Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎന്നില്‍ പാകിസ്ഥാന് ചുട്ട മറുപടി; പാക് പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങള്‍ അസ്വീകാര്യവും പരിഹാസ്യവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2024, 06:38 am IST
in India

ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്ര സഭയില്‍ കശ്മീര്‍ പ്രശ്‌നമുന്നയിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫിന് ശക്തമായ മറുപടി നല്കി ഭാരതം.

യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി ഭാവിക മംഗളാനന്ദനാണ് പാകിസ്ഥാന് ചുട്ട മറുപടി കൊടുത്തത്. ഭീകരവാദം, മയക്കുമരുന്ന്, അന്താരാഷ്‌ട്ര കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ആഗോള പ്രശസ്തിയുള്ള പാകിസ്ഥാനെ ‘സൈന്യം നടത്തുന്ന രാജ്യം’ എന്നാണ് ഭാവിക വിശേഷിപ്പിച്ചത്.

ഈ പ്രശ്നങ്ങള്‍ക്ക് പേരുകേട്ട രാഷ്‌ട്രമാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തെ ആക്രമിക്കുന്നത്. കൃത്രിമ തെരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള ഒരു രാജ്യം ജനാധിപത്യപരമായ രാഷ്‌ട്രീയ തെരഞ്ഞെടുപ്പുകള്‍ നടത്തുന്ന രാജ്യത്തെക്കുറിച്ചു സംസാരിക്കുന്നത് അതിലും അസാധാരണമാണെന്ന് ഭാരത പ്രതിനിധി പറഞ്ഞു.

സുസ്ഥിരമായ സമാധാനമുറപ്പാക്കാന്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതു പിന്‍വലിക്കണമെന്ന് ഷെഹബാസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഭാരത പ്രതിനിധി ആഞ്ഞടിച്ചത്. വളരെ നാളായി അയല്‍ രാജ്യങ്ങള്‍ക്കെതിരേ ഭീകരവാദം ആയുധമായി ഉപയോഗിക്കുകയാണ് പാകിസ്ഥാന്‍. ഒസാമ ബിന്‍ ലാദനെ ദീര്‍ഘകാലം സ്വീകരിച്ചു സത്കരിച്ച രാജ്യമാണ് പാകിസ്ഥാന്‍. അത്തരമൊരു രാജ്യമാണ് ആക്രമണങ്ങളെക്കുറിച്ചു സംസാരിക്കാന്‍ വരുന്നത്, ഭാവിക തുടര്‍ന്നു.

ഭീകരതയുമായി ഒരു ഒത്തുതീര്‍പ്പും ഉണ്ടാകില്ല എന്നായിരുന്നു പരസ്പര തന്ത്രപരമായ നിയന്ത്രണത്തിനുള്ള പാകിസ്ഥാന്റെ നിര്‍ദേശത്തോടുള്ള ഭാരതത്തിന്റെ പ്രതികരണം. അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്‍ ഭീകരതയ്‌ക്ക് അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ഭാവിക മുന്നറിയിപ്പ് നല്കി. ഷെറീഫിന്റെ അഭിപ്രായങ്ങള്‍ അസ്വീകാര്യവും പരിഹാസ്യവുമാണ്. സത്യത്തെ നുണകള്‍ ഉപയോഗിച്ച് നേരിടാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തെ മാറ്റാനാവില്ല. ഞങ്ങളുടെ നിലപാട് വ്യക്തമാണ്, ആവര്‍ത്തിച്ച് പറയേണ്ടതില്ലെന്നും ഭാവിക കൂട്ടിച്ചേര്‍ത്തു.

2001ലെ പാര്‍ലമെന്റ് ആക്രമണവും 2008ലെ മുംബൈ ഭീകരാക്രമണവും ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയ ഭാവിക ഭാരതത്തിനെതിരെ പ്രധാന തന്ത്രമായി അതിര്‍ത്തി കടന്നുള്ള ഭീകരതയാണ് പാകിസ്ഥാന്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കി.

‘ലിസ്റ്റ് നീണ്ടതാണ്’ ഇസ്ലാമാബാദിന്റെ അടിസ്ഥാനരഹിതമായ വാദങ്ങള്‍ക്ക് മറുപടിയായി അവര്‍ പറഞ്ഞു. ഭീകരവാദവുമായി ഒത്തുതീര്‍പ്പുണ്ടാകില്ലെന്നും പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരത ഉറപ്പായും അനന്തര ഫലങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും അവര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള നിരവധി ഭീകരവാദ സംഭവങ്ങളില്‍ വിരലടയാളം പതിച്ച രാജ്യമാണ് പാകിസ്ഥാനെന്ന് ഭാരതം ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അക്രമാസക്തമായ മാര്‍ഗങ്ങളിലൂടെ മേഖലയിലെ സമാധാനവും തെരഞ്ഞെടുപ്പും തകര്‍ക്കാന്‍ പാകിസ്ഥാന്‍ മുമ്പേ ശ്രമിച്ചിരുന്നു. അത്തരമൊരു രാജ്യം എവിടെയും അക്രമത്തെക്കുറിച്ച് സംസാരിക്കുന്നത് ഏറ്റവും മോശമായ കാപട്യമാണ്.

1971ല്‍ ന്യൂനപക്ഷ വംശഹത്യ നടത്തി അവരെ നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത ഒരു രാജ്യമാണ് അസഹിഷ്ണുതയെയും ഭയത്തെയും കുറിച്ച് സംസാരിക്കാന്‍ വരുന്നതെന്നും അവര്‍ പരിഹസിച്ചു. കശ്മീരിനെ കുറിച്ച് പറഞ്ഞതൊന്നും ഒരുരീതിയിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും നുണകള്‍ പറഞ്ഞ് സത്യത്തെ നേരിടനാണ് അവരുടെ ശ്രമമെന്നും ഭാരതം ചൂണ്ടിക്കാട്ടി.

 

Tags: United NationsPakistan Prime Ministerunacceptable and ridiculousBhavika Mangalananda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

World

ഇന്ത്യ വളർന്നുവരുന്ന ലോക ശക്തി : ആഗോള എഐ ചർച്ചകൾക്ക് ആതിഥ്യമരുളാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ഇന്ത്യയെന്നും അന്റോണിയോ ഗുട്ടെറസ്

World

ഇന്ത്യ ജലത്തെ ആയുധമാക്കുകയാണ് , സിന്ധു നദീജല കരാർ നിർത്തിയത് രാജ്യത്തെ പ്രതിസന്ധിയിലാക്കിയെന്ന് യുഎന്നിൽ സമ്മതിച്ച് പാക് പ്രതിനിധി

World

ഗാസ രാജ്യാന്തര സേന; ഐക്യരാഷ്‌ട്ര സഭയില്‍ യുഎസ് പ്രമേയത്തിന് അംഗീകാരം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.