Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

’68 ലെ വിമാനാപകടം: സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം അന്തിമഘട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 08:21 am IST
in Kerala

പത്തനംതിട്ട: ഹിമാചല്‍പ്രദേശ് കുളുവില്‍ മഞ്ഞുമലയില്‍ 1968 ല്‍ ഉണ്ടായ സൈനിക വിമാനാപകടത്തില്‍ മരിച്ച ഇലന്തൂര്‍ ഈസ്റ്റ് ഒടാലില്‍ തോമസ് ചെറിയാന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കരസേനയില്‍ ക്രാഫ്റ്റ്സ്മാനായിരുന്ന തോമസ് ചെറിയാന് വിമാനാപകടത്തില്‍ കാണാതാകുമ്പോള്‍ 22 വയസായിരുന്നു. തോമസ് ചെറിയാന്റേതടക്കം 4 മൃതദേഹങ്ങളാണ് 56 വര്‍ഷത്തിനു ശേഷം കണ്ടെടുത്തത്.

1968 ഫെബ്രു. 7 ന് 102 യാത്രക്കാരുമായി ചണ്ഡീഗഢില്‍ നിന്നും ലേയിലേക്ക് പോയ ഭാരത വ്യോമസേനയുടെ എഎന്‍- 12 ഇരട്ട എഞ്ചിന്‍ വിമാനമാണ് ഹിമാചല്‍പ്രദേശിലെ കുളുവില്‍ റോഹ്താങ് ചുരത്തിന് മുകളില്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല. എന്നാല്‍ മൃതദേഹങ്ങളെല്ലാം കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു. പിന്നീട് എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരിക്ക അപകടത്തില്‍ പെട്ട സൈനികര്‍ക്കായി തെരച്ചില്‍ പുനരാരംഭിച്ചിരുന്നു. കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തിയ സൈന്യത്തോടും സര്‍ക്കാരിനോടും ഏറെ കടപ്പാടുണ്ടെന്ന് തോമസ് ചെറിയാന്റെ ജ്യേഷ്ഠ സഹോദരപുത്രന്‍ ഷൈജു കെ. മാത്യു പറഞ്ഞു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടിയാല്‍ ഇലന്തൂര്‍ കാരൂര്‍ പള്ളിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

ഇപ്പോള്‍ കണ്ടെത്തിയ നാല് മൃതദേഹങ്ങളില്‍ മല്‍ഖന്‍ സിങ്, ശിപായി നാരായണ്‍ സിങ്, ക്രാഫ്റ്റ്സ്മാന്‍ തോമസ് ചെറിയാന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയാത്ത നാലാമത്തെ മൃതദേഹം റാന്നി കാട്ടുര്‍ സ്വദേശിയായ സൈനികന്റെതാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കരസേനയുടെ ഡോഗ്ര സ്‌കൗട്ട്‌സ്, തിരംഗാ മൗണ്ടന്‍ റസ്‌ക്യൂ സംയുക്ത സംഘമാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തോമസ് ചെറിയാന്റെ കുടുംബവീട് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണിക്ക് സന്ദര്‍ശിക്കും.

രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചില്‍

രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലിനൊടുവിലാണ് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഒടാലില്‍ തോമസ് ചെറിയാന്‍ ഉള്‍പ്പെടെ നാലു സൈനികരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം സൈന്യം കണ്ടെടുത്തത്.
1968 ഫെബ്രു. 7ന് ഹിമാചല്‍പ്രദേശിലെ റോഹ്താങ് പാസില്‍ ഉണ്ടായ സൈനിക വിമാന അപകടത്തിലാണ് തോമസ് ചെറിയാനെ കാണാതാകുന്നത്. അന്ന് 22 വയസായിരുന്നു. പരിശീലനം പൂര്‍ത്തിയാക്കി, പോസ്റ്റിങ് കിട്ടി പോകും വഴിയാണ് അപകടം സംഭവിക്കുന്നത്. വിമാന അപകടത്തില്‍ 103 പേര്‍ മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് അന്ന് കണ്ടെത്തിയത്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 2019 ലും അപകടത്തില്‍പ്പെട്ട അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. അപകടത്തില്‍ മരിച്ചവരെ കണ്ടെത്താനുള്ള തെരച്ചില്‍ പത്ത് ദിവസം കൂടി തുടരുമെന്ന് ദൗത്യസംഘം അറിയിച്ചിട്ടുണ്ട്.

 

Tags: 68 plane crashsoldier's bodyThomas cheriyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൈനികൻ തോമസ് ചെറിയാന് അന്ത്യാഞ്‌ജലി അർപ്പിച്ച് ആയിരങ്ങൾ ; ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം സംസ്‌കരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

പിതൃപ്രീതിക്കായി അമാവാസി വ്രതം

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.