന്ന സിനിമയിലെ സന്യാസിനീ എന്ന ഗാനചിത്രീകരണരംഗത്തില്‍ ജയഭാരതി(ഇടത്ത്) വയലാര്‍, ദേവരാജന്‍ മാസ്റ്റര്‍, യേശുദാസ് എന്നിവര്‍ (വലത്ത്)

തിരുവനന്തപുരം:”സന്യാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ
സന്ധ്യാപുഷ്‌പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖവാതിലില്‍
അന്യനെപ്പോലെ ഞാന്‍ നിന്നൂ….” -ഒരു തലമുറയുടെ അനശ്വരപ്രേമസങ്കല്‍പം ഒപ്പിയെടുത്ത വയലാര്‍ രചിച്ച ഈ ഗാനത്തിന് അരനൂറ്റാണ്ട് തികയുന്നു. ഇന്നും പഴയ തലമുറയിലെ ആളുകളുടെ ഉള്ളില്‍ ഈ ഗാനം അലയടിക്കുന്നുണ്ട്. ഈ ഗാനത്തെക്കുറിച്ച് ഒഎന്‍വി വിശേഷിപ്പിക്കുന്നതിങ്ങിനെ:”‘പ്രണയം, തീയിൽ ഉരുകിത്തെളിയുന്ന പൊന്നിന്റെ തിളക്കമാർജ്ജിക്കുന്ന ഗാനം”. ഒഎന്‍വിയ്‌ക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം ഏതെന്ന് ചോദിച്ചാല്‍ വയലാറിന്റെ സന്യാസിനി ആണ്.

ഗാനം കേള്‍ക്കാം:

വിരഹവിഷാദ ഭാവം വാറ്റിയെുത്ത ‘കാപി’ രാഗം

ഹരിഹരൻ സംവിധാനം ചെയ്ത രാജഹംസം (1974) എന്ന സിനിമയിലെ ഗാനം വയലാർ രചിച്ച് ദേവരാജൻ മാഷാണ് ഈണമിട്ടത്. കാപി രാഗത്തിലാണ് ദേവരാജന്‍ മാസ്റ്റര്‍ ഈ ഗാനം ചിട്ടപ്പെടുത്തിയത്. വിഷാദഭാവത്തിന് ചിറകുമുളപ്പിക്കുന്ന രാഗമാണ് കര്‍ണ്ണാടക സംഗീതത്തിലെ പ്രേമത്തിന്റെ നിർമലവിശുദ്ധിയും ഉദാത്തചാരുതയും വിഷാദവൈവശ്യവും പ്രകടമാക്കാന്‍ ഉചിതമായ രാഗം. ഖരഹരപ്രിയയുടെ ഒരു ജന്യരാഗമാണ് കാപി. ഈ രാഗം ശ്രോതാക്കളിൽ ഭക്തി, കരുണ, ദുഃഖം എന്നിവ സൃഷ്ടിക്കുന്നു.കാപിയ്‌ക്ക് തുല്യമായ ഹിന്ദുസ്ഥാനി രാഗം പീലു ആണ്.

യേശുദാസിന്റെ ഭാവതീവ്രമായ ആലാപനം. പ്രേംനസീർ ഈ ഗാനരംഗത്തില്‍ കാമുകിയോട് വിടപറയാനെത്തുന്ന അനശ്വര കാമുകനായി ജീവിക്കുക തന്നെയാണ്. ഒരു കാലത്തെ കാമുകഹൃദയങ്ങളെ കവര്‍ന്നെടുത്ത ഗാനമായതിനാലാകാം യേശുദാസും തന്റെ ഗാനമേളകളില്‍ ഒരു കാലത്ത് സ്ഥിരമായി ഈ ഗാനം പാടിയിരുന്നു.

അനശ്വര കാമുക സങ്കല്‍പം

പ്രണയത്തിന് ശേഷമുള്ള വിടപറയല്‍ കാമുകന്റെ ഹൃദയത്തിന് താങ്ങാവുന്നതല്ല. അതാണ് ഈ വരികളില്‍ വയലാര്‍ കുറിച്ചിടുന്നത്. ഗദ്ഗധത്തോടെയാണ് കാമുകന്റെ മോഹങ്ങള്‍ മരിയ്‌ക്കുന്നത്. കാമുകിയുടെ മനസ്സിന്റെ തീക്കനല്‍ വീണ് സന്ധ്യാപുഷ്പങ്ങള്‍ കരിയുകയാണ്. ഭഗ്നപ്രണയത്തിന്റെ എന്തൊരു ഭ്രാന്തുപിടിപ്പിക്കുന്ന ചിത്രമാണ് വയലാര്‍ വരച്ചിടുന്നത്.

“നിന്റെ ദുഖാർദ്രമാം മൂകാശ്രുധാരയിൽ
എന്റെ സ്വപ്‌നങ്ങളലിഞ്ഞു
സഗദ്‌ഗദം എന്റെ മോഹങ്ങൾ മരിച്ചു
നിന്റെ മനസ്സിന്റെ തീക്കനൽ കണ്ണിൽ വീണെന്റെയീ പൂക്കൾ കരിഞ്ഞു
രാത്രി പകലിനോടെന്നപോലെ
യാത്ര ചോദിപ്പൂ ഞാൻ”

വേര്‍പിരിയലിന്റെ നീറ്റലുള്ളപ്പോഴും അനശ്വരകാമുകനാകാന്‍ കൊതിയ്‌ക്കുന്ന യൗവനമായിരുന്നു ഈ ഗാനത്തിന്റെ ആത്മാവ്. ജീവിതത്തില്‍ എവിടെയൊക്കെ പോയാലും തന്റെ കാല്‍പാടുകള്‍ എന്നെങ്കിലും കാണുക തന്നെ ചെയ്യുമെന്ന് കാമുകിയോട് പറഞ്ഞുവെയ്‌ക്കുകയാണ് ഈ നഷ്ടപ്രണയം താങ്ങാന്‍ കഴിയാത്ത കാമുകന്‍. ഇനി വേര്‍പിരിയലില്‍ പോലും കാമുകിയെ ഒരു തരത്തിലും വേദനിപ്പിക്കാന്‍ കാമുകന്‍ ഇഷ്ടപ്പെടുന്നില്ല. രാത്രി പകലിനോട് വിട ചോദിക്കുന്നതുപോലെ നിശ്ശബ്ദമായ യാത്രാമൊഴിയാണ് കാമുകന്‍ ഇഷ്ടപ്പെടുന്നത്. അത്രമേല്‍ കാമുകിയെ നഷ്ടപ്രണയത്തിന്റെ പേരില്‍ ശല്ല്യപ്പെടുത്താന്‍ ഈ കാമുകന്‍ ഇഷ്ടപ്പെടുന്നില്ല. പ്രണയം വേര്‍പിരിയുമ്പോള്‍ പോലും എന്തൊരു ആര്‍ദ്രതയാണ്.

ഭഗ്നപ്രണയം എന്നും സാഹിത്യത്തെ മഥിച്ച വിഷയം

“.നിന്റെ ഏകാന്തമാം ഓര്‍മ്മ തന്‍ വീഥിയില്‍
എന്നെയെന്നെങ്കിലും കാണും ഒരിയ്‌ക്കല്‍ നീ
എന്റെ കാല്‍പാടുകള്‍ കാണും….
അന്നുമെന്‍ ആത്മാവ് നിന്നോട് മന്ത്രിയ്‌ക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു…
രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാന്‍”

കാമുകന്‍ യാത്ര ചോദിച്ചു പിരിഞ്ഞുപോകുന്നുവെങ്കിലും തന്റെ ഉള്ളില്‍ എല്ലാക്കാലത്തും ആ അനശ്വരപ്രേമം അലയടിക്കുമെന്ന് തന്നെയാണ് നായകന്‍ നായികയോട് പറയുന്നത്.

പൂവണിയാത്ത പ്രണയം(unrequited love) എന്നും സാഹിത്യങ്ങളില്‍ എത്രയെഴുതിയാലും മഷിവിറ്റിപ്പോകാത്ത പ്രമേയമാണ്. ഇതേ തകര്‍ന്നുപോകുന്ന ശുദ്ധപ്രണയത്തെക്കുറിച്ച് തന്നെയാണ് ‘ലവ് ഇന്‍ ദ ടൈം ഓഫ് കോളറ’ എന്ന നോവലിലൂടെ അന്തരിച്ച വിഖ്യാത ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിന് ആധുനിക കാലത്തും എഴുതാന്‍ സാധിച്ചത് ഈ വിഷയം എന്നും തളിര്‍ത്തുപൂത്തുനില്‍ക്കുന്ന ഒന്നായതുകൊണ്ടാണ്.

ബ്രഹ്മാനന്ദന് നഷ്ടപ്പെട്ട ഗാനം

ഇനി ഈ ഗാനത്തിന് പിന്നിലെ മറ്റൊരു കഥ പറയാം. ഈ ഗാനം ആലപിക്കാൻ ദേവരാജൻ മാസ്റ്റർ ഉദ്ദേശിച്ചിരുന്നത് ബ്രന്മാനന്ദനെ ആയിരുന്നു. പക്ഷേ അദ്ദേഹത്തിന് റെക്കോർഡിങ്ങ് സമയത്ത് അസുഖം വന്നതിനാൽ, ദാസേട്ടനെകൊണ്ട് പാടിപ്പിക്കുകയായിരുന്നു. ബാക്കിയെല്ലാം ചരിത്രം.ബ്രന്മാനന്ദൻ തന്നെ പറഞിട്ടുണ്ട്, ഇത് ഈശ്വരന്റെ ഇടപെടൽ ആണെന്ന്. അതായത് ആ ഗാനം ദാസേട്ടനെ അനശ്വരനാക്കാന്‍ പിറന്ന ഒന്നായിരുന്നു. മാത്രമല്ല ആ ഗാനത്തെ അന്വശ്വരമാക്കാൻ ദാസേട്ടനെപ്പോലെ മറ്റാർക്കും കഴിയില്ല എന്നും പലരും വിശ്വ സിക്കുന്നു. ഒരു കാമുകന്റെ പ്രണയനഷ്ടത്തിന്റെ ചുടുനിശ്വാസങ്ങൾ ഇത്ര വികാരവായ്‌പ്പോടെ മറ്റാർക്കെങ്കിലും പാടിഫലിപ്പിക്കാന്‍ കഴിയുമായിരുന്നോ?

എന്തായാലും മലയാളിയുടെ പാട്ടോർമയിൽ എന്നും മറക്കാതെ കുടികൊള്ളുന്ന ഗാനമാണിത്.

Tags: VayalarDevarajanmasterlovesongVayalarramavarmaSanyasini #RajahamsamKJYesudasKapiraagaRomanticsong
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സലില്‍ ചൗധരി, രാമു കാര്യാട്ട്, വയലാര്‍, മന്നാഡെ (ഇടത്ത് നിന്നും വലത്തേക്ക്)
Kerala

ആദ്യമായി വയലാര്‍ ട്യൂണിനൊപ്പിച്ച് വരികളെഴുതി….സലില്‍ദായ്‌ക്ക് മുന്നില്‍ വയലാര്‍ വഴങ്ങി; ‘നുള്ളിത്തരുമോ’ രാമു കാര്യാട്ടിന് നിര്‍ബന്ധം

Special Article

വയലാറും യുസി കോളജും മഹാഭാഗ്യവും

News

വേണ്ടുംവിധത്തിൽ വയലാറിനെ ആദരിച്ചോ? അതൊരു ചോദ്യമാണ്…

Entertainment

യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല, ശ്രീ വിനായക ഗുരുവിന് നീല പുകച്ചുരുൾ പ്രണാമം!

Entertainment

ഗാനഗന്ധര്‍വന്‍ യേശുദാസ് വിമാനപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.